ETV Bharat / international

പിടിഐയ്‌ക്ക് ആശ്വാസം; അഴിമതിക്കേസിൽ മുതിർന്ന നേതാവ് പർവേസ് ഇലാഹിയ്‌ക്ക് ജാമ്യം - Pervez Elahi released on bail

author img

By PTI

Published : May 22, 2024, 8:18 AM IST

മുഖ്യമന്ത്രിയായിരിക്കെ പഞ്ചാബ് അസംബ്ലിയിൽ നടത്തിയ അനധികൃത നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം അനുവദിച്ചത്.

PAKISTAN TEHREEK E INSAF LEADER  CHAUDHRY PERVEZ ELAHI RELEASED  PUNJAB ASSEMBLY RECRUITMENT CASE  പർവേസ് ഇലാഹിയ്‌ക്ക് ജാമ്യം
Pervez Elahi released on bail (Source: ETV Bharat Network)

ലാഹോർ : പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫിന് (പിടിഐ) വലിയ ആശ്വാസമായി പാർട്ടിയുടെ മുതിർന്ന നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ ചൗധരി പർവേസ് ഇലാഹി ചൊവ്വാഴ്‌ച ജയിൽ മോചിതനായി. മുഖ്യമന്ത്രിയായിരിക്കെ പഞ്ചാബ് അസംബ്ലിയിൽ നടത്തിയ അനധികൃത നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് ലാഹോർ ഹൈക്കോടതി ചൊവ്വാഴ്‌ച (എൽഎച്ച്‌സി) പർവേസ് ഇലാഹിയ്‌ക്ക് ജാമ്യം അനുവദിച്ചത്.

എൽഎച്ച്‌സി ജസ്റ്റിസ് സുൽത്താൻ തൻവീർ അഹമ്മദാണ് പർവേസ് ഇലാഹിയുടെ ജാമ്യാപേക്ഷ പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ ഇലാഹിയുടെടെ കുറ്റത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കണമെന്നും 500,000 രൂപയ്‌ക്ക് തുല്യമായ തുകയിൽ രണ്ട് ആൾ ജാമ്യത്തോടുകൂടിയാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി ഉത്തരവിൽ പറയുന്നു.

ജയിൽമോചിതനായ ശേഷം, 78 കാരനായ ഇലാഹി തൻ്റെ വസതിയായ സഹൂർ ഇലാഹി പാലസിൽ എത്തിയതായി എക്‌സ്‌പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്‌തു. പിടിഐയുടെ സെൻട്രൽ മീഡിയ ഡിപ്പാർട്ട്‌മെൻ്റ് പുറത്തിറക്കിയ പ്രസ്‌താവനയിൽ ജയിൽ മോചിതനായതിൽ ഇലാഹി നന്ദി രേഖപ്പെടുത്തി. സർവശക്തനായ അല്ലാഹുവിന് നന്ദി പറയുന്നു എന്നും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ അചഞ്ചലമായി തുടരാനുള്ള ശക്തി അള്ളാഹു നൽകിയെന്നും ഇലാഹി പ്രസ്‌താവനയിൽ പറയുന്നു. തൻ്റെ മോചനത്തിലേക്ക് നയിച്ച, സത്യത്തിനും നീതിക്കും ഒപ്പം നിന്ന ജഡ്‌ജിമാർക്കും പിടിഐ നേതാവ് നന്ദി പറഞ്ഞു.

ഒപ്പം തൻ്റെ അഭ്യുദയകാംക്ഷികളുടെ പിന്തുണയേയും പ്രാർഥനയേയും പിടിഐയുടെ മുതിർന്ന നേതാവ് അഭിനന്ദിച്ചു. ഗുജറാത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളെ അഭിസംബോധന ചെയ്‌ത ഇലാഹി, അവർ അനുഭവിച്ച അനീതികളെക്കുറിച്ചും അടിച്ചമർത്തലുകളെക്കുറിച്ചും വിലപിച്ചു. തെരഞ്ഞെടുപ്പിൽ നടന്ന അപാകതകൾ ചൂണ്ടിക്കാട്ടിയ ഇലാഹി ഗുജറാത്തിൽ തങ്ങളുടെ ജനവിധി മോഷ്‌ടിക്കപ്പെട്ടുവെന്നും ആരോപിച്ചു.

അധികാരം പുനഃസ്ഥാപിക്കുന്നതുവരെ തൻ്റെ സഹോദരൻ ചൗധരി ഷുജാത് ഹുസൈൻ്റെ മക്കളുമായി ഒരു ചർച്ചയ്‌ക്കും ഇല്ലെന്നും മുതിർന്ന നേതാവ് വ്യക്തമാക്കി. തൻ്റെ അറസ്റ്റിനും താൻ നേരിട്ട അനീതികൾക്കും പിന്നിൽ ആഭ്യന്തര മന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വിയാണെന്നും ഇലാഹി ആരോപിച്ചു. കഴിഞ്ഞ വർഷം ജൂൺ മൂന്നിനാണ് പഞ്ചാബ് നിയമസഭയിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് കേസിൽ ഇലാഹി ആദ്യം അറസ്റ്റിലായത്.

പ്രവിശ്യ അസംബ്ലിയിലെ 12 ഗ്രേഡ്-17 ഓഫിസർമാരുടെ നിയമവിരുദ്ധമായ റിക്രൂട്ട്‌മെൻ്റുമായി ബന്ധപ്പെട്ടായിരുന്നു കേസ്. അതേസമയം മുൻ പഞ്ചാബ് മുഖ്യമന്ത്രി മോചിതനായതായി കോട് ലഖ്‌പത് ജയിൽ ലാഹോർ ഭരണകൂടവും സ്ഥിരീകരിച്ചു. ഈ മാസം ആദ്യമാണ് ചൗധരി പർവേസ് ഇലാഹിയെ ജയിലിലേക്ക് മാറ്റിയത്.

ALSO READ: ആംആദ്‌മി പാർട്ടിയെ പിന്തുണക്കുന്ന ഇന്ത്യക്കാർ പാക്കിസ്ഥാനികളോ? അമിത് ഷായ്ക്ക് മറുപടിയുമായി കെജ്‌രിവാൾ

ലാഹോർ : പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫിന് (പിടിഐ) വലിയ ആശ്വാസമായി പാർട്ടിയുടെ മുതിർന്ന നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ ചൗധരി പർവേസ് ഇലാഹി ചൊവ്വാഴ്‌ച ജയിൽ മോചിതനായി. മുഖ്യമന്ത്രിയായിരിക്കെ പഞ്ചാബ് അസംബ്ലിയിൽ നടത്തിയ അനധികൃത നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് ലാഹോർ ഹൈക്കോടതി ചൊവ്വാഴ്‌ച (എൽഎച്ച്‌സി) പർവേസ് ഇലാഹിയ്‌ക്ക് ജാമ്യം അനുവദിച്ചത്.

എൽഎച്ച്‌സി ജസ്റ്റിസ് സുൽത്താൻ തൻവീർ അഹമ്മദാണ് പർവേസ് ഇലാഹിയുടെ ജാമ്യാപേക്ഷ പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ ഇലാഹിയുടെടെ കുറ്റത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കണമെന്നും 500,000 രൂപയ്‌ക്ക് തുല്യമായ തുകയിൽ രണ്ട് ആൾ ജാമ്യത്തോടുകൂടിയാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി ഉത്തരവിൽ പറയുന്നു.

ജയിൽമോചിതനായ ശേഷം, 78 കാരനായ ഇലാഹി തൻ്റെ വസതിയായ സഹൂർ ഇലാഹി പാലസിൽ എത്തിയതായി എക്‌സ്‌പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്‌തു. പിടിഐയുടെ സെൻട്രൽ മീഡിയ ഡിപ്പാർട്ട്‌മെൻ്റ് പുറത്തിറക്കിയ പ്രസ്‌താവനയിൽ ജയിൽ മോചിതനായതിൽ ഇലാഹി നന്ദി രേഖപ്പെടുത്തി. സർവശക്തനായ അല്ലാഹുവിന് നന്ദി പറയുന്നു എന്നും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ അചഞ്ചലമായി തുടരാനുള്ള ശക്തി അള്ളാഹു നൽകിയെന്നും ഇലാഹി പ്രസ്‌താവനയിൽ പറയുന്നു. തൻ്റെ മോചനത്തിലേക്ക് നയിച്ച, സത്യത്തിനും നീതിക്കും ഒപ്പം നിന്ന ജഡ്‌ജിമാർക്കും പിടിഐ നേതാവ് നന്ദി പറഞ്ഞു.

ഒപ്പം തൻ്റെ അഭ്യുദയകാംക്ഷികളുടെ പിന്തുണയേയും പ്രാർഥനയേയും പിടിഐയുടെ മുതിർന്ന നേതാവ് അഭിനന്ദിച്ചു. ഗുജറാത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളെ അഭിസംബോധന ചെയ്‌ത ഇലാഹി, അവർ അനുഭവിച്ച അനീതികളെക്കുറിച്ചും അടിച്ചമർത്തലുകളെക്കുറിച്ചും വിലപിച്ചു. തെരഞ്ഞെടുപ്പിൽ നടന്ന അപാകതകൾ ചൂണ്ടിക്കാട്ടിയ ഇലാഹി ഗുജറാത്തിൽ തങ്ങളുടെ ജനവിധി മോഷ്‌ടിക്കപ്പെട്ടുവെന്നും ആരോപിച്ചു.

അധികാരം പുനഃസ്ഥാപിക്കുന്നതുവരെ തൻ്റെ സഹോദരൻ ചൗധരി ഷുജാത് ഹുസൈൻ്റെ മക്കളുമായി ഒരു ചർച്ചയ്‌ക്കും ഇല്ലെന്നും മുതിർന്ന നേതാവ് വ്യക്തമാക്കി. തൻ്റെ അറസ്റ്റിനും താൻ നേരിട്ട അനീതികൾക്കും പിന്നിൽ ആഭ്യന്തര മന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വിയാണെന്നും ഇലാഹി ആരോപിച്ചു. കഴിഞ്ഞ വർഷം ജൂൺ മൂന്നിനാണ് പഞ്ചാബ് നിയമസഭയിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് കേസിൽ ഇലാഹി ആദ്യം അറസ്റ്റിലായത്.

പ്രവിശ്യ അസംബ്ലിയിലെ 12 ഗ്രേഡ്-17 ഓഫിസർമാരുടെ നിയമവിരുദ്ധമായ റിക്രൂട്ട്‌മെൻ്റുമായി ബന്ധപ്പെട്ടായിരുന്നു കേസ്. അതേസമയം മുൻ പഞ്ചാബ് മുഖ്യമന്ത്രി മോചിതനായതായി കോട് ലഖ്‌പത് ജയിൽ ലാഹോർ ഭരണകൂടവും സ്ഥിരീകരിച്ചു. ഈ മാസം ആദ്യമാണ് ചൗധരി പർവേസ് ഇലാഹിയെ ജയിലിലേക്ക് മാറ്റിയത്.

ALSO READ: ആംആദ്‌മി പാർട്ടിയെ പിന്തുണക്കുന്ന ഇന്ത്യക്കാർ പാക്കിസ്ഥാനികളോ? അമിത് ഷായ്ക്ക് മറുപടിയുമായി കെജ്‌രിവാൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.