ETV Bharat / bharat

അംബേദ്‌കറുടെ ഭരണഘടനയിൽ എസ്‌സി, എസ്‌ടി സംവരണത്തിൽ ക്രീമി ലെയർ വ്യവസ്ഥ ഇല്ല; കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് - creamy layers in SC ST quota

author img

By ANI

Published : Aug 10, 2024, 9:19 AM IST

അംബേദ്‌കർ തയ്യാറാക്കിയ ഭരണഘടനയിൽ എസ്‌സി, എസ്‌ടി സംവരണത്തിൽ ക്രീമി ലെയർ എന്ന വ്യവസ്ഥ ഇല്ലെന്നും ആ ഭരണഘടന പാലിക്കാൻ എൻഡിഎ സർക്കാർ ബാധ്യസ്ഥരാണെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

UNION MINISTER ASHWINI VAISHNAW  CREAMY LAYERS IN SC ST QUOTA SC  എസ്‌സി എസ്‌ടി സംവരണം ക്രീമിലെയർ  അശ്വിനി വൈഷ്‌ണവ് സംവരണം
Union Minister Ashwini Vaishnaw (ETV Bharat)

ന്യൂഡൽഹി: അംബേദ്‌കർ തയ്യാറാക്കിയ ഭരണഘടനയിൽ എസ്‌സി, എസ്‌ടി സംവരണത്തിൽ ക്രീമി ലെയർ എന്ന വ്യവസ്ഥ ഇല്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്. എൻഡിഎ സർക്കാർ ആ ഭരണഘടന പാലിക്കാൻ ബാധ്യസ്ഥരാണെന്നും അശ്വിനി വൈഷ്‌ണവ് കൂട്ടിച്ചേര്‍ത്തു. പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി) വിഭാഗങ്ങളെ ഉപവിഭാഗമാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിയുടെ പരാമർശം.

'അടുത്തിടെ, എസ്‌സി, എസ്‌ടി സംവരണം സംബന്ധിച്ച നിർദേശം അടക്കമുള്ള വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു. മന്ത്രിസഭ ഈ വിഷയത്തിൽ വിശദമായ ചർച്ച നടത്തി. ബാബാ സാഹിബ് അംബേദ്‌കർ തയ്യാറാക്കിയ ഭരണഘടന പാലിക്കാൻ എൻഡിഎ സർക്കാർ ബാധ്യസ്ഥരാണ്. അംബേദ്‌കറുടെ ഭരണഘടനയിൽ എസ്‌സി, എസ്‌ടി സംവരണത്തിനുള്ളിൽ ക്രീമി ലെയർ എന്നൊരു വ്യവസ്ഥയില്ല.'- അശ്വിനി വൈഷ്‌ണവ് ഒരു സമ്മേളനത്തിൽ പറഞ്ഞു.

എസ്‌സി, എസ്‌ടി വിഭാഗങ്ങളിൽ നിന്ന് ക്രീമി ലെയർ വിഭാഗങ്ങളെ തിരിച്ചറിയുന്നതിന് സംസ്ഥാനങ്ങൾക്ക് നയം രൂപപ്പെടുത്താമെന്നും അവരെ ആനുകൂല്യത്തിൽ നിന്ന് ഒഴിവാക്കാമെന്നും അടുത്തിടെ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളെ കൂടുതല്‍ ഉപവിഭാഗങ്ങളായി തിരിച്ച് വിദ്യാഭ്യാസത്തിലും തൊഴില്‍ മേഖലയിലും സംവരണം ഏര്‍പ്പെടുത്താനാണ് സുപ്രീം കോടതി ചരിത്ര വിധി പുറപ്പെടുവിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ സുപ്രീം കോടതി വിധിയെക്കുറിച്ച് വിശദമായ ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് അശ്വിനി വൈഷ്‌ണവിന്‍റെ പ്രതികരണം.

കർഷകര്‍ക്ക് ക്ലീൻ പ്ലാന്‍റ് പ്രോഗ്രാമിലൂടെ വരുമാനം മെച്ചപ്പെടുത്താനുള്ള തീരുമാനവും അശ്വിനി വൈഷ്‌ണവ് സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 'കർഷകർക്ക് കാര്യമായ വരുമാന മാർഗം ഹോർട്ടികൾച്ചറിന് നൽകാൻ കഴിയും. സസ്യങ്ങളിലെ വൈറസുകളാണ് ഒരു പ്രധാന പ്രശ്നം. ഇത് ഉത്പാദനക്ഷമത കുറയ്ക്കും. ഇത് പരിഹരിക്കുന്നതിനായി ഒമ്പത് സ്ഥാപനങ്ങളെ ക്ലീന്‍ പ്ലാന്‍റ് കേന്ദ്രങ്ങളാക്കി മാറ്റും. കൂടാതെ ശുദ്ധമായ മാതൃ നടീൽ വസ്‌തുക്കൾ ഉത്പാദിപ്പിക്കുന്നതിനായി 75 നഴ്സറികൾ സ്ഥാപിക്കും;- അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പ്രധന്‍മന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ 4 കോടി വീടുകൾ നിർമ്മിച്ചതായും ഇത് ഗണ്യമായ സാമൂഹിക പരിവർത്തനത്തിന് കാരണമായതായും കേന്ദ്രമന്ത്രി വിശദീകരിച്ചു. കൂടാതെ, ആദിവാസി ജില്ലകള്‍ ഉൾക്കൊള്ളുന്ന എട്ട് പ്രധാന റെയിൽവേ പദ്ധതികൾക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതായും കേന്ദ്രമന്ത്രി അറിയിച്ചു.

Also Read : ചരിത്ര വിധി; പട്ടികജാതി പട്ടികവര്‍ഗക്കാരില്‍ സംവരണത്തിനായി ഉപവർഗ്ഗീകരണം നടത്താമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: അംബേദ്‌കർ തയ്യാറാക്കിയ ഭരണഘടനയിൽ എസ്‌സി, എസ്‌ടി സംവരണത്തിൽ ക്രീമി ലെയർ എന്ന വ്യവസ്ഥ ഇല്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്. എൻഡിഎ സർക്കാർ ആ ഭരണഘടന പാലിക്കാൻ ബാധ്യസ്ഥരാണെന്നും അശ്വിനി വൈഷ്‌ണവ് കൂട്ടിച്ചേര്‍ത്തു. പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി) വിഭാഗങ്ങളെ ഉപവിഭാഗമാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിയുടെ പരാമർശം.

'അടുത്തിടെ, എസ്‌സി, എസ്‌ടി സംവരണം സംബന്ധിച്ച നിർദേശം അടക്കമുള്ള വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു. മന്ത്രിസഭ ഈ വിഷയത്തിൽ വിശദമായ ചർച്ച നടത്തി. ബാബാ സാഹിബ് അംബേദ്‌കർ തയ്യാറാക്കിയ ഭരണഘടന പാലിക്കാൻ എൻഡിഎ സർക്കാർ ബാധ്യസ്ഥരാണ്. അംബേദ്‌കറുടെ ഭരണഘടനയിൽ എസ്‌സി, എസ്‌ടി സംവരണത്തിനുള്ളിൽ ക്രീമി ലെയർ എന്നൊരു വ്യവസ്ഥയില്ല.'- അശ്വിനി വൈഷ്‌ണവ് ഒരു സമ്മേളനത്തിൽ പറഞ്ഞു.

എസ്‌സി, എസ്‌ടി വിഭാഗങ്ങളിൽ നിന്ന് ക്രീമി ലെയർ വിഭാഗങ്ങളെ തിരിച്ചറിയുന്നതിന് സംസ്ഥാനങ്ങൾക്ക് നയം രൂപപ്പെടുത്താമെന്നും അവരെ ആനുകൂല്യത്തിൽ നിന്ന് ഒഴിവാക്കാമെന്നും അടുത്തിടെ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളെ കൂടുതല്‍ ഉപവിഭാഗങ്ങളായി തിരിച്ച് വിദ്യാഭ്യാസത്തിലും തൊഴില്‍ മേഖലയിലും സംവരണം ഏര്‍പ്പെടുത്താനാണ് സുപ്രീം കോടതി ചരിത്ര വിധി പുറപ്പെടുവിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ സുപ്രീം കോടതി വിധിയെക്കുറിച്ച് വിശദമായ ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് അശ്വിനി വൈഷ്‌ണവിന്‍റെ പ്രതികരണം.

കർഷകര്‍ക്ക് ക്ലീൻ പ്ലാന്‍റ് പ്രോഗ്രാമിലൂടെ വരുമാനം മെച്ചപ്പെടുത്താനുള്ള തീരുമാനവും അശ്വിനി വൈഷ്‌ണവ് സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 'കർഷകർക്ക് കാര്യമായ വരുമാന മാർഗം ഹോർട്ടികൾച്ചറിന് നൽകാൻ കഴിയും. സസ്യങ്ങളിലെ വൈറസുകളാണ് ഒരു പ്രധാന പ്രശ്നം. ഇത് ഉത്പാദനക്ഷമത കുറയ്ക്കും. ഇത് പരിഹരിക്കുന്നതിനായി ഒമ്പത് സ്ഥാപനങ്ങളെ ക്ലീന്‍ പ്ലാന്‍റ് കേന്ദ്രങ്ങളാക്കി മാറ്റും. കൂടാതെ ശുദ്ധമായ മാതൃ നടീൽ വസ്‌തുക്കൾ ഉത്പാദിപ്പിക്കുന്നതിനായി 75 നഴ്സറികൾ സ്ഥാപിക്കും;- അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പ്രധന്‍മന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ 4 കോടി വീടുകൾ നിർമ്മിച്ചതായും ഇത് ഗണ്യമായ സാമൂഹിക പരിവർത്തനത്തിന് കാരണമായതായും കേന്ദ്രമന്ത്രി വിശദീകരിച്ചു. കൂടാതെ, ആദിവാസി ജില്ലകള്‍ ഉൾക്കൊള്ളുന്ന എട്ട് പ്രധാന റെയിൽവേ പദ്ധതികൾക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതായും കേന്ദ്രമന്ത്രി അറിയിച്ചു.

Also Read : ചരിത്ര വിധി; പട്ടികജാതി പട്ടികവര്‍ഗക്കാരില്‍ സംവരണത്തിനായി ഉപവർഗ്ഗീകരണം നടത്താമെന്ന് സുപ്രീംകോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.