ETV Bharat / entertainment

'ഹമാരേ ബാരാ' സിനിമ വിവാദം; സ്‌റ്റേ നീക്കി, റിലീസിന് അനുമതി നൽകി ബോംബെ ഹൈക്കോടതി - HAMARE BAARAH MOVIE STAY CANCELLED

author img

By ETV Bharat Kerala Team

Published : Jun 7, 2024, 2:25 PM IST

ജൂൺ ഏഴിന് രാജ്യത്തുടനീളം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന 'ഹമാരേ ബാരാ' സിനിമയുടെ റിലീസ് സ്‌റ്റേ ചെയ്‌തത് ബോംബെ ഹൈക്കോടതി റദ്ദാക്കി. ചിത്രത്തിലെ ആക്ഷേപകരമായ ഡയലോഗുകൾ നീക്കം ചെയ്യണമെന്ന വ്യവസ്ഥയോടെയാണ് അനുമതി.

HAMARE BAARAH MOVIE  ഹമാരേ ബാരാ സിനിമാ വിവാദം  ഹമാരേ ബാരാ സ്‌റ്റേ നീക്കം ചെയ്‌ത് ബോംബെ ഹൈക്കോടതി  HAMARE BAARAH STAY CANCELLED BY BOMBAY HIGH COURT
A still from Hamara Baarah movie (ETV Bharat)

മുംബൈ : വിവാദമായ "ഹമാരേ ബാരാ" ചിത്രത്തിൻ്റെ റിലീസിന് പച്ചക്കൊടി കാണിച്ച് ബോംബെ ഹൈക്കോടതി. ചിത്രത്തിലെ എല്ലാ ആക്ഷേപകരമായ ഡയലോഗുകളും നീക്കം ചെയ്യണമെന്ന വ്യവസ്ഥയോടെയാണ് കോടതി അനുമതി നൽകിയത്. ചിത്രത്തിലെ അത്തരം ഡയലോഗുകള്‍ നീക്കം ചെയ്യുമെന്ന് സംവിധായകൻ കോടതിയെ അറിയിച്ചു.

ജസ്റ്റിസ് കമാൽ ഖാട്ട, ജസ്റ്റിസ് രാജേഷ് പാട്ടീൽ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്. സിനിമയുടെ സംപ്രേക്ഷണം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സെൻസർ ബോർഡിൻ്റെ മൂന്നംഗ സമിതിയെ നിയമിച്ചിരുന്നു. വെള്ളിയാഴ്‌ചയാണ് കോടതിയിൽ റിപ്പോർട്ട് നൽകാൻ സമിതിയോട് ആവശ്യപ്പെട്ടത്.

എന്നാൽ സിനിമയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനായി ജൂൺ 12 വരെ സമയം സമിതി ആവശ്യപ്പെട്ടു. കമ്മറ്റിയുടെ റിപ്പോർട്ട് വരുന്നതുവരെ ചിത്രം നിർത്തിവയ്ക്കാനാകില്ലെന്ന നിലപാട് വ്യക്തമാക്കിയ ബെഞ്ച് ആക്ഷേപകരമായ സംഭാഷണങ്ങൾ ഒഴിവാക്കി ശനിയാഴ്‌ച സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കുകയായിരുന്നു.

ചിത്രം സംപ്രേക്ഷണം ചെയ്യുന്ന സമയത്ത് സെൻസർ ബോർഡിൻ്റെ പുതുക്കിയ സർട്ടിഫിക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ സിനിമയുടെ തുടക്കത്തിൽ നൽകണമെന്ന് കോടതി പറഞ്ഞു. ഇത് സംബന്ധിച്ച ഹർജി ജൂൺ 13ന് റെഗുലർ ബെഞ്ച് പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് പുതിയ സർട്ടിഫിക്കറ്റ് നൽകാനും സെൻസർ ബോർഡ് നിർദേശിച്ചു.

വ്യാഴാഴ്‌ച വൈകിട്ട് ചിത്രം വീക്ഷിച്ച സമിതി സിനിമയെ സംബന്ധിച്ച് ഇടക്കാല നിരീക്ഷണങ്ങൾ നടത്തി. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ജൂൺ 12 വരെ സമയം നൽകണമെന്ന് ഹൈക്കോടതിയോട് അഭ്യർഥിച്ചു. എന്നാൽ സെൻസർ ബോർഡ് കമ്മറ്റിയുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

ബുധനാഴ്‌ച നടന്ന ഹിയറിങ്ങിൽ ഹൈക്കോടതി ബെഞ്ച് ജൂൺ 10 വരെ ചിത്രത്തിൻ്റെ റിലീസ് സ്റ്റേ ചെയ്‌തു. എന്നാൽ, ഈ ചിത്രത്തിൻ്റെ സംവിധായകനും നിർമാതാവും വ്യാഴാഴ്‌ച ഹൈക്കോടതിയെ സമീപിച്ച് അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു.

ജസ്റ്റിസ് കമൽ ഖാട്ട, ജസ്റ്റിസ് രാജേഷ് പാട്ടീൽ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വാദം കേൾക്കുന്നതിനിടെ ബുധനാഴ്‌ച സിനിമയ്‌ക്കുള്ള സ്‌റ്റേ നീക്കുകയും മൂവരുടെയും റിപ്പോർട്ടിന് ശേഷം തുടർ തീരുമാനം എടുക്കുമെന്ന് വ്യക്തമാക്കുകയും ചെയ്‌തു. എന്നാൽ ഇന്ന് ചിത്രത്തിലെ ആക്ഷേപകരമായ സംഭാഷണങ്ങൾ നീക്കം ചെയ്യാൻ കോടതി നിർദേശിക്കുകയും നാളെ മുതൽ ചിത്രം രാജ്യത്തുടനീളം റിലീസ് ചെയ്യാൻ ഉത്തരവിടുകയും ചെയ്‌തു.

Also Read: സംസ്ഥാനത്ത് വർഗീയ സംഘർഷം സൃഷ്‌ടിക്കും; 'ഹമാരേ ബാരാ' സിനിമയുടെ റിലീസ് തടഞ്ഞ് കർണാടക സര്‍ക്കാര്‍ - Hamare Baarah Banned In Karnataka

മുംബൈ : വിവാദമായ "ഹമാരേ ബാരാ" ചിത്രത്തിൻ്റെ റിലീസിന് പച്ചക്കൊടി കാണിച്ച് ബോംബെ ഹൈക്കോടതി. ചിത്രത്തിലെ എല്ലാ ആക്ഷേപകരമായ ഡയലോഗുകളും നീക്കം ചെയ്യണമെന്ന വ്യവസ്ഥയോടെയാണ് കോടതി അനുമതി നൽകിയത്. ചിത്രത്തിലെ അത്തരം ഡയലോഗുകള്‍ നീക്കം ചെയ്യുമെന്ന് സംവിധായകൻ കോടതിയെ അറിയിച്ചു.

ജസ്റ്റിസ് കമാൽ ഖാട്ട, ജസ്റ്റിസ് രാജേഷ് പാട്ടീൽ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്. സിനിമയുടെ സംപ്രേക്ഷണം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സെൻസർ ബോർഡിൻ്റെ മൂന്നംഗ സമിതിയെ നിയമിച്ചിരുന്നു. വെള്ളിയാഴ്‌ചയാണ് കോടതിയിൽ റിപ്പോർട്ട് നൽകാൻ സമിതിയോട് ആവശ്യപ്പെട്ടത്.

എന്നാൽ സിനിമയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനായി ജൂൺ 12 വരെ സമയം സമിതി ആവശ്യപ്പെട്ടു. കമ്മറ്റിയുടെ റിപ്പോർട്ട് വരുന്നതുവരെ ചിത്രം നിർത്തിവയ്ക്കാനാകില്ലെന്ന നിലപാട് വ്യക്തമാക്കിയ ബെഞ്ച് ആക്ഷേപകരമായ സംഭാഷണങ്ങൾ ഒഴിവാക്കി ശനിയാഴ്‌ച സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കുകയായിരുന്നു.

ചിത്രം സംപ്രേക്ഷണം ചെയ്യുന്ന സമയത്ത് സെൻസർ ബോർഡിൻ്റെ പുതുക്കിയ സർട്ടിഫിക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ സിനിമയുടെ തുടക്കത്തിൽ നൽകണമെന്ന് കോടതി പറഞ്ഞു. ഇത് സംബന്ധിച്ച ഹർജി ജൂൺ 13ന് റെഗുലർ ബെഞ്ച് പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് പുതിയ സർട്ടിഫിക്കറ്റ് നൽകാനും സെൻസർ ബോർഡ് നിർദേശിച്ചു.

വ്യാഴാഴ്‌ച വൈകിട്ട് ചിത്രം വീക്ഷിച്ച സമിതി സിനിമയെ സംബന്ധിച്ച് ഇടക്കാല നിരീക്ഷണങ്ങൾ നടത്തി. അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ജൂൺ 12 വരെ സമയം നൽകണമെന്ന് ഹൈക്കോടതിയോട് അഭ്യർഥിച്ചു. എന്നാൽ സെൻസർ ബോർഡ് കമ്മറ്റിയുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

ബുധനാഴ്‌ച നടന്ന ഹിയറിങ്ങിൽ ഹൈക്കോടതി ബെഞ്ച് ജൂൺ 10 വരെ ചിത്രത്തിൻ്റെ റിലീസ് സ്റ്റേ ചെയ്‌തു. എന്നാൽ, ഈ ചിത്രത്തിൻ്റെ സംവിധായകനും നിർമാതാവും വ്യാഴാഴ്‌ച ഹൈക്കോടതിയെ സമീപിച്ച് അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു.

ജസ്റ്റിസ് കമൽ ഖാട്ട, ജസ്റ്റിസ് രാജേഷ് പാട്ടീൽ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വാദം കേൾക്കുന്നതിനിടെ ബുധനാഴ്‌ച സിനിമയ്‌ക്കുള്ള സ്‌റ്റേ നീക്കുകയും മൂവരുടെയും റിപ്പോർട്ടിന് ശേഷം തുടർ തീരുമാനം എടുക്കുമെന്ന് വ്യക്തമാക്കുകയും ചെയ്‌തു. എന്നാൽ ഇന്ന് ചിത്രത്തിലെ ആക്ഷേപകരമായ സംഭാഷണങ്ങൾ നീക്കം ചെയ്യാൻ കോടതി നിർദേശിക്കുകയും നാളെ മുതൽ ചിത്രം രാജ്യത്തുടനീളം റിലീസ് ചെയ്യാൻ ഉത്തരവിടുകയും ചെയ്‌തു.

Also Read: സംസ്ഥാനത്ത് വർഗീയ സംഘർഷം സൃഷ്‌ടിക്കും; 'ഹമാരേ ബാരാ' സിനിമയുടെ റിലീസ് തടഞ്ഞ് കർണാടക സര്‍ക്കാര്‍ - Hamare Baarah Banned In Karnataka

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.