ETV Bharat / bharat

നീറ്റ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി, നിര്‍ദേശങ്ങള്‍ മതി തീരുമാനം തന്‍റേതായിരിക്കുമെന്ന് സപീക്കര്‍; ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്‍റെ വാക്ക്‌ ഔട്ട് - NEET issue discussion in Lok Sabha

നീറ്റ് വിഷയം ലോക്‌സഭയില്‍ ഒരു ദിവസം പ്രത്യേകമായി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാഹുലിന്‍റെ നിര്‍ദേശം സ്പീക്കര്‍ നിരസിച്ചതിന് പിന്നാലെ സഭ വിട്ടിറങ്ങി പ്രതിപക്ഷം.

author img

By ETV Bharat Kerala Team

Published : Jul 1, 2024, 2:03 PM IST

RAHUL GANDHI IN LOK SABHA  RAHUL GANDHI ON NEET ISSUE  NEET EXAMINATION CONTROVERSY  OPPOSITION MPS LOK SABHA WALK OUT
Rahul Gandhi (Sansad TV)

ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ലോക്‌സഭയിൽ ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിഷയത്തിൽ ഒരു ദിവസത്തെ പ്രത്യേക ചർച്ച വേണമെന്ന് ആവശ്യപ്പെട്ടു. നീറ്റ് വിഷയം പാർലമെൻ്റിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്ന സന്ദേശം വിദ്യാർഥികളിലേക്ക് എത്തിക്കാൻ ചർച്ച അനിവാര്യമാണെന്ന് കോൺഗ്രസ് നേതാവ് വ്യക്തമാക്കി. എന്നാൽ, രാഹുലിന്‍റെ നിർദേശം ലോക്‌സഭ സ്‌പീക്കർ ഓം ബിർള നിരസിച്ചതോടെ പ്രതിപക്ഷ എംപിമാർ ലോക്‌സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

നിങ്ങൾക്ക് നിർദേശങ്ങൾ നൽകാമെന്നും പക്ഷേ തീരുമാനം തന്‍റേതായിരിക്കുമെന്നും ആയിരുന്നു ലോക്‌സഭ സ്‌പീക്കർ ഓം ബിർളയുടെ മറുപടി. രാഹുലിൻ്റെ ആവശ്യത്തോട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും പ്രതികരിച്ചു. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയത്തിന് ശേഷം മാത്രമേ ഏത് ചർച്ചയും നടത്താവൂ എന്ന് അദ്ദേഹം പറഞ്ഞു.

'പാർലമെൻ്റ് നടപടികൾ ചില നിയമങ്ങളുടെയും പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് നടക്കുന്നത്. രാഷ്‌ട്രപതിയുടെ അഭിസംബോധനയ്‌ക്കുള്ള നന്ദി പ്രമേയത്തിന് ശേഷം മാത്രമേ ചർച്ച നടത്താവൂ എന്ന് പ്രതിപക്ഷത്തോട് അഭ്യർഥിക്കുന്നു'- പ്രതിരോധമന്ത്രി വ്യക്തമാക്കി.

ദേശീയ ടെസ്റ്റിങ് ഏജൻസി മെയ് 5നാണ് രാജ്യത്തെ 571 നഗരങ്ങളിലും വിദേശത്തുള്ള 14 നഗരങ്ങളിലുമായി 4,750 കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടത്തിയത്. 23 ലക്ഷം ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതിയത്. തുടർന്ന് ജൂൺ 4 ന് ഫലം പ്രഖ്യാപിച്ചു. പിന്നാലെയാണ് രാജ്യത്തെ തന്നെ ഉലച്ച ക്രമക്കേടിന്‍റെ വാർത്തകൾ പുറത്തുവന്നത്.

67 ഉദ്യോഗാർഥികൾ ഇത്തവണ 720ൽ 720 മാർക്കും നേടി. ഇത് വ്യാപക പ്രതിഷേധത്തിന് വഴിവച്ചു. തുടർന്ന് ചില വിദ്യാർഥികൾക്ക് നൽകിയ ഗ്രേസ് മാർക്ക് റദ്ദാക്കണമെന്നും ഇവർക്കായി വീണ്ടും പരീക്ഷ നടത്താനോ അല്ലെങ്കിൽ അവരുടെ യഥാർഥ സ്‌കോറുകൾ നിലനിർത്താനോ ഉള്ള ഓപ്ഷൻ നൽകണമെന്നും സുപ്രീം കോടതി വിധി പുറത്തുവന്നു.

ALSO READ: നീറ്റ് യുജി: പുനഃപരീക്ഷ ഫലം പുറത്ത്, പരീക്ഷയെഴുതിയത് 813 പേര്‍ - NEET UG RE EXAM RESULT 2024

ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ലോക്‌സഭയിൽ ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിഷയത്തിൽ ഒരു ദിവസത്തെ പ്രത്യേക ചർച്ച വേണമെന്ന് ആവശ്യപ്പെട്ടു. നീറ്റ് വിഷയം പാർലമെൻ്റിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്ന സന്ദേശം വിദ്യാർഥികളിലേക്ക് എത്തിക്കാൻ ചർച്ച അനിവാര്യമാണെന്ന് കോൺഗ്രസ് നേതാവ് വ്യക്തമാക്കി. എന്നാൽ, രാഹുലിന്‍റെ നിർദേശം ലോക്‌സഭ സ്‌പീക്കർ ഓം ബിർള നിരസിച്ചതോടെ പ്രതിപക്ഷ എംപിമാർ ലോക്‌സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

നിങ്ങൾക്ക് നിർദേശങ്ങൾ നൽകാമെന്നും പക്ഷേ തീരുമാനം തന്‍റേതായിരിക്കുമെന്നും ആയിരുന്നു ലോക്‌സഭ സ്‌പീക്കർ ഓം ബിർളയുടെ മറുപടി. രാഹുലിൻ്റെ ആവശ്യത്തോട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും പ്രതികരിച്ചു. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയത്തിന് ശേഷം മാത്രമേ ഏത് ചർച്ചയും നടത്താവൂ എന്ന് അദ്ദേഹം പറഞ്ഞു.

'പാർലമെൻ്റ് നടപടികൾ ചില നിയമങ്ങളുടെയും പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് നടക്കുന്നത്. രാഷ്‌ട്രപതിയുടെ അഭിസംബോധനയ്‌ക്കുള്ള നന്ദി പ്രമേയത്തിന് ശേഷം മാത്രമേ ചർച്ച നടത്താവൂ എന്ന് പ്രതിപക്ഷത്തോട് അഭ്യർഥിക്കുന്നു'- പ്രതിരോധമന്ത്രി വ്യക്തമാക്കി.

ദേശീയ ടെസ്റ്റിങ് ഏജൻസി മെയ് 5നാണ് രാജ്യത്തെ 571 നഗരങ്ങളിലും വിദേശത്തുള്ള 14 നഗരങ്ങളിലുമായി 4,750 കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടത്തിയത്. 23 ലക്ഷം ഉദ്യോഗാർഥികളാണ് പരീക്ഷ എഴുതിയത്. തുടർന്ന് ജൂൺ 4 ന് ഫലം പ്രഖ്യാപിച്ചു. പിന്നാലെയാണ് രാജ്യത്തെ തന്നെ ഉലച്ച ക്രമക്കേടിന്‍റെ വാർത്തകൾ പുറത്തുവന്നത്.

67 ഉദ്യോഗാർഥികൾ ഇത്തവണ 720ൽ 720 മാർക്കും നേടി. ഇത് വ്യാപക പ്രതിഷേധത്തിന് വഴിവച്ചു. തുടർന്ന് ചില വിദ്യാർഥികൾക്ക് നൽകിയ ഗ്രേസ് മാർക്ക് റദ്ദാക്കണമെന്നും ഇവർക്കായി വീണ്ടും പരീക്ഷ നടത്താനോ അല്ലെങ്കിൽ അവരുടെ യഥാർഥ സ്‌കോറുകൾ നിലനിർത്താനോ ഉള്ള ഓപ്ഷൻ നൽകണമെന്നും സുപ്രീം കോടതി വിധി പുറത്തുവന്നു.

ALSO READ: നീറ്റ് യുജി: പുനഃപരീക്ഷ ഫലം പുറത്ത്, പരീക്ഷയെഴുതിയത് 813 പേര്‍ - NEET UG RE EXAM RESULT 2024

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.