ETV Bharat / sukhibhava

ദീർഘകാല കൊവിഡ് രോഗികള്‍ക്ക് ഓർമയും ഏകാഗ്രതയും നഷ്‌ടമാകുമെന്ന് പഠനം

author img

By

Published : Mar 18, 2022, 10:56 PM IST

കേംബ്രിഡ്‌ജ് സർവ്വകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

long Covid patients face memory  covid isuues study  കൊവിഡ് രോഗികള്‍ക്ക് ഓർമക്കുറവ്  കേംബ്രിഡ്‌ജ് സർവ്വകലാശാല പഠനം  covid latest study  കൊവിഡ് രോഗികള്‍ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങള്‍
കൊവിഡ് പഠനം

കൊവിഡ് ദീർഘകാല രോഗികളിൽ പത്തിൽ ഏഴ് പേർക്കും ഏകാഗ്രതയും ഓർമ്മക്കുറവും സംഭവിച്ചേക്കാമെന്ന് പഠനം. കേംബ്രിഡ്‌ജ് സർവ്വകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 181ലധികം രോഗികളിലാണ് സർവ്വകലാശാല പഠനം നടത്തിയത്.

രോഗികളിൽ 78 ശതമാനം പേരും ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുന്നതായി പഠനം പറയുന്നു. 69 ശതമാനം മസ്‌തിഷ്‌ക സംബന്ധമായ പ്രശ്‌നങ്ങളും, 68 ശതമാനം പേർക്ക് മറവിയും, 60 ശതമാനം പേർക്ക് സംസാരത്തിൽ വൈരുദ്ധ്യങ്ങള്‍ വരുന്നതായും പഠനം പറയുന്നു.

പഠനത്തിന്‍റെ ഭാഗമായവർക്ക് ഓർമയും, ഏകാഗ്രതയും വിലയിരുത്തുന്നതിന് വിവിധ ടാസ്കുകളാണ് നൽകിയത്. ലിസ്റ്റുകളിലെ വാക്കുകള്‍ ഓർത്തെടുക്കുക, രണ്ട് ചിത്രങ്ങള്‍ ഒന്നിച്ച് കാണിച്ച ശേഷം ഓർമയിൽ സൂക്ഷിക്കുക തുടങ്ങിയ ടാസ്‌കുകള്‍ ഇതിൽ ഉള്‍പ്പെടുന്നു. രോഗ ലക്ഷങ്ങള്‍ കൂടുതൽ അനുഭവിച്ച ആളുകളിലാണ് പ്രശ്‌നങ്ങള്‍ കൂടുതൽ പ്രതിഫലിച്ചത്.

പ്രാരംഭ രോഗ സമയത്ത് തലകറക്കം, തലവേദന തുടങ്ങിയ ക്ഷീണവും നാഡീസംബന്ധമായ ലക്ഷണങ്ങളും അനുഭവിച്ച ആളുകൾക്ക് പിന്നീട് വൈജ്ഞാനിക ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് അവർ കണ്ടെത്തി.

പ്രാരംഭ രോഗ സമയത്ത് തലകറക്കം, തലവേദന തുടങ്ങിയ ക്ഷീണവും നാഡീസംബന്ധമായ ലക്ഷണങ്ങളും അനുഭവിച്ച ആളുകൾക്ക് തിരിച്ചറിവ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉണ്ടാകാനുളള സാധ്യതയുള്ളതായി പഠനം കണ്ടെത്തി. കൊവിഡിനൊപ്പം ജീവിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ശക്തികുറയാത്ത അണുബാധ ജനസംഖ്യയിൽ വലിയ ആഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.

ALSO READ Holi special 2022: ഹോളി ആഘോഷവും ആരോഗ്യവും; വിദഗ്‌ധർ പറയുന്നു

കൊവിഡ് ദീർഘകാല രോഗികളിൽ പത്തിൽ ഏഴ് പേർക്കും ഏകാഗ്രതയും ഓർമ്മക്കുറവും സംഭവിച്ചേക്കാമെന്ന് പഠനം. കേംബ്രിഡ്‌ജ് സർവ്വകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 181ലധികം രോഗികളിലാണ് സർവ്വകലാശാല പഠനം നടത്തിയത്.

രോഗികളിൽ 78 ശതമാനം പേരും ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുന്നതായി പഠനം പറയുന്നു. 69 ശതമാനം മസ്‌തിഷ്‌ക സംബന്ധമായ പ്രശ്‌നങ്ങളും, 68 ശതമാനം പേർക്ക് മറവിയും, 60 ശതമാനം പേർക്ക് സംസാരത്തിൽ വൈരുദ്ധ്യങ്ങള്‍ വരുന്നതായും പഠനം പറയുന്നു.

പഠനത്തിന്‍റെ ഭാഗമായവർക്ക് ഓർമയും, ഏകാഗ്രതയും വിലയിരുത്തുന്നതിന് വിവിധ ടാസ്കുകളാണ് നൽകിയത്. ലിസ്റ്റുകളിലെ വാക്കുകള്‍ ഓർത്തെടുക്കുക, രണ്ട് ചിത്രങ്ങള്‍ ഒന്നിച്ച് കാണിച്ച ശേഷം ഓർമയിൽ സൂക്ഷിക്കുക തുടങ്ങിയ ടാസ്‌കുകള്‍ ഇതിൽ ഉള്‍പ്പെടുന്നു. രോഗ ലക്ഷങ്ങള്‍ കൂടുതൽ അനുഭവിച്ച ആളുകളിലാണ് പ്രശ്‌നങ്ങള്‍ കൂടുതൽ പ്രതിഫലിച്ചത്.

പ്രാരംഭ രോഗ സമയത്ത് തലകറക്കം, തലവേദന തുടങ്ങിയ ക്ഷീണവും നാഡീസംബന്ധമായ ലക്ഷണങ്ങളും അനുഭവിച്ച ആളുകൾക്ക് പിന്നീട് വൈജ്ഞാനിക ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് അവർ കണ്ടെത്തി.

പ്രാരംഭ രോഗ സമയത്ത് തലകറക്കം, തലവേദന തുടങ്ങിയ ക്ഷീണവും നാഡീസംബന്ധമായ ലക്ഷണങ്ങളും അനുഭവിച്ച ആളുകൾക്ക് തിരിച്ചറിവ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉണ്ടാകാനുളള സാധ്യതയുള്ളതായി പഠനം കണ്ടെത്തി. കൊവിഡിനൊപ്പം ജീവിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ശക്തികുറയാത്ത അണുബാധ ജനസംഖ്യയിൽ വലിയ ആഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.

ALSO READ Holi special 2022: ഹോളി ആഘോഷവും ആരോഗ്യവും; വിദഗ്‌ധർ പറയുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.