ETV Bharat / international

'ഗുരുതരമായ തെറ്റ്'; സ്വകാര്യ വസതി ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ ഹിസ്ബുള്ളക്കും ഇറാനും ശക്തമായ താക്കീതുമായി നെതന്യാഹു

ഈ കൊലപാതക ശ്രമം തന്നെ ഭയപ്പെടുത്തില്ല, ഭീകരർക്കെതിരെ ഇസ്രയേൽ തങ്ങളുടെ യുദ്ധം തുടരുമെന്നും നെതന്യാഹു.

author img

By ETV Bharat Kerala Team

Published : 5 hours ago

NETANYAHU assasination attempt  ISRAEL IRAN LEBANON attack  WEST ASIAN CONFLICT  MIDDLE EAST CRISIS GAZA
Israel Prime Minister Benjamin Netanyahu (ETV Bharat)

ടെൽ അവീവ്: തന്‍റെ സ്വകാര്യ വസതി ലക്ഷ്യമിട്ട് ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പുറകെ ഹിസ്ബുള്ളക്കും ഇറാനും ശക്തമായ താക്കീത് നൽകി നെതന്യാഹു. സംഭവിച്ചത് 'ഗുരുതരമായ തെറ്റ്' ആണെന്ന് നെതന്യാഹു പറഞ്ഞു. ഈ കൊലപാതക ശ്രമം തന്നെയോ ഇസ്രയേലിനെയോ ഭയപ്പെടുത്തുന്നില്ല, ആക്രമണം നടത്തുന്ന തീവ്രവാദികളെയും അവരെ അയക്കുന്നവരെയും ഉന്മൂലനം ചെയ്യാൻ ഇതൊരു തടസമാവില്ല എന്നും നെതന്യാഹു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇസ്രയേലി പട്ടണമായ സിസേറിയയിലെ നെതന്യാഹുവിന്‍റെ വസതിയിലേക്ക് ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണമുണ്ടാകുന്നത്. ആക്രമണം നടക്കുമ്പോൾ നെതന്യാഹുവും ഭാര്യയും വീട്ടിൽ ഇല്ലായിരുന്നു. തുടർന്നാണ് എക്‌സിലൂടെ നെതന്യാഹു പ്രതികരണവുമായി എത്തിയത്.

'ഇറാന്‍റെ പ്രോക്‌സി ഹിസ്ബുള്ള ഇന്ന് എന്നെയും എൻ്റെ ഭാര്യയെയും വധിക്കാൻ ശ്രമിച്ചത് ഗുരുതരമായ തെറ്റാണ്. ഇത് എന്നെയോ ഇസ്രയേൽ ഭരണകൂടത്തെയോ, നമ്മുടെ ഭാവി സുരക്ഷിതമാക്കാൻ ശത്രുക്കൾക്കെതിരായി നടത്തുന്ന ന്യായമായ യുദ്ധം തുടരുന്നതിൽ നിന്ന് തടയില്ല', നെതന്യാഹു എക്‌സിൽ കുറിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇസ്രയേൽ പൗരന്മാരെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർ കനത്ത വില നൽകേണ്ടി വരുമെന്നും നെതന്യാഹു ഇറാന് മുന്നറിയിപ്പ് നൽകി. ഭീകരർക്കെതിരെ ഇസ്രയേൽ തങ്ങളുടെ യുദ്ധം തുടരുമെന്നും ഗാസയിൽ നിന്ന് ബന്ദികളെ തിരികെ കൊണ്ടുവരുമെന്നും നെതന്യാഹു ഉറപ്പുനൽകി.

വെള്ളിയാഴ്‌ച നെതന്യാഹു ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്‌തിരുന്നു. ഹമാസ് ആയുധം വെച്ച് കീഴടങ്ങി ബന്ദികളാക്കിയവരെ തിരികെ നൽകിയാൽ യുദ്ധം അവസാനിപ്പിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഹമാസ് നേതാവ് യഹ്യ സിൻവാറിന്‍റെ മരണം സ്ഥിരീകരിച്ച് സംസാരിക്കവെയായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണം. ശനിയാഴ്‌ച രാവിലെ ലെബനനിൽ നിന്ന് തൊടുത്തു വിട്ട മറ്റ് രണ്ട് ഡ്രോണുകൾ ഇസ്രായേലിൻ്റെ വ്യോമ പ്രതിരോധ സേന തകർത്തതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്‌തു.

Also Read:നെതന്യാഹുവിനെ ലക്ഷ്യം വച്ച് ഡ്രോണ്‍; തൊടുത്തത് ലെബനനില്‍ നിന്ന്, ഇസ്രയേലില്‍ അപായ സൂചന

ടെൽ അവീവ്: തന്‍റെ സ്വകാര്യ വസതി ലക്ഷ്യമിട്ട് ഉണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പുറകെ ഹിസ്ബുള്ളക്കും ഇറാനും ശക്തമായ താക്കീത് നൽകി നെതന്യാഹു. സംഭവിച്ചത് 'ഗുരുതരമായ തെറ്റ്' ആണെന്ന് നെതന്യാഹു പറഞ്ഞു. ഈ കൊലപാതക ശ്രമം തന്നെയോ ഇസ്രയേലിനെയോ ഭയപ്പെടുത്തുന്നില്ല, ആക്രമണം നടത്തുന്ന തീവ്രവാദികളെയും അവരെ അയക്കുന്നവരെയും ഉന്മൂലനം ചെയ്യാൻ ഇതൊരു തടസമാവില്ല എന്നും നെതന്യാഹു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇസ്രയേലി പട്ടണമായ സിസേറിയയിലെ നെതന്യാഹുവിന്‍റെ വസതിയിലേക്ക് ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണമുണ്ടാകുന്നത്. ആക്രമണം നടക്കുമ്പോൾ നെതന്യാഹുവും ഭാര്യയും വീട്ടിൽ ഇല്ലായിരുന്നു. തുടർന്നാണ് എക്‌സിലൂടെ നെതന്യാഹു പ്രതികരണവുമായി എത്തിയത്.

'ഇറാന്‍റെ പ്രോക്‌സി ഹിസ്ബുള്ള ഇന്ന് എന്നെയും എൻ്റെ ഭാര്യയെയും വധിക്കാൻ ശ്രമിച്ചത് ഗുരുതരമായ തെറ്റാണ്. ഇത് എന്നെയോ ഇസ്രയേൽ ഭരണകൂടത്തെയോ, നമ്മുടെ ഭാവി സുരക്ഷിതമാക്കാൻ ശത്രുക്കൾക്കെതിരായി നടത്തുന്ന ന്യായമായ യുദ്ധം തുടരുന്നതിൽ നിന്ന് തടയില്ല', നെതന്യാഹു എക്‌സിൽ കുറിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇസ്രയേൽ പൗരന്മാരെ ദ്രോഹിക്കാൻ ശ്രമിക്കുന്നവർ കനത്ത വില നൽകേണ്ടി വരുമെന്നും നെതന്യാഹു ഇറാന് മുന്നറിയിപ്പ് നൽകി. ഭീകരർക്കെതിരെ ഇസ്രയേൽ തങ്ങളുടെ യുദ്ധം തുടരുമെന്നും ഗാസയിൽ നിന്ന് ബന്ദികളെ തിരികെ കൊണ്ടുവരുമെന്നും നെതന്യാഹു ഉറപ്പുനൽകി.

വെള്ളിയാഴ്‌ച നെതന്യാഹു ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്‌തിരുന്നു. ഹമാസ് ആയുധം വെച്ച് കീഴടങ്ങി ബന്ദികളാക്കിയവരെ തിരികെ നൽകിയാൽ യുദ്ധം അവസാനിപ്പിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഹമാസ് നേതാവ് യഹ്യ സിൻവാറിന്‍റെ മരണം സ്ഥിരീകരിച്ച് സംസാരിക്കവെയായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണം. ശനിയാഴ്‌ച രാവിലെ ലെബനനിൽ നിന്ന് തൊടുത്തു വിട്ട മറ്റ് രണ്ട് ഡ്രോണുകൾ ഇസ്രായേലിൻ്റെ വ്യോമ പ്രതിരോധ സേന തകർത്തതായും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്‌തു.

Also Read:നെതന്യാഹുവിനെ ലക്ഷ്യം വച്ച് ഡ്രോണ്‍; തൊടുത്തത് ലെബനനില്‍ നിന്ന്, ഇസ്രയേലില്‍ അപായ സൂചന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.