ETV Bharat / sports

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫര്‍ പഞ്ചാബ് രഞ്ജി ട്രോഫി ടീം പരിശീലകനാകും - Punjab Ranji Trophy Team

author img

By ETV Bharat Kerala Team

Published : Aug 3, 2024, 8:50 PM IST

ആഭ്യന്തര സീസണിൽ ഉത്തരാഖണ്ഡിനെയും ഒറീസയെയും നയിച്ച ജാഫർ പരിശീലിപ്പിക്കുന്ന മൂന്നാമത്തെ ആഭ്യന്തര ടീമാണ് പഞ്ചാബ്.

PUNJAB RANJI TROPHY TEAM  WASIM JAFFER  രഞ്ജി ട്രോഫി  മുൻ ഇന്ത്യൻ താരം വസീം ജാഫർ
File Photo: Wasim Jaffer (IANS)

ഹൈദരാബാദ്: രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മുൻ ഇന്ത്യൻ താരം വസീം ജാഫർ വരാനിരിക്കുന്ന ആഭ്യന്തര സീസണിൽ പഞ്ചാബ് മുഖ്യ പരിശീലകനാകും. വെസ്റ്റ് ഇൻഡീസിനെതിരെ ഇരട്ട സെഞ്ച്വറി നേടിയ ജാഫർ ഉത്തരാഖണ്ഡിന്‍റെ പരിശീലകനായിരുന്നു.

ഇന്ത്യക്കായി 31 ടെസ്റ്റുകളും 2 ഏകദിനങ്ങളും ജാഫർ കളിച്ചിട്ടുണ്ട്. 260 മത്സരങ്ങളിൽ നിന്ന് 19410 ഫസ്റ്റ് ക്ലാസ് റൺസാണ് വസീം ജാഫര്‍ നേടിയത്. 2008-09, 2009-10 സീസണുകളിൽ ജാഫര്‍ മുംബൈയ്‌ക്കായി രണ്ട് രഞ്ജി ട്രോഫി കിരീടങ്ങൾ നയിച്ചിട്ടുണ്ട്. വിദർഭയെ പ്രതിനിധീകരിച്ച വസിം ജാഫര്‍ 2017-18, 2018-19 വർഷങ്ങളിൽ രഞ്ജി ട്രോഫി നേടിയപ്പോൾ ടീമിലെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു.

ഉത്തരാഖണ്ഡിനെയും ഒറീസയെയും നയിച്ച ശേഷം ജാഫർ പരിശീലിപ്പിക്കുന്ന മൂന്നാമത്തെ ആഭ്യന്തര ടീമാണ് പഞ്ചാബ്. 46 കാരനായ അദ്ദേഹം 2019 മുതൽ 2021 വരെ പഞ്ചാബ് കിംഗ്‌സിന്‍റെ ബാറ്റിങ് പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ബംഗ്ലാദേശ് അണ്ടർ 19 ടീമിന്‍റേയും ബാറ്റിംഗ് കൺസൾട്ടാന്‍റായും പ്രവർത്തിച്ചു.

Also Read: പാരിസിലെ ചൂട് സഹിക്കാനാവുന്നില്ല; ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് 40 എസികള്‍ എത്തിച്ചുനല്‍കി കായിക മന്ത്രാലയം - AC FOR INDIAN ATHLETES in PARIS

ഹൈദരാബാദ്: രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മുൻ ഇന്ത്യൻ താരം വസീം ജാഫർ വരാനിരിക്കുന്ന ആഭ്യന്തര സീസണിൽ പഞ്ചാബ് മുഖ്യ പരിശീലകനാകും. വെസ്റ്റ് ഇൻഡീസിനെതിരെ ഇരട്ട സെഞ്ച്വറി നേടിയ ജാഫർ ഉത്തരാഖണ്ഡിന്‍റെ പരിശീലകനായിരുന്നു.

ഇന്ത്യക്കായി 31 ടെസ്റ്റുകളും 2 ഏകദിനങ്ങളും ജാഫർ കളിച്ചിട്ടുണ്ട്. 260 മത്സരങ്ങളിൽ നിന്ന് 19410 ഫസ്റ്റ് ക്ലാസ് റൺസാണ് വസീം ജാഫര്‍ നേടിയത്. 2008-09, 2009-10 സീസണുകളിൽ ജാഫര്‍ മുംബൈയ്‌ക്കായി രണ്ട് രഞ്ജി ട്രോഫി കിരീടങ്ങൾ നയിച്ചിട്ടുണ്ട്. വിദർഭയെ പ്രതിനിധീകരിച്ച വസിം ജാഫര്‍ 2017-18, 2018-19 വർഷങ്ങളിൽ രഞ്ജി ട്രോഫി നേടിയപ്പോൾ ടീമിലെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു.

ഉത്തരാഖണ്ഡിനെയും ഒറീസയെയും നയിച്ച ശേഷം ജാഫർ പരിശീലിപ്പിക്കുന്ന മൂന്നാമത്തെ ആഭ്യന്തര ടീമാണ് പഞ്ചാബ്. 46 കാരനായ അദ്ദേഹം 2019 മുതൽ 2021 വരെ പഞ്ചാബ് കിംഗ്‌സിന്‍റെ ബാറ്റിങ് പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ബംഗ്ലാദേശ് അണ്ടർ 19 ടീമിന്‍റേയും ബാറ്റിംഗ് കൺസൾട്ടാന്‍റായും പ്രവർത്തിച്ചു.

Also Read: പാരിസിലെ ചൂട് സഹിക്കാനാവുന്നില്ല; ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് 40 എസികള്‍ എത്തിച്ചുനല്‍കി കായിക മന്ത്രാലയം - AC FOR INDIAN ATHLETES in PARIS

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.