ETV Bharat / state

ബൈക്കിന് സർവീസ് നൽകിയില്ല; അഞ്ചര ലക്ഷം പിഴയിട്ട് ഉപഭോക്‌തൃ കോടതി

ബൈക്ക് നിർമാതാവും ഡീലറും ചേർന്ന് ബൈക്കിന്‍റെ വിലയും, നഷ്‌ടപരിഹാരവും കോടതി ചെലവും പരാതിക്കാർക്ക് നൽകണമെന്നാണ് കമ്മിഷന്‍റെ ഉത്തരവ്.

author img

By ETV Bharat Kerala Team

Published : 2 hours ago

FINE FOR DENAYING SERVICE  FINE FOR UM MOTORCYCLES
Representative Image (ETV Bharat)

എറണാകുളം: ആശിച്ചുമോഹിച്ചാണ് എറണാകുളം സ്വദേശികളായ പ്രശാന്ത് വി, ജയ്‌ചന്ദ്ര മേനോൻ എന്നിവർ മൂന്ന് ലക്ഷത്തോളം രൂപ ചെലവാക്കി അമേരിക്കൻ കമ്പനിയായ യു എമ്മിന്‍റെ ക്രൂയിസർ ബൈക്ക് വാങ്ങിയത്. എന്നാൽ പിന്നീട് ബൈക്കിന് പ്രശ്‌നങ്ങൾ ആരംഭിച്ചു. കമ്പനിയുമായി നിരന്തരം ബന്ധപ്പെട്ടിട്ടും സേവനം നൽകാതെ വന്നതോടെ ഇവർ ഉപഭോക്‌തൃ കോടതിയെ സമീപിച്ചു. എന്നാലിപ്പോൾ മുട്ടൻ പണി കിട്ടിയിരിക്കുന്നത് ബൈക്ക് നിർമാതാക്കൾക്കും ഡീലർക്കുമാണ്. 5.39 ലക്ഷം രൂപ പരാതിക്കാർക്ക് നൽകാനാണ് കോടതി വിധിയായത്.

2.9 ലക്ഷം രൂപ നൽകിയാണ് ക്രൂയിസർ ബൈക്ക് പരാതിക്കാർ വാങ്ങിയത്. എന്നാൽ കുറച്ച് ദിവസങ്ങൾക്കിപ്പുറം ബൈക്കിൽ സ്‌റ്റാർട്ടിങ് പ്രശ്‌നം ഉൾപ്പെടെ പല തകരാറുകളും കണ്ടുതുടങ്ങി. എന്നാൽ പുതിയ ബൈക്കല്ലേയെന്ന് കരുതി ക്ഷമിച്ചു. പിന്നീട് ബൈക്കിൽ തകരാറുകളുടെ ഒരു പരമ്പര തന്നെയായിരുന്നു. അമിത ശബ്‌ദം, ചൂട്, അപകടകരമായ രീതിയിൽ പെട്ടെന്ന് ബൈക്ക് നിന്ന് പോവുക ഉൾപ്പെടെ പല പ്രശ്‌നങ്ങളും ഉണ്ടായി.

ബിഎസ് 4 ഫ്യുവൽ ഇൻജക്ഷനിൽ സാങ്കേതിക തകരാർ ഉണ്ടെന്ന് ബൈക്ക് ഉടമയ്‌ക്ക് ബോധ്യപ്പെട്ട സാഹചര്യത്തിൽ കാർബറേറ്റർ സാങ്കേതികവിദ്യയിലേക്ക് മാറ്റി. എന്നിട്ടും ബൈക്ക് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടതോടെ സർവീസിന് നൽകാമെന്ന് തീരുമാനിച്ചു. എന്നാൽ ഡീലർ ഇത് നിഷേധിച്ചു. പിന്നീട് ബൈക്കിന് ആവശ്യമായ പാർട്‌സും ലഭ്യമല്ലാതായി.

എന്നാൽ ഇതെല്ലാം സംഭവിച്ചത് വാറൻ്റി കാലയളവിനുള്ളിൽ തന്നെയാണെന്നുളളത് കൗതുകകരമാണ്. ന്യൂനത കണ്ടെത്തിയതും ഈ കാലയളവിൽ തന്നെ. ബൈക്കിൻ്റെ നിർമ്മാണത്തിൽ പോരായ്‌മ കണ്ടെത്തിയെങ്കിലും അത് പരിഹരിക്കാനുള്ള യാതൊരു ശ്രമവും കമ്പനിയുടെ ഭാഗത്ത് നിന്നോ ഡീലറുടെ ഭാഗത്ത് നിന്നോ ഉണ്ടായില്ല. നിർമ്മാണ ന്യൂനതയാണ് യഥാർഥ കാരണമെന്ന് ഡീലറും സമ്മതിച്ചു.

ഇതിലൂടെ കടുത്ത പ്രതിസന്ധിയിലായ ഉടമകൾക്ക് പൊലീസിൽ പരാതി നൽകാതെ മറ്റ് മാർഗങ്ങില്ലെന്ന് ബോധ്യപ്പെട്ടു. പിന്നീട് ബൈക്കിൻ്റെ വിലയും നഷ്‌ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ആവശ്യപ്പെട്ട് ഉടമ എറണാകുളം ജില്ല ഉപഭോക്‌തൃ തർക്ക പരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.

പ്രശാന്ത് വി, ജയ്‌ചന്ദ്ര മേനോൻ എന്നിവർ സമർപ്പിച്ച ഹർജിയിലിപ്പോൾ കമ്മിഷൻ ഉത്തരവായിരിക്കുകയാണ്. എറണാകുളം ഇടപ്പള്ളിയിലെ കാനിഫ് മോട്ടേഴ്‌സ്, ന്യൂഡൽഹി ആസ്ഥാനമായ യു എം ലോഹിയ ടൂ വീലേഴ്‌സ് എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. സ്‌പെയർപാർട്‌സുകൾ വിപണിയിൽ ലഭ്യമല്ലാതാക്കുന്നതിലൂടെ ഉത്‌പ്പന്നം തന്നെ ഉപയോഗശൂന്യമാകുന്നു. ഇത് അധാർമികമായ വ്യാപാര രീതിയാണ്. മാത്രമല്ല റിപ്പയർ ചെയ്‌ത് ഉപയോഗിക്കാനുള്ള ഉപഭോക്തൃ അവകാശത്തിൻ്റെ ലംഘനം കൂടിയാണിതെന്ന് തർക്ക പരിഹാര കമ്മിഷൻ കണ്ടെത്തി.

കൂടാതെ എതിർ കക്ഷിയുടെ പ്രവർത്തികൾ ധനനഷ്‌ടവും മന:ക്ലേശവും പരാതിക്കാർക്ക് ഉണ്ടാക്കിയെന്നത് സംശയാതീതമായി ബോധ്യപ്പെട്ടെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ എതിർകക്ഷികൾ തകരാറുകൾ ഇല്ലാത്ത പുതിയ ബൈക്കുകൾ പരാതിക്കാർക്ക് മാറ്റിനൽകുകയോ, ബൈക്കിൻ്റെ വിലയായ 2,09,750/- രൂപ വീതം തിരികെ നൽകുകയോ ചെയ്യുക. കൂടാതെ, അര ലക്ഷം രൂപ വീതം നഷ്‌ടപരിഹാരമായും 10,000 രൂപ വീതം കോടതി ചെലവായും 30 ദിവസത്തിനകം നൽകണമെന്ന് കോടതി ഉത്തരവിട്ടു. പരാതിക്കാർക്ക് വേണ്ടി അഡ്വ. ഉമർ ഫാറൂഖാണ് ഹാജരായത്.

Also Read: സ്‌കൂട്ടർ ശരിയാക്കി നൽകിയില്ല; ഒല കമ്പനിക്ക് വന്‍ തുക പിഴയിട്ട് ഉപഭോക്തൃ കോടതി

എറണാകുളം: ആശിച്ചുമോഹിച്ചാണ് എറണാകുളം സ്വദേശികളായ പ്രശാന്ത് വി, ജയ്‌ചന്ദ്ര മേനോൻ എന്നിവർ മൂന്ന് ലക്ഷത്തോളം രൂപ ചെലവാക്കി അമേരിക്കൻ കമ്പനിയായ യു എമ്മിന്‍റെ ക്രൂയിസർ ബൈക്ക് വാങ്ങിയത്. എന്നാൽ പിന്നീട് ബൈക്കിന് പ്രശ്‌നങ്ങൾ ആരംഭിച്ചു. കമ്പനിയുമായി നിരന്തരം ബന്ധപ്പെട്ടിട്ടും സേവനം നൽകാതെ വന്നതോടെ ഇവർ ഉപഭോക്‌തൃ കോടതിയെ സമീപിച്ചു. എന്നാലിപ്പോൾ മുട്ടൻ പണി കിട്ടിയിരിക്കുന്നത് ബൈക്ക് നിർമാതാക്കൾക്കും ഡീലർക്കുമാണ്. 5.39 ലക്ഷം രൂപ പരാതിക്കാർക്ക് നൽകാനാണ് കോടതി വിധിയായത്.

2.9 ലക്ഷം രൂപ നൽകിയാണ് ക്രൂയിസർ ബൈക്ക് പരാതിക്കാർ വാങ്ങിയത്. എന്നാൽ കുറച്ച് ദിവസങ്ങൾക്കിപ്പുറം ബൈക്കിൽ സ്‌റ്റാർട്ടിങ് പ്രശ്‌നം ഉൾപ്പെടെ പല തകരാറുകളും കണ്ടുതുടങ്ങി. എന്നാൽ പുതിയ ബൈക്കല്ലേയെന്ന് കരുതി ക്ഷമിച്ചു. പിന്നീട് ബൈക്കിൽ തകരാറുകളുടെ ഒരു പരമ്പര തന്നെയായിരുന്നു. അമിത ശബ്‌ദം, ചൂട്, അപകടകരമായ രീതിയിൽ പെട്ടെന്ന് ബൈക്ക് നിന്ന് പോവുക ഉൾപ്പെടെ പല പ്രശ്‌നങ്ങളും ഉണ്ടായി.

ബിഎസ് 4 ഫ്യുവൽ ഇൻജക്ഷനിൽ സാങ്കേതിക തകരാർ ഉണ്ടെന്ന് ബൈക്ക് ഉടമയ്‌ക്ക് ബോധ്യപ്പെട്ട സാഹചര്യത്തിൽ കാർബറേറ്റർ സാങ്കേതികവിദ്യയിലേക്ക് മാറ്റി. എന്നിട്ടും ബൈക്ക് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടതോടെ സർവീസിന് നൽകാമെന്ന് തീരുമാനിച്ചു. എന്നാൽ ഡീലർ ഇത് നിഷേധിച്ചു. പിന്നീട് ബൈക്കിന് ആവശ്യമായ പാർട്‌സും ലഭ്യമല്ലാതായി.

എന്നാൽ ഇതെല്ലാം സംഭവിച്ചത് വാറൻ്റി കാലയളവിനുള്ളിൽ തന്നെയാണെന്നുളളത് കൗതുകകരമാണ്. ന്യൂനത കണ്ടെത്തിയതും ഈ കാലയളവിൽ തന്നെ. ബൈക്കിൻ്റെ നിർമ്മാണത്തിൽ പോരായ്‌മ കണ്ടെത്തിയെങ്കിലും അത് പരിഹരിക്കാനുള്ള യാതൊരു ശ്രമവും കമ്പനിയുടെ ഭാഗത്ത് നിന്നോ ഡീലറുടെ ഭാഗത്ത് നിന്നോ ഉണ്ടായില്ല. നിർമ്മാണ ന്യൂനതയാണ് യഥാർഥ കാരണമെന്ന് ഡീലറും സമ്മതിച്ചു.

ഇതിലൂടെ കടുത്ത പ്രതിസന്ധിയിലായ ഉടമകൾക്ക് പൊലീസിൽ പരാതി നൽകാതെ മറ്റ് മാർഗങ്ങില്ലെന്ന് ബോധ്യപ്പെട്ടു. പിന്നീട് ബൈക്കിൻ്റെ വിലയും നഷ്‌ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് ആവശ്യപ്പെട്ട് ഉടമ എറണാകുളം ജില്ല ഉപഭോക്‌തൃ തർക്ക പരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.

പ്രശാന്ത് വി, ജയ്‌ചന്ദ്ര മേനോൻ എന്നിവർ സമർപ്പിച്ച ഹർജിയിലിപ്പോൾ കമ്മിഷൻ ഉത്തരവായിരിക്കുകയാണ്. എറണാകുളം ഇടപ്പള്ളിയിലെ കാനിഫ് മോട്ടേഴ്‌സ്, ന്യൂഡൽഹി ആസ്ഥാനമായ യു എം ലോഹിയ ടൂ വീലേഴ്‌സ് എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. സ്‌പെയർപാർട്‌സുകൾ വിപണിയിൽ ലഭ്യമല്ലാതാക്കുന്നതിലൂടെ ഉത്‌പ്പന്നം തന്നെ ഉപയോഗശൂന്യമാകുന്നു. ഇത് അധാർമികമായ വ്യാപാര രീതിയാണ്. മാത്രമല്ല റിപ്പയർ ചെയ്‌ത് ഉപയോഗിക്കാനുള്ള ഉപഭോക്തൃ അവകാശത്തിൻ്റെ ലംഘനം കൂടിയാണിതെന്ന് തർക്ക പരിഹാര കമ്മിഷൻ കണ്ടെത്തി.

കൂടാതെ എതിർ കക്ഷിയുടെ പ്രവർത്തികൾ ധനനഷ്‌ടവും മന:ക്ലേശവും പരാതിക്കാർക്ക് ഉണ്ടാക്കിയെന്നത് സംശയാതീതമായി ബോധ്യപ്പെട്ടെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ എതിർകക്ഷികൾ തകരാറുകൾ ഇല്ലാത്ത പുതിയ ബൈക്കുകൾ പരാതിക്കാർക്ക് മാറ്റിനൽകുകയോ, ബൈക്കിൻ്റെ വിലയായ 2,09,750/- രൂപ വീതം തിരികെ നൽകുകയോ ചെയ്യുക. കൂടാതെ, അര ലക്ഷം രൂപ വീതം നഷ്‌ടപരിഹാരമായും 10,000 രൂപ വീതം കോടതി ചെലവായും 30 ദിവസത്തിനകം നൽകണമെന്ന് കോടതി ഉത്തരവിട്ടു. പരാതിക്കാർക്ക് വേണ്ടി അഡ്വ. ഉമർ ഫാറൂഖാണ് ഹാജരായത്.

Also Read: സ്‌കൂട്ടർ ശരിയാക്കി നൽകിയില്ല; ഒല കമ്പനിക്ക് വന്‍ തുക പിഴയിട്ട് ഉപഭോക്തൃ കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.