ETV Bharat / entertainment

കമ്പ്യൂട്ടറിനെ അകറ്റി നിര്‍ത്തി, വിചിത്ര പോളിസികൾ പിന്തുടര്‍ന്നു; ഡിസ്‌നിയുടെ ഏറ്റവും വലിയ മണ്ടത്തരം ഇതോ - Walt Disney and technology

author img

By ETV Bharat Kerala Team

Published : Jun 1, 2024, 4:28 PM IST

ഐടി വിപ്ലവത്തിന്‍റെ തുടക്ക കാലത്ത് കമ്പനി കമ്പ്യൂട്ടറുകളോടും ആധുനിക ടെക്നോളജികളോടും വിമുഖത കാണിച്ചു. ഡിസ്‌നിയുടെ ഏറ്റവും വലിയ മണ്ടത്തരങ്ങളിൽ ഒന്നായിരുന്നു ടെക്നോളജിയോടുള്ള വിമുഖത. പ്രശസ്‌ത അനിമേഷൻ കലാകാരനായ ദീപക് ഇടിവി ഭാരതിനോട് സംസാരിക്കുന്നു...

DEVELOPMENTS IN FILM INDUSTRY  INTRODUCED PRODUCTION OF CARTOONS  AMERICAN ANIMATOR  വാൾട് ഡിസ്‌നി സിനിമ അനിമേഷൻ
animator Deepak (ETV Bharat)

അനിമേഷൻ കലാകാരന്‍ ദീപക് സംസാരിക്കുന്നു... (ETV Bharat)

എറണാകുളം: ലോക സിനിമ അനിമേഷൻ മേഖലയിൽ വാൾട് ഡിസ്‌നി പടുത്തുയർത്തിയ പേരും പ്രശസ്‌തിയും അദ്ദേഹത്തിന്‍റെ ആഖ്യാനങ്ങളും ലോക ചരിത്രത്തിന്‍റെ കൂടി ഭാഗമാണ്. ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും മണ്ണിനേക്കാൾ ഭൂമിയിൽ ചാര കൂമ്പാരങ്ങൾ സൃഷ്‌ടിച്ചപ്പോൾ തന്‍റെ സൃഷ്‌ടികളിലൂടെ മനുഷ്യ മനസിനെ ആനന്ദത്തിന്‍റെ പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ മനുഷ്യനാണ് ഡിസ്‌നി. അതുകൊണ്ടുതന്നെ മിക്കി മൗസ് മുതൽ ഫ്രോസൺ വരെ മരണമില്ലാത്ത കഥാപാത്രങ്ങളും സിനിമകളുമായി തുടരുന്നു.

ആർട്ടിഫിഷൽ ഇന്‍റലിജൻസ് എന്ന പ്രയോഗം ലോകം ഇപ്പോൾ ഉപയോഗിച്ച് തുടങ്ങിയിട്ടേയുള്ളൂ. 100 വർഷങ്ങൾക്കു മുൻപ് തന്നെ ആർട്ടിഫിഷൽ ഇന്‍റലിജൻസിന്‍റെ പ്രായോഗിക സാധ്യതകൾ തന്‍റെ സിനിമയിലൂടെ ലോകത്തിന് കാണിച്ചുകൊടുത്ത വിഖ്യാതനായ കലാകാരനായിരുന്നു വാൾട്ട്. അതുകൊണ്ടുതന്നെയാണ് ഗൂഫിയും ഡൊണാൾഡ് ഡക്കും പ്ലൂട്ടോയും അടക്കമുള്ള എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങൾ ലോകത്തെ ചിരിപ്പിച്ചത്, ചിന്തിപ്പിച്ചത്, കണ്ണീരണിയിച്ചത്.

1966 ൽ ജംഗിൾ ബുക്ക് എന്ന തന്‍റെ സ്വപ്‌നപദ്ധതിയുടെ പണിപ്പുരയിലായിരുന്നു വാൾട്ട് ഡിസ്‌നി. പക്ഷേ പ്രേക്ഷകരിലേക്ക് സിനിമ എത്തുന്നതിനു മുൻപ് തന്നെ വാൾട്ടിനെ മരണം കവർന്നു. കടുത്ത പുകവലിയാണ് അദ്ദേഹത്തെ ശ്വാസകോശ അർബുദത്തിലേക്ക് തള്ളിവിട്ടത്.

ജംഗിൾ ബുക്ക് പിൽക്കാലത്ത് ഡിസ്‌സി സ്‌റ്റുഡിയോസ് റിലീസ് ചെയ്‌തത് വാൾട്ടിനോടുള്ള ആദരസൂചകമായിട്ടായിരുന്നു. മൗഗ്ലിയും ബഗീരയും 'കാ'യും ഷേർ ഖാനും ലോകത്തിന്‍റെ മനസ്‌ കവർന്നു. ഡിസ്‌സി ലാന്‍റും കഥാപാത്രങ്ങളുടെ ലോഗോയോടു കൂടിയ ബാഗും കുടയും ചെരുപ്പും വസ്‌ത്രങ്ങളും കമ്പനിയുടെ വ്യാപാര ഘടകങ്ങൾ ആക്കി വളർത്തുവാനും വിഖ്യാത മനുഷ്യനായി. വാൾട്ട് ഡിസ്‌നിയുടെ മരണശേഷം കമ്പനിയിൽ അദ്ദേഹത്തിവന്‍റെ സ്ഥാനത്ത് പലരും പ്രതിഷ്‌ഠിക്കപ്പെട്ടു. പക്ഷേ വാൾട്ടിനോളം പോന്ന ക്രിയേറ്റിവിറ്റിയും ദീർഘവീക്ഷണവും വന്നവർക്ക് ആർക്കും ഉണ്ടായില്ല.

ചരിത്രമെടുത്ത് പരിശോധിച്ചാൽ 80 കളുടെ തുടക്കത്തിലാണ് സത്യത്തിൽ ഐടി വിപ്ലവം ലോകത്താകമാനം ആഞ്ഞടിക്കുന്നത്. ഡ്രീം വർക്‌സ്‌, പിക്‌സർ തുടങ്ങിയ അനിമേഷൻ സിനിമ കമ്പനികളുടെ വളർച്ചയുടെ ചരിത്രം പറയാൻ ഏറെയാണ്. ഡിസ്‌നിക്ക് ഒപ്പം ഇതുപോലുള്ള നിരവധി കമ്പനികൾ മികച്ച സൃഷ്‌ടികളുമായി വിപണി കീഴടക്കി. ഇതുപോലുള്ള നിരവധി അനിമേഷൻ സിനിമകള്‍ കമ്പനികൾ കമ്പ്യൂട്ടറിന്‍റെ ഉപയോഗം തങ്ങളുടെ സൃഷ്‌ടികളെ മെച്ചപ്പെടുത്താൻ ആയുധമാക്കി തുടങ്ങി.

പക്ഷേ അപ്പോഴും ഡിസ്‌നി കമ്പ്യൂട്ടറുകളോടും ആധുനിക ടെക്നോളജികളോടും വിമുഖത കാണിച്ചു. പണവും കലാകാരന്മാരുടെ ബാഹുല്യവും ജനപിന്തുണയും ഒക്കെ ഉണ്ടെങ്കിലും ഡിസ്‌നിയുടെ ഏറ്റവും വലിയ മണ്ടത്തരങ്ങളിൽ ഒന്നായിരുന്നു ടെക്നോളജിയോടുള്ള വിമുഖത.

ആദ്യ 3D സിനിമ ടോയ് സ്‌റ്റോറി 1995 ലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ സംവിധായകനായ ജോൺ ലാസറ്റ് ഒരുകാലത്ത് വാൾട്ട് ഡിസ്‌നി കമ്പനിയിലെ ജീവനക്കാരനായിരുന്നു. ആദ്യ ത്രീഡി സംരംഭമായി ജോൺലാസറ്റ് ഒരു ഷോർട്ട് ഫിലിം നിർമ്മിക്കാൻ തീരുമാനിക്കുന്നു. പ്രോജക്‌ട്‌ ആദ്യം ചർച്ചചെയ്‌തത് വാൾട്ട് ഡിസ്‌നി കമ്പനിയുമായായിരുന്നു. പക്ഷേ കമ്പ്യൂട്ടർ ത്രീഡി തുടങ്ങിയ ആധുനിക കാഴ്‌ചപ്പാടുകളോട് കണ്ണടച്ച ഡിസ്‌നി ജോൺ ലാസട്ടിനെ അപ്പാടെ നിരാകരിച്ചു.

കമ്പനിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തിൽ ജോൺ ലാസെറ്റ് അടക്കം നിരവധി പേരാണ് അക്കാലത്ത് ഡിസ്‌നി വിട്ട് പോകുന്നത്. പക്ഷേ ഇതിന്‍റെയൊക്കെ ഗുണഫലം ലഭിച്ചത് മറ്റു പല കമ്പനികൾക്കും ആണ്. ത്രീഡി എന്ന ആശയം ഉയർന്നു വന്നതോടെ സോണി അടക്കമുള്ള നിരവധി കമ്പനികൾ രംഗത്തെത്തി. ഡിസ്‌നിയിൽ നിന്ന് രാജിവച്ച അനിമേഷൻ കലാകാരന്മാർ കൂട്ടത്തോടെ ഇത്തരം കമ്പനികളിലേക്ക് ചേക്കേറി.

പുതിയ ടെക്നോളജിയെ കുറിച്ച് കമ്പനിയിൽ ചർച്ച ചെയ്‌താൽ തന്നെ ഡിസ്‌നി ജോലിയിൽനിന്ന് കലാകാരന്മാരെ നിഷ്‌കരണം പിരിച്ചുവിട്ടിരുന്നു. ലോകത്തിൽ ആദ്യ 3D സിനിമ റിലീസ് ചെയ്യുന്ന അതേ സമയത്ത് ഡിസ്‌നിയുടേതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു വിഖ്യാതമായ ലയൺ കിങ്ങ്. ലയൺ കിങ് ജനപ്രിയമായി. ചിത്രം 2D ഫോർമാറ്റിൽ ആയിരുന്നു എങ്കിലും ഡിസ്‌നി ആദ്യമായി കമ്പ്യൂട്ടർ സാങ്കേതികവിദ്യ ഒരു സിനിമയിൽ ഉപയോഗിച്ചത് ലയൺ കിങ്ങിലൂടെയാണ്.

അതായത് സാധാരണ സിനിമകളിലും അനിമേറ്റഡ് സിനിമകളിലും ത്രീഡി സാങ്കേതികവിദ്യ സർവ്വസാധാരണമായപ്പോൾ ആദ്യമായി ഒരു 2D ചിത്രത്തിന് നൂറുവർഷത്തെ ലോകത്തെ മുന്നിൽ കണ്ട വിഖ്യാത ഒരു മനുഷ്യൻ സ്ഥാപിച്ച കമ്പനി കമ്പ്യൂട്ടർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. അതായത് സ്വയം നവീകരിക്കാൻ ഡിസ്‌നി തീരുമാനിച്ചപ്പോൾ ലോകം ഒരുപാട് മുന്നിലേക്ക് സഞ്ചരിച്ചിരുന്നു.

കളറിങ്ങിനും കോമ്പോ സെറ്റിങ്ങിനും വേണ്ടിയാണ് ലയൺ കിങ്ങ് എന്ന ചിത്രത്തിൽ കമ്പ്യൂട്ടർ ഉപയോഗിക്കപ്പെട്ടത്. ടെക്‌നിക്കലി പിന്നിലായി പോയെങ്കിലും ലയൺ കിംഗ് ലോകത്തിന്‍റെ പ്രിയപ്പെട്ട ചിത്രമായി മാറി. വാൾട് ഡിസ്‌നി സ്‌റ്റുഡിയോസിന് കുറെയധികം രസകരമായ പോളിസികൾ ഉണ്ടായിരുന്നു. നെഗറ്റീവ് കാഴ്‌ചപ്പാടിലുള്ള സിനിമകളും ആശയങ്ങളും അവർ റിജക്റ്റ് ചെയ്‌തു. ഒരാളെ കുത്തിക്കൊന്നാൽ പോലും ചോര രംഗത്ത് കാണിക്കുവാൻ പാടുള്ളതല്ല എന്നതായിരുന്നു ഒരു പോളിസി.

കഥാപാത്രം എപ്പോഴും ഫാന്‍റസി വേള്‍ഡ് ആയിരിക്കണം. രംഗങ്ങൾക്കും കഥാപാത്രങ്ങൾക്കും ബ്യൂട്ടി എലമെന്‍റ്‌ പ്രധാനം തന്നെ. ഇത്തരം കാഴ്‌ചപ്പാടുകൾക്കും വസ്‌തുതകൾക്കും എതിരെ ആശയങ്ങളുമായി എത്തിയ ജീവനക്കാരെ കമ്പനി നിഷ്‌ക്കരണം പറഞ്ഞു വിട്ടിട്ടുണ്ട്. എന്നാൽ പിൽക്കാലത്ത് തെറ്റ് തിരുത്താനും കമ്പനി തയ്യാറായി. അതിനൊരു ഉദാഹരണം ആയിരുന്നു ടിം ബർട്ടിൻ.

പിൽക്കാലത്ത് വിഖ്യാത ഹോളിവുഡ് സംവിധായകനായ ടിം ബർട്ടിൻ ഡിസ്‌നി സ്‌റ്റുഡിയോസിവന്‍റെ ക്രൂര വിനോദത്തിന് ഇരയായ പാത്രമാണ്. സ്ലീപ്പി ഹോളോ അടക്കമുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ പരിശോധിച്ചാൽ അറിയാം, ഇരുട്ടിനും, ഭയപ്പെടുത്തുന്ന കഥാപാത്ര സൃഷ്‌ടിയിലും പേരുകേട്ട സംവിധായകൻ.

ഡിസ്‌നി സ്‌റ്റുഡിയോയിൽ അദ്ദേഹം ജോലി ചെയ്‌തിരുന്ന സമയത്തൊക്കെയും വരച്ചിരുന്ന ചിത്രങ്ങൾ പലപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റിലായിരുന്നു. കഥാപാത്രങ്ങൾക്ക് പേടിപ്പെടുത്തുന്ന രൂപവും. പറയുന്ന ആശയങ്ങൾ ആകട്ടെ വിചിത്രമായതും. അധികം വൈകാതെ കമ്പനി ടിം ബർട്ടിനെ ടെർമിനേറ്റ് ചെയ്‌തു. പിൽക്കാലത്ത് അദ്ദേഹത്തിന്‍റെ ആശയങ്ങളെ ലോകം അംഗീകരിച്ചപ്പോൾ ഡിസ്‌നി അദ്ദേഹത്തെ തിരിച്ചുവിളിക്കുകയും ചെയ്‌തു.

ഇടിവി ഭാരതിനു വേണ്ടി വിവരങ്ങൾ നൽകിയത് പ്രശസ്‌ത അനിമേഷൻ കലാകാരനായ ദീപക്.

ALSO READ: കഥ പറയുമ്പോൾ സിനിമയുടെ തിരക്കഥ മോഷ്‌ടിച്ചത്; 'സ്ക്രിപ്റ്റ് കൈയിൽ കിട്ടിയതോടെ ശ്രീനിവാസന്‍റെ നിറം മാറി'; തുറന്നുപറഞ്ഞ് സത്യചന്ദ്രൻ പൊയിൽക്കാവ്

അനിമേഷൻ കലാകാരന്‍ ദീപക് സംസാരിക്കുന്നു... (ETV Bharat)

എറണാകുളം: ലോക സിനിമ അനിമേഷൻ മേഖലയിൽ വാൾട് ഡിസ്‌നി പടുത്തുയർത്തിയ പേരും പ്രശസ്‌തിയും അദ്ദേഹത്തിന്‍റെ ആഖ്യാനങ്ങളും ലോക ചരിത്രത്തിന്‍റെ കൂടി ഭാഗമാണ്. ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും മണ്ണിനേക്കാൾ ഭൂമിയിൽ ചാര കൂമ്പാരങ്ങൾ സൃഷ്‌ടിച്ചപ്പോൾ തന്‍റെ സൃഷ്‌ടികളിലൂടെ മനുഷ്യ മനസിനെ ആനന്ദത്തിന്‍റെ പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ മനുഷ്യനാണ് ഡിസ്‌നി. അതുകൊണ്ടുതന്നെ മിക്കി മൗസ് മുതൽ ഫ്രോസൺ വരെ മരണമില്ലാത്ത കഥാപാത്രങ്ങളും സിനിമകളുമായി തുടരുന്നു.

ആർട്ടിഫിഷൽ ഇന്‍റലിജൻസ് എന്ന പ്രയോഗം ലോകം ഇപ്പോൾ ഉപയോഗിച്ച് തുടങ്ങിയിട്ടേയുള്ളൂ. 100 വർഷങ്ങൾക്കു മുൻപ് തന്നെ ആർട്ടിഫിഷൽ ഇന്‍റലിജൻസിന്‍റെ പ്രായോഗിക സാധ്യതകൾ തന്‍റെ സിനിമയിലൂടെ ലോകത്തിന് കാണിച്ചുകൊടുത്ത വിഖ്യാതനായ കലാകാരനായിരുന്നു വാൾട്ട്. അതുകൊണ്ടുതന്നെയാണ് ഗൂഫിയും ഡൊണാൾഡ് ഡക്കും പ്ലൂട്ടോയും അടക്കമുള്ള എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങൾ ലോകത്തെ ചിരിപ്പിച്ചത്, ചിന്തിപ്പിച്ചത്, കണ്ണീരണിയിച്ചത്.

1966 ൽ ജംഗിൾ ബുക്ക് എന്ന തന്‍റെ സ്വപ്‌നപദ്ധതിയുടെ പണിപ്പുരയിലായിരുന്നു വാൾട്ട് ഡിസ്‌നി. പക്ഷേ പ്രേക്ഷകരിലേക്ക് സിനിമ എത്തുന്നതിനു മുൻപ് തന്നെ വാൾട്ടിനെ മരണം കവർന്നു. കടുത്ത പുകവലിയാണ് അദ്ദേഹത്തെ ശ്വാസകോശ അർബുദത്തിലേക്ക് തള്ളിവിട്ടത്.

ജംഗിൾ ബുക്ക് പിൽക്കാലത്ത് ഡിസ്‌സി സ്‌റ്റുഡിയോസ് റിലീസ് ചെയ്‌തത് വാൾട്ടിനോടുള്ള ആദരസൂചകമായിട്ടായിരുന്നു. മൗഗ്ലിയും ബഗീരയും 'കാ'യും ഷേർ ഖാനും ലോകത്തിന്‍റെ മനസ്‌ കവർന്നു. ഡിസ്‌സി ലാന്‍റും കഥാപാത്രങ്ങളുടെ ലോഗോയോടു കൂടിയ ബാഗും കുടയും ചെരുപ്പും വസ്‌ത്രങ്ങളും കമ്പനിയുടെ വ്യാപാര ഘടകങ്ങൾ ആക്കി വളർത്തുവാനും വിഖ്യാത മനുഷ്യനായി. വാൾട്ട് ഡിസ്‌നിയുടെ മരണശേഷം കമ്പനിയിൽ അദ്ദേഹത്തിവന്‍റെ സ്ഥാനത്ത് പലരും പ്രതിഷ്‌ഠിക്കപ്പെട്ടു. പക്ഷേ വാൾട്ടിനോളം പോന്ന ക്രിയേറ്റിവിറ്റിയും ദീർഘവീക്ഷണവും വന്നവർക്ക് ആർക്കും ഉണ്ടായില്ല.

ചരിത്രമെടുത്ത് പരിശോധിച്ചാൽ 80 കളുടെ തുടക്കത്തിലാണ് സത്യത്തിൽ ഐടി വിപ്ലവം ലോകത്താകമാനം ആഞ്ഞടിക്കുന്നത്. ഡ്രീം വർക്‌സ്‌, പിക്‌സർ തുടങ്ങിയ അനിമേഷൻ സിനിമ കമ്പനികളുടെ വളർച്ചയുടെ ചരിത്രം പറയാൻ ഏറെയാണ്. ഡിസ്‌നിക്ക് ഒപ്പം ഇതുപോലുള്ള നിരവധി കമ്പനികൾ മികച്ച സൃഷ്‌ടികളുമായി വിപണി കീഴടക്കി. ഇതുപോലുള്ള നിരവധി അനിമേഷൻ സിനിമകള്‍ കമ്പനികൾ കമ്പ്യൂട്ടറിന്‍റെ ഉപയോഗം തങ്ങളുടെ സൃഷ്‌ടികളെ മെച്ചപ്പെടുത്താൻ ആയുധമാക്കി തുടങ്ങി.

പക്ഷേ അപ്പോഴും ഡിസ്‌നി കമ്പ്യൂട്ടറുകളോടും ആധുനിക ടെക്നോളജികളോടും വിമുഖത കാണിച്ചു. പണവും കലാകാരന്മാരുടെ ബാഹുല്യവും ജനപിന്തുണയും ഒക്കെ ഉണ്ടെങ്കിലും ഡിസ്‌നിയുടെ ഏറ്റവും വലിയ മണ്ടത്തരങ്ങളിൽ ഒന്നായിരുന്നു ടെക്നോളജിയോടുള്ള വിമുഖത.

ആദ്യ 3D സിനിമ ടോയ് സ്‌റ്റോറി 1995 ലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ സംവിധായകനായ ജോൺ ലാസറ്റ് ഒരുകാലത്ത് വാൾട്ട് ഡിസ്‌നി കമ്പനിയിലെ ജീവനക്കാരനായിരുന്നു. ആദ്യ ത്രീഡി സംരംഭമായി ജോൺലാസറ്റ് ഒരു ഷോർട്ട് ഫിലിം നിർമ്മിക്കാൻ തീരുമാനിക്കുന്നു. പ്രോജക്‌ട്‌ ആദ്യം ചർച്ചചെയ്‌തത് വാൾട്ട് ഡിസ്‌നി കമ്പനിയുമായായിരുന്നു. പക്ഷേ കമ്പ്യൂട്ടർ ത്രീഡി തുടങ്ങിയ ആധുനിക കാഴ്‌ചപ്പാടുകളോട് കണ്ണടച്ച ഡിസ്‌നി ജോൺ ലാസട്ടിനെ അപ്പാടെ നിരാകരിച്ചു.

കമ്പനിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തിൽ ജോൺ ലാസെറ്റ് അടക്കം നിരവധി പേരാണ് അക്കാലത്ത് ഡിസ്‌നി വിട്ട് പോകുന്നത്. പക്ഷേ ഇതിന്‍റെയൊക്കെ ഗുണഫലം ലഭിച്ചത് മറ്റു പല കമ്പനികൾക്കും ആണ്. ത്രീഡി എന്ന ആശയം ഉയർന്നു വന്നതോടെ സോണി അടക്കമുള്ള നിരവധി കമ്പനികൾ രംഗത്തെത്തി. ഡിസ്‌നിയിൽ നിന്ന് രാജിവച്ച അനിമേഷൻ കലാകാരന്മാർ കൂട്ടത്തോടെ ഇത്തരം കമ്പനികളിലേക്ക് ചേക്കേറി.

പുതിയ ടെക്നോളജിയെ കുറിച്ച് കമ്പനിയിൽ ചർച്ച ചെയ്‌താൽ തന്നെ ഡിസ്‌നി ജോലിയിൽനിന്ന് കലാകാരന്മാരെ നിഷ്‌കരണം പിരിച്ചുവിട്ടിരുന്നു. ലോകത്തിൽ ആദ്യ 3D സിനിമ റിലീസ് ചെയ്യുന്ന അതേ സമയത്ത് ഡിസ്‌നിയുടേതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു വിഖ്യാതമായ ലയൺ കിങ്ങ്. ലയൺ കിങ് ജനപ്രിയമായി. ചിത്രം 2D ഫോർമാറ്റിൽ ആയിരുന്നു എങ്കിലും ഡിസ്‌നി ആദ്യമായി കമ്പ്യൂട്ടർ സാങ്കേതികവിദ്യ ഒരു സിനിമയിൽ ഉപയോഗിച്ചത് ലയൺ കിങ്ങിലൂടെയാണ്.

അതായത് സാധാരണ സിനിമകളിലും അനിമേറ്റഡ് സിനിമകളിലും ത്രീഡി സാങ്കേതികവിദ്യ സർവ്വസാധാരണമായപ്പോൾ ആദ്യമായി ഒരു 2D ചിത്രത്തിന് നൂറുവർഷത്തെ ലോകത്തെ മുന്നിൽ കണ്ട വിഖ്യാത ഒരു മനുഷ്യൻ സ്ഥാപിച്ച കമ്പനി കമ്പ്യൂട്ടർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. അതായത് സ്വയം നവീകരിക്കാൻ ഡിസ്‌നി തീരുമാനിച്ചപ്പോൾ ലോകം ഒരുപാട് മുന്നിലേക്ക് സഞ്ചരിച്ചിരുന്നു.

കളറിങ്ങിനും കോമ്പോ സെറ്റിങ്ങിനും വേണ്ടിയാണ് ലയൺ കിങ്ങ് എന്ന ചിത്രത്തിൽ കമ്പ്യൂട്ടർ ഉപയോഗിക്കപ്പെട്ടത്. ടെക്‌നിക്കലി പിന്നിലായി പോയെങ്കിലും ലയൺ കിംഗ് ലോകത്തിന്‍റെ പ്രിയപ്പെട്ട ചിത്രമായി മാറി. വാൾട് ഡിസ്‌നി സ്‌റ്റുഡിയോസിന് കുറെയധികം രസകരമായ പോളിസികൾ ഉണ്ടായിരുന്നു. നെഗറ്റീവ് കാഴ്‌ചപ്പാടിലുള്ള സിനിമകളും ആശയങ്ങളും അവർ റിജക്റ്റ് ചെയ്‌തു. ഒരാളെ കുത്തിക്കൊന്നാൽ പോലും ചോര രംഗത്ത് കാണിക്കുവാൻ പാടുള്ളതല്ല എന്നതായിരുന്നു ഒരു പോളിസി.

കഥാപാത്രം എപ്പോഴും ഫാന്‍റസി വേള്‍ഡ് ആയിരിക്കണം. രംഗങ്ങൾക്കും കഥാപാത്രങ്ങൾക്കും ബ്യൂട്ടി എലമെന്‍റ്‌ പ്രധാനം തന്നെ. ഇത്തരം കാഴ്‌ചപ്പാടുകൾക്കും വസ്‌തുതകൾക്കും എതിരെ ആശയങ്ങളുമായി എത്തിയ ജീവനക്കാരെ കമ്പനി നിഷ്‌ക്കരണം പറഞ്ഞു വിട്ടിട്ടുണ്ട്. എന്നാൽ പിൽക്കാലത്ത് തെറ്റ് തിരുത്താനും കമ്പനി തയ്യാറായി. അതിനൊരു ഉദാഹരണം ആയിരുന്നു ടിം ബർട്ടിൻ.

പിൽക്കാലത്ത് വിഖ്യാത ഹോളിവുഡ് സംവിധായകനായ ടിം ബർട്ടിൻ ഡിസ്‌നി സ്‌റ്റുഡിയോസിവന്‍റെ ക്രൂര വിനോദത്തിന് ഇരയായ പാത്രമാണ്. സ്ലീപ്പി ഹോളോ അടക്കമുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ പരിശോധിച്ചാൽ അറിയാം, ഇരുട്ടിനും, ഭയപ്പെടുത്തുന്ന കഥാപാത്ര സൃഷ്‌ടിയിലും പേരുകേട്ട സംവിധായകൻ.

ഡിസ്‌നി സ്‌റ്റുഡിയോയിൽ അദ്ദേഹം ജോലി ചെയ്‌തിരുന്ന സമയത്തൊക്കെയും വരച്ചിരുന്ന ചിത്രങ്ങൾ പലപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റിലായിരുന്നു. കഥാപാത്രങ്ങൾക്ക് പേടിപ്പെടുത്തുന്ന രൂപവും. പറയുന്ന ആശയങ്ങൾ ആകട്ടെ വിചിത്രമായതും. അധികം വൈകാതെ കമ്പനി ടിം ബർട്ടിനെ ടെർമിനേറ്റ് ചെയ്‌തു. പിൽക്കാലത്ത് അദ്ദേഹത്തിന്‍റെ ആശയങ്ങളെ ലോകം അംഗീകരിച്ചപ്പോൾ ഡിസ്‌നി അദ്ദേഹത്തെ തിരിച്ചുവിളിക്കുകയും ചെയ്‌തു.

ഇടിവി ഭാരതിനു വേണ്ടി വിവരങ്ങൾ നൽകിയത് പ്രശസ്‌ത അനിമേഷൻ കലാകാരനായ ദീപക്.

ALSO READ: കഥ പറയുമ്പോൾ സിനിമയുടെ തിരക്കഥ മോഷ്‌ടിച്ചത്; 'സ്ക്രിപ്റ്റ് കൈയിൽ കിട്ടിയതോടെ ശ്രീനിവാസന്‍റെ നിറം മാറി'; തുറന്നുപറഞ്ഞ് സത്യചന്ദ്രൻ പൊയിൽക്കാവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.