ETV Bharat / entertainment

സൂപ്പർ നാച്വറല്‍ ത്രില്ലർ 'വടക്കൻ' ബ്രസൽസ് ഇന്‍റർനാഷണൽ ഫെന്‍റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്ക് - vadakkan selected at BIFFF

author img

By ETV Bharat Kerala Team

Published : Apr 17, 2024, 8:07 PM IST

സജീദ് എ സംവിധാനം ചെയ്‌ത 'വടക്കൻ' സിനിമ പുരാതന ദ്രാവിഡ പുരാണങ്ങളിൽ നിന്നും നാടോടിക്കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്

SUPER NATURAL THRILLER VADAKKAN  MALAYALAM MOVIES ACHIEVEMENTS  VADAKKAN GOES TO BIFFF  BIFFF
VADAKKAN

അംഗീകാരനിറവിൽ കിഷോർ, ശ്രുതി മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സജീദ് എ സംവിധാനം ചെയ്‌ത 'വടക്കൻ' സിനിമ. പുരാതന ദ്രാവിഡ പുരാണങ്ങളിൽ നിന്നും നാടോടിക്കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ 'വടക്കൻ' ബ്രസൽസ് ഇന്‍റർനാഷണൽ ഫന്‍റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്ക് (BIFFF) തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ബ്രസൽസ് ഇന്‍റർനാഷണൽ ഫന്‍റാസ്റ്റിക് ഫിലിം ഫെസ്റ്റിവൽ 2024ന്‍റെ ഇന്‍റർനാഷണൽ പ്രോജക്‌ട്സ് ഷോകേസ് വിഭാഗത്തിൽ ഇടംനേടുന്ന ആദ്യത്തെ മലയാളം സിനിമയെന്ന ഖ്യാതിയും 'വടക്കൻ' സ്വന്തമാക്കി.

സംവിധായകൻ സജീദ് എയുടെ കഥയ്‌ക്ക് ഉണ്ണി ആർ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. തീർത്തും സൂപ്പർ നാച്വറല്‍ ത്രില്ലറാണ് ഈ ചിത്രം. അന്താരാഷ്‌ട നിലവാരത്തിലുള്ള ഒരു മൾട്ടി-ജോണർ ശ്രമമാണ് വടക്കൻ എന്നാണ് നിർമാതാക്കൾ പറയുന്നത്. ഓഫ്‌ബീറ്റ് മീഡിയ ഗ്രൂപ്പിന്‍റെ അനുബന്ധ സ്ഥാപനമായ ഓഫ്‌ബീറ്റ് സ്റ്റുഡിയോസിന്‍റെ ബാനറിൽ ജയദീപ് സിംഗ്, ഭവ്യ നിധി ശർമ്മ, നുസ്രത്ത് ദുറാനി എന്നിവർ ചേർന്നാണ് വടക്കൻ സിനിമയുടെ നിർമാണം.

സൗണ്ട് ഡിസൈനറായ അക്കാദമി അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി, ഛായാഗ്രാഹകനായി കെയ്‌കോ നകഹാര, പാകിസ്ഥാനി ഗായകനും ഗാനരചയിതാവുമായ സെബ് ബംഗഷ് എന്നിവർ ഈ ടീമിന്‍റെ ഭാഗമാണ്. ബിജിബാൽ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അതേസമയം ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകളുടെ (FIAPF) ആദരവും അംഗീകാരവും നൽകുന്ന ബ്രസൽസ് ഇന്‍റർനാഷണൽ ഫന്‍റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിന് കാൻ ഫിലിം ഫെസ്റ്റിവൽ, ലൊകാർണോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയ്‌ക്കൊപ്പമാണ് സ്ഥാനം. വർഷങ്ങളായി പീറ്റർ ജാക്‌സൺ, ടെറി ഗില്ല്യം, വില്യം ഫ്രീഡ്‌കിൻ, പാർക്ക് ചാൻ-വൂക്ക്, ഗില്ലെർമോ ഡെൽ ടോറോ തുടങ്ങി നിരവധി പ്രമുഖരെ BIFFF സ്വാഗതം ചെയ്‌തിട്ടുണ്ട്. ലോകമെമ്പാടുമുള്ള അത്യാധുനിക പ്രൊജക്‌ടുകൾക്കിടയിൽ BIFFF വിപണിയിൽ ഇടം നേടാനായത് 'വടക്കൻ' സിനിമയുടെ അണിയറ പ്രവർത്തകരുടെ സുപ്രധാന നേട്ടമായാണ് വിലയിരുത്തുന്നത്.

പുരാതന വടക്കൻ - മലബാർ നാടോടിക്കഥകളുടെ നിഗൂഢമായ സംഭവങ്ങൾ ഇഴചേർത്ത അമാനുഷിക ത്രില്ലർ അനുഭവമാണ് 'വടക്കൻ' പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഇതിനിടെ വടക്കൻ നേടിയ അന്താരാഷ്‌ട്ര അംഗീകാരം അങ്ങേയറ്റം സന്തോഷം നൽകുന്നതാണെന്ന് ഭ്രമയുഗം, ഭൂതകാലം തുടങ്ങിയ പ്രശസ്‌ത ചിത്രങ്ങളുടെ സംവിധായകൻ രാഹുൽ സദാശിവൻ പ്രതികരിച്ചു. 'ആഗോളതലത്തിൽ മലയാള സിനിമയ്‌ക്കുള്ള ഈ അംഗീകാരത്തിൽ ഏറെ സന്തോഷം. അഭിമാനത്തോടെ, നമ്മുടെ വ്യവസായത്തിന്‍റെ വൈവിധ്യവും സർഗാത്മകതയും ഇത് വീണ്ടും ഉറപ്പിക്കുന്നു'- രാഹുൽ സദാശിവൻ പറഞ്ഞു.

'വടക്കനി'ലൂടെ, ലോകോത്തര കാസ്റ്റ് & ക്രൂ പിന്തുണയ്‌ക്കുന്ന ആഗോള സംവേദനങ്ങളുമായി ഹൈപ്പർലോക്കൽ ആഖ്യാനങ്ങളെ തടസമില്ലാതെ സംയോജിപ്പിച്ച് ഇന്ത്യൻ സിനിമയെ പുനർനിർവചിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഓഫ്‌ബീറ്റ് മീഡിയ ഗ്രൂപ്പ് സ്ഥാപകനും നിർമാതാവുമായ ജയ്ദീപ് സിംഗ് കൂട്ടിച്ചേർത്തു. 'ഇത് ഒരു അമാനുഷിക ത്രില്ലർ എന്നതിലുപരി ഒരു ആദരം കൂടിയാണ്. ലോകമെമ്പാടും സഞ്ചരിക്കാൻ വലിയ സാധ്യതയുള്ള നമ്മുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിനുള്ള ആദരം. വൈവിധ്യമാർന്ന പ്രേക്ഷകരിലേക്ക് എത്തിച്ചേരാനുള്ള യോജിച്ച ശ്രമത്തിൽ, വർഷം തോറും ഫെസ്റ്റിവൽ ഡി കാനിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒരു ഫിലിം മാർക്കറ്റായ മാർച്ച് ഡു ഫിലിം ഈ വർഷത്തെ കാനിൽ മെയ് മാസത്തിൽ വടക്കൻ അവതരിപ്പിക്കും'- ജയ്ദീപ് സിംഗ് വ്യക്തമാക്കി.

കന്നഡ, തമിഴ്, തെലുഗു ഭാഷകളിൽ ഡബ്ബ് ചെയ്യാനും മറ്റ് പ്രാദേശിക ഭാഷകളിലേക്ക് കൂടി വടക്കൻ റിലീസ് ചെയ്യാനുമുള്ള പദ്ധതികൾ നിലവിൽ പുരോഗമിക്കുകയാണ്. വാർത്ത പ്രചാരണം : പി.ശിവപ്രസാദ്.

ALSO READ: ആത്മസമർപ്പണത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും മറുപേര്; ഹാപ്പി ബർത്ത് ഡേ വിക്രം

അംഗീകാരനിറവിൽ കിഷോർ, ശ്രുതി മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സജീദ് എ സംവിധാനം ചെയ്‌ത 'വടക്കൻ' സിനിമ. പുരാതന ദ്രാവിഡ പുരാണങ്ങളിൽ നിന്നും നാടോടിക്കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ 'വടക്കൻ' ബ്രസൽസ് ഇന്‍റർനാഷണൽ ഫന്‍റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്ക് (BIFFF) തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ബ്രസൽസ് ഇന്‍റർനാഷണൽ ഫന്‍റാസ്റ്റിക് ഫിലിം ഫെസ്റ്റിവൽ 2024ന്‍റെ ഇന്‍റർനാഷണൽ പ്രോജക്‌ട്സ് ഷോകേസ് വിഭാഗത്തിൽ ഇടംനേടുന്ന ആദ്യത്തെ മലയാളം സിനിമയെന്ന ഖ്യാതിയും 'വടക്കൻ' സ്വന്തമാക്കി.

സംവിധായകൻ സജീദ് എയുടെ കഥയ്‌ക്ക് ഉണ്ണി ആർ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. തീർത്തും സൂപ്പർ നാച്വറല്‍ ത്രില്ലറാണ് ഈ ചിത്രം. അന്താരാഷ്‌ട നിലവാരത്തിലുള്ള ഒരു മൾട്ടി-ജോണർ ശ്രമമാണ് വടക്കൻ എന്നാണ് നിർമാതാക്കൾ പറയുന്നത്. ഓഫ്‌ബീറ്റ് മീഡിയ ഗ്രൂപ്പിന്‍റെ അനുബന്ധ സ്ഥാപനമായ ഓഫ്‌ബീറ്റ് സ്റ്റുഡിയോസിന്‍റെ ബാനറിൽ ജയദീപ് സിംഗ്, ഭവ്യ നിധി ശർമ്മ, നുസ്രത്ത് ദുറാനി എന്നിവർ ചേർന്നാണ് വടക്കൻ സിനിമയുടെ നിർമാണം.

സൗണ്ട് ഡിസൈനറായ അക്കാദമി അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി, ഛായാഗ്രാഹകനായി കെയ്‌കോ നകഹാര, പാകിസ്ഥാനി ഗായകനും ഗാനരചയിതാവുമായ സെബ് ബംഗഷ് എന്നിവർ ഈ ടീമിന്‍റെ ഭാഗമാണ്. ബിജിബാൽ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അതേസമയം ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുകളുടെ (FIAPF) ആദരവും അംഗീകാരവും നൽകുന്ന ബ്രസൽസ് ഇന്‍റർനാഷണൽ ഫന്‍റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിന് കാൻ ഫിലിം ഫെസ്റ്റിവൽ, ലൊകാർണോ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയ്‌ക്കൊപ്പമാണ് സ്ഥാനം. വർഷങ്ങളായി പീറ്റർ ജാക്‌സൺ, ടെറി ഗില്ല്യം, വില്യം ഫ്രീഡ്‌കിൻ, പാർക്ക് ചാൻ-വൂക്ക്, ഗില്ലെർമോ ഡെൽ ടോറോ തുടങ്ങി നിരവധി പ്രമുഖരെ BIFFF സ്വാഗതം ചെയ്‌തിട്ടുണ്ട്. ലോകമെമ്പാടുമുള്ള അത്യാധുനിക പ്രൊജക്‌ടുകൾക്കിടയിൽ BIFFF വിപണിയിൽ ഇടം നേടാനായത് 'വടക്കൻ' സിനിമയുടെ അണിയറ പ്രവർത്തകരുടെ സുപ്രധാന നേട്ടമായാണ് വിലയിരുത്തുന്നത്.

പുരാതന വടക്കൻ - മലബാർ നാടോടിക്കഥകളുടെ നിഗൂഢമായ സംഭവങ്ങൾ ഇഴചേർത്ത അമാനുഷിക ത്രില്ലർ അനുഭവമാണ് 'വടക്കൻ' പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഇതിനിടെ വടക്കൻ നേടിയ അന്താരാഷ്‌ട്ര അംഗീകാരം അങ്ങേയറ്റം സന്തോഷം നൽകുന്നതാണെന്ന് ഭ്രമയുഗം, ഭൂതകാലം തുടങ്ങിയ പ്രശസ്‌ത ചിത്രങ്ങളുടെ സംവിധായകൻ രാഹുൽ സദാശിവൻ പ്രതികരിച്ചു. 'ആഗോളതലത്തിൽ മലയാള സിനിമയ്‌ക്കുള്ള ഈ അംഗീകാരത്തിൽ ഏറെ സന്തോഷം. അഭിമാനത്തോടെ, നമ്മുടെ വ്യവസായത്തിന്‍റെ വൈവിധ്യവും സർഗാത്മകതയും ഇത് വീണ്ടും ഉറപ്പിക്കുന്നു'- രാഹുൽ സദാശിവൻ പറഞ്ഞു.

'വടക്കനി'ലൂടെ, ലോകോത്തര കാസ്റ്റ് & ക്രൂ പിന്തുണയ്‌ക്കുന്ന ആഗോള സംവേദനങ്ങളുമായി ഹൈപ്പർലോക്കൽ ആഖ്യാനങ്ങളെ തടസമില്ലാതെ സംയോജിപ്പിച്ച് ഇന്ത്യൻ സിനിമയെ പുനർനിർവചിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഓഫ്‌ബീറ്റ് മീഡിയ ഗ്രൂപ്പ് സ്ഥാപകനും നിർമാതാവുമായ ജയ്ദീപ് സിംഗ് കൂട്ടിച്ചേർത്തു. 'ഇത് ഒരു അമാനുഷിക ത്രില്ലർ എന്നതിലുപരി ഒരു ആദരം കൂടിയാണ്. ലോകമെമ്പാടും സഞ്ചരിക്കാൻ വലിയ സാധ്യതയുള്ള നമ്മുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിനുള്ള ആദരം. വൈവിധ്യമാർന്ന പ്രേക്ഷകരിലേക്ക് എത്തിച്ചേരാനുള്ള യോജിച്ച ശ്രമത്തിൽ, വർഷം തോറും ഫെസ്റ്റിവൽ ഡി കാനിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒരു ഫിലിം മാർക്കറ്റായ മാർച്ച് ഡു ഫിലിം ഈ വർഷത്തെ കാനിൽ മെയ് മാസത്തിൽ വടക്കൻ അവതരിപ്പിക്കും'- ജയ്ദീപ് സിംഗ് വ്യക്തമാക്കി.

കന്നഡ, തമിഴ്, തെലുഗു ഭാഷകളിൽ ഡബ്ബ് ചെയ്യാനും മറ്റ് പ്രാദേശിക ഭാഷകളിലേക്ക് കൂടി വടക്കൻ റിലീസ് ചെയ്യാനുമുള്ള പദ്ധതികൾ നിലവിൽ പുരോഗമിക്കുകയാണ്. വാർത്ത പ്രചാരണം : പി.ശിവപ്രസാദ്.

ALSO READ: ആത്മസമർപ്പണത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും മറുപേര്; ഹാപ്പി ബർത്ത് ഡേ വിക്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.