ETV Bharat / bharat

നീറ്റ് ക്രമക്കേട്: അറസ്റ്റിലായ ജലീല്‍ പത്താന് കൂറ്റന്‍ ബംഗ്ലാവ്, സംശയ നിഴലില്‍ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് - NEET Paper Leak Latur connection

author img

By ETV Bharat Kerala Team

Published : Jun 27, 2024, 4:41 PM IST

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ മഹാരാഷ്‌ട്രയില്‍ അറസ്റ്റിലായ പ്രതിയുടെ സാമ്പത്തിക സ്രോതസും ഭിന്നശേഷി സര്‍ട്ടിഫിക്കറ്റും അടക്കം സംശയ നിഴലില്‍. സാമ്പത്തിക സ്രോതസ് അടക്കം അന്വേഷിക്കുന്നു. കേസിന് പിന്നാലെ ഇയാളുടെ കുടുംബം ഒളിവിലാണ്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച  ACCUSED JALIL PATHAN  നീറ്റ് പരീക്ഷ ക്രമക്കേട്  NEET Paper Leak Case
Jalil Pathan (ETV Bharat)

മുംബൈ: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മഹാരാഷ്‌ട്രയിലെ ലാത്തൂരില്‍ നിന്ന് അറസ്റ്റിലായ ജലീല്‍ പത്താന്‍ കൂറ്റന്‍ ബംഗ്ലാവ് വാങ്ങിയത് മാസങ്ങള്‍ക്ക് മുമ്പെന്ന് റിപ്പോര്‍ട്ട്. ഇതിന്‍റെ സാമ്പത്തിക സ്രോതസ് അടക്കം ഇപ്പോള്‍ സംശയത്തിന്‍റെ നിഴലില്‍ ആയിരിക്കുകയാണ്. കേസില്‍ ഭീകര വിരുദ്ധ സംഘമാണ് ഇയാളെ പിടികൂടിയത്.

മൂന്ന് നിലകളിലായാണ് ഇയാള്‍ വീട് പണിതിരിക്കുന്നത്. ഇതിന്‍റെ രണ്ടാം നില ഒഴിഞ്ഞ് കിടക്കുകയാണ്. മൂന്നാം നില വാടകയ്‌ക്ക് നല്‍കിയിരിക്കുകയാണ്. ലത്തൂരിലെ ഉദഗിര്‍ പട്ടണത്തിലുള്ള ജാല്‍കോട്ട് റോഡില്‍ 6 മാസം മുമ്പാണ് ഒരു കോടി രൂപ വിലമതിക്കുന്ന കൂറ്റന്‍ ബംഗ്ലാവ് ഇയാള്‍ നിര്‍മിച്ചത്.

വീട് നിര്‍മിക്കാനുള്ള സാമ്പത്തിക സ്രോതസ് അടക്കം ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. സര്‍ക്കാര്‍ ജോലിയിലെ പ്രമോഷന് വേണ്ടി ഇയാള്‍ ഹാജരാക്കിയ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റും സംശയ നിഴലില്‍ ആയിരിക്കുകയാണ്. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ജലില്‍ പത്താന്‍ ലത്തൂരിലെ കാത്‌പൂര്‍ ജില്ല പരിഷത് സ്‌കൂളില്‍ പ്രഥമാധ്യാപകനാണ്. 2009ലാണ് ഇയാള്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാള്‍ക്ക് ലത്തൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. ആദ്യം അഹമ്മദ് പൂരിലും പിന്നീട് കാത്‌പൂരിലും ഇയാള്‍ പ്രഥമാധ്യാപകനായി സേവനമനുഷ്‌ഠിച്ചു. അറസ്റ്റിലായ ഉടന്‍ തന്നെ ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്.

ഇയാള്‍ ബധിര സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ജോലിയില്‍ പ്രവേശിച്ചിട്ടുള്ളത്. പൂനെ ജില്ല സര്‍ജനാണ് ഇയാള്‍ക്ക് സര്‍ട്ടഫിക്കറ്റ് നല്‍കിയിട്ടുള്ളത്. ഇത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്നാണ് സംശയിക്കുന്നത്. ഇത് പൂനെ ഡിവിഷണല്‍ കമ്മിഷണര്‍ക്ക് അയച്ച് കൊടുത്തിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഇതിന്‍റെ പരിശോധന റിപ്പോര്‍ട്ട് ലഭിക്കും.

ജലീല്‍ പത്താന്‍ ദയാനി താലൂക്കിലെ വിജയനഗര സ്വദേശിയാണ്. ഇയാള്‍ക്ക് ഗ്രാമത്തില്‍ വലിയ കൃഷിഭൂമിയുണ്ട്. ഇയാളുടെ പിതാവ് ഉമര്‍ഖാന്‍ പത്താന് കൃഷിയും എരുമ വളര്‍ത്തലുമാണ്. ഇയാളുടെ നാല് സഹോദരങ്ങളും ഗ്രാമത്തില്‍ തന്നെയാണ് കഴിയുന്നത്. ജലീല്‍ പത്താനും കുടുംബവും ലത്തൂരിലെ ഒരു കോളനിയിലാണ് കഴിയുന്നത്.

കേസെടുത്തത് മുതല്‍ ഇയാളുടെ ഭാര്യയും മക്കളും ഒളിവിലാണ്. ഇയാളുടെ രണ്ട് മക്കളും പഠിക്കുന്നത് പ്രതിവര്‍ഷം ഒരു ലക്ഷത്തിനടുത്ത് ഫീസ് നല്‍കേണ്ട സ്‌കൂളിലാണ്.

Also Read: 'നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി ഉറപ്പ്': പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്‌തുകൊണ്ട് ദ്രൗപദി മുര്‍മു

മുംബൈ: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മഹാരാഷ്‌ട്രയിലെ ലാത്തൂരില്‍ നിന്ന് അറസ്റ്റിലായ ജലീല്‍ പത്താന്‍ കൂറ്റന്‍ ബംഗ്ലാവ് വാങ്ങിയത് മാസങ്ങള്‍ക്ക് മുമ്പെന്ന് റിപ്പോര്‍ട്ട്. ഇതിന്‍റെ സാമ്പത്തിക സ്രോതസ് അടക്കം ഇപ്പോള്‍ സംശയത്തിന്‍റെ നിഴലില്‍ ആയിരിക്കുകയാണ്. കേസില്‍ ഭീകര വിരുദ്ധ സംഘമാണ് ഇയാളെ പിടികൂടിയത്.

മൂന്ന് നിലകളിലായാണ് ഇയാള്‍ വീട് പണിതിരിക്കുന്നത്. ഇതിന്‍റെ രണ്ടാം നില ഒഴിഞ്ഞ് കിടക്കുകയാണ്. മൂന്നാം നില വാടകയ്‌ക്ക് നല്‍കിയിരിക്കുകയാണ്. ലത്തൂരിലെ ഉദഗിര്‍ പട്ടണത്തിലുള്ള ജാല്‍കോട്ട് റോഡില്‍ 6 മാസം മുമ്പാണ് ഒരു കോടി രൂപ വിലമതിക്കുന്ന കൂറ്റന്‍ ബംഗ്ലാവ് ഇയാള്‍ നിര്‍മിച്ചത്.

വീട് നിര്‍മിക്കാനുള്ള സാമ്പത്തിക സ്രോതസ് അടക്കം ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. സര്‍ക്കാര്‍ ജോലിയിലെ പ്രമോഷന് വേണ്ടി ഇയാള്‍ ഹാജരാക്കിയ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റും സംശയ നിഴലില്‍ ആയിരിക്കുകയാണ്. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചും വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ജലില്‍ പത്താന്‍ ലത്തൂരിലെ കാത്‌പൂര്‍ ജില്ല പരിഷത് സ്‌കൂളില്‍ പ്രഥമാധ്യാപകനാണ്. 2009ലാണ് ഇയാള്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാള്‍ക്ക് ലത്തൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. ആദ്യം അഹമ്മദ് പൂരിലും പിന്നീട് കാത്‌പൂരിലും ഇയാള്‍ പ്രഥമാധ്യാപകനായി സേവനമനുഷ്‌ഠിച്ചു. അറസ്റ്റിലായ ഉടന്‍ തന്നെ ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്.

ഇയാള്‍ ബധിര സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ജോലിയില്‍ പ്രവേശിച്ചിട്ടുള്ളത്. പൂനെ ജില്ല സര്‍ജനാണ് ഇയാള്‍ക്ക് സര്‍ട്ടഫിക്കറ്റ് നല്‍കിയിട്ടുള്ളത്. ഇത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്നാണ് സംശയിക്കുന്നത്. ഇത് പൂനെ ഡിവിഷണല്‍ കമ്മിഷണര്‍ക്ക് അയച്ച് കൊടുത്തിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഇതിന്‍റെ പരിശോധന റിപ്പോര്‍ട്ട് ലഭിക്കും.

ജലീല്‍ പത്താന്‍ ദയാനി താലൂക്കിലെ വിജയനഗര സ്വദേശിയാണ്. ഇയാള്‍ക്ക് ഗ്രാമത്തില്‍ വലിയ കൃഷിഭൂമിയുണ്ട്. ഇയാളുടെ പിതാവ് ഉമര്‍ഖാന്‍ പത്താന് കൃഷിയും എരുമ വളര്‍ത്തലുമാണ്. ഇയാളുടെ നാല് സഹോദരങ്ങളും ഗ്രാമത്തില്‍ തന്നെയാണ് കഴിയുന്നത്. ജലീല്‍ പത്താനും കുടുംബവും ലത്തൂരിലെ ഒരു കോളനിയിലാണ് കഴിയുന്നത്.

കേസെടുത്തത് മുതല്‍ ഇയാളുടെ ഭാര്യയും മക്കളും ഒളിവിലാണ്. ഇയാളുടെ രണ്ട് മക്കളും പഠിക്കുന്നത് പ്രതിവര്‍ഷം ഒരു ലക്ഷത്തിനടുത്ത് ഫീസ് നല്‍കേണ്ട സ്‌കൂളിലാണ്.

Also Read: 'നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ കര്‍ശന നടപടി ഉറപ്പ്': പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്‌തുകൊണ്ട് ദ്രൗപദി മുര്‍മു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.