ETV Bharat / bharat

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തി ഹിമാചല്‍ പ്രദേശ്; ബിൽ നിയമസഭ കടന്നു - Marriage age of girls in Himachal

author img

By ETV Bharat Kerala Team

Published : Aug 27, 2024, 8:24 PM IST

ഹിമാചൽ പ്രദേശിൽ പെൺകുട്ടികളുടെ വിവാഹപ്രായം വർധിപ്പിക്കുമെന്ന് സുഖ്‌വീന്ദർ സിങ് സർക്കാർ. ബിൽ സഭയിൽ അവതരിപ്പിച്ചു. ബിൽ ഗവർണർ അംഗീകരിച്ചാൽ പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസാക്കും.

HIMACHAL MONSOON SESSION 2024  GIRLS MARRIAGE AGE IN HIMACHAL  ഹിമാചൽ പ്രദേശ് നിയമസഭ  വിവാഹപ്രായം 21 ആക്കും
Representative Image (ETV Bharat)

ഷിംല: സംസ്ഥാനത്തെ പെൺകുട്ടികളുടെ വിവാഹപ്രായം വർധിപ്പിക്കുന്നതിനുള്ള ബിൽ സഭയിൽ അവതരിപ്പിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. ബിൽ സഭ ഏകകണ്‌ഠേന പാസാക്കി. ആരോഗ്യ മന്ത്രി ധനി റാം ഷാൻഡിൽ ശൈശവ വിവാഹ നിരോധന (ഹിമാചൽ പ്രദേശ് ഭേദഗതി) ബിൽ സഭയിൽ അവതരിപ്പിച്ചു. ഒരു ചർച്ചയും കൂടാതെ ബിൽ പാസാക്കി.

ഹിമാചലിലെ പെൺകുട്ടികളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസായിരുന്നു അത് ഇനി മുതൽ 21 വയസാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബിൽ ഗവർണറുടെ അംഗീകാരത്തിനായി അയക്കുമെന്നും ധനി റാം ഷാൻഡിൽ പറഞ്ഞു.

സംസ്ഥാനത്തെ പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസാണെന്നത് ശ്രദ്ധേയമാണ്. ഈ തീരുമാനം പെൺകുട്ടികളുടെ ആരോഗ്യത്തിനെയും അവരുടെ വിദ്യാഭ്യാസത്തെയും ബാധിക്കുമെന്ന് ആരോഗ്യമന്ത്രി ധനി റാം ഷാൻഡിൽ വ്യക്തമാക്കി.

ചെറിയ പ്രായത്തിലെ വിവാഹവും പിന്നീട് അമ്മയാകുന്നതും അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ, ചെറുപ്രായത്തിലെ വിവാഹ സമ്മർദം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും ജോലിയിലും പുരോഗതി കൈവരിക്കുന്നതിന് തടസമായി നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു: ഹിമാചൽ പ്രദേശിലെ സുഖു കാബിനറ്റ് ഈ വർഷം ആദ്യം തന്നെ വിവാഹ പ്രായം വർധിപ്പിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. മാത്രമല്ല, ഹിമാചലിൽ സർക്കാർ രൂപീകരിച്ചതിന് ശേഷം മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു ഹിമാചലിലെ പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസിൽ നിന്ന് 21 വയസായി ഉയർത്തുമെന്ന് നിരവധി തവണ പരാമർശിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ കഴിഞ്ഞ വർഷം ഹിമാചൽ സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ആരോഗ്യ സെക്രട്ടറി എം സുധാദേവി അധ്യക്ഷനായ സമിതിയിൽ ഗ്രാമവികസന, നിയമവകുപ്പ്, തൊഴിൽ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും അംഗങ്ങളായിരുന്നു. ഒരു ദിനപത്രത്തിന്‍റെ ബ്യൂറോ ചീഫിനെയും സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു.

വിവാഹത്തിനുള്ള കുറഞ്ഞ പ്രായ പരിധി 21 ആക്കും: ഹിമാചലിൽ പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസും ആൺകുട്ടികളുടേത് 21 വയസുമായിരുന്നു. ഗവർണറുടെ അംഗീകാരം ലഭിച്ചാൽ ഹിമാചൽ സർക്കാരിന്‍റെ ബിൽ നിയമമാകും. അതിനുശേഷം ഹിമാചലിൽ ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 21 വയസാക്കും.

Also Read: "ഭയങ്കരം": പെണ്‍കുട്ടികളുടെ വിവാഹ പ്രായം 9 ആക്കാനുള്ള ഇറാഖ്‌ നീക്കത്തിനെതിരെ ഫാത്തിമ സന

ഷിംല: സംസ്ഥാനത്തെ പെൺകുട്ടികളുടെ വിവാഹപ്രായം വർധിപ്പിക്കുന്നതിനുള്ള ബിൽ സഭയിൽ അവതരിപ്പിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. ബിൽ സഭ ഏകകണ്‌ഠേന പാസാക്കി. ആരോഗ്യ മന്ത്രി ധനി റാം ഷാൻഡിൽ ശൈശവ വിവാഹ നിരോധന (ഹിമാചൽ പ്രദേശ് ഭേദഗതി) ബിൽ സഭയിൽ അവതരിപ്പിച്ചു. ഒരു ചർച്ചയും കൂടാതെ ബിൽ പാസാക്കി.

ഹിമാചലിലെ പെൺകുട്ടികളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസായിരുന്നു അത് ഇനി മുതൽ 21 വയസാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബിൽ ഗവർണറുടെ അംഗീകാരത്തിനായി അയക്കുമെന്നും ധനി റാം ഷാൻഡിൽ പറഞ്ഞു.

സംസ്ഥാനത്തെ പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസാണെന്നത് ശ്രദ്ധേയമാണ്. ഈ തീരുമാനം പെൺകുട്ടികളുടെ ആരോഗ്യത്തിനെയും അവരുടെ വിദ്യാഭ്യാസത്തെയും ബാധിക്കുമെന്ന് ആരോഗ്യമന്ത്രി ധനി റാം ഷാൻഡിൽ വ്യക്തമാക്കി.

ചെറിയ പ്രായത്തിലെ വിവാഹവും പിന്നീട് അമ്മയാകുന്നതും അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ, ചെറുപ്രായത്തിലെ വിവാഹ സമ്മർദം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും ജോലിയിലും പുരോഗതി കൈവരിക്കുന്നതിന് തടസമായി നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു: ഹിമാചൽ പ്രദേശിലെ സുഖു കാബിനറ്റ് ഈ വർഷം ആദ്യം തന്നെ വിവാഹ പ്രായം വർധിപ്പിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. മാത്രമല്ല, ഹിമാചലിൽ സർക്കാർ രൂപീകരിച്ചതിന് ശേഷം മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു ഹിമാചലിലെ പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസിൽ നിന്ന് 21 വയസായി ഉയർത്തുമെന്ന് നിരവധി തവണ പരാമർശിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ കഴിഞ്ഞ വർഷം ഹിമാചൽ സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ആരോഗ്യ സെക്രട്ടറി എം സുധാദേവി അധ്യക്ഷനായ സമിതിയിൽ ഗ്രാമവികസന, നിയമവകുപ്പ്, തൊഴിൽ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും അംഗങ്ങളായിരുന്നു. ഒരു ദിനപത്രത്തിന്‍റെ ബ്യൂറോ ചീഫിനെയും സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു.

വിവാഹത്തിനുള്ള കുറഞ്ഞ പ്രായ പരിധി 21 ആക്കും: ഹിമാചലിൽ പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസും ആൺകുട്ടികളുടേത് 21 വയസുമായിരുന്നു. ഗവർണറുടെ അംഗീകാരം ലഭിച്ചാൽ ഹിമാചൽ സർക്കാരിന്‍റെ ബിൽ നിയമമാകും. അതിനുശേഷം ഹിമാചലിൽ ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 21 വയസാക്കും.

Also Read: "ഭയങ്കരം": പെണ്‍കുട്ടികളുടെ വിവാഹ പ്രായം 9 ആക്കാനുള്ള ഇറാഖ്‌ നീക്കത്തിനെതിരെ ഫാത്തിമ സന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.