ETV Bharat / sports

'അംബാനി വെഡിങ് ഹോസ്‌പിറ്റാലിറ്റി ടീമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടത്'; ഇന്ത്യയുടെ ഒളിമ്പിക് ഔട്ട്ഫിറ്റിന് ട്രോള്‍ അടങ്ങുന്നില്ല - Indian Athletes Attire at Olympics

author img

By ETV Bharat Kerala Team

Published : Jul 28, 2024, 11:54 AM IST

പാരിസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യന്‍ താരങ്ങള്‍ ധരിച്ച വസ്‌ത്രവുമായി ബന്ധപ്പെട്ട് ട്രോളുകള്‍ അടങ്ങുന്നില്ല. ഇക്കാട്ട് പ്രിന്‍റുകളും ബനാറസി ബ്രോക്കേഡും ഉൾക്കൊള്ളുന്ന വസ്‌ത്രങ്ങളുടെ ഡിസൈനില്‍ സർഗാത്മകതയുടെ അഭാവമാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

PARIS OLYMPICS 2024  TARUN TAHILIANI DESIGN  AMBANI WEDDING HOSPITALITY TEAM  ഇന്ത്യയുടെ ഒളിമ്പിക് ഔട്ട്ഫിറ്റ്‌  OLYMPICS 2024
Tarun Tahiliani Trolled over Indian Athletes' Attire at Paris Olympics 2024 (ANI)

ഹൈദരാബാദ്: 2024ലെ പാരിസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സംഘത്തെ നയിച്ചത് പിവി സിന്ധുവും ശരത് കമാലുമാണ്. 78 അത്‌ലറ്റുകളും ഒഫീഷ്യലുകളും അടങ്ങുന്ന സംഘമായിരുന്നു വെള്ളിയാഴ്‌ച സെയ്ൻ നദിക്കരയിൽ നടന്ന പരേഡിൽ അണിനിരുന്നത്. ചടങ്ങിൽ തരുൺ തഹിലിയാനിയുടെ റെഡി റ്റു വെയര്‍ ലേബലായ തസ്‌വയും ചേര്‍ന്നൊരുക്കിയ വസ്‌ത്രത്തിലാണ്‌ ഇന്ത്യൻ അത്‌ലറ്റുകൾ പങ്കെടുത്തത്‌.

പുരുഷ താരങ്ങള്‍ ഐവറി നിറത്തിലുള്ള കുര്‍ത്തയും നെഹ്‌റു ജാക്കറ്റും പൈജാമയുമാണ് ധരിച്ചത്‌. വനിത താരങ്ങള്‍ ത്രിവര്‍ണ പതാകയുടെ നിറങ്ങള്‍ നല്‍കിയ ബോര്‍ഡറിലുള്ള സാരിയുമാണ്‌ ധരിച്ചിരിക്കുന്നത്‌. എന്നിരുന്നാലും, സോഷ്യൽ മീഡിയയില്‍ വസ്‌ത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്‌. സൗന്ദര്യബോധമില്ലാത്ത രീതിയിലാണ് ചെയ്‌തിരിക്കുന്നതെന്നും മറ്റു രാജ്യങ്ങളുടെ യൂണിഫോം ഇതിലും ഭംഗിയുണ്ടെന്നുമാണ് ആളുകളുടെ പ്രതികരണം.

അനന്ത് അംബാനിയുടെയും രാധികാ മർച്ചന്‍റിന്‍റെയും അടുത്തിടെ നടന്ന വിവാഹത്തിനെത്തിയ കിം കര്‍ദാഷിയാന്‍റെ ലെഹങ്ക ഡിസൈന്‍ ചെയ്‌തത് ഇതേ ഡിസൈനറായിരുന്നു. നെറ്റിസൺസ് ഇതിനെ ഒളിമ്പിക്‌സ് വസ്‌ത്രവുമായി താരതമ്യം ചെയ്‌തു. 'ഇന്ത്യൻ ടീമിന്‍റെ ഔദ്യോഗിക വസ്‌ത്രം അംബാനി വെഡിംഗ് ഹോസ്‌പിറ്റാലിറ്റി ടീമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നാണ്‌ തരുൺ താഹിലിയാനിക്കെതിരെ ഉയര്‍ന്ന ഒരു കമന്‍റ്‌'.

വസ്‌ത്രങ്ങൾക്കും നെയ്‌ത്തുകൾക്കും പേരുകേട്ട ഒരു രാജ്യത്ത്, ഇത്തരമൊരു അഭിമാനകരമായ ഇവന്‍റിനായുള്ള വസ്‌ത്രം നിരാശാജനകമാണ്‌. തുണിത്തരങ്ങള്‍ കൊണ്ടും കരകൗശലവിദ്യ കൊണ്ടും സമ്പന്നമായ രാജ്യത്തിന്‍റെ പാരമ്പര്യം കണക്കിലെടുക്കുമ്പോൾ, ഈ ശ്രമം ദയനീയവും ലജ്ജാകരവുമാണ്, ഇത്തരത്തില്‍ നിരവധി വിമര്‍ശനങ്ങളാണ്‌ വസ്‌ത്രത്തിനെതിരെ ഉയര്‍ന്നത്‌.

'നിങ്ങൾ ഡിസൈൻ ചെയ്‌ത ഈ ആചാരപരമായ യൂണിഫോമുകളേക്കാൾ മികച്ച സാരികൾ മുംബൈ തെരുവുകളിൽ 200 രൂപയ്ക്ക് വിൽക്കുന്നത് ഞാൻ കണ്ടു. വിലകുറഞ്ഞ പോളിസ്റ്റർ പോലുള്ള തുണിയും ഇക്കാട്ട് പ്രിന്‍റും, ഒരു ഭാവനയും കൂടാതെ നിങ്ങൾ ഇത് ഒരു ഇന്‍റേണിനെ ഏൽപ്പിച്ചോ അതോ അവസാന നിമിഷം നിര്‍മ്മിച്ചതോ ആണോ, ഇന്ത്യയുടെ സമ്പന്നമായ നെയ്ത്ത് സംസ്‌കാരത്തിനും ചരിത്രത്തിനും ഇത്‌ നാണക്കേടാണ്‌' എന്നായിരുന്നു മറ്റൊരു കമന്‍റ്‌.

ALSO READ: 'ഗോ ഫോർ ഗ്ലോറി'; പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശംസ അറിയിച്ച് സിനിമ താരങ്ങള്‍

ഹൈദരാബാദ്: 2024ലെ പാരിസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സംഘത്തെ നയിച്ചത് പിവി സിന്ധുവും ശരത് കമാലുമാണ്. 78 അത്‌ലറ്റുകളും ഒഫീഷ്യലുകളും അടങ്ങുന്ന സംഘമായിരുന്നു വെള്ളിയാഴ്‌ച സെയ്ൻ നദിക്കരയിൽ നടന്ന പരേഡിൽ അണിനിരുന്നത്. ചടങ്ങിൽ തരുൺ തഹിലിയാനിയുടെ റെഡി റ്റു വെയര്‍ ലേബലായ തസ്‌വയും ചേര്‍ന്നൊരുക്കിയ വസ്‌ത്രത്തിലാണ്‌ ഇന്ത്യൻ അത്‌ലറ്റുകൾ പങ്കെടുത്തത്‌.

പുരുഷ താരങ്ങള്‍ ഐവറി നിറത്തിലുള്ള കുര്‍ത്തയും നെഹ്‌റു ജാക്കറ്റും പൈജാമയുമാണ് ധരിച്ചത്‌. വനിത താരങ്ങള്‍ ത്രിവര്‍ണ പതാകയുടെ നിറങ്ങള്‍ നല്‍കിയ ബോര്‍ഡറിലുള്ള സാരിയുമാണ്‌ ധരിച്ചിരിക്കുന്നത്‌. എന്നിരുന്നാലും, സോഷ്യൽ മീഡിയയില്‍ വസ്‌ത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്‌. സൗന്ദര്യബോധമില്ലാത്ത രീതിയിലാണ് ചെയ്‌തിരിക്കുന്നതെന്നും മറ്റു രാജ്യങ്ങളുടെ യൂണിഫോം ഇതിലും ഭംഗിയുണ്ടെന്നുമാണ് ആളുകളുടെ പ്രതികരണം.

അനന്ത് അംബാനിയുടെയും രാധികാ മർച്ചന്‍റിന്‍റെയും അടുത്തിടെ നടന്ന വിവാഹത്തിനെത്തിയ കിം കര്‍ദാഷിയാന്‍റെ ലെഹങ്ക ഡിസൈന്‍ ചെയ്‌തത് ഇതേ ഡിസൈനറായിരുന്നു. നെറ്റിസൺസ് ഇതിനെ ഒളിമ്പിക്‌സ് വസ്‌ത്രവുമായി താരതമ്യം ചെയ്‌തു. 'ഇന്ത്യൻ ടീമിന്‍റെ ഔദ്യോഗിക വസ്‌ത്രം അംബാനി വെഡിംഗ് ഹോസ്‌പിറ്റാലിറ്റി ടീമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നാണ്‌ തരുൺ താഹിലിയാനിക്കെതിരെ ഉയര്‍ന്ന ഒരു കമന്‍റ്‌'.

വസ്‌ത്രങ്ങൾക്കും നെയ്‌ത്തുകൾക്കും പേരുകേട്ട ഒരു രാജ്യത്ത്, ഇത്തരമൊരു അഭിമാനകരമായ ഇവന്‍റിനായുള്ള വസ്‌ത്രം നിരാശാജനകമാണ്‌. തുണിത്തരങ്ങള്‍ കൊണ്ടും കരകൗശലവിദ്യ കൊണ്ടും സമ്പന്നമായ രാജ്യത്തിന്‍റെ പാരമ്പര്യം കണക്കിലെടുക്കുമ്പോൾ, ഈ ശ്രമം ദയനീയവും ലജ്ജാകരവുമാണ്, ഇത്തരത്തില്‍ നിരവധി വിമര്‍ശനങ്ങളാണ്‌ വസ്‌ത്രത്തിനെതിരെ ഉയര്‍ന്നത്‌.

'നിങ്ങൾ ഡിസൈൻ ചെയ്‌ത ഈ ആചാരപരമായ യൂണിഫോമുകളേക്കാൾ മികച്ച സാരികൾ മുംബൈ തെരുവുകളിൽ 200 രൂപയ്ക്ക് വിൽക്കുന്നത് ഞാൻ കണ്ടു. വിലകുറഞ്ഞ പോളിസ്റ്റർ പോലുള്ള തുണിയും ഇക്കാട്ട് പ്രിന്‍റും, ഒരു ഭാവനയും കൂടാതെ നിങ്ങൾ ഇത് ഒരു ഇന്‍റേണിനെ ഏൽപ്പിച്ചോ അതോ അവസാന നിമിഷം നിര്‍മ്മിച്ചതോ ആണോ, ഇന്ത്യയുടെ സമ്പന്നമായ നെയ്ത്ത് സംസ്‌കാരത്തിനും ചരിത്രത്തിനും ഇത്‌ നാണക്കേടാണ്‌' എന്നായിരുന്നു മറ്റൊരു കമന്‍റ്‌.

ALSO READ: 'ഗോ ഫോർ ഗ്ലോറി'; പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശംസ അറിയിച്ച് സിനിമ താരങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.