ETV Bharat / bharat

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ് ; രണ്ട് പേര്‍ കൂടി അറസ്‌റ്റിൽ

author img

By ETV Bharat Kerala Team

Published : Feb 27, 2024, 4:33 PM IST

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രായപൂർത്തിയാകാത്ത രണ്ട് പേർ കൂടി അറസ്‌റ്റില്‍. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ ഇവർ മൊബൈൽ ഫോണിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പോസ്‌റ്റും ചെയ്യുകയും ചെയ്‌തു.

Girl Was Kidnapped And Gang Raped  Two Culprits Got Arrest  രണ്ട് പേര്‍ കൂടി അറസ്‌റ്റിൽ  സേലം തമിഴ്‌നാട്  police case
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്, രണ്ട് പേര്‍ കൂടി അറസ്‌റ്റിൽ

സേലം (തമിഴ്‌നാട്) : തമിഴ്‌നാട്ടില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തു. സേലം ജില്ലയിലെ ഓമല്ലൂരിന് സമീപമാണ് സംഭവം നടന്നത്. പെൺകുട്ടിയെ പീഡനത്തിനരയാക്കിയ സംഭവത്തില്‍ രണ്ട് ആൺകുട്ടികളെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്‌റ്റിലായെന്ന് പൊലീസ് അറിയിച്ചു.

ഫെബ്രുവരി 13 നാണ് സംഭവം നടക്കുന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭയന്ന പെൺകുട്ടി സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അക്രമികൾ പെൺകുട്ടിയെ മിനി ടെമ്പോയിൽ തട്ടിക്കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം കെട്ടിയിട്ട് മാറിമാറി പീഡിപ്പിക്കുകയായിരുന്നു.

മാത്രമല്ല, പ്രതികളിലൊരാൾ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും, രണ്ട് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്‌തു. തുടർന്ന് ഇവരെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തി നാലുപേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു. ഇവർ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്‌റ്റും ചെയ്‌തു.

പിന്നീട് അവിടെ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി തനിക്ക് സംഭവിച്ച ക്രൂരതയെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് രക്ഷിതാക്കൾ ദീവാടിപ്പട്ടി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് ആൺകുട്ടികളെ അറസ്‌റ്റ് ചെയ്‌തു. ഫെബ്രുവരി 26 ന് രാവിലെ ബാക്കി രണ്ട് പേരെ കൂടി അറസറ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.

നാല് ആൺകുട്ടികളെയും കോടതിയിൽ ഹാജരാക്കി ജയിലില്‍ അടച്ചു. കൂടാതെ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌ത പെൺകുട്ടിയുടെ വീഡിയോ ഡിലീറ്റ് ചെയ്യാൻ സേലം സൈബർ ക്രൈം പൊലീസ് നടപടി സ്വീകരിക്കുന്നുണ്ട്.

വീട്ടുജോലിക്കാരിയായ 18 കാരിയെ ബലാത്സംഗം ചെയ്‌തു; ജമ്മുവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ് : ജമ്മു കാശ്‌മീരില്‍ വീട്ടുജോലിക്കാരിയായ 18 കാരിയെ ബലാത്സംഗം ചെയ്‌ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ജമ്മു കശ്‌മീരിലെ റംബാൻ ജില്ലയിലാണ് സംഭവം നടന്നത്.

സമഗ്ര ശിക്ഷാ റംബനിൽ അസിസ്‌റ്റന്‍റ് എൻജിനീയറായ യാവർ അമീനാണ് വീട്ടുജോലിക്കായി നിന്ന പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഭാര്യ ജമ്മുവിലേക്ക് പോയതിന് ശേഷം വീട്ടിൽ തനിച്ചായിരുന്ന അമീൻ, തന്നെ ബലാത്സംഗം ചെയ്തെന്നാണ് 18 കാരിയായ പെൺകുട്ടി ബനിഹാൽ പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രതി കുറച്ച് മരുന്ന് നൽകിയെന്നും ഇതിന് ശേഷം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നും പെണ്‍കുട്ടി പറഞ്ഞു. പീഡന വിവരം പ്രതിയുടെ ഭാര്യയോട് പറഞ്ഞതിന് പിന്നാലെ തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയതായും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പ്രതിക്കെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേര്‍ത്താണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.

ALSO READ : അതിജീവിതയെ വെടിവെച്ച് വീഴ്‌ത്തി; പ്രതിയെ കണ്ടെത്തിയത് വലതുകാല്‍ അറ്റ നിലയില്‍, സംഭവം രാജസ്ഥാനില്‍

സേലം (തമിഴ്‌നാട്) : തമിഴ്‌നാട്ടില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തു. സേലം ജില്ലയിലെ ഓമല്ലൂരിന് സമീപമാണ് സംഭവം നടന്നത്. പെൺകുട്ടിയെ പീഡനത്തിനരയാക്കിയ സംഭവത്തില്‍ രണ്ട് ആൺകുട്ടികളെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്‌റ്റിലായെന്ന് പൊലീസ് അറിയിച്ചു.

ഫെബ്രുവരി 13 നാണ് സംഭവം നടക്കുന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭയന്ന പെൺകുട്ടി സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അക്രമികൾ പെൺകുട്ടിയെ മിനി ടെമ്പോയിൽ തട്ടിക്കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം കെട്ടിയിട്ട് മാറിമാറി പീഡിപ്പിക്കുകയായിരുന്നു.

മാത്രമല്ല, പ്രതികളിലൊരാൾ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും, രണ്ട് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്‌തു. തുടർന്ന് ഇവരെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തി നാലുപേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തു. ഇവർ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്‌റ്റും ചെയ്‌തു.

പിന്നീട് അവിടെ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി തനിക്ക് സംഭവിച്ച ക്രൂരതയെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് രക്ഷിതാക്കൾ ദീവാടിപ്പട്ടി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് ആൺകുട്ടികളെ അറസ്‌റ്റ് ചെയ്‌തു. ഫെബ്രുവരി 26 ന് രാവിലെ ബാക്കി രണ്ട് പേരെ കൂടി അറസറ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.

നാല് ആൺകുട്ടികളെയും കോടതിയിൽ ഹാജരാക്കി ജയിലില്‍ അടച്ചു. കൂടാതെ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌ത പെൺകുട്ടിയുടെ വീഡിയോ ഡിലീറ്റ് ചെയ്യാൻ സേലം സൈബർ ക്രൈം പൊലീസ് നടപടി സ്വീകരിക്കുന്നുണ്ട്.

വീട്ടുജോലിക്കാരിയായ 18 കാരിയെ ബലാത്സംഗം ചെയ്‌തു; ജമ്മുവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ് : ജമ്മു കാശ്‌മീരില്‍ വീട്ടുജോലിക്കാരിയായ 18 കാരിയെ ബലാത്സംഗം ചെയ്‌ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ജമ്മു കശ്‌മീരിലെ റംബാൻ ജില്ലയിലാണ് സംഭവം നടന്നത്.

സമഗ്ര ശിക്ഷാ റംബനിൽ അസിസ്‌റ്റന്‍റ് എൻജിനീയറായ യാവർ അമീനാണ് വീട്ടുജോലിക്കായി നിന്ന പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഭാര്യ ജമ്മുവിലേക്ക് പോയതിന് ശേഷം വീട്ടിൽ തനിച്ചായിരുന്ന അമീൻ, തന്നെ ബലാത്സംഗം ചെയ്തെന്നാണ് 18 കാരിയായ പെൺകുട്ടി ബനിഹാൽ പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രതി കുറച്ച് മരുന്ന് നൽകിയെന്നും ഇതിന് ശേഷം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നും പെണ്‍കുട്ടി പറഞ്ഞു. പീഡന വിവരം പ്രതിയുടെ ഭാര്യയോട് പറഞ്ഞതിന് പിന്നാലെ തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയതായും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പ്രതിക്കെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേര്‍ത്താണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.

ALSO READ : അതിജീവിതയെ വെടിവെച്ച് വീഴ്‌ത്തി; പ്രതിയെ കണ്ടെത്തിയത് വലതുകാല്‍ അറ്റ നിലയില്‍, സംഭവം രാജസ്ഥാനില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.