ന്യൂഡല്‍ഹി: ചലചിത്ര അവാര്‍ഡുകളുടെ പേരുകളിലും സമ്മാനത്തുകകളിലും മാറ്റങ്ങള്‍ വരുത്തി ദേശീയ ചലചിത്ര പുരസ്‌കാര സമിതി. പുരസ്‌കാരങ്ങളില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രശസ്‌ത സിനിമ താരം നര്‍ഗീസ് ദത്തിന്‍റെയും പേരുകള്‍ ഒഴിവാക്കി. നവാഗത സംവിധായകനുള്ള അവാര്‍ഡില്‍ ഇനി മുതല്‍ ഇന്ദിര ഗാന്ധിയുടെ പേരുണ്ടാകില്ല പകരം ഒരു സംവിധായകന്‍റെ മികച്ച നവാഗത ചിത്രം (Best Debut Film Of A Director) എന്നാക്കിയാണ് പുനര്‍നാമകരണം ചെയ്‌തത്. അതേസമയം ദേശീയോദ്‌ഗ്രന്ഥന ചലചിത്രത്തിനുള്ള പുരസ്‌കാരമാണ് നര്‍ഗീസ് ദത്തിന്‍റെ പേരില്‍ നല്‍കിയിരുന്നത്. ഇതിന്‍റെ പേര് 'ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചർ ഫിലിം' (Best Feature Film Promoting National, Social, and Environmental Values) എന്നാക്കിയുമാണ് മാറ്റം വരുത്തിയിരിക്കുന്നത്.
ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് അടക്കമുള്ള അവാര്‍ഡിനൊപ്പം നല്‍കുന്ന സമ്മാന തുക വിതരണത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് (National Film Award). നിര്‍മാതാവും സംവിധായകനും ഒരുമിച്ച് സമ്മാനത്തുക പങ്കിടുന്നതിന് പകരം സംവിധായകര്‍ക്ക് മാത്രമാണ് തുക ലഭിക്കുക (Indira Gandhi Award for Best Debut Film). ദാദസാഹിബ് ഫാല്‍ക്കെ അവാര്‍ഡിന്‍റെ ക്യാഷ് പ്രൈസ് 10 ലക്ഷം രൂപയില്‍ നിന്നും 15 ലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്‌തു.
സ്വര്‍ണ കമലം അവാര്‍ഡുകള്‍ക്കുള്ള സമ്മാന തുക 3 ലക്ഷം രൂപയായും രജത കമലം അവാര്‍ഡുകള്‍ക്ക് 2 ലക്ഷം രൂപയായും ഉയര്‍ത്തി. അതോടൊപ്പം 'മികച്ച ആനിമേഷൻ സിനിമ', 'മികച്ച സ്‌പെഷ്യൽ ഇഫക്‌റ്റുകൾ' എന്നീ പുരസ്‌കാരങ്ങൾ രണ്ട് ഉപവിഭാഗങ്ങളോടെ 'മികച്ച എവിജിസി (AVGC) ഫിലിം' എന്ന പുതിയ വിഭാഗത്തിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു (Nargis Dutt Award).
'മികച്ച ഓഡിയോഗ്രാഫി' വിഭാഗത്തെ 'മികച്ച സൗണ്ട് ഡിസൈൻ' എന്നും പുനർനാമകരണം ചെയ്‌തു. ഇതിനുള്ള സമ്മാനത്തുക 2 ലക്ഷം രൂപയായി വര്‍ധിപ്പിക്കുകയും ചെയ്‌തു. 'മികച്ച സംഗീത സംവിധാനം' എന്നതിനെ 'മികച്ച പശ്ചാത്തല സംഗീതം' എന്നും പുനര്‍നാമകരണം ചെയ്‌തു. പുനര്‍നാമകരണം ചെയ്‌ത പുതിയ പേരിലായിരിക്കും ഇനി മുതല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുക.
പാൻഡെമിക് സമയത്ത് ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിങ് മന്ത്രാലയം രൂപീകരിച്ച സമിതിയാണ് ഈ അവാർഡുകളുടെ പേര് മാറ്റാൻ തീരുമാനിച്ചത് (National Flim Award). നീർജ ശേഖറിന്‍റെ നേതൃത്വത്തിലുള്ള സമിതി വിവിധ പരിഷ്‌കാരങ്ങൾ നിർദേശിക്കുകയും ഏകകണ്‌ഠമായി അംഗീകരിക്കുകയും ചെയ്‌തു. സംവിധായകന്‍ പ്രിയദര്‍ശന്‍ കൂടി ഉള്‍പ്പെട്ട ദേശീയ ചലചിത്ര പുരസ്‌കാര സമിതിയാണ് തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ ഡിസംബറില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ ഇതു സംബന്ധിച്ചുള്ള ശുപാര്‍ശകള്‍ക്ക് അന്തിമ രൂപം നല്‍കിയിരുന്നു.