ETV Bharat / state

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതല്‍ ഹര്‍ജി തള്ളി - Ariyil Shukoor Murder Latest Update

author img

By ETV Bharat Kerala Team

Published : 11 hours ago

നടപടി സിബിഐ കോടതിയുടേത്. ഹര്‍ജി തള്ളിയത് വിശദമായ വാദം കേട്ടശേഷം.

Ariyil Shukoor Murder case  Ariyil Shukoor Murder P Jayarajan  Ariyil Shukoor Murder TV Rajesh  അരിയില്‍ ഷുക്കൂര്‍ വധക്കേസ്
Ariyil Shukoor, T V Rajesh, P Jayarajan (ETV Bharat)

എറണാകുളം : അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി. പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നൽകിയ വിടുതൽ ഹർജി കോടതി തള്ളി. വിശദമായ വാദം കേട്ട ശേഷമാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി പ്രതികളായ പി ജയരാജൻ, ടി വി രാജേഷ് എന്നിവരുടെ ഹർജി തള്ളിയത്.

ഷുക്കൂർ വധക്കേസിൽ സിബിഐ ഇരുവർക്കുമെതിരെ ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയിരുന്നത്. കൊലപാതകവുമായി ബന്ധമില്ലെന്നും രാഷ്ട്രീയമായ കാരണങ്ങളാൽ പ്രതി ചേർത്തതെന്നുമായിരുന്നു ഇരുവരുടെയും വാദം. എന്നാൽ പ്രതികളായ നാലു പേർ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വച്ച് ഗൂഢാലോചന നടത്തിയെന്നായിരു പ്രോസിക്യൂഷന്‍റെ വാദം.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുമായി ഇരുവരും ഗൂഢാലോചന നടത്തിയത് തെളിയിക്കുന്നതിനുള്ള ശാസ്ത്രീയമായ തെളിവുകൾ ഉൾപ്പടെ കോടതിയിൽ സമർപ്പിച്ചിരുന്നു.
2012 ഫെബ്രുവരി 20 ന് തളിപ്പറമ്പ് പട്ടുവത്തുണ്ടായ സിപിഎം, ലീഗ് സംഘർഷത്തിന്‍റെ തുടർച്ചയായിട്ടായിരുന്നു എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സിപിഎം പ്രവർത്തകരായ പ്രതികൾ അരിയിൽ ഷുക്കൂറിനെ തടഞ്ഞുവയ്‌ക്കുകയും വിചാരണ നടത്തി കൊലപ്പെടുത്തുകയും ചെയ്‌തു എന്നാണ് കേസ്. കഴിഞ്ഞ ഡിസംബറിൽ നൽകിയ വിടുതൽ ഹർജിയെ എതിർത്ത് അരിയിൽ ഷുക്കൂറിന്‍റെ മാതാവ് ആതിഖയും കേസിൽ കക്ഷി ചേർന്നിരുന്നു. പ്രോസിക്യൂഷന്‍റെയും ഷുക്കൂറിന്‍റെ മാതാവിന്‍റെയും വാദങ്ങൾ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി അംഗീകരിക്കുകയായിരുന്നു.

Also Read: ഷുക്കൂർ വധം; നിർദ്ദേശം നൽകിയത് പി.ജയരാജനും ടി വി രാജേഷുമെന്ന് സിബിഐ കുറ്റപത്രം

എറണാകുളം : അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി. പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നൽകിയ വിടുതൽ ഹർജി കോടതി തള്ളി. വിശദമായ വാദം കേട്ട ശേഷമാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി പ്രതികളായ പി ജയരാജൻ, ടി വി രാജേഷ് എന്നിവരുടെ ഹർജി തള്ളിയത്.

ഷുക്കൂർ വധക്കേസിൽ സിബിഐ ഇരുവർക്കുമെതിരെ ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയിരുന്നത്. കൊലപാതകവുമായി ബന്ധമില്ലെന്നും രാഷ്ട്രീയമായ കാരണങ്ങളാൽ പ്രതി ചേർത്തതെന്നുമായിരുന്നു ഇരുവരുടെയും വാദം. എന്നാൽ പ്രതികളായ നാലു പേർ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വച്ച് ഗൂഢാലോചന നടത്തിയെന്നായിരു പ്രോസിക്യൂഷന്‍റെ വാദം.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുമായി ഇരുവരും ഗൂഢാലോചന നടത്തിയത് തെളിയിക്കുന്നതിനുള്ള ശാസ്ത്രീയമായ തെളിവുകൾ ഉൾപ്പടെ കോടതിയിൽ സമർപ്പിച്ചിരുന്നു.
2012 ഫെബ്രുവരി 20 ന് തളിപ്പറമ്പ് പട്ടുവത്തുണ്ടായ സിപിഎം, ലീഗ് സംഘർഷത്തിന്‍റെ തുടർച്ചയായിട്ടായിരുന്നു എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സിപിഎം പ്രവർത്തകരായ പ്രതികൾ അരിയിൽ ഷുക്കൂറിനെ തടഞ്ഞുവയ്‌ക്കുകയും വിചാരണ നടത്തി കൊലപ്പെടുത്തുകയും ചെയ്‌തു എന്നാണ് കേസ്. കഴിഞ്ഞ ഡിസംബറിൽ നൽകിയ വിടുതൽ ഹർജിയെ എതിർത്ത് അരിയിൽ ഷുക്കൂറിന്‍റെ മാതാവ് ആതിഖയും കേസിൽ കക്ഷി ചേർന്നിരുന്നു. പ്രോസിക്യൂഷന്‍റെയും ഷുക്കൂറിന്‍റെ മാതാവിന്‍റെയും വാദങ്ങൾ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി അംഗീകരിക്കുകയായിരുന്നു.

Also Read: ഷുക്കൂർ വധം; നിർദ്ദേശം നൽകിയത് പി.ജയരാജനും ടി വി രാജേഷുമെന്ന് സിബിഐ കുറ്റപത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.