ETV Bharat / entertainment

അർഹത ഉണ്ടായിട്ടും പരിഗണിച്ചില്ല; 'അമ്മ' സംഘടനയ്‌ക്കെതിരെ നടൻ സത്യന്‍റെ മകൻ - Sathish Sathyan against amma

ബോക്‌സ് ഓഫിസ് വിജയങ്ങൾ നേടിയ സിനിമയിൽ നായകനായിരുന്നു താനെന്നും സത്യൻ മാഷിന്‍റെ മകന് നൽകാത്ത അംഗത്വം മറ്റ് ആർക്കാണ് ഇവർ നൽകുകയെന്നും സതീഷ് സത്യൻ ഇടിവി ഭാരതിനോട്.

author img

By ETV Bharat Kerala Team

Published : Jul 8, 2024, 3:59 PM IST

SATHYAN SON SATHISH SATHYAN  SATHISH SATHYAN ALLEGATIONS  SATHISH SATHYAN MOVIES  അമ്മയ്‌ക്കെതിരെ നടൻ സത്യന്‍റെ മകൻ
Sathish Sathyan (ETV Bharat)
സതീഷ് സത്യൻ ഇടിവി ഭാരതിനോട് (ETV Bharat)

ലയാള സിനിമയിൽ പകരം വയ്‌ക്കാനില്ലാത്ത അഭിനയ പ്രതിഭകളിൽ ഒരാളാണ് നടൻ സത്യൻ. നീലക്കുയിൽ, ചെമ്മീൻ, സ്‌നേഹസീമ, വാഴ്‌വേമായം, അനുഭവങ്ങൾ പാളിച്ചകൾ എന്നിങ്ങനെ സത്യൻ മാഷ് മലയാള സിനിമയ്‌ക്ക് സമ്മാനിച്ച ചിത്രങ്ങൾ ഏറെയാണ്. സത്യന്‍റെ ചുവടുപിടിച്ച് മകൻ സതീഷ് സത്യനും പിൽക്കാലത്ത് മലയാള സിനിമയുടെ ഭാഗമായി. ഇപ്പോഴിതാ മലയാള സിനിമ താരങ്ങളുടെ സംഘടനയായ എഎംഎംഎയ്‌ക്ക് (AMMA) എതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇദ്ദേഹം.

സത്യൻ മാഷിന്‍റെ മൂന്നു മക്കളെയും കാഴ്‌ച നഷ്‌ടപ്പെടുന്ന അസുഖം പിടികൂടിയ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. നായകനായും സ്വഭാവനടനായും വില്ലനായും മലയാള സിനിമയിൽ വിളങ്ങുന്ന കാലഘട്ടത്തിലാണ് തന്‍റെ കാഴ്‌ച നഷ്‌ടപ്പെടുന്നത് എന്ന് സതീഷ് സത്യൻ ഇടിവി ഭാരതിനോട് പറഞ്ഞു. അഭിനയിച്ച സിനിമകളായ ടാക്‌സി ഡ്രൈവർ, ശുദ്ധികലശം എന്നിവയൊക്കെ അക്കാലത്തെ വലിയ ബോക്‌സ് ഓഫിസ് വിജയങ്ങൾ ആയിരുന്നു.

ചെറിയ വേഷങ്ങളിൽ മാത്രം മുഖം കാണിച്ച ഒരു ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടല്ല 'അമ്മ' സംഘടനയിൽ അംഗത്വം ആവശ്യപ്പെട്ടത്. എന്നിലെ നടനെ പരിഗണിച്ചില്ലെങ്കിലും സത്യൻ മാഷിന്‍റെ മകന് നൽകാത്ത അംഗത്വം മറ്റ് ആർക്കാണ് ഇവർ നൽകുക? മലയാള സിനിമ കുടുംബത്തിലെ അംഗമായിരുന്നു എന്നതിൽ അഭിമാനിച്ചിരുന്നു. ഇന്നും അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ.

ആ അഭിമാനത്തിന്‍റെ പേരിലാണ് അമ്മ എന്ന സംഘടനയിൽ അംഗത്വമെടുക്കാൻ തീരുമാനിച്ചത്. തുടർന്ന് അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവിനെ എന്‍റെ ആവശ്യം അറിയിച്ചു. വളരെ സ്‌നേഹത്തോടെയും സൗഹാർദത്തോടെയുമാണ് ഇടവേള ബാബു അന്ന് സംസാരിച്ചത്. മെമ്പർഷിപ്പ് ലഭിക്കുന്നതിന് ആവശ്യമായ ആപ്ലിക്കേഷൻ മെയിൽ അയച്ചു തരാനും ആവശ്യപ്പെട്ടു.

പിന്നീട് മറുപടി ലഭിക്കാതെ ആയപ്പോൾ ഒരു മാസം കഴിഞ്ഞ് ഇടവേള ബാബുവിനെ വീണ്ടും ബന്ധപ്പെട്ടു. താങ്കൾക്ക് ഇപ്പോൾ മെമ്പർഷിപ്പ് തരാൻ നിർവാഹം ഇല്ലെന്നും താങ്കൾക്ക് മെമ്പർഷിപ്പ് അനുവദിക്കുകയാണെങ്കിൽ മറ്റു പലർക്കും മെമ്പർഷിപ്പ് നിർബന്ധിതമായി കൊടുക്കേണ്ടി വരും എന്നുമാണ് ഇടവേള ബാബു മറുപടി പറഞ്ഞത്. ആ മറുപടി എന്നെ വല്ലാതെ ദുഃഖിപ്പിച്ചു.

ഇദ്ദേഹം പറഞ്ഞ മറ്റുള്ളവരെ പോലെയാണോ ഞാനെന്ന് സ്വയം തോന്നിപ്പോയി. ഞാൻ സിനിമകളുടെ ഭാഗമായിരുന്ന കാലഘട്ടത്തിൽ അമ്മ എന്ന സംഘടന ഇല്ല. പിൽക്കാലത്ത് സംഘടന രൂപീകരിക്കപ്പെട്ടപ്പോൾ പഴയ പല നടന്മാർക്കും അവർ അംഗത്വം നൽകിയിരുന്നു. അക്കാലത്ത് ഞാൻ അംഗത്വം ആവശ്യപ്പെട്ടില്ല എന്നുള്ളത് ശരി തന്നെ.

പക്ഷേ മൂന്ന് ചിത്രങ്ങളിൽ ഞാൻ നായകൻ ആയി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ വിഖ്യാത സംവിധായകരായ കെ എസ് സേതുമാധവൻ, പി എൻ മേനോൻ തുടങ്ങിയവരുടെ ചിത്രങ്ങളിലാണ് ഞാൻ അഭിനയിച്ചത്. പി എൻ മേനോൻ സംവിധാനം ചെയ്‌ത ടാക്‌സി ഡ്രൈവർ അക്കാലത്ത് രണ്ട് സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിരുന്നു.

ഒരു പ്രൊഫൈൽ ഇല്ലാത്ത നടനായല്ല സംഘടനയിൽ അംഗത്വം ആവശ്യപ്പെട്ടത്. അതവർ മനസിലാക്കേണ്ടിയിരിക്കുന്നു. സംഘടനയുടെ പുതിയ ഭരണസമിതിയിൽ പ്രതീക്ഷയുണ്ടെന്നും അംഗത്വം ലഭിക്കാൻ ശ്രമം തുടരുമെന്നും സതീഷ് സത്യൻ പറഞ്ഞു.

ALSO READ: 'പാട്ടുകൾ ഹിറ്റായതുകൊണ്ടുമാത്രം കാര്യമില്ല, സിനിമയും വിജയിക്കണം'; ജാസി ഗിഫ്‌റ്റ് പറയുന്നു...

സതീഷ് സത്യൻ ഇടിവി ഭാരതിനോട് (ETV Bharat)

ലയാള സിനിമയിൽ പകരം വയ്‌ക്കാനില്ലാത്ത അഭിനയ പ്രതിഭകളിൽ ഒരാളാണ് നടൻ സത്യൻ. നീലക്കുയിൽ, ചെമ്മീൻ, സ്‌നേഹസീമ, വാഴ്‌വേമായം, അനുഭവങ്ങൾ പാളിച്ചകൾ എന്നിങ്ങനെ സത്യൻ മാഷ് മലയാള സിനിമയ്‌ക്ക് സമ്മാനിച്ച ചിത്രങ്ങൾ ഏറെയാണ്. സത്യന്‍റെ ചുവടുപിടിച്ച് മകൻ സതീഷ് സത്യനും പിൽക്കാലത്ത് മലയാള സിനിമയുടെ ഭാഗമായി. ഇപ്പോഴിതാ മലയാള സിനിമ താരങ്ങളുടെ സംഘടനയായ എഎംഎംഎയ്‌ക്ക് (AMMA) എതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇദ്ദേഹം.

സത്യൻ മാഷിന്‍റെ മൂന്നു മക്കളെയും കാഴ്‌ച നഷ്‌ടപ്പെടുന്ന അസുഖം പിടികൂടിയ വാർത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. നായകനായും സ്വഭാവനടനായും വില്ലനായും മലയാള സിനിമയിൽ വിളങ്ങുന്ന കാലഘട്ടത്തിലാണ് തന്‍റെ കാഴ്‌ച നഷ്‌ടപ്പെടുന്നത് എന്ന് സതീഷ് സത്യൻ ഇടിവി ഭാരതിനോട് പറഞ്ഞു. അഭിനയിച്ച സിനിമകളായ ടാക്‌സി ഡ്രൈവർ, ശുദ്ധികലശം എന്നിവയൊക്കെ അക്കാലത്തെ വലിയ ബോക്‌സ് ഓഫിസ് വിജയങ്ങൾ ആയിരുന്നു.

ചെറിയ വേഷങ്ങളിൽ മാത്രം മുഖം കാണിച്ച ഒരു ജൂനിയർ ആർട്ടിസ്റ്റ് ആയിട്ടല്ല 'അമ്മ' സംഘടനയിൽ അംഗത്വം ആവശ്യപ്പെട്ടത്. എന്നിലെ നടനെ പരിഗണിച്ചില്ലെങ്കിലും സത്യൻ മാഷിന്‍റെ മകന് നൽകാത്ത അംഗത്വം മറ്റ് ആർക്കാണ് ഇവർ നൽകുക? മലയാള സിനിമ കുടുംബത്തിലെ അംഗമായിരുന്നു എന്നതിൽ അഭിമാനിച്ചിരുന്നു. ഇന്നും അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ.

ആ അഭിമാനത്തിന്‍റെ പേരിലാണ് അമ്മ എന്ന സംഘടനയിൽ അംഗത്വമെടുക്കാൻ തീരുമാനിച്ചത്. തുടർന്ന് അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവിനെ എന്‍റെ ആവശ്യം അറിയിച്ചു. വളരെ സ്‌നേഹത്തോടെയും സൗഹാർദത്തോടെയുമാണ് ഇടവേള ബാബു അന്ന് സംസാരിച്ചത്. മെമ്പർഷിപ്പ് ലഭിക്കുന്നതിന് ആവശ്യമായ ആപ്ലിക്കേഷൻ മെയിൽ അയച്ചു തരാനും ആവശ്യപ്പെട്ടു.

പിന്നീട് മറുപടി ലഭിക്കാതെ ആയപ്പോൾ ഒരു മാസം കഴിഞ്ഞ് ഇടവേള ബാബുവിനെ വീണ്ടും ബന്ധപ്പെട്ടു. താങ്കൾക്ക് ഇപ്പോൾ മെമ്പർഷിപ്പ് തരാൻ നിർവാഹം ഇല്ലെന്നും താങ്കൾക്ക് മെമ്പർഷിപ്പ് അനുവദിക്കുകയാണെങ്കിൽ മറ്റു പലർക്കും മെമ്പർഷിപ്പ് നിർബന്ധിതമായി കൊടുക്കേണ്ടി വരും എന്നുമാണ് ഇടവേള ബാബു മറുപടി പറഞ്ഞത്. ആ മറുപടി എന്നെ വല്ലാതെ ദുഃഖിപ്പിച്ചു.

ഇദ്ദേഹം പറഞ്ഞ മറ്റുള്ളവരെ പോലെയാണോ ഞാനെന്ന് സ്വയം തോന്നിപ്പോയി. ഞാൻ സിനിമകളുടെ ഭാഗമായിരുന്ന കാലഘട്ടത്തിൽ അമ്മ എന്ന സംഘടന ഇല്ല. പിൽക്കാലത്ത് സംഘടന രൂപീകരിക്കപ്പെട്ടപ്പോൾ പഴയ പല നടന്മാർക്കും അവർ അംഗത്വം നൽകിയിരുന്നു. അക്കാലത്ത് ഞാൻ അംഗത്വം ആവശ്യപ്പെട്ടില്ല എന്നുള്ളത് ശരി തന്നെ.

പക്ഷേ മൂന്ന് ചിത്രങ്ങളിൽ ഞാൻ നായകൻ ആയി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ വിഖ്യാത സംവിധായകരായ കെ എസ് സേതുമാധവൻ, പി എൻ മേനോൻ തുടങ്ങിയവരുടെ ചിത്രങ്ങളിലാണ് ഞാൻ അഭിനയിച്ചത്. പി എൻ മേനോൻ സംവിധാനം ചെയ്‌ത ടാക്‌സി ഡ്രൈവർ അക്കാലത്ത് രണ്ട് സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിരുന്നു.

ഒരു പ്രൊഫൈൽ ഇല്ലാത്ത നടനായല്ല സംഘടനയിൽ അംഗത്വം ആവശ്യപ്പെട്ടത്. അതവർ മനസിലാക്കേണ്ടിയിരിക്കുന്നു. സംഘടനയുടെ പുതിയ ഭരണസമിതിയിൽ പ്രതീക്ഷയുണ്ടെന്നും അംഗത്വം ലഭിക്കാൻ ശ്രമം തുടരുമെന്നും സതീഷ് സത്യൻ പറഞ്ഞു.

ALSO READ: 'പാട്ടുകൾ ഹിറ്റായതുകൊണ്ടുമാത്രം കാര്യമില്ല, സിനിമയും വിജയിക്കണം'; ജാസി ഗിഫ്‌റ്റ് പറയുന്നു...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.