ETV Bharat / international

ബംഗ്ലാദേശില്‍ ആളിക്കത്തി സംവരണ വിരുദ്ധ പ്രക്ഷോഭം; മരണ സംഖ്യ 25 ആയി - BANGLADESH RESERVATION PROTEST

author img

By ETV Bharat Kerala Team

Published : Jul 19, 2024, 8:29 AM IST

Updated : Jul 19, 2024, 8:54 AM IST

സർക്കാർ ജോലികളിലെ സംവരണത്തിനെതിരെ ബംഗ്ലാദേശില്‍ നടക്കുന്ന പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ എണ്ണം 25 ആയി.

BANGLADESH LABOR RESERVATION  BANGLADESH PROTEST  ബംഗ്ലാദേശ് തൊഴില്‍ സംവരണ പ്രക്ഷോഭം  ബംഗ്ലാദേശില്‍ പ്രക്ഷോഭം കനക്കുന്നു
Students clash withpolice during protest against quota system for government jobs in Bangladesh (AP)

ധാക്ക: സർക്കാർ ജോലികളിലെ സംവരണത്തിനെതിരെ ബംഗ്ലാദേശില്‍ നടക്കുന്ന സമരം രൂക്ഷമായി തുടരുന്നു. ഗതാഗതം സ്‌തംഭിപ്പിക്കാൻ ശ്രമിച്ച വിദ്യാർഥികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 19 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതോടെ പ്രക്ഷേഭത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി.

പ്രക്ഷോഭം ധാക്കയ്ക്ക് പുറമേ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. സർക്കാർ നടത്തുന്ന ബംഗ്ലാദേശ് ടെലിവിഷന്‍റെ ഹെഡ് ഓഫിസ് പ്രതിഷേധക്കാർ ആക്രമിച്ചു. പ്രധാന ഗേറ്റ് തകർത്ത് വാഹനങ്ങൾക്കും ഓഫിസിന്‍റെ സ്വീകരണ സ്ഥലത്തിനും തീയിട്ടു.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്‌തു. അതേസമയം പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. നിരവധി പൊലീസ് വാഹനങ്ങൾ നശിപ്പിക്കുകയും ട്രാഫിക് പൊലീസ് ബോക്‌സിന് തീയിടുകയും ചെയ്‌തു. അക്രമത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി ധാക്ക മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.

രാജ്യത്ത് ഇന്‍റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും നിശ്ചലമായതായി ലണ്ടൻ ആസ്ഥാനമായുള്ള ഇന്‍റർനെറ്റ് മോണിറ്റർ നെറ്റ്ബ്ലോക്കിന്‍റെ ഡയറക്‌ടർ ആൽപ് ടോക്കർ എക്‌സിൽ പറഞ്ഞു. ചൊവ്വാഴ്‌ച (ജൂലൈ 16) നടന്ന പ്രക്ഷോഭത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, മരണ സംഖ്യ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

1971-ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിമുക്ത ഭടന്മാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയുടെ 30% വരെ സംവരണം നല്‍കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പകരം മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനം കൊണ്ടുവരണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

പ്രതിപക്ഷ പാർട്ടികളാണ് അക്രമത്തിന് പ്രേരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി ഷേക്ക് ഹസീനയുടെ അവാമി ലീഗ് പാർട്ടി ആരോപിച്ചു. സംവരണ സമ്പ്രദായത്തിന്‍റെ നിയമ സാധുത സംബന്ധിച്ച കേസ് കോടതിയില്‍ നില്‍ക്കുകയാണ്. കോടതി വിധി വരുന്നത് വരെ കാത്തിരിക്കാന്‍ പ്രധാനമന്ത്രി ഹസീനയും നിയമമന്ത്രി അനിസുൽ ഹക്കും പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു.

കോടതി വിധിയിൽ പ്രതിഷേധക്കാർ നിരാശരാകില്ലെന്നും ഹസീന കൂട്ടിച്ചേര്‍ത്തു. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് നിയമമന്ത്രി ഹക്കും വ്യക്തമാക്കി.

Also Read : ധാക്ക സംഘര്‍ഷം: ബംഗ്ലാദേശിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം

ധാക്ക: സർക്കാർ ജോലികളിലെ സംവരണത്തിനെതിരെ ബംഗ്ലാദേശില്‍ നടക്കുന്ന സമരം രൂക്ഷമായി തുടരുന്നു. ഗതാഗതം സ്‌തംഭിപ്പിക്കാൻ ശ്രമിച്ച വിദ്യാർഥികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 19 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതോടെ പ്രക്ഷേഭത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി.

പ്രക്ഷോഭം ധാക്കയ്ക്ക് പുറമേ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. സർക്കാർ നടത്തുന്ന ബംഗ്ലാദേശ് ടെലിവിഷന്‍റെ ഹെഡ് ഓഫിസ് പ്രതിഷേധക്കാർ ആക്രമിച്ചു. പ്രധാന ഗേറ്റ് തകർത്ത് വാഹനങ്ങൾക്കും ഓഫിസിന്‍റെ സ്വീകരണ സ്ഥലത്തിനും തീയിട്ടു.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്‌തു. അതേസമയം പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. നിരവധി പൊലീസ് വാഹനങ്ങൾ നശിപ്പിക്കുകയും ട്രാഫിക് പൊലീസ് ബോക്‌സിന് തീയിടുകയും ചെയ്‌തു. അക്രമത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി ധാക്ക മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.

രാജ്യത്ത് ഇന്‍റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും നിശ്ചലമായതായി ലണ്ടൻ ആസ്ഥാനമായുള്ള ഇന്‍റർനെറ്റ് മോണിറ്റർ നെറ്റ്ബ്ലോക്കിന്‍റെ ഡയറക്‌ടർ ആൽപ് ടോക്കർ എക്‌സിൽ പറഞ്ഞു. ചൊവ്വാഴ്‌ച (ജൂലൈ 16) നടന്ന പ്രക്ഷോഭത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, മരണ സംഖ്യ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

1971-ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിമുക്ത ഭടന്മാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയുടെ 30% വരെ സംവരണം നല്‍കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പകരം മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനം കൊണ്ടുവരണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

പ്രതിപക്ഷ പാർട്ടികളാണ് അക്രമത്തിന് പ്രേരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി ഷേക്ക് ഹസീനയുടെ അവാമി ലീഗ് പാർട്ടി ആരോപിച്ചു. സംവരണ സമ്പ്രദായത്തിന്‍റെ നിയമ സാധുത സംബന്ധിച്ച കേസ് കോടതിയില്‍ നില്‍ക്കുകയാണ്. കോടതി വിധി വരുന്നത് വരെ കാത്തിരിക്കാന്‍ പ്രധാനമന്ത്രി ഹസീനയും നിയമമന്ത്രി അനിസുൽ ഹക്കും പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു.

കോടതി വിധിയിൽ പ്രതിഷേധക്കാർ നിരാശരാകില്ലെന്നും ഹസീന കൂട്ടിച്ചേര്‍ത്തു. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് നിയമമന്ത്രി ഹക്കും വ്യക്തമാക്കി.

Also Read : ധാക്ക സംഘര്‍ഷം: ബംഗ്ലാദേശിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം

Last Updated : Jul 19, 2024, 8:54 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.