ETV Bharat / bharat

അതിര്‍ത്തിയില്‍ ഭീകരരെന്ന് സംശയിക്കുന്ന മൂന്ന് പേര്‍; ജമ്മുവില്‍ അതീവ ജാഗ്രത - High Alert Sounded In Jammu

author img

By ETV Bharat Kerala Team

Published : Jul 12, 2024, 12:00 PM IST

ജമ്മു, കശ്‌മീര്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ സംയുക്ത തെരച്ചില്‍ നടക്കുകയാണ്. കഴിഞ്ഞ രാത്രിയില്‍ കനചാക്ക് സെക്‌ടറിലെ ഗര്‍ഹപത്താന്‍ മേഖലയില്‍ മൂന്ന് ആയുധധാരികളെ സംശയസ്‌പദമായ സാഹചര്യത്തില്‍ കണ്ടെന്ന് ഒരു നാട്ടുകാരന്‍ സൈന്യത്തെയും സുരക്ഷ ഉദ്യോഗസ്ഥരെയും അറിയിച്ചതോടെയാണ് നടപടി.

Three Suspected Militants Seen  International Border  ജമ്മുവില്‍ അതീവ ജാഗ്രത  ഭീകരാക്രമണം
സുരക്ഷ സേന തെരച്ചില്‍ നടത്തുന്നു (ANI)

ജമ്മു : ഈ മാസം എട്ടിന് കത്വയില്‍ സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനുള്ള തെരച്ചിലിനിടെയാണ് രാജ്യാന്തര അതിര്‍ത്തിയില്‍ ആയുധധാരികളായ മൂന്ന് പേരെ കണ്ടെന്ന നാട്ടുകാരുടെ വെളിപ്പെടുത്തല്‍. ഇതോടെ പ്രദേശം അതീവ ജാഗ്രതയിലാണ്. എസ്ഒജി, പൊലീസ്, സൈന്യം തുടങ്ങിയവര്‍ സംയുക്തമായി പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ്.

അഞ്ച് സൈനികരുടെ കൊലപാതകത്തിന് കാരണമായ ഭീകരാക്രമണം നടത്തിയവരെ കണ്ടെത്താനുള്ള തെരച്ചില്‍ അഞ്ചാം ദിനത്തിലേക്ക് കടന്നു. മച്ചേദി വന മേഖലയില്‍ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. കത്വ, ഉധംപൂര്‍, ദോഡ മേഖലയിലെ കുന്നുകളിലും വന്‍കാടുകളിലും നിരവധി സൈനികരെ വിന്യസിച്ചിട്ടുണ്ട്. അത്യാധുനിക സ്ഫോടക വസ്‌തു ഭീഷണി ഉള്ളതിനാല്‍ സൈനിക ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രതയോടെയാണ് ഇവിടെ തെരച്ചില്‍ നടത്തുന്നത്.

ജൂലൈ എട്ടിലെ ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ അറുപതോളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്. ഇതില്‍ മൂന്ന് പേര്‍ ഭീകരര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും നല്‍കിയവരാണെന്നാണ് കരുതുന്നത്. ജൂണ്‍ മാസം മുതല്‍ പ്രദേശത്ത് അക്രമ സംഭവങ്ങള്‍ തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്.

ഡ്രോണുകളും നായകളുമടക്കം തെരച്ചിലിനായി രംഗത്തുണ്ട്. ദേശീയ പാതകളിലടക്കം അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമര്‍നാഥ് തീര്‍ഥാടന പാതയിലും സുരക്ഷ കര്‍ശനമാക്കി.

കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു കുഴി ബോംബ് സ്ഫോടനം ഉണ്ടായിരുന്നു. രജൗരി ജില്ലയിലെ നുഴഞ്ഞ് കയറ്റ മേഖലയായ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. രണ്‍ഭൂമി ഗ്യാപ് സീറോ രേഖയ്ക്ക് സമീപമാണ് വന്‍ പൊട്ടിത്തെറിയുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

തുടര്‍ന്ന് പ്രദേശത്ത് ഇനിയും സ്ഫോടക വസ്‌തുക്കള്‍ അവശേഷിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സുരക്ഷ സേന പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് സൈന്യമോ പൊലീസോ ഇതുവരെ യാതൊരു ഔദ്യോഗിക പ്രസ്‌താവനയും നടത്തിയിട്ടില്ല. ഈ മേഖലയിലൂടെ നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നവരാകണം പൊട്ടിത്തെറിക്ക് പിന്നിലെന്നാണ് കരുതുന്നത്.

അടിക്കടിയുണ്ടാകുന്ന ഈ ഭീകരാക്രമണങ്ങള്‍ ജമ്മു കശ്‌മീരിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ ശൈലിയും രീതിയും മാറുന്നുവെന്നതിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നുണ്ട് എന്നാണ് നിരീക്ഷകര്‍ പറയുന്നത്. മുമ്പ് കശ്‌മീര്‍ മേഖലയിലെ ബന്ദിപ്പോരയിലും കുല്‍ഗാമിലും പുല്‍വാമയിലും ഷോപിയാനിലും കുപ്വാരയിലുമൊക്കെയായിരുന്നു ഭീകരാക്രമണങ്ങള്‍ കൂടുതലും നടന്നതെങ്കില്‍ ഇന്ന് പതുക്കെ ആക്രമണങ്ങള്‍ ജമ്മു മേഖലയിലേക്ക് കേന്ദ്രീകരിക്കുകയാണ്. ജമ്മുവിലെ പൂഞ്ച്, രജൗരി, കത്വ ജില്ലകളിലാണ് ഭീകര പ്രവര്‍ത്തനം അടുത്ത കാലത്തായി ഏറി വരുന്നത്.

Also Read: കശ്‌മീരില്‍ കുഴിബോംബ് സ്ഫോടനം; പൊട്ടിത്തെറി രജൗരിയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം

ജമ്മു : ഈ മാസം എട്ടിന് കത്വയില്‍ സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനുള്ള തെരച്ചിലിനിടെയാണ് രാജ്യാന്തര അതിര്‍ത്തിയില്‍ ആയുധധാരികളായ മൂന്ന് പേരെ കണ്ടെന്ന നാട്ടുകാരുടെ വെളിപ്പെടുത്തല്‍. ഇതോടെ പ്രദേശം അതീവ ജാഗ്രതയിലാണ്. എസ്ഒജി, പൊലീസ്, സൈന്യം തുടങ്ങിയവര്‍ സംയുക്തമായി പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ്.

അഞ്ച് സൈനികരുടെ കൊലപാതകത്തിന് കാരണമായ ഭീകരാക്രമണം നടത്തിയവരെ കണ്ടെത്താനുള്ള തെരച്ചില്‍ അഞ്ചാം ദിനത്തിലേക്ക് കടന്നു. മച്ചേദി വന മേഖലയില്‍ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. കത്വ, ഉധംപൂര്‍, ദോഡ മേഖലയിലെ കുന്നുകളിലും വന്‍കാടുകളിലും നിരവധി സൈനികരെ വിന്യസിച്ചിട്ടുണ്ട്. അത്യാധുനിക സ്ഫോടക വസ്‌തു ഭീഷണി ഉള്ളതിനാല്‍ സൈനിക ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രതയോടെയാണ് ഇവിടെ തെരച്ചില്‍ നടത്തുന്നത്.

ജൂലൈ എട്ടിലെ ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ അറുപതോളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്. ഇതില്‍ മൂന്ന് പേര്‍ ഭീകരര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും നല്‍കിയവരാണെന്നാണ് കരുതുന്നത്. ജൂണ്‍ മാസം മുതല്‍ പ്രദേശത്ത് അക്രമ സംഭവങ്ങള്‍ തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്.

ഡ്രോണുകളും നായകളുമടക്കം തെരച്ചിലിനായി രംഗത്തുണ്ട്. ദേശീയ പാതകളിലടക്കം അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമര്‍നാഥ് തീര്‍ഥാടന പാതയിലും സുരക്ഷ കര്‍ശനമാക്കി.

കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു കുഴി ബോംബ് സ്ഫോടനം ഉണ്ടായിരുന്നു. രജൗരി ജില്ലയിലെ നുഴഞ്ഞ് കയറ്റ മേഖലയായ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. രണ്‍ഭൂമി ഗ്യാപ് സീറോ രേഖയ്ക്ക് സമീപമാണ് വന്‍ പൊട്ടിത്തെറിയുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

തുടര്‍ന്ന് പ്രദേശത്ത് ഇനിയും സ്ഫോടക വസ്‌തുക്കള്‍ അവശേഷിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സുരക്ഷ സേന പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് സൈന്യമോ പൊലീസോ ഇതുവരെ യാതൊരു ഔദ്യോഗിക പ്രസ്‌താവനയും നടത്തിയിട്ടില്ല. ഈ മേഖലയിലൂടെ നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്നവരാകണം പൊട്ടിത്തെറിക്ക് പിന്നിലെന്നാണ് കരുതുന്നത്.

അടിക്കടിയുണ്ടാകുന്ന ഈ ഭീകരാക്രമണങ്ങള്‍ ജമ്മു കശ്‌മീരിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ ശൈലിയും രീതിയും മാറുന്നുവെന്നതിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നുണ്ട് എന്നാണ് നിരീക്ഷകര്‍ പറയുന്നത്. മുമ്പ് കശ്‌മീര്‍ മേഖലയിലെ ബന്ദിപ്പോരയിലും കുല്‍ഗാമിലും പുല്‍വാമയിലും ഷോപിയാനിലും കുപ്വാരയിലുമൊക്കെയായിരുന്നു ഭീകരാക്രമണങ്ങള്‍ കൂടുതലും നടന്നതെങ്കില്‍ ഇന്ന് പതുക്കെ ആക്രമണങ്ങള്‍ ജമ്മു മേഖലയിലേക്ക് കേന്ദ്രീകരിക്കുകയാണ്. ജമ്മുവിലെ പൂഞ്ച്, രജൗരി, കത്വ ജില്ലകളിലാണ് ഭീകര പ്രവര്‍ത്തനം അടുത്ത കാലത്തായി ഏറി വരുന്നത്.

Also Read: കശ്‌മീരില്‍ കുഴിബോംബ് സ്ഫോടനം; പൊട്ടിത്തെറി രജൗരിയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.