ETV Bharat / bharat

ബിജെപിക്കെതിരെ അപകീര്‍ത്തി കേസെടുത്തതില്‍ തെറ്റില്ല ; കര്‍ണാടക ഹൈക്കോടതി വിധി

ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരം പാർട്ടിയെ ഒരു വ്യക്തിയായി കണക്കാക്കാനാകില്ല എന്നായിരുന്നു ബി.ജെ.പിയുടെ അഭിഭാഷകന്‍റെ വാദം. എന്നാല്‍ പാര്‍ട്ടിയും നിരവധി വ്യക്തികൾ അടങ്ങുന്ന ഒരു സംഘടനയാണെന്ന് വാദി ഭാഗം ചൂണ്ടിക്കാട്ടി.

author img

By ETV Bharat Kerala Team

Published : Feb 25, 2024, 5:12 PM IST

Defamation case  Karnataka Highcourt  Political Party Defamation Case  അപകീര്‍ത്തി കേസ്  കര്‍ണാടക ഹൈക്കോടതി
Karnataka High Court

ബെംഗളൂരു: അപകീര്‍ത്തി കേസുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയും കേസെടുക്കാമെന്ന് കര്‍ണാടക ഹൈക്കോടതി. ബിജെപി പാര്‍ട്ടിക്കെതിരെ ശിവജി നഗര്‍ എംഎല്‍എ റിസ്‌വാന്‍ അര്‍ഷാദ് നല്‍കിയ അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന ബിജെപിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

2019-ൽ നിയമസഭാ കൗൺസിൽ അംഗമായിരുന്ന റിസ്‌വാൻ അർഷാദ് തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ കാണിച്ചുവെന്ന് ആരോപിച്ച്, ബിജെപി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ബിജെപിയുടെ പോസ്റ്റുകൾ തന്‍റെ വ്യക്തിത്വത്തിന് ഭീഷണിയുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി റിസ്‌വാൻ അർഷാദ് ബിജെപിക്കും ബാലാജി അശ്വിന്‍ എന്നയാള്‍ക്കുമെതിരെ പൊലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി, ബി.ജെ.പി പാർട്ടിക്കും പ്രസിഡന്‍റിനും സമൻസ് അയച്ചു. ഇത് ചോദ്യം ചെയ്‌താണ് ബിജെപി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്.

ഐപിസി 499, 500 വകുപ്പുകൾ പ്രകാരം ഇത്തരം ക്രിമിനൽ നടപടികളിൽ രാഷ്ട്രീയ പാര്‍ട്ടികളെയും കക്ഷിയാക്കാം എന്ന് കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാർട്ടികൾക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും മതിയായ സംരക്ഷണം ജനാധിപത്യത്തിൽ ആവശ്യമാണ്. അതിനാൽ അപകീർത്തി കുറ്റം നിസ്സാരമായി കാണാനാകില്ലെന്നും ബെഞ്ച് പറഞ്ഞു.

പ്രത്യേക കോടതിയുടെ പരിഗണനയിലുള്ള മാനനഷ്ടക്കേസിനെ ഹൈക്കോടതി പ്രകടിപ്പിച്ച അഭിപ്രായങ്ങൾ സ്വാധീനിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് അധ്യക്ഷനായ ഏകാംഗ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരം പാർട്ടിയെ ഒരു വ്യക്തിയായി കണക്കാക്കാനാവില്ലെന്നായിരുന്നു ബി.ജെ.പിയുടെ അഭിഭാഷകന്‍റെ വാദം. ഇതിനെ റിസ്‌വാന്‍ അര്‍ഷാദിന്‍റെ അഭിഭാഷകൻ എതിർത്തു.

ഐപിസി സെക്ഷൻ 11 ൽ ഒരു വ്യക്തിയെ നിർവചിച്ചിരിക്കുന്നത് പോലെ, രജിസ്റ്റർ ചെയ്‌തതോ അല്ലാത്തതോ ആണെങ്കില്‍ കൂടിയും, പാർട്ടിയും നിരവധി വ്യക്തികൾ അടങ്ങുന്ന ഒരു സംഘടനയാണെന്ന് അദ്ദേഹം വാദിച്ചു. കമ്പനികൾ, ട്രേഡ് യൂണിയനുകള്‍, സർക്കാരുകൾ എന്നിവയടക്കം എല്ലാ വ്യക്തികള്‍ക്കും അവരുടേതായ അന്തസുണ്ട്. ഈ കേസിൽ പരാതിക്കാരന്‍റെ അന്തസിനെ ബാധിച്ചതുകൊണ്ടാണ് മാനനഷ്ടം ഫയൽ ചെയ്‌തിരിക്കുന്നത്. പ്രത്യേക കോടതി ഇതിനെതിരെ നടപടിയെടുക്കുന്നത് ശരിയാണെന്നും അഭിഭാഷകന്‍ ബെഞ്ചിനോട് പറഞ്ഞു.

Also Read: ലോക്കോപൈലറ്റില്ലാതെ കശ്‌മീർ മുതൽ പഞ്ചാബ്‌വരെ ചരക്കു ട്രെയിൻ ഓടി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

ബെംഗളൂരു: അപകീര്‍ത്തി കേസുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയും കേസെടുക്കാമെന്ന് കര്‍ണാടക ഹൈക്കോടതി. ബിജെപി പാര്‍ട്ടിക്കെതിരെ ശിവജി നഗര്‍ എംഎല്‍എ റിസ്‌വാന്‍ അര്‍ഷാദ് നല്‍കിയ അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന ബിജെപിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

2019-ൽ നിയമസഭാ കൗൺസിൽ അംഗമായിരുന്ന റിസ്‌വാൻ അർഷാദ് തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ കാണിച്ചുവെന്ന് ആരോപിച്ച്, ബിജെപി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ബിജെപിയുടെ പോസ്റ്റുകൾ തന്‍റെ വ്യക്തിത്വത്തിന് ഭീഷണിയുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി റിസ്‌വാൻ അർഷാദ് ബിജെപിക്കും ബാലാജി അശ്വിന്‍ എന്നയാള്‍ക്കുമെതിരെ പൊലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി, ബി.ജെ.പി പാർട്ടിക്കും പ്രസിഡന്‍റിനും സമൻസ് അയച്ചു. ഇത് ചോദ്യം ചെയ്‌താണ് ബിജെപി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്.

ഐപിസി 499, 500 വകുപ്പുകൾ പ്രകാരം ഇത്തരം ക്രിമിനൽ നടപടികളിൽ രാഷ്ട്രീയ പാര്‍ട്ടികളെയും കക്ഷിയാക്കാം എന്ന് കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാർട്ടികൾക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും മതിയായ സംരക്ഷണം ജനാധിപത്യത്തിൽ ആവശ്യമാണ്. അതിനാൽ അപകീർത്തി കുറ്റം നിസ്സാരമായി കാണാനാകില്ലെന്നും ബെഞ്ച് പറഞ്ഞു.

പ്രത്യേക കോടതിയുടെ പരിഗണനയിലുള്ള മാനനഷ്ടക്കേസിനെ ഹൈക്കോടതി പ്രകടിപ്പിച്ച അഭിപ്രായങ്ങൾ സ്വാധീനിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് അധ്യക്ഷനായ ഏകാംഗ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

ശിക്ഷാനിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരം പാർട്ടിയെ ഒരു വ്യക്തിയായി കണക്കാക്കാനാവില്ലെന്നായിരുന്നു ബി.ജെ.പിയുടെ അഭിഭാഷകന്‍റെ വാദം. ഇതിനെ റിസ്‌വാന്‍ അര്‍ഷാദിന്‍റെ അഭിഭാഷകൻ എതിർത്തു.

ഐപിസി സെക്ഷൻ 11 ൽ ഒരു വ്യക്തിയെ നിർവചിച്ചിരിക്കുന്നത് പോലെ, രജിസ്റ്റർ ചെയ്‌തതോ അല്ലാത്തതോ ആണെങ്കില്‍ കൂടിയും, പാർട്ടിയും നിരവധി വ്യക്തികൾ അടങ്ങുന്ന ഒരു സംഘടനയാണെന്ന് അദ്ദേഹം വാദിച്ചു. കമ്പനികൾ, ട്രേഡ് യൂണിയനുകള്‍, സർക്കാരുകൾ എന്നിവയടക്കം എല്ലാ വ്യക്തികള്‍ക്കും അവരുടേതായ അന്തസുണ്ട്. ഈ കേസിൽ പരാതിക്കാരന്‍റെ അന്തസിനെ ബാധിച്ചതുകൊണ്ടാണ് മാനനഷ്ടം ഫയൽ ചെയ്‌തിരിക്കുന്നത്. പ്രത്യേക കോടതി ഇതിനെതിരെ നടപടിയെടുക്കുന്നത് ശരിയാണെന്നും അഭിഭാഷകന്‍ ബെഞ്ചിനോട് പറഞ്ഞു.

Also Read: ലോക്കോപൈലറ്റില്ലാതെ കശ്‌മീർ മുതൽ പഞ്ചാബ്‌വരെ ചരക്കു ട്രെയിൻ ഓടി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.