ETV Bharat / international

കൃഷിയിടത്തിലെ ഉപകരണത്തില്‍ കൈ കുടുങ്ങി, ചോരവാര്‍ന്ന് ഇന്ത്യന്‍ തൊഴിലാളിയുടെ മരണം; ഇറ്റാലിയന്‍ ഭൂവുടമ അറസ്റ്റില്‍ - Indian bled to death in accident

author img

By PTI

Published : Jul 3, 2024, 9:56 AM IST

ഇറ്റലിയിലെ കൃഷിയിടത്തില്‍ ഇന്ത്യന്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. ഭൂവുടമ അറസ്റ്റില്‍. അന്വേഷണം തുടരുന്നു.

ഇറ്റാലിയന്‍ ഭൂഉടമ അറസ്റ്റില്‍  LABOURER FROM INDIA  PRESIDENT SERGIO MATTARELLA  ANTONELLO LOVATO
പ്രതീകാത്മക ചിത്രം (ETV Bharat)

റോം : ഇന്ത്യന്‍ തൊഴിലാളി കൃഷിയിടത്തില്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഇറ്റാലിയന്‍ ഭൂവുടമ അറസ്റ്റില്‍. ആന്‍റോണെല്ലോ ലോവാതോ എന്ന ആളാണ് അറസ്റ്റിലായത്. ഇയാളുടെ കൃഷിയിടത്തിലെ തൊഴിലാളിയാണ് മരിച്ചത്. കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന ഉപകരണത്തില്‍ നിന്ന് പരിക്കേറ്റാണ് മരണം. അതേസമയം ഇന്ത്യക്കാരന്‍ മതിയായ രേഖകളില്ലാതെയായിരുന്നു ഇറ്റലിയില്‍ കഴിഞ്ഞിരുന്നത്.

സത്‌നം സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് തൊഴിലാളി യൂണിയനുകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. മെച്ചപ്പെട്ട സേവന സാഹചര്യങ്ങള്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. ചൂഷക വ്യവസ്ഥിതി അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇറ്റലിയിലെ കാര്‍ഷിക രംഗത്ത് ധാരാളം കുടിയേറ്റ തൊഴിലാളികള്‍ കുറഞ്ഞ കൂലിയില്‍ പണിയെടുക്കുന്നു.

പ്രസിഡന്‍റ് സെര്‍ജിയോ മത്തരെല്ലയും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. സിങ്ങിനെ പോലെ നിരവധി പേര്‍ കടുത്ത ചൂഷണത്തിന് രാജ്യത്ത് വിധേയമാകുന്നുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യത്വരഹിത ചുറ്റുപാടില്‍ പലര്‍ക്കും ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോമിന് തെക്കുള്ള കാര്‍ഷിക പ്രവിശ്യയായ ലത്തിനയിലാണ് സംഭവം. അമിതമായി രക്തസ്രാവമുണ്ടായാണ് സിങ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയിരുന്നെങ്കില്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാനായേനെ എന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്‍റെ കൈ ഒരു യന്ത്രത്തില്‍ കുടുങ്ങിയിട്ട് കൃത്യസമയത്ത് ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചില്ല. അപകടമുണ്ടാക്കിയ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നത് തുടരുകയാണ് ലോവാത്തോ ചെയ്‌തതെന്ന് ഇറ്റാലിയന്‍ ദിനപ്പത്രം കൊറിയര്‍ ഡെല്ല റിപ്പോര്‍ട്ട് ചെയ്‌തു.

പിന്നീട് രക്തം വാര്‍ന്നൊഴുകി കൊണ്ടിരുന്ന സിങ്ങിനെ വീടിന് പുറത്ത് ഉപേക്ഷിച്ച് ഇയാള്‍ പോകുകയായിരുന്നു. സിങ്ങിനെ ആശുപത്രിയിലെത്തിക്കണമെന്ന, ഇതേ സ്ഥലത്ത് തന്നെ ജോലി ചെയ്യുന്ന സിങിന്‍റെ ഭാര്യ അടക്കമുള്ള തൊഴിലാളികളുടെ ആവശ്യം ഇയാള്‍ ചെവിക്കൊണ്ടില്ല. സിങ് മരിച്ചുവെന്ന് ഇയാള്‍ പറയുകയായിരുന്നു. എന്നാല്‍ പിന്നീട് അയല്‍ക്കാരിലൊരാള്‍ ആംബുലന്‍സ് വിളിച്ച് സിങ്ങിനെ ആശുപത്രിയിലെത്തിച്ചു.

അവിടെ രണ്ട് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് സിങ് മരണത്തിന് കീഴടങ്ങിയതെന്ന് അയല്‍ക്കാരന്‍റെ അഭിമുഖം പുറത്ത് വിട്ട റായ് സ്റ്റേറ്റ് ടെലിവിഷന്‍ വ്യക്തമാക്കുന്നു. സിങ്ങിന്‍റെ മുറിവ് അതീവ ഗുരുതരമായിരുന്നു. അത് കൊണ്ട് തന്നെ മികച്ച പരിചരണവും അയാള്‍ക്ക് ആവശ്യമായിരുന്നു.

ഉപകരണത്തിന് സമീപത്തേക്ക് പോകരുതെന്ന് പലവട്ടം സിങ്ങിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ലൊവാത്തോയുടെ പിതാവ് പറയുന്നത്. എന്നാല്‍ ഇത്തരം മുന്നറിയിപ്പുകളെ അയാള്‍ വളരെ ലളിതമായാണ് കൈകാര്യം ചെയ്‌തത്. ഇതിന് വലിയ വിലയും കൊടുക്കേണ്ടി വന്നിരിക്കുന്നുവെന്ന് ലൊവാത്തോയുടെ പിതാവ് റെന്‍സോ പറഞ്ഞു.

Also Read: അസം വെള്ളപ്പൊക്കം; മരണം 38 ആയി, മൂന്ന് പേര്‍ മരിച്ചത് 24 മണിക്കൂറിനിടെ

റോം : ഇന്ത്യന്‍ തൊഴിലാളി കൃഷിയിടത്തില്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഇറ്റാലിയന്‍ ഭൂവുടമ അറസ്റ്റില്‍. ആന്‍റോണെല്ലോ ലോവാതോ എന്ന ആളാണ് അറസ്റ്റിലായത്. ഇയാളുടെ കൃഷിയിടത്തിലെ തൊഴിലാളിയാണ് മരിച്ചത്. കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന ഉപകരണത്തില്‍ നിന്ന് പരിക്കേറ്റാണ് മരണം. അതേസമയം ഇന്ത്യക്കാരന്‍ മതിയായ രേഖകളില്ലാതെയായിരുന്നു ഇറ്റലിയില്‍ കഴിഞ്ഞിരുന്നത്.

സത്‌നം സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് തൊഴിലാളി യൂണിയനുകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. മെച്ചപ്പെട്ട സേവന സാഹചര്യങ്ങള്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. ചൂഷക വ്യവസ്ഥിതി അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇറ്റലിയിലെ കാര്‍ഷിക രംഗത്ത് ധാരാളം കുടിയേറ്റ തൊഴിലാളികള്‍ കുറഞ്ഞ കൂലിയില്‍ പണിയെടുക്കുന്നു.

പ്രസിഡന്‍റ് സെര്‍ജിയോ മത്തരെല്ലയും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. സിങ്ങിനെ പോലെ നിരവധി പേര്‍ കടുത്ത ചൂഷണത്തിന് രാജ്യത്ത് വിധേയമാകുന്നുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യത്വരഹിത ചുറ്റുപാടില്‍ പലര്‍ക്കും ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോമിന് തെക്കുള്ള കാര്‍ഷിക പ്രവിശ്യയായ ലത്തിനയിലാണ് സംഭവം. അമിതമായി രക്തസ്രാവമുണ്ടായാണ് സിങ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയിരുന്നെങ്കില്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാനായേനെ എന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്‍റെ കൈ ഒരു യന്ത്രത്തില്‍ കുടുങ്ങിയിട്ട് കൃത്യസമയത്ത് ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചില്ല. അപകടമുണ്ടാക്കിയ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നത് തുടരുകയാണ് ലോവാത്തോ ചെയ്‌തതെന്ന് ഇറ്റാലിയന്‍ ദിനപ്പത്രം കൊറിയര്‍ ഡെല്ല റിപ്പോര്‍ട്ട് ചെയ്‌തു.

പിന്നീട് രക്തം വാര്‍ന്നൊഴുകി കൊണ്ടിരുന്ന സിങ്ങിനെ വീടിന് പുറത്ത് ഉപേക്ഷിച്ച് ഇയാള്‍ പോകുകയായിരുന്നു. സിങ്ങിനെ ആശുപത്രിയിലെത്തിക്കണമെന്ന, ഇതേ സ്ഥലത്ത് തന്നെ ജോലി ചെയ്യുന്ന സിങിന്‍റെ ഭാര്യ അടക്കമുള്ള തൊഴിലാളികളുടെ ആവശ്യം ഇയാള്‍ ചെവിക്കൊണ്ടില്ല. സിങ് മരിച്ചുവെന്ന് ഇയാള്‍ പറയുകയായിരുന്നു. എന്നാല്‍ പിന്നീട് അയല്‍ക്കാരിലൊരാള്‍ ആംബുലന്‍സ് വിളിച്ച് സിങ്ങിനെ ആശുപത്രിയിലെത്തിച്ചു.

അവിടെ രണ്ട് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് സിങ് മരണത്തിന് കീഴടങ്ങിയതെന്ന് അയല്‍ക്കാരന്‍റെ അഭിമുഖം പുറത്ത് വിട്ട റായ് സ്റ്റേറ്റ് ടെലിവിഷന്‍ വ്യക്തമാക്കുന്നു. സിങ്ങിന്‍റെ മുറിവ് അതീവ ഗുരുതരമായിരുന്നു. അത് കൊണ്ട് തന്നെ മികച്ച പരിചരണവും അയാള്‍ക്ക് ആവശ്യമായിരുന്നു.

ഉപകരണത്തിന് സമീപത്തേക്ക് പോകരുതെന്ന് പലവട്ടം സിങ്ങിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ലൊവാത്തോയുടെ പിതാവ് പറയുന്നത്. എന്നാല്‍ ഇത്തരം മുന്നറിയിപ്പുകളെ അയാള്‍ വളരെ ലളിതമായാണ് കൈകാര്യം ചെയ്‌തത്. ഇതിന് വലിയ വിലയും കൊടുക്കേണ്ടി വന്നിരിക്കുന്നുവെന്ന് ലൊവാത്തോയുടെ പിതാവ് റെന്‍സോ പറഞ്ഞു.

Also Read: അസം വെള്ളപ്പൊക്കം; മരണം 38 ആയി, മൂന്ന് പേര്‍ മരിച്ചത് 24 മണിക്കൂറിനിടെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.