ETV Bharat / sukhibhava

കൊവിഡ് പിടിപെട്ട അമ്പത് ശതമാനം പേരില്‍ മണം നഷ്ടപ്പെടല്‍ നീണ്ടുനില്‍ക്കുമെന്ന് പഠനം

author img

By

Published : Jan 25, 2022, 10:52 AM IST

മണം നഷ്ടപ്പെടുന്നത് അനാരോഗ്യകരമായ ഭക്ഷണരീതി, മാനസിക പ്രശ്ന്നങ്ങള്‍ എന്നിവയിലേക്ക് നയിച്ചേക്കാമെന്നും പഠനം പറയുന്നു. മണവും രുചിയും തിരിച്ചുപിടിക്കുന്നതിനുള്ള പരിശീലനത്തിലൂടെ പ്രശ്ന പരിഹാരം നടത്താമെന്നും ഗവേഷകര്‍ പറയുന്നു.

COVID infected may have a lasting loss of smell: Study  Karolinska Institute study on covid induced smell lose  post covid health issues  കൊവിഡാനന്തര ആരോഗ്യ പ്രശ്ന്നങ്ങള്‍ സംബന്ധിച്ച പഠനം  കരോലിന്‍സ്കാ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ കൊവിഡ് കാരണമായ മണം നഷ്ടപ്പെടലിനെ കുറിച്ചുള്ള പഠനം
കൊവിഡ് പിടിപെട്ട അമ്പത് ശതമാനം പേരില്‍ മണം നഷ്ടപ്പെടല്‍ നീണ്ടുനില്‍ക്കുമെന്ന് പഠനം

220ല്‍ കൊവിഡിന്‍റെ ആദ്യതരംഗത്തില്‍ രോഗം പിടിപെട്ടവരില്‍ ഏകദേശം 50 ശതമാനം ആളുകള്‍ക്ക് മണം നഷ്ടപ്പെടല്‍ നീണ്ടുനില്‍ക്കുന്നതോ ഒരു പക്ഷെ സ്ഥായിയായുള്ളതോ ആകാമെന്ന് വിലയിരുത്തല്‍. കൊവിഡിന്‍റെ ആദ്യതരംഗത്തില്‍ രോഗം പിടിപെട്ട 100 പേരില്‍ സമഗ്രമായ പരിശോധന നടത്തി സ്വീഡനിലെ കരോലിന്‍സ്കാ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലെ പ്രാഥമിക കണ്ടെത്തലാണിത്.

കൊവിഡ് ഭേദമായതിന് ശേഷം 18 മാസം കഴിഞ്ഞപ്പോള്‍ 4 ശതമാനം ആളുകള്‍ക്ക് മണം പൂര്‍ണമായി നഷ്ടപ്പെട്ടു. മൂന്നില്‍ ഒരു ഭാഗത്തിന് മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞു. എന്നാല്‍ പകുതിയോളം ആളുകള്‍ക്ക് ശരിയായ മണം ലഭിക്കാത്ത പരോസ്മിയ (parosmia) എന്ന അവസ്ഥയാണെന്നുമാണ് പഠനത്തിലെ കണ്ടെത്തല്‍.

ഒമിക്രോണ്‍ വകഭേദം ബാധിക്കപ്പെട്ടവരില്‍ മണവും രുചിയും നഷ്ടപ്പെടുന്നവര്‍ ഡെല്‍റ്റ വകഭേദം ബാധിച്ചവരേക്കാള്‍ കുറവാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു നിഗമനത്തിലെത്താന്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ആവശ്യമാണെന്നാണ് കരോലിനിസ്കാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഈ പഠനം നയിച്ച ജോണ്‍ ലുഡ്സ്ട്രോം പറയുന്നത്.

മണം നഷ്ടപ്പെടുന്നത് തീവ്രമായാല്‍ മറ്റ് മാനസിക ശാരീരിക ആരോഗ്യ പ്രശ്ന്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ലുഡ്സ്ട്രോം പറഞ്ഞു. മണം നഷ്ടപ്പെട്ടാല്‍ ഭക്ഷണം രുചികരമാക്കുന്നതിന് കൂടുതല്‍ മധുരം, മസാല എന്നിവ ചേര്‍ക്കും. ഇത് അനാരോഗ്യകരമായ ഭക്ഷണ രീതിയിലേക്കാണ് എത്തിക്കുക.

ചില പരിശീലനങ്ങളിലൂടെ മണവും രുചിയും ഒരു പരിധി വരെ തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറഞ്ഞു.

ALSO READ:omicron subvariant BA.2 ഒമിക്രോണിന്‍റെ ഉപവകഭേദം ബിഎ.2 വ്യാപിക്കുന്നതായി സൂചന

220ല്‍ കൊവിഡിന്‍റെ ആദ്യതരംഗത്തില്‍ രോഗം പിടിപെട്ടവരില്‍ ഏകദേശം 50 ശതമാനം ആളുകള്‍ക്ക് മണം നഷ്ടപ്പെടല്‍ നീണ്ടുനില്‍ക്കുന്നതോ ഒരു പക്ഷെ സ്ഥായിയായുള്ളതോ ആകാമെന്ന് വിലയിരുത്തല്‍. കൊവിഡിന്‍റെ ആദ്യതരംഗത്തില്‍ രോഗം പിടിപെട്ട 100 പേരില്‍ സമഗ്രമായ പരിശോധന നടത്തി സ്വീഡനിലെ കരോലിന്‍സ്കാ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലെ പ്രാഥമിക കണ്ടെത്തലാണിത്.

കൊവിഡ് ഭേദമായതിന് ശേഷം 18 മാസം കഴിഞ്ഞപ്പോള്‍ 4 ശതമാനം ആളുകള്‍ക്ക് മണം പൂര്‍ണമായി നഷ്ടപ്പെട്ടു. മൂന്നില്‍ ഒരു ഭാഗത്തിന് മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞു. എന്നാല്‍ പകുതിയോളം ആളുകള്‍ക്ക് ശരിയായ മണം ലഭിക്കാത്ത പരോസ്മിയ (parosmia) എന്ന അവസ്ഥയാണെന്നുമാണ് പഠനത്തിലെ കണ്ടെത്തല്‍.

ഒമിക്രോണ്‍ വകഭേദം ബാധിക്കപ്പെട്ടവരില്‍ മണവും രുചിയും നഷ്ടപ്പെടുന്നവര്‍ ഡെല്‍റ്റ വകഭേദം ബാധിച്ചവരേക്കാള്‍ കുറവാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു നിഗമനത്തിലെത്താന്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ആവശ്യമാണെന്നാണ് കരോലിനിസ്കാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഈ പഠനം നയിച്ച ജോണ്‍ ലുഡ്സ്ട്രോം പറയുന്നത്.

മണം നഷ്ടപ്പെടുന്നത് തീവ്രമായാല്‍ മറ്റ് മാനസിക ശാരീരിക ആരോഗ്യ പ്രശ്ന്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ലുഡ്സ്ട്രോം പറഞ്ഞു. മണം നഷ്ടപ്പെട്ടാല്‍ ഭക്ഷണം രുചികരമാക്കുന്നതിന് കൂടുതല്‍ മധുരം, മസാല എന്നിവ ചേര്‍ക്കും. ഇത് അനാരോഗ്യകരമായ ഭക്ഷണ രീതിയിലേക്കാണ് എത്തിക്കുക.

ചില പരിശീലനങ്ങളിലൂടെ മണവും രുചിയും ഒരു പരിധി വരെ തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറഞ്ഞു.

ALSO READ:omicron subvariant BA.2 ഒമിക്രോണിന്‍റെ ഉപവകഭേദം ബിഎ.2 വ്യാപിക്കുന്നതായി സൂചന

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.