ETV Bharat / bharat

കേന്ദ്ര അന്വേഷണ ഏജൻസിക്ക് തിരിച്ചടി; അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി - kejriwal got interim bail

author img

By ETV Bharat Kerala Team

Published : Jul 12, 2024, 10:56 AM IST

Updated : Jul 12, 2024, 11:43 AM IST

ഡല്‍ഹി മദ്യനയക്കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം.

KEJRIWAL  കെജ്‌രിവാളിന് ഇടക്കാല ജാമ്യം  കള്ളപ്പണം വെളുപ്പിക്കല്‍  ഡല്‍ഹി മദ്യനയം
അരവിന്ദ് കെജ്‌രിവാള്‍ (ETV Bharat)

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

ഹര്‍ജിയിലെ നിയമ വിഷയങ്ങള്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന് വിട്ടു. രണ്ടംഗ ബെഞ്ചിന് പരിഗണിക്കാനാകുന്ന വിഷയങ്ങളല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്‌തത്. ഇതിനെ ചോദ്യം ചെയ്‌ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഇപ്പോള്‍ അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനോട് അധികാരം ഒഴിയാന്‍ പറയാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് കരുതുന്നില്ലെന്ന് ജാമ്യം നല്‍കിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കരുതെന്നും കോടതിക്ക് നിര്‍ദേശിക്കാനാകില്ല. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മൂന്ന് മാസമായി അദ്ദേഹം ജയിലില്‍ കിടന്ന് ബുദ്ധിമുട്ടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും കെജ്‌രിവാള്‍ ഒരു ജനപ്രതിനിധിയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അറസ്റ്റിന്‍റെ ആവശ്യകതയെക്കുറിച്ചും പിഎംഎല്‍എയുടെ പത്തൊന്‍പതാം വകുപ്പിനെക്കുറിച്ചും വിശാല ബെഞ്ച് പരിശോധിക്കുമെന്നും ജസ്റ്റിസ് ഖന്ന വ്യക്തമാക്കി.

കേവലം ചോദ്യം ചെയ്യലിലൂടെ മാത്രം അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇടക്കാല ജാമ്യത്തിലും വിശാല ബെഞ്ചിന് തീരുമാനമെടുക്കാനാകുമെന്നും ജസ്റ്റിസ് ഖന്ന വ്യക്തമാക്കിയിട്ടുണ്ട്. ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം പവിത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മാര്‍ച്ച് 21നാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തത്. അറസ്റ്റ് ഒഴിവാക്കാനായി കെജ്‌രിവാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതോടെയായിരുന്നു അറസ്റ്റ്. ലോക്‌സഭ തെരഞ്ഞെടുപ്പിനായി മെയ് 10ന് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നു.

ഇത് ജൂണ്‍ രണ്ടിന് അവസാനിച്ചു. നേരത്തെ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്‌ത് കെജ്‌രിവാള്‍ ആദ്യം ഡല്‍ഹി ഹൈക്കോടതിയെ ആണ് സമീപിച്ചത്. ഈ ഹര്‍ജി ഏപ്രില്‍ ഒന്‍പതിന് തള്ളി.

തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. കെജ്‌രിവാളിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ഹാജരായി. മുതിര്‍ന്ന നേതാവിനെ അറസ്റ്റ് ചെയ്‌ത സമയവും സാഹചര്യവും അദ്ദേഹം കോടതിയില്‍ ചോദ്യം ചെയ്‌തു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌ വി രാജു ആണ് ഇഡിക്ക് വേണ്ടി കോടതിയിലെത്തിയത്.

Also Read: വിചാരണ കോടതി വെറുതെ വിട്ടിട്ടും മോദി സർക്കാർ വേട്ടയാടുന്നു'; കെജ്‌രിവാളിനെ വീണ്ടും അറസ്റ്റ് ചെയ്‌തതിൽ എഎപി പ്രതിഷേധം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

ഹര്‍ജിയിലെ നിയമ വിഷയങ്ങള്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന് വിട്ടു. രണ്ടംഗ ബെഞ്ചിന് പരിഗണിക്കാനാകുന്ന വിഷയങ്ങളല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്‌തത്. ഇതിനെ ചോദ്യം ചെയ്‌ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഇപ്പോള്‍ അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനോട് അധികാരം ഒഴിയാന്‍ പറയാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് കരുതുന്നില്ലെന്ന് ജാമ്യം നല്‍കിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കരുതെന്നും കോടതിക്ക് നിര്‍ദേശിക്കാനാകില്ല. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മൂന്ന് മാസമായി അദ്ദേഹം ജയിലില്‍ കിടന്ന് ബുദ്ധിമുട്ടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും കെജ്‌രിവാള്‍ ഒരു ജനപ്രതിനിധിയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അറസ്റ്റിന്‍റെ ആവശ്യകതയെക്കുറിച്ചും പിഎംഎല്‍എയുടെ പത്തൊന്‍പതാം വകുപ്പിനെക്കുറിച്ചും വിശാല ബെഞ്ച് പരിശോധിക്കുമെന്നും ജസ്റ്റിസ് ഖന്ന വ്യക്തമാക്കി.

കേവലം ചോദ്യം ചെയ്യലിലൂടെ മാത്രം അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇടക്കാല ജാമ്യത്തിലും വിശാല ബെഞ്ചിന് തീരുമാനമെടുക്കാനാകുമെന്നും ജസ്റ്റിസ് ഖന്ന വ്യക്തമാക്കിയിട്ടുണ്ട്. ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം പവിത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മാര്‍ച്ച് 21നാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തത്. അറസ്റ്റ് ഒഴിവാക്കാനായി കെജ്‌രിവാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതോടെയായിരുന്നു അറസ്റ്റ്. ലോക്‌സഭ തെരഞ്ഞെടുപ്പിനായി മെയ് 10ന് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നു.

ഇത് ജൂണ്‍ രണ്ടിന് അവസാനിച്ചു. നേരത്തെ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്‌ത് കെജ്‌രിവാള്‍ ആദ്യം ഡല്‍ഹി ഹൈക്കോടതിയെ ആണ് സമീപിച്ചത്. ഈ ഹര്‍ജി ഏപ്രില്‍ ഒന്‍പതിന് തള്ളി.

തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. കെജ്‌രിവാളിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ഹാജരായി. മുതിര്‍ന്ന നേതാവിനെ അറസ്റ്റ് ചെയ്‌ത സമയവും സാഹചര്യവും അദ്ദേഹം കോടതിയില്‍ ചോദ്യം ചെയ്‌തു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌ വി രാജു ആണ് ഇഡിക്ക് വേണ്ടി കോടതിയിലെത്തിയത്.

Also Read: വിചാരണ കോടതി വെറുതെ വിട്ടിട്ടും മോദി സർക്കാർ വേട്ടയാടുന്നു'; കെജ്‌രിവാളിനെ വീണ്ടും അറസ്റ്റ് ചെയ്‌തതിൽ എഎപി പ്രതിഷേധം

Last Updated : Jul 12, 2024, 11:43 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.