ETV Bharat / bharat

അധ്യാത്മ രാമായണം പതിനാലാം ദിവസം; വായിക്കേണ്ട ഭാഗങ്ങളും വ്യാഖ്യാനവും - portions to be read on 14th day

author img

By ETV Bharat Kerala Team

Published : Jul 29, 2024, 6:18 AM IST

തുഞ്ചത്ത് എഴുത്തച്‌ഛനാൽ രചിക്കപ്പെട്ട അധ്യാത്മ രാമായണത്തിലെ ഓരോ ഭാഗങ്ങളാണ് കർക്കടക മാസത്തിലെ ഓരോ ദിവസവും പാരായണം ചെയ്യുക. ഓരോ ദിവസവും വായിക്കുന്ന ഭാഗങ്ങളില്‍ എന്തൊക്കെയാണ് പറഞ്ഞുവച്ചിരിക്കുന്നതെന്നും വായിച്ച ഭാഗത്തിന്‍റെ സാരാംശം എന്താണെന്നും അറിയാതെയാണ് പലരും രാമായണം വായിക്കുന്നത്.

RAMAYANA  അധ്യാത്മ രാമായണം പതിനാലാം ദിവസം  RAMAYANAM  JATAYU GATHI
അധ്യാത്മ രാമായണം പതിനാലാം ദിവസം; വായിക്കേണ്ട ഭാഗങ്ങളും വ്യാഖ്യാനവും (ETV Bharat)

രാമായണം പ്രാചീന പുരാണേതിഹാസമാണ്. ആധുനിക ലോകത്തിന് ആവശ്യമായ പല നിര്‍ണായക സാംസ്‌കാരിക, ധാര്‍മിക, ആത്മീയ മൂല്യങ്ങള്‍ ഈ ഗ്രന്ഥം നമുക്ക് പകര്‍ന്ന് തരുന്നു. കാലാതിവര്‍ത്തിയായ കര്‍മ്മം, കൂറ്, ധര്‍മ്മം എന്നിവയെക്കുറിച്ചുള്ള പാഠങ്ങള്‍ ഈ ഗ്രന്ഥം നമുക്ക് നല്‍കുന്നു. മൂല്യബോധത്തിലടിയുറച്ചുള്ള ജീവിതത്തിന് വേണ്ട നിര്‍ണായകമായ പലതും ഈ പുസ്‌തകം നമുക്ക് പകര്‍ന്ന് തരുന്നു.

വ്യക്തിത്വം, സാമൂഹ്യ സഹവര്‍തിത്വം തുടങ്ങി ജീവിതത്തിന്‍റെ വിവിധ ഘടകങ്ങള്‍ക്ക് ആവശ്യമായ സമ്പന്നമായ ധാര്‍മിക പാഠങ്ങളിലൂടെ രാമായണം നമ്മെ പ്രചോദിപ്പിക്കുന്നത് തുടരുന്നു. ആരണ്യ കാണ്ഡത്തിലെ ജടായുഗതി മുതല്‍ ശബര്യാശ്രമ പ്രവേശം വരെയുള്ള ഭാഗങ്ങളാണ് പതിനാലാം ദിവസം പാരായണം ചെയ്യേണ്ടത്.

ജടായുഗതി

രാവണനോട് ധീരമായി എതിരിട്ട് മുറിവേറ്റ് വീണ് കിടക്കുന്ന ജടായുവിനെ രാമനും ലക്ഷ്‌മണനും കാണുന്നു. സീതയെ തട്ടിക്കൊണ്ടു പോയതായി ഇരുവരെയും ജടായു ധരിപ്പിക്കുന്നു. പിന്നീട് ജടായു രാമപാദത്തിലേക്ക് മോഷം പ്രാപിക്കുന്നു.

ഗുണപാഠം

നിസ്വാര്‍ഥമായ ത്യാഗവും ഭക്തിയും ധാര്‍മികതയിലേക്കും ആത്മീയ മോചനത്തിലേക്കും നമ്മെ കൊണ്ടെത്തിക്കുന്നു.

ജടായു സ്‌തുതി

ജടായു ഇഹലോകവാസം വെടിയുന്നു. ഈ സമയത്ത് ജടായു രാമനെ പുകഴ്‌ത്തുന്നു. ഈ ലോകത്തിന്‍റെ മുഴുവന്‍ പരമപദമാണ് രാമനെന്ന് ജടായു വാഴ്‌ത്തുന്നു. തന്‍റെ അഗാധമായ ഭക്തിയും പ്രകടിപ്പിക്കുന്നു. കീഴടങ്ങലിന്‍റെയും ആരാധനയുടെയും കരുത്തും ജടായു ഉയര്‍ത്തിക്കാട്ടുന്നു.

ഗുണപാഠം

ശരിയായ ഭക്തിയും ദൈവികതയും എല്ലാ പ്രയാസങ്ങളെയും കഷ്‌ടപ്പാടുകളെയും അതിജീവിച്ച് ശാശ്വത സമാധാനത്തിലേക്കും മോഷത്തിലേക്കും എത്തിച്ചേരാന്‍ നമ്മെ സഹായിക്കുന്നു.

കബന്ധ ഗതി

രാമനും ലക്ഷ്‌മണനും കബന്ധനോട് ഏറ്റുമുട്ടുന്നു. ശാപം മൂലമാണ് കബന്ധന് വൈരൂപ്യം ഉണ്ടായത്. രാമന്‍ അദ്ദേഹത്തിന് മോഷം നല്‍കുന്നു. കബന്ധന്‍ സുഗ്രീവനിലേക്ക് എത്താനുള്ള മാര്‍ഗം ഇരുവര്‍ക്കും ഉപദേശിക്കുന്നു. സുഗ്രീവന് ഇവരെ സീതാന്വേഷണത്തിന് സഹായിക്കാനാകുമെന്നും കബന്ധന്‍ പറയുന്നു.

കബന്ധ സ്‌തുതി

ശാപമോക്ഷം നേടിയ കബന്ധന്‍ രാമനെ സ്‌തുതിക്കുന്നു. ശാശ്വത യാഥാര്‍ഥ്യമാണ് രാമനെന്ന് കബന്ധന്‍ വാഴ്‌ത്തുന്നു. പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പ് തന്നെ രാമനിലാണ്. ആത്മീയ ഉണര്‍വിന്‍റെ സന്തോഷം അദ്ദേഹം പ്രകടിപ്പിക്കുന്നു. ഭക്തിയുടെ പ്രാധാന്യവും അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു.

ഗുണപാഠം

ജീവിതത്തിന്‍റെ എല്ലാ തുറകളിലും ദൈവികതയെ കണ്ടെത്താനായാല്‍ നമുക്ക് എല്ലാ വിധ ജ്ഞാനവും സാക്ഷാത്കാരവും ലഭിക്കുന്നു.

ശബര്യാശ്രമ പ്രവേശം

രാമനും ലക്ഷ്‌മണനും സന്യാസിനിയായ ശബരിയെ സന്ദര്‍ശിക്കുന്നു. അവര്‍ രാമനും ലക്ഷ്‌മണനും വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും ആതിഥ്യവും അരുളുന്നു. സുഗ്രീവന്‍റെ സഹായത്തോടെ ലക്ഷ്യം നേടാനാകുമെന്ന് അവര്‍ ഇരുവരെയും ഉപദേശിക്കുന്നു. പിന്നീട് രാമനോടുള്ള അചഞ്ചലമായ വിശ്വാസത്തിലൂടെ അവര്‍ മോക്ഷത്തെ പ്രാപിക്കുന്നു.

ഗുണപാഠം

സാമൂഹ്യ പദവി പരിഗണിക്കാതെയുള്ള ശരിയായ ഭക്തിയും വിനയവും ഒരാളെ മോക്ഷമാര്‍ഗത്തിലേക്ക് നയിക്കും.

രാമായണം പ്രാചീന പുരാണേതിഹാസമാണ്. ആധുനിക ലോകത്തിന് ആവശ്യമായ പല നിര്‍ണായക സാംസ്‌കാരിക, ധാര്‍മിക, ആത്മീയ മൂല്യങ്ങള്‍ ഈ ഗ്രന്ഥം നമുക്ക് പകര്‍ന്ന് തരുന്നു. കാലാതിവര്‍ത്തിയായ കര്‍മ്മം, കൂറ്, ധര്‍മ്മം എന്നിവയെക്കുറിച്ചുള്ള പാഠങ്ങള്‍ ഈ ഗ്രന്ഥം നമുക്ക് നല്‍കുന്നു. മൂല്യബോധത്തിലടിയുറച്ചുള്ള ജീവിതത്തിന് വേണ്ട നിര്‍ണായകമായ പലതും ഈ പുസ്‌തകം നമുക്ക് പകര്‍ന്ന് തരുന്നു.

വ്യക്തിത്വം, സാമൂഹ്യ സഹവര്‍തിത്വം തുടങ്ങി ജീവിതത്തിന്‍റെ വിവിധ ഘടകങ്ങള്‍ക്ക് ആവശ്യമായ സമ്പന്നമായ ധാര്‍മിക പാഠങ്ങളിലൂടെ രാമായണം നമ്മെ പ്രചോദിപ്പിക്കുന്നത് തുടരുന്നു. ആരണ്യ കാണ്ഡത്തിലെ ജടായുഗതി മുതല്‍ ശബര്യാശ്രമ പ്രവേശം വരെയുള്ള ഭാഗങ്ങളാണ് പതിനാലാം ദിവസം പാരായണം ചെയ്യേണ്ടത്.

ജടായുഗതി

രാവണനോട് ധീരമായി എതിരിട്ട് മുറിവേറ്റ് വീണ് കിടക്കുന്ന ജടായുവിനെ രാമനും ലക്ഷ്‌മണനും കാണുന്നു. സീതയെ തട്ടിക്കൊണ്ടു പോയതായി ഇരുവരെയും ജടായു ധരിപ്പിക്കുന്നു. പിന്നീട് ജടായു രാമപാദത്തിലേക്ക് മോഷം പ്രാപിക്കുന്നു.

ഗുണപാഠം

നിസ്വാര്‍ഥമായ ത്യാഗവും ഭക്തിയും ധാര്‍മികതയിലേക്കും ആത്മീയ മോചനത്തിലേക്കും നമ്മെ കൊണ്ടെത്തിക്കുന്നു.

ജടായു സ്‌തുതി

ജടായു ഇഹലോകവാസം വെടിയുന്നു. ഈ സമയത്ത് ജടായു രാമനെ പുകഴ്‌ത്തുന്നു. ഈ ലോകത്തിന്‍റെ മുഴുവന്‍ പരമപദമാണ് രാമനെന്ന് ജടായു വാഴ്‌ത്തുന്നു. തന്‍റെ അഗാധമായ ഭക്തിയും പ്രകടിപ്പിക്കുന്നു. കീഴടങ്ങലിന്‍റെയും ആരാധനയുടെയും കരുത്തും ജടായു ഉയര്‍ത്തിക്കാട്ടുന്നു.

ഗുണപാഠം

ശരിയായ ഭക്തിയും ദൈവികതയും എല്ലാ പ്രയാസങ്ങളെയും കഷ്‌ടപ്പാടുകളെയും അതിജീവിച്ച് ശാശ്വത സമാധാനത്തിലേക്കും മോഷത്തിലേക്കും എത്തിച്ചേരാന്‍ നമ്മെ സഹായിക്കുന്നു.

കബന്ധ ഗതി

രാമനും ലക്ഷ്‌മണനും കബന്ധനോട് ഏറ്റുമുട്ടുന്നു. ശാപം മൂലമാണ് കബന്ധന് വൈരൂപ്യം ഉണ്ടായത്. രാമന്‍ അദ്ദേഹത്തിന് മോഷം നല്‍കുന്നു. കബന്ധന്‍ സുഗ്രീവനിലേക്ക് എത്താനുള്ള മാര്‍ഗം ഇരുവര്‍ക്കും ഉപദേശിക്കുന്നു. സുഗ്രീവന് ഇവരെ സീതാന്വേഷണത്തിന് സഹായിക്കാനാകുമെന്നും കബന്ധന്‍ പറയുന്നു.

കബന്ധ സ്‌തുതി

ശാപമോക്ഷം നേടിയ കബന്ധന്‍ രാമനെ സ്‌തുതിക്കുന്നു. ശാശ്വത യാഥാര്‍ഥ്യമാണ് രാമനെന്ന് കബന്ധന്‍ വാഴ്‌ത്തുന്നു. പ്രപഞ്ചത്തിന്‍റെ നിലനില്‍പ്പ് തന്നെ രാമനിലാണ്. ആത്മീയ ഉണര്‍വിന്‍റെ സന്തോഷം അദ്ദേഹം പ്രകടിപ്പിക്കുന്നു. ഭക്തിയുടെ പ്രാധാന്യവും അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു.

ഗുണപാഠം

ജീവിതത്തിന്‍റെ എല്ലാ തുറകളിലും ദൈവികതയെ കണ്ടെത്താനായാല്‍ നമുക്ക് എല്ലാ വിധ ജ്ഞാനവും സാക്ഷാത്കാരവും ലഭിക്കുന്നു.

ശബര്യാശ്രമ പ്രവേശം

രാമനും ലക്ഷ്‌മണനും സന്യാസിനിയായ ശബരിയെ സന്ദര്‍ശിക്കുന്നു. അവര്‍ രാമനും ലക്ഷ്‌മണനും വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും ആതിഥ്യവും അരുളുന്നു. സുഗ്രീവന്‍റെ സഹായത്തോടെ ലക്ഷ്യം നേടാനാകുമെന്ന് അവര്‍ ഇരുവരെയും ഉപദേശിക്കുന്നു. പിന്നീട് രാമനോടുള്ള അചഞ്ചലമായ വിശ്വാസത്തിലൂടെ അവര്‍ മോക്ഷത്തെ പ്രാപിക്കുന്നു.

ഗുണപാഠം

സാമൂഹ്യ പദവി പരിഗണിക്കാതെയുള്ള ശരിയായ ഭക്തിയും വിനയവും ഒരാളെ മോക്ഷമാര്‍ഗത്തിലേക്ക് നയിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.