വയനാട്: ജില്ലയില്‍ ഇന്ന് 27 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ 5 പേർ ഒരു സ്ഥാപനത്തിൽ തന്നെ ജോലി ചെയ്യുന്നവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 383 ആയി. ഇതില്‍ 202 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 180 പേരാണ് ചികില്‍സയിലുള്ളത്. ഇതില്‍ ജില്ലയില്‍ 175 പേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാലും കണ്ണൂരില്‍ ഒരാളും ചികിത്സയില്‍ കഴിയുന്നു.
ജൂലൈ 12 ന് അബുദാബിയില്‍ നിന്നു വന്ന തരുവണ സ്വദേശി (32), ജൂലൈ എട്ടിന് ഉത്തര്‍പ്രദേശില്‍ നിന്ന് വന്ന മുള്ളന്‍കൊല്ലി സ്വദേശി (4), ജൂലൈ 13 ന് ബംഗളൂരില്‍ നിന്നെത്തിയ എടവക സ്വദേശി (28), ജൂലൈ 22 ന് ബംഗളൂരില്‍ നിന്നു വന്ന മുട്ടില്‍ സ്വദേശി (54), ജൂലൈ 22ന് തമിഴ്‌നാട്ടില്‍ നിന്നു വന്ന തിരുനെല്ലി സ്വദേശി (53), ജൂലൈ 22 ന് ബംഗളൂരില്‍ നിന്നു വന്ന ചീരാല്‍ സ്വദേശി (34), ജൂലൈ 23 ന് വെല്ലൂരില്‍ നിന്ന് വന്ന എടവക സ്വദേശികള്‍ (30, 27), ജൂലൈ നാലിന് ഡല്‍ഹിയില്‍ നിന്ന് വന്ന കേണിച്ചിറ സ്വദേശിയായ സ്റ്റാഫ് നേഴ്‌സ് (32), ജൂലൈ 18ന് ജര്‍മ്മനിയില്‍ നിന്ന് വന്ന കേണിച്ചിറ സ്വദേശി (40), ജൂലൈ 11 ന് ഖത്തറില്‍ നിന്ന് വന്ന കാക്കവയല്‍ സ്വദേശി (43), ഇന്ന് ബംഗളൂരില്‍ നിന്നു മുത്തങ്ങയിലെത്തിയ തരിയോട് സ്വദേശി (32), നഞ്ചന്‍കോട് പോയി വന്ന ലോറി ഡ്രൈവറായ ചുള്ളിയോട് സ്വദേശി (27) എന്നിവരാണ് പുറത്ത് നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ പോസിറ്റീവായവര്‍ (14)
ബത്തേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അഞ്ച് കണ്ണൂര്‍ സ്വദേശികൾ, തമിഴ്‌നാട്ടിലെ നെല്ലകോട്ട സ്വദേശികള്‍ (23, 19), പൂളവയല്‍ സ്വദേശി (29), ചേരമ്പാടി സ്വദേശി (36), നൂല്‍പ്പുഴ സ്വദേശി (48) എന്നിവര്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനായ കോട്ടത്തറ സ്വദേശി (55), തൊണ്ടര്‍നാട് സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള വഞ്ഞോട് സ്വദേശികള്‍(52, 25, 49), കുറുക്കന്‍മൂല സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശി (22), നിലവില്‍ ചികിത്സയിലുള്ള പയ്യമ്പള്ളി സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശിനി (48), ഇപ്പോള്‍ ചികിത്സയിലുള്ള അഞ്ചാംമൈല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയുടെ മകള്‍ (3), ബത്തേരിയിലെ ആംബുലന്‍സ് ഡ്രൈവറായ കല്ലുവയല്‍ സ്വദേശി (37) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.