ETV Bharat / bharat

'ഞങ്ങള്‍ അന്ധരല്ല..'; പതഞ്ജലിയുടെ മാപ്പപേക്ഷ തള്ളി സുപ്രീം കോടതി, അതിരൂക്ഷ വിമര്‍ശനം - SC REFUSES APOLOGY BY PATANJALI

author img

By ETV Bharat Kerala Team

Published : Apr 10, 2024, 3:33 PM IST

മാപ്പപേക്ഷ ഒട്ടും വിശ്വസിനീയമല്ലെന്ന് പറഞ്ഞ കോടതി, ബാബാ രാംദേവും പതഞ്ജലി എംഡിയും കോടതിയില്‍ നേരിട്ട് ഹാജരാകാതിരിക്കാന്‍ കാണിച്ച കള്ളത്തരവും തുറന്നുകാട്ടി.

PATANJALI  PATANJALI CASE  പതഞ്ജലി  BABA RAMDEV
SC REFUSES APOLOGY BY PATANJALI

ന്യൂഡൽഹി : പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട് സമർപ്പിച്ച മാപ്പപേക്ഷ തള്ളി സുപ്രീം കോടതി. ബാബ രാംദേവും പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്‌ണയുമാണ് കോടതിയില്‍ മാപ്പപേക്ഷ സമര്‍പ്പിച്ചത്. ജസ്‌റ്റിസുമാരായ ഹിമ കോഹ്‌ലിയും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് രൂക്ഷ ഭാഷയില്‍ ഇവരെ വിമര്‍ശിച്ചു.

മാപ്പപേക്ഷ ഒട്ടും വിശ്വസിനീയമല്ലെന്നും കോടതി അന്ധനല്ലെന്നും രാംദേവിനും ബാലകൃഷ്‌ണയ്ക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്‌ഗിയോട് ബെഞ്ച് പറഞ്ഞു. അവർ നടപടിക്രമങ്ങളെ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയിൽ സമർപ്പിച്ച രേഖകളുമായി ബന്ധപ്പെട്ട് അവർ നടത്തിയ കള്ളസാക്ഷ്യവും കോടതി ചൂണ്ടിക്കാട്ടി. കേസ് കേവലം എഫ്എംസിജി മാത്രമല്ല മറിച്ച് നിയമ ലംഘനമാണെന്ന് സുപ്രീം കോടതി പറഞ്ഞു.

കോടതിയിൽ നേരിട്ട് ഹാജരാകാതിരിക്കാൻ ബാലകൃഷ്‌ണയും രാംദേവും വിദേശ യാത്രയിലാണെന്ന് കള്ളം പറയാന്‍ ശ്രമിച്ചതായും ബെഞ്ച് പറഞ്ഞു. മാർച്ച് 30-ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ മാർച്ച് 31-ലെ വിമാന ടിക്കറ്റുകളാണ് ചേർത്തത്. സത്യവാങ്മൂലം നൽകിയപ്പോൾ വിമാന ടിക്കറ്റുകൾ നിലവിലുണ്ടായിരുന്നില്ലെന്നും ബെഞ്ച് കണ്ടെത്തി.

രാംദേവിന്‍റെയും ബാലകൃഷ്‌ണയുടെയും മാപ്പപേക്ഷ അംഗീകരിക്കുന്നില്ലെന്നും ബോധപൂർവമായ അനുസരണക്കേടാണ് കമ്പനി കാട്ടിയതെന്നും സുപ്രീം കോടതി പറഞ്ഞു. ഈ കേസിൽ ഉദാരത കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കോടതിയലക്ഷ്യത്തിന്‍റെ അതേ ഗൗരവത്തോടെയാണ് ഈ മാപ്പപേക്ഷയെയും ഞങ്ങൾ കാണേണ്ടത്. സമൂഹത്തിന് ഒരു സന്ദേശം നൽകുകയാണ് ഞങ്ങളുടെ കര്‍ത്തവ്യമെന്നും സുപ്രീം കോടതി പറഞ്ഞു.

പതഞ്ജലിക്കെതിരെ നടപടി എടുക്കാത്തതിന് ഉത്തരാഖണ്ഡ് സർക്കാര്‍ അഭിഭാഷകനെയും സുപ്രീം കോടതി വിമര്‍ശിച്ചു. പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട് 2021-ൽ ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റിക്ക് മന്ത്രാലയം കത്ത് നല്‍കിയെങ്കിലും ലൈസൻസിങ് ഇൻസ്‌പെക്‌ടർ മൗനം പാലിച്ചുവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

കേസില്‍ എന്തുകൊണ്ടാണ് ലൈസൻസിങ് ഇൻസ്പെക്‌ടർമാർ നടപടിയെടുക്കാത്തതെന്ന് കോടതി ചോദിച്ചു. സംസ്ഥാനത്തെ അധികാരികള്‍ കമ്പനിയുമായി ഒത്തുകളിക്കുകയാണെന്ന് പറഞ്ഞ ബെഞ്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. രോഗങ്ങൾക്കുള്ള പ്രതിവിധി എന്ന് പറഞ്ഞ് കമ്പനി ആളുകളുടെ ജീവിതം കൊണ്ട് കളിക്കുകയാണെന്ന് ജസ്‌റ്റിസ് അമാനുള്ള പറഞ്ഞു. സംസ്ഥാനത്തെ അധികാരികള്‍ കേവലം മുന്നറിയിപ്പുകള്‍ മാത്രം കമ്പനിക്ക് നല്‍കി ഒരു തപാൽ ഓഫീസ് പോലെയാണ് പ്രവർത്തിച്ചതെന്നും കോടതി വിമര്‍ശിച്ചു.

തെറ്റായ വിവരങ്ങള്‍ നല്‍കല്‍, ആധുനിക മരുന്നുകളെ തള്ളിപ്പറയല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ പതഞ്ജലി നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഐഎംഎ ആണ് കമ്പനിക്കെതിരെ ഹര്‍ജി നല്‍കിയത്.

Also Read : അലോപ്പതിക്കെതിരെ വീണ്ടും ബാബ രാംദേവ്, ഇത്തവണ കരള്‍ അസുഖത്തെ കൂട്ടുപിടിച്ച്...

ന്യൂഡൽഹി : പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട് സമർപ്പിച്ച മാപ്പപേക്ഷ തള്ളി സുപ്രീം കോടതി. ബാബ രാംദേവും പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്‌ണയുമാണ് കോടതിയില്‍ മാപ്പപേക്ഷ സമര്‍പ്പിച്ചത്. ജസ്‌റ്റിസുമാരായ ഹിമ കോഹ്‌ലിയും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് രൂക്ഷ ഭാഷയില്‍ ഇവരെ വിമര്‍ശിച്ചു.

മാപ്പപേക്ഷ ഒട്ടും വിശ്വസിനീയമല്ലെന്നും കോടതി അന്ധനല്ലെന്നും രാംദേവിനും ബാലകൃഷ്‌ണയ്ക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്‌ഗിയോട് ബെഞ്ച് പറഞ്ഞു. അവർ നടപടിക്രമങ്ങളെ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയിൽ സമർപ്പിച്ച രേഖകളുമായി ബന്ധപ്പെട്ട് അവർ നടത്തിയ കള്ളസാക്ഷ്യവും കോടതി ചൂണ്ടിക്കാട്ടി. കേസ് കേവലം എഫ്എംസിജി മാത്രമല്ല മറിച്ച് നിയമ ലംഘനമാണെന്ന് സുപ്രീം കോടതി പറഞ്ഞു.

കോടതിയിൽ നേരിട്ട് ഹാജരാകാതിരിക്കാൻ ബാലകൃഷ്‌ണയും രാംദേവും വിദേശ യാത്രയിലാണെന്ന് കള്ളം പറയാന്‍ ശ്രമിച്ചതായും ബെഞ്ച് പറഞ്ഞു. മാർച്ച് 30-ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ മാർച്ച് 31-ലെ വിമാന ടിക്കറ്റുകളാണ് ചേർത്തത്. സത്യവാങ്മൂലം നൽകിയപ്പോൾ വിമാന ടിക്കറ്റുകൾ നിലവിലുണ്ടായിരുന്നില്ലെന്നും ബെഞ്ച് കണ്ടെത്തി.

രാംദേവിന്‍റെയും ബാലകൃഷ്‌ണയുടെയും മാപ്പപേക്ഷ അംഗീകരിക്കുന്നില്ലെന്നും ബോധപൂർവമായ അനുസരണക്കേടാണ് കമ്പനി കാട്ടിയതെന്നും സുപ്രീം കോടതി പറഞ്ഞു. ഈ കേസിൽ ഉദാരത കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കോടതിയലക്ഷ്യത്തിന്‍റെ അതേ ഗൗരവത്തോടെയാണ് ഈ മാപ്പപേക്ഷയെയും ഞങ്ങൾ കാണേണ്ടത്. സമൂഹത്തിന് ഒരു സന്ദേശം നൽകുകയാണ് ഞങ്ങളുടെ കര്‍ത്തവ്യമെന്നും സുപ്രീം കോടതി പറഞ്ഞു.

പതഞ്ജലിക്കെതിരെ നടപടി എടുക്കാത്തതിന് ഉത്തരാഖണ്ഡ് സർക്കാര്‍ അഭിഭാഷകനെയും സുപ്രീം കോടതി വിമര്‍ശിച്ചു. പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട് 2021-ൽ ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റിക്ക് മന്ത്രാലയം കത്ത് നല്‍കിയെങ്കിലും ലൈസൻസിങ് ഇൻസ്‌പെക്‌ടർ മൗനം പാലിച്ചുവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

കേസില്‍ എന്തുകൊണ്ടാണ് ലൈസൻസിങ് ഇൻസ്പെക്‌ടർമാർ നടപടിയെടുക്കാത്തതെന്ന് കോടതി ചോദിച്ചു. സംസ്ഥാനത്തെ അധികാരികള്‍ കമ്പനിയുമായി ഒത്തുകളിക്കുകയാണെന്ന് പറഞ്ഞ ബെഞ്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. രോഗങ്ങൾക്കുള്ള പ്രതിവിധി എന്ന് പറഞ്ഞ് കമ്പനി ആളുകളുടെ ജീവിതം കൊണ്ട് കളിക്കുകയാണെന്ന് ജസ്‌റ്റിസ് അമാനുള്ള പറഞ്ഞു. സംസ്ഥാനത്തെ അധികാരികള്‍ കേവലം മുന്നറിയിപ്പുകള്‍ മാത്രം കമ്പനിക്ക് നല്‍കി ഒരു തപാൽ ഓഫീസ് പോലെയാണ് പ്രവർത്തിച്ചതെന്നും കോടതി വിമര്‍ശിച്ചു.

തെറ്റായ വിവരങ്ങള്‍ നല്‍കല്‍, ആധുനിക മരുന്നുകളെ തള്ളിപ്പറയല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ പതഞ്ജലി നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഐഎംഎ ആണ് കമ്പനിക്കെതിരെ ഹര്‍ജി നല്‍കിയത്.

Also Read : അലോപ്പതിക്കെതിരെ വീണ്ടും ബാബ രാംദേവ്, ഇത്തവണ കരള്‍ അസുഖത്തെ കൂട്ടുപിടിച്ച്...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.