ETV Bharat / state

സ്ത്രീധന പീഡനം; മലയാളി യുവതി തമിഴ്‌നാട്ടിൽ ആത്മഹത്യ ചെയ്‌തു

ഭർതൃ വീട്ടിലെ പീഡനം വിവരിക്കുന്ന ശബ്‌ദ സന്ദേശം പുറത്ത്. സംഭവം പുറംലോകമറിഞ്ഞതോടെ ആത്മഹത്യക്ക് ശ്രമിച്ച് ഭർതൃ മാതാവ്.

NEWLY WED MALAYALI WOMAN SUICIDE  SRUTHI DOWRY DEATH SUICIDE  NAGARKOVIL KANYAKUMARI DOWRY DEATH  DOMESTIC VIOLENCE SRUTHI DEATH
Malayali Woman Suicide In Tamil Nadu Followed By Dowry Harassment (ETV Bharat)
author img

By ETV Bharat Kerala Team

Published : 3 hours ago

കന്യാകുമാരി: സ്ത്രീധന പീഡനത്തെ തുടർന്ന് മലയാളി യുവതി തമിഴ്‌നാട്ടിൽ ആത്മഹത്യ ചെയ്‌തു. കോളജ് അധ്യാപികയായ കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതിയാണ് മരണപ്പെട്ടത്. ആത്മഹത്യക്ക് പുറകെ ഭർതൃ വീട്ടിലെ സ്ത്രീധന പീഡനങ്ങള്‍ വിവരിച്ച് ശ്രുതി വീട്ടിലേക്കയച്ച ശബ്‌ദ സന്ദേശവും പുറത്തു വന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രുതി അമ്മയ്ക്ക് വാട്‌സ്ആപ്പ് വഴി അയച്ച ശബ്‌ദ സന്ദേശമാണ് പുറത്തു വന്നത്.

തന്‍റെ ഭർത്താവ് പാവമാണെന്നും എന്നാൽ ഭർതൃ മാതാവ് തന്നെ വീട്ടിൽ നിന്നും ഇറക്കിവിടാനാണ് ശ്രമിക്കുന്നതെന്നും ശ്രുതി ശബ്‌ദ സന്ദേശത്തിൽ പറയുന്നു. ഭർതൃ വീട്ടുകാർക്ക് താന്‍ മരിച്ചാൽ ശരീരം പോലും വിട്ടുകൊടുക്കരുതെന്നും ശ്രുതി പറയുന്നുണ്ട്. സംഭവം പുറംലോകമറിഞ്ഞതോടെ ഭർതൃ മാതാവും ആത്മഹത്യക്ക് ശ്രമിച്ചു. അറസ്‌റ്റ് ഭയന്നാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് നിഗമനം. ഇവർ നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

6 മാസങ്ങൾക്ക് മുന്‍പാണ് കുമാരി ജില്ലയിലെ ശുചീന്ദ്രം സൗത്ത് മഡ് സ്വദേശിയായ കാർത്തികും ശ്രുതിയും വിവാഹിതരാകുന്നത്. സംസ്ഥാന ഇലക്‌ട്രിസിറ്റി ബോർഡ് ഓഫീസിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണ് കാർത്തിക്. കോയമ്പത്തൂർ ജില്ലയിലെ കോവിൽപാളയത്ത് സ്‌റ്റേറ്റ് ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍റെ മകളാണ് ശ്രുതി.

വിവാഹ സമയത്ത് 45 പവൻ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയും വീട്ടുപകരണങ്ങളും വിവാഹ സമ്മാനമായി നൽകിയതായി ശ്രുതിയുടെ പിതാവ് പറഞ്ഞു. വിവാഹശേഷം ആദ്യത്തെ 3 മാസം പ്രശ്‌നങ്ങളിലായിരുന്നു. എന്നാൽ പിന്നീട് ഭർതൃ മാതാവിന്‍റെ ഭാഗത്തുനിന്നും സ്ത്രീധന പീഡനം ആരംഭിച്ചതായാണ് പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ആർടിഒയും അന്വേഷണം നടത്തുന്നുണ്ട്.

Also Read:ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യ തന്നെ; എഡിഎമ്മിന്‍റെ മരണത്തിൽ കൂടുതൽ തെളിവുകളുമായി ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മിഷണറുടെ റിപ്പോർട്ട്

കന്യാകുമാരി: സ്ത്രീധന പീഡനത്തെ തുടർന്ന് മലയാളി യുവതി തമിഴ്‌നാട്ടിൽ ആത്മഹത്യ ചെയ്‌തു. കോളജ് അധ്യാപികയായ കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതിയാണ് മരണപ്പെട്ടത്. ആത്മഹത്യക്ക് പുറകെ ഭർതൃ വീട്ടിലെ സ്ത്രീധന പീഡനങ്ങള്‍ വിവരിച്ച് ശ്രുതി വീട്ടിലേക്കയച്ച ശബ്‌ദ സന്ദേശവും പുറത്തു വന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രുതി അമ്മയ്ക്ക് വാട്‌സ്ആപ്പ് വഴി അയച്ച ശബ്‌ദ സന്ദേശമാണ് പുറത്തു വന്നത്.

തന്‍റെ ഭർത്താവ് പാവമാണെന്നും എന്നാൽ ഭർതൃ മാതാവ് തന്നെ വീട്ടിൽ നിന്നും ഇറക്കിവിടാനാണ് ശ്രമിക്കുന്നതെന്നും ശ്രുതി ശബ്‌ദ സന്ദേശത്തിൽ പറയുന്നു. ഭർതൃ വീട്ടുകാർക്ക് താന്‍ മരിച്ചാൽ ശരീരം പോലും വിട്ടുകൊടുക്കരുതെന്നും ശ്രുതി പറയുന്നുണ്ട്. സംഭവം പുറംലോകമറിഞ്ഞതോടെ ഭർതൃ മാതാവും ആത്മഹത്യക്ക് ശ്രമിച്ചു. അറസ്‌റ്റ് ഭയന്നാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് നിഗമനം. ഇവർ നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

6 മാസങ്ങൾക്ക് മുന്‍പാണ് കുമാരി ജില്ലയിലെ ശുചീന്ദ്രം സൗത്ത് മഡ് സ്വദേശിയായ കാർത്തികും ശ്രുതിയും വിവാഹിതരാകുന്നത്. സംസ്ഥാന ഇലക്‌ട്രിസിറ്റി ബോർഡ് ഓഫീസിൽ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണ് കാർത്തിക്. കോയമ്പത്തൂർ ജില്ലയിലെ കോവിൽപാളയത്ത് സ്‌റ്റേറ്റ് ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍റെ മകളാണ് ശ്രുതി.

വിവാഹ സമയത്ത് 45 പവൻ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയും വീട്ടുപകരണങ്ങളും വിവാഹ സമ്മാനമായി നൽകിയതായി ശ്രുതിയുടെ പിതാവ് പറഞ്ഞു. വിവാഹശേഷം ആദ്യത്തെ 3 മാസം പ്രശ്‌നങ്ങളിലായിരുന്നു. എന്നാൽ പിന്നീട് ഭർതൃ മാതാവിന്‍റെ ഭാഗത്തുനിന്നും സ്ത്രീധന പീഡനം ആരംഭിച്ചതായാണ് പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ആർടിഒയും അന്വേഷണം നടത്തുന്നുണ്ട്.

Also Read:ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യ തന്നെ; എഡിഎമ്മിന്‍റെ മരണത്തിൽ കൂടുതൽ തെളിവുകളുമായി ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മിഷണറുടെ റിപ്പോർട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.