ETV Bharat / bharat

പ്രധാനമന്ത്രി ഇന്ന് മഹാരാഷ്‌ട്രയില്‍; 76,000 കോടിയുടെ വാഡവന്‍ തുറമുഖത്തിന് തറക്കല്ലിടും - PM Modi to visit Maharashtra today

author img

By ANI

Published : Aug 30, 2024, 7:25 AM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാഡവന്‍ തുറമുഖ പദ്ധതിക്ക് തറക്കല്ലിടും. 76,000 കോടി രൂപയുടേതാണ് പദ്ധതി. ആഗോള ഫിന്‍ടെക് ഫെസ്റ്റിനെയും മോദി അഭിസംബോധന ചെയ്യും.

PM To Visit Maharastra Today  PM Lay Foundation Of Vadhavan Port  വാഡവന്‍ തുറമുഖ പദ്ധതി  നരേന്ദ്ര മോദി വാഡവന്‍ തുറമുഖ പദ്ധതി
PM Modi (ANI)

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ഓഗസ്റ്റ് 30) മഹാരാഷ്‌ട്ര സന്ദര്‍ശിക്കും. വാഡവന്‍ തുറമുഖ പദ്ധതിയുടെ തറക്കല്ലിടലാണ് സന്ദര്‍ശനത്തിലെ മുഖ്യപരിപാടി. 76,000 കോടി രൂപയുടെ തുറമുഖ പദ്ധതി പല്‍ഘറിലാണ്. മുംബൈയില്‍ ആഗോള ഫിന്‍ടെക് ഫെസ്റ്റിനെയും മോദി അഭിസംബോധന ചെയ്യും.

രാവിലെ 11 മണിയോടെയാണ് ആഗോള ഫിന്‍ടെക് ഫെസ്റ്റിനെ മോദി അഭിസംബോധന ചെയ്യുക. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വന്‍ഷന്‍ സെന്‍ററിലാണ് പരിപാടി. തുടര്‍ന്ന് പല്‍ഘറിലെ സിഡ്കോ ഗ്രൗണ്ടിലാണ് വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പേമെന്‍റ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, നാഷണല്‍ പേമെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഫിന്‍ടെക് കണ്‍വര്‍ജന്‍സ് കൗണ്‍സില്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ആഗോള ഫിന്‍ടെകിന്‍റെ പ്രത്യേക സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്യും. രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള നയരൂപകര്‍ത്താക്കള്‍, ബാങ്കര്‍മാര്‍, വ്യവസായികള്‍, അക്കാദമിക്കുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 800ലേറെ പേര്‍ ഫിന്‍ടെക് ഫെസ്റ്റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കും. കോണ്‍ഫറന്‍സില്‍ ഏകദേശം 350 സെഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാഡവന്‍ തുറമുഖ പദ്ധതി മഹാരാഷ്‌ട്രയുടെ മൊത്തത്തിലുള്ള പുരോഗതിക്ക് വളരെ പ്രാധാന്യമുള്ളതാണെന്ന് നേരത്തെ പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചിരുന്നു. ഇത് രാജ്യത്തെ ഏറ്റവും വലിയ ആഴക്കടല്‍ തുറമുഖമാണ്. കടല്‍ ഗതാഗതം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ പദ്ധതിയിലൂടെ സാധിക്കും. ഇന്ത്യയെ ആഗോള വാണിജ്യ ഹബ്ബാക്കി മാറ്റാനും തുറമുഖത്തിന്‍റെ പ്രത്യേക സ്ഥാനം സഹായകമാകും.

76000 കോടിയാണ് പദ്ധതിയുടെ അടങ്കല്‍ തുക. വലിയ ചരക്കുകപ്പലുകളെ ഉള്‍ക്കൊള്ളാനാകുന്ന തുറമുഖമായതിനാല്‍ രാജ്യത്തെ വ്യവസായ സാമ്പത്തിക പുരോഗതിക്ക് തുറമുഖം ഏറെ സഹായകമാകും. പാരിസ്ഥിതിക ആഘാതങ്ങള്‍ കുറച്ച് കൊണ്ടുള്ള ഒരു സുസ്ഥിര തുറമുഖ പദ്ധതിയായാണ് വാഡവന്‍ പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്.

218 ഫിഷറീസ് പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിടും. 1560 കോടി രൂപയുടെ പദ്ധതിയാണിത്. അഞ്ച് ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ തുറന്ന് നല്‍കുന്ന പദ്ധതികളാണിത്.

ഇതിന് പുറമെ നാഷണല്‍ റോള്‍ ഔട്ട് വെസല്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് സപ്പോര്‍ട്ട് സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 360 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണിത്. പദ്ധതിയുടെ കീഴില്‍ ഒരു ലക്ഷം ട്രാന്‍സ്‌പോണ്ടറുകള്‍ സ്ഥാപിക്കും. പതിമൂന്ന് തീരസംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും യന്ത്രവത്കൃത മീന്‍പിടിത്ത യാനങ്ങളിലാണ് ഇവ സ്ഥാപിക്കുക. ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആശയവിനിമയ സംവിധാനമാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. കടലിലുള്ള മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാകുന്ന സംവിധാനമാണിത്. അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ സഹായം തേടാനും ഇതിലൂടെ സാധിക്കുന്നു.

Also Read: വിഴിഞ്ഞത്തേക്ക് ഒരു മദര്‍ഷിപ്പ് കൂടി; എത്തുന്നത് 366 മീറ്റര്‍ നീളമുള്ള ഡെയ്‌ല എന്ന വമ്പന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ഓഗസ്റ്റ് 30) മഹാരാഷ്‌ട്ര സന്ദര്‍ശിക്കും. വാഡവന്‍ തുറമുഖ പദ്ധതിയുടെ തറക്കല്ലിടലാണ് സന്ദര്‍ശനത്തിലെ മുഖ്യപരിപാടി. 76,000 കോടി രൂപയുടെ തുറമുഖ പദ്ധതി പല്‍ഘറിലാണ്. മുംബൈയില്‍ ആഗോള ഫിന്‍ടെക് ഫെസ്റ്റിനെയും മോദി അഭിസംബോധന ചെയ്യും.

രാവിലെ 11 മണിയോടെയാണ് ആഗോള ഫിന്‍ടെക് ഫെസ്റ്റിനെ മോദി അഭിസംബോധന ചെയ്യുക. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വന്‍ഷന്‍ സെന്‍ററിലാണ് പരിപാടി. തുടര്‍ന്ന് പല്‍ഘറിലെ സിഡ്കോ ഗ്രൗണ്ടിലാണ് വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പേമെന്‍റ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, നാഷണല്‍ പേമെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഫിന്‍ടെക് കണ്‍വര്‍ജന്‍സ് കൗണ്‍സില്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ആഗോള ഫിന്‍ടെകിന്‍റെ പ്രത്യേക സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്യും. രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള നയരൂപകര്‍ത്താക്കള്‍, ബാങ്കര്‍മാര്‍, വ്യവസായികള്‍, അക്കാദമിക്കുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 800ലേറെ പേര്‍ ഫിന്‍ടെക് ഫെസ്റ്റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കും. കോണ്‍ഫറന്‍സില്‍ ഏകദേശം 350 സെഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാഡവന്‍ തുറമുഖ പദ്ധതി മഹാരാഷ്‌ട്രയുടെ മൊത്തത്തിലുള്ള പുരോഗതിക്ക് വളരെ പ്രാധാന്യമുള്ളതാണെന്ന് നേരത്തെ പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചിരുന്നു. ഇത് രാജ്യത്തെ ഏറ്റവും വലിയ ആഴക്കടല്‍ തുറമുഖമാണ്. കടല്‍ ഗതാഗതം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ പദ്ധതിയിലൂടെ സാധിക്കും. ഇന്ത്യയെ ആഗോള വാണിജ്യ ഹബ്ബാക്കി മാറ്റാനും തുറമുഖത്തിന്‍റെ പ്രത്യേക സ്ഥാനം സഹായകമാകും.

76000 കോടിയാണ് പദ്ധതിയുടെ അടങ്കല്‍ തുക. വലിയ ചരക്കുകപ്പലുകളെ ഉള്‍ക്കൊള്ളാനാകുന്ന തുറമുഖമായതിനാല്‍ രാജ്യത്തെ വ്യവസായ സാമ്പത്തിക പുരോഗതിക്ക് തുറമുഖം ഏറെ സഹായകമാകും. പാരിസ്ഥിതിക ആഘാതങ്ങള്‍ കുറച്ച് കൊണ്ടുള്ള ഒരു സുസ്ഥിര തുറമുഖ പദ്ധതിയായാണ് വാഡവന്‍ പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്.

218 ഫിഷറീസ് പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിടും. 1560 കോടി രൂപയുടെ പദ്ധതിയാണിത്. അഞ്ച് ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ തുറന്ന് നല്‍കുന്ന പദ്ധതികളാണിത്.

ഇതിന് പുറമെ നാഷണല്‍ റോള്‍ ഔട്ട് വെസല്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് സപ്പോര്‍ട്ട് സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 360 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണിത്. പദ്ധതിയുടെ കീഴില്‍ ഒരു ലക്ഷം ട്രാന്‍സ്‌പോണ്ടറുകള്‍ സ്ഥാപിക്കും. പതിമൂന്ന് തീരസംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും യന്ത്രവത്കൃത മീന്‍പിടിത്ത യാനങ്ങളിലാണ് ഇവ സ്ഥാപിക്കുക. ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആശയവിനിമയ സംവിധാനമാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. കടലിലുള്ള മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാകുന്ന സംവിധാനമാണിത്. അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ സഹായം തേടാനും ഇതിലൂടെ സാധിക്കുന്നു.

Also Read: വിഴിഞ്ഞത്തേക്ക് ഒരു മദര്‍ഷിപ്പ് കൂടി; എത്തുന്നത് 366 മീറ്റര്‍ നീളമുള്ള ഡെയ്‌ല എന്ന വമ്പന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.