ETV Bharat / bharat

13 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്‌ത് ശ്രീലങ്കൻ നാവികസേന; മൂന്ന് ബോട്ടുകളും പിടിച്ചെടുത്തു - Sri Lanka Arrests Indian Fishermen

author img

By ETV Bharat Kerala Team

Published : Jul 11, 2024, 10:34 AM IST

പിടിയിലായത് തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ. മേഖലയിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച് അറസ്റ്റ്.

ശ്രീലങ്കൻ നാവികസേന  ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ  INDIAN FISHERMEN ARERSTED  TAMIL NADU FISHERMEN ARRESTS
Representational Image (ANI Photo)

രാമേശ്വരം: മത്സ്യബന്ധനത്തിനായി തമിഴ്‌നാട്ടിൽ നിന്നും പോയ തൊഴിലാളികളെ വീണ്ടും അറസ്റ്റ് ചെയ്‌ത് ശ്രീലങ്കൻ നാവികസേന. ഇന്ത്യൻ മഹാസമുദ്രത്തിൽ പാക്ക് ബേ കടലിലെ ഡെൽഫ്‌റ്റ് ദ്വീപിന് സമീപത്ത് വച്ച് ഇന്ന് (ജൂലൈ 11) പുലർച്ചെയാണ് 13 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും ഒപ്പം മൂന്ന് ബോട്ടുകളും ശ്രീലങ്കൻ നാവികസേന പിടികൂടിയത്. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇവരെന്നാണ് രാമേശ്വരത്തെ മത്സ്യത്തൊഴിലാളി അസോസിയേഷൻ പുറത്തുവിട്ട വിവരം.

ശ്രീലങ്കയുടെ സമുദ്രാതിർത്തിയിൽ ഇന്ത്യയുടെ അന്താരാഷ്‌ട്ര അതിർത്തി കടന്ന് മീൻ പിടിക്കുകയായിരുന്നു ഇവർ. മത്സ്യത്തൊഴിലാളികൾക്കിടയിൽ ഈ സംഭവം ഏറെ കോളിളക്കം സൃഷ്‌ടിച്ചിട്ടുണ്ട്. നേരത്തെ ജൂലൈ 1 തിങ്കളാഴ്‌ച ശ്രീലങ്കൻ നാവികസേന പാക്ക് ബേ കടൽ മേഖലയിൽ നിന്ന് 26 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും നാല് ബോട്ടുകളെയും പിടികൂടിയിരുന്നു.

പാക് ഉൾക്കടലിനോട് ചേർന്നുള്ള രാമേശ്വരം ദ്വീപ് മേഖലയിലെ പാമ്പനിൽ നിന്ന് മത്സ്യബന്ധനത്തിന് പോയതായിരുന്നു മത്സ്യത്തൊഴിലാളികൾ. പിന്നാലെ ശ്രീലങ്കൻ നാവികസേനയുടെ നീക്കത്തെ അപലപിച്ച് പാമ്പനിലെ മത്സ്യത്തൊഴിലാളികൾ കുടുംബസമേതം റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയും ചെയ്‌തു. ജൂൺ അവസാനവാരവും ശ്രീലങ്കൻ കടൽത്തീരത്ത് നെടുന്തീവ് ദ്വീപിന് സമീപം മത്സ്യബന്ധനം നടത്തിയതിന് 22 തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടിയതായി രാമേശ്വരം മത്സ്യത്തൊഴിലാളി അസോസിയേഷൻ അറിയിച്ചു.

സംഭവത്തിന് ശേഷം ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായ എല്ലാ മത്സ്യത്തൊഴിലാളികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. കൂടുതൽ അറസ്റ്റുകൾ തടയുന്നതിനും നിലവിൽ ശ്രീലങ്കൻ അധികൃതരുടെ കസ്റ്റഡിയിലുള്ള എല്ലാ മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന ബോട്ടുകളെയും മോചിപ്പിക്കുന്നതിനും സംയുക്ത വർക്കിങ് ഗ്രൂപ്പ് വിളിക്കാൻ അദ്ദേഹം അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസപ്പെടുത്തുകയും അവർക്കിടയിൽ ഭയവും അനിശ്ചിതത്വവും ഉളവാക്കുകയും ചെയ്യുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.

തടങ്കലിൽ കഴിയുന്നവരെ നേരത്തെ വിട്ടയക്കുന്നതിനായി കൊളംബോയിലെ ഇന്ത്യൻ ഹൈ കമ്മിഷനും ജാഫ്‌നയിലെ കോൺസുലേറ്റും ഇടപെടുന്നുണ്ടെന്ന് സ്റ്റാലിനോട് പ്രതികരിച്ചുകൊണ്ട് ജയശങ്കർ അറിയിച്ചു. ഇന്ത്യൻ മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റെ താത്പര്യങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും ജയശങ്കർ സ്റ്റാലിന് ഉറപ്പുനൽകിയിരുന്നു.

ALSO READ: 22 മത്സ്യത്തൊഴിലാളികളെ പിടികൂടി ശ്രീലങ്കൻ നാവികസേന; പിടിയിലായത് തമിഴ്‌നാട് സ്വദേശികള്‍

രാമേശ്വരം: മത്സ്യബന്ധനത്തിനായി തമിഴ്‌നാട്ടിൽ നിന്നും പോയ തൊഴിലാളികളെ വീണ്ടും അറസ്റ്റ് ചെയ്‌ത് ശ്രീലങ്കൻ നാവികസേന. ഇന്ത്യൻ മഹാസമുദ്രത്തിൽ പാക്ക് ബേ കടലിലെ ഡെൽഫ്‌റ്റ് ദ്വീപിന് സമീപത്ത് വച്ച് ഇന്ന് (ജൂലൈ 11) പുലർച്ചെയാണ് 13 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും ഒപ്പം മൂന്ന് ബോട്ടുകളും ശ്രീലങ്കൻ നാവികസേന പിടികൂടിയത്. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇവരെന്നാണ് രാമേശ്വരത്തെ മത്സ്യത്തൊഴിലാളി അസോസിയേഷൻ പുറത്തുവിട്ട വിവരം.

ശ്രീലങ്കയുടെ സമുദ്രാതിർത്തിയിൽ ഇന്ത്യയുടെ അന്താരാഷ്‌ട്ര അതിർത്തി കടന്ന് മീൻ പിടിക്കുകയായിരുന്നു ഇവർ. മത്സ്യത്തൊഴിലാളികൾക്കിടയിൽ ഈ സംഭവം ഏറെ കോളിളക്കം സൃഷ്‌ടിച്ചിട്ടുണ്ട്. നേരത്തെ ജൂലൈ 1 തിങ്കളാഴ്‌ച ശ്രീലങ്കൻ നാവികസേന പാക്ക് ബേ കടൽ മേഖലയിൽ നിന്ന് 26 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും നാല് ബോട്ടുകളെയും പിടികൂടിയിരുന്നു.

പാക് ഉൾക്കടലിനോട് ചേർന്നുള്ള രാമേശ്വരം ദ്വീപ് മേഖലയിലെ പാമ്പനിൽ നിന്ന് മത്സ്യബന്ധനത്തിന് പോയതായിരുന്നു മത്സ്യത്തൊഴിലാളികൾ. പിന്നാലെ ശ്രീലങ്കൻ നാവികസേനയുടെ നീക്കത്തെ അപലപിച്ച് പാമ്പനിലെ മത്സ്യത്തൊഴിലാളികൾ കുടുംബസമേതം റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയും ചെയ്‌തു. ജൂൺ അവസാനവാരവും ശ്രീലങ്കൻ കടൽത്തീരത്ത് നെടുന്തീവ് ദ്വീപിന് സമീപം മത്സ്യബന്ധനം നടത്തിയതിന് 22 തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടിയതായി രാമേശ്വരം മത്സ്യത്തൊഴിലാളി അസോസിയേഷൻ അറിയിച്ചു.

സംഭവത്തിന് ശേഷം ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായ എല്ലാ മത്സ്യത്തൊഴിലാളികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. കൂടുതൽ അറസ്റ്റുകൾ തടയുന്നതിനും നിലവിൽ ശ്രീലങ്കൻ അധികൃതരുടെ കസ്റ്റഡിയിലുള്ള എല്ലാ മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന ബോട്ടുകളെയും മോചിപ്പിക്കുന്നതിനും സംയുക്ത വർക്കിങ് ഗ്രൂപ്പ് വിളിക്കാൻ അദ്ദേഹം അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസപ്പെടുത്തുകയും അവർക്കിടയിൽ ഭയവും അനിശ്ചിതത്വവും ഉളവാക്കുകയും ചെയ്യുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.

തടങ്കലിൽ കഴിയുന്നവരെ നേരത്തെ വിട്ടയക്കുന്നതിനായി കൊളംബോയിലെ ഇന്ത്യൻ ഹൈ കമ്മിഷനും ജാഫ്‌നയിലെ കോൺസുലേറ്റും ഇടപെടുന്നുണ്ടെന്ന് സ്റ്റാലിനോട് പ്രതികരിച്ചുകൊണ്ട് ജയശങ്കർ അറിയിച്ചു. ഇന്ത്യൻ മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റെ താത്പര്യങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും ജയശങ്കർ സ്റ്റാലിന് ഉറപ്പുനൽകിയിരുന്നു.

ALSO READ: 22 മത്സ്യത്തൊഴിലാളികളെ പിടികൂടി ശ്രീലങ്കൻ നാവികസേന; പിടിയിലായത് തമിഴ്‌നാട് സ്വദേശികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.