ETV Bharat / bharat

'നരേന്ദ്രമോദി തന്നെ അധികാരത്തില്‍ തുടരുമെന്ന് ജനങ്ങള്‍ മനസിലുറപ്പിച്ചു കഴിഞ്ഞു'; അമിത് ഷാ - Amit shah

കുടുംബത്തിന് അധികാരം നേടിക്കൊടുക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടികള്‍ രാജ്യത്തെ പാവങ്ങളെ പറ്റി ചിന്തിക്കുമോ എന്നാണ് അമിത് ഷാ ചോദിച്ചത്. ഒരു വശത്ത് മോദി ഒരു പാര്‍ട്ടിയെ നയിക്കുമ്പോള്‍ മറുവശത്ത് കോണ്‍ഗ്രസ് നയിക്കുന്ന കുടുംബ പാര്‍ട്ടികള്‍ അഴിമതി നടത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു.

ബിജെപി നാഷണല്‍ കൗണ്‍സില്‍  കേന്ദ്രമന്ത്രി അമിത് ഷാ  കുടുംബ പാര്‍ട്ടികള്‍  Amit shah  BJP National Council
Amit Shah
author img

By ETV Bharat Kerala Team

Published : Feb 18, 2024, 3:38 PM IST

ന്യൂഡല്‍ഹി: നരേന്ദ്രമോദി തന്നെ അധികാരത്തില്‍ തുടരുമെന്ന് ജനങ്ങള്‍ മനസിലുറപ്പിച്ചു കഴിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംഘടിപ്പിച്ച ദിദ്വിന ദേശീയ കൗണ്‍സിലിലെ പ്രസംഗത്തിലാണ് അമിത് ഷാ യുടെ പരാമര്‍ശം. കോണ്‍ഗ്രസ് ജനാധിപത്യത്തെ കൊലചെയ്‌തുവെന്നും അമിത് ഷാ ആരോപിച്ചു.(Amit shah flays congress on BJP national council)

'സോണിയ ഗാന്ധി മകന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്തിയാക്കാനാണ് ശ്രമിക്കുന്നത്. പവാര്‍ അദ്ദേഹത്തിന്‍റെ മകളെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു. മമതാ ബാനര്‍ജി അവരുടെ അനന്തരവനെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു. സ്റ്റാലിന്‍ അദ്ദേഹത്തിന്‍റെ മകനെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു. ലാലു യാദവ് മകനെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു. ഉദ്ധവ് താക്കറെ മകനെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു. മുലായം സിങ് യാദവാകട്ടെ തന്‍റെ മകന് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.' തന്‍റെ കുടുംബത്തിന് അധികാരം നേടിക്കൊടുക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തെ പാവങ്ങളുടെ ക്ഷേമത്തെ പറ്റി ചിന്തിക്കുമോ എന്ന് അമിത് ഷാ ചോദിച്ചു.

ജാതി രാഷ്‌ട്രീയത്തിനും അഴിമതിക്കും പ്രധാനമന്ത്രി തടയിട്ടു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ഇന്‍ഡ്യാ സഖ്യവും ജനാധിപത്യത്തെ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. മോദി ഒരു പാര്‍ട്ടിയെ നയിക്കുകായണ്, മറുവശത്ത് കോണ്‍ഗ്രസ് നയിക്കുന്ന കുടുംബ പാര്‍ട്ടികള്‍ അഴിമതി നടത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണവും കേഡര്‍ ശാക്തീകരണവുമാണ് യോഗത്തിന്‍റെ പ്രധാന അജണ്ട.(2024 Lok Sabha election) 11,500 പ്രതിനിധികള്‍ പങ്കെടുക്കുന്ന ദ്വിദിന ദേശീയ കൗണ്‍സില്‍ ബിജെപിയുടെ സമീപകാലത്തെ ഏറ്റവും വലിയ സംഘടന യോഗമാണ്.

Also Read: കമല്‍നാഥ് ബിജെപിയിലേക്കോ, ഒപ്പം മകനും എംഎല്‍എമാരും ? ; അഭ്യൂഹം ശക്തമാകുന്നു

ന്യൂഡല്‍ഹി: നരേന്ദ്രമോദി തന്നെ അധികാരത്തില്‍ തുടരുമെന്ന് ജനങ്ങള്‍ മനസിലുറപ്പിച്ചു കഴിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംഘടിപ്പിച്ച ദിദ്വിന ദേശീയ കൗണ്‍സിലിലെ പ്രസംഗത്തിലാണ് അമിത് ഷാ യുടെ പരാമര്‍ശം. കോണ്‍ഗ്രസ് ജനാധിപത്യത്തെ കൊലചെയ്‌തുവെന്നും അമിത് ഷാ ആരോപിച്ചു.(Amit shah flays congress on BJP national council)

'സോണിയ ഗാന്ധി മകന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്തിയാക്കാനാണ് ശ്രമിക്കുന്നത്. പവാര്‍ അദ്ദേഹത്തിന്‍റെ മകളെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു. മമതാ ബാനര്‍ജി അവരുടെ അനന്തരവനെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു. സ്റ്റാലിന്‍ അദ്ദേഹത്തിന്‍റെ മകനെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു. ലാലു യാദവ് മകനെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു. ഉദ്ധവ് താക്കറെ മകനെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു. മുലായം സിങ് യാദവാകട്ടെ തന്‍റെ മകന് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.' തന്‍റെ കുടുംബത്തിന് അധികാരം നേടിക്കൊടുക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തെ പാവങ്ങളുടെ ക്ഷേമത്തെ പറ്റി ചിന്തിക്കുമോ എന്ന് അമിത് ഷാ ചോദിച്ചു.

ജാതി രാഷ്‌ട്രീയത്തിനും അഴിമതിക്കും പ്രധാനമന്ത്രി തടയിട്ടു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ഇന്‍ഡ്യാ സഖ്യവും ജനാധിപത്യത്തെ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. മോദി ഒരു പാര്‍ട്ടിയെ നയിക്കുകായണ്, മറുവശത്ത് കോണ്‍ഗ്രസ് നയിക്കുന്ന കുടുംബ പാര്‍ട്ടികള്‍ അഴിമതി നടത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണവും കേഡര്‍ ശാക്തീകരണവുമാണ് യോഗത്തിന്‍റെ പ്രധാന അജണ്ട.(2024 Lok Sabha election) 11,500 പ്രതിനിധികള്‍ പങ്കെടുക്കുന്ന ദ്വിദിന ദേശീയ കൗണ്‍സില്‍ ബിജെപിയുടെ സമീപകാലത്തെ ഏറ്റവും വലിയ സംഘടന യോഗമാണ്.

Also Read: കമല്‍നാഥ് ബിജെപിയിലേക്കോ, ഒപ്പം മകനും എംഎല്‍എമാരും ? ; അഭ്യൂഹം ശക്തമാകുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.