വയനാട്: മാനന്തവാടിക്കടുത്ത് എടവകയിൽ മകളെ അപമാനിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത അച്ഛനെ മർദ്ദിച്ചതായി പരാതി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു. എന്നാൽ കേസ് ഒതുക്കി തീർക്കാൻ പൊലീസ് ശ്രമം നടത്തിയതായി പരാതിക്കാർ പറയുന്നു. എടവക എളുമന്ദത്ത് ഈ മാസം എട്ടിനായിരുന്നു സംഭവം. പുഴ കടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവതികളെ അഞ്ചംഗ സംഘം അപമാനിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യാൻ പോയ യുവതികളിൽ ഒരാളുടെ പിതാവിനെ പ്രതികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. എള്ളുമന്ദം സ്വദേശികളായ വെള്ളരിപാലം നിനോജ്, മൂലപീടിക അനൂപ് , അനീഷ്, ബിനീഷ്, അജീഷ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതികൾ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. കോട്ടയത്ത് ജേർണലിസം വിദ്യാർഥിനികളാണ് പരാതിക്കാരായ യുവതികൾ.
മക്കളെ അപമാനിച്ചത് ചോദ്യം ചെയ്ത പിതാവിനെ മർദ്ദിച്ചതായി പരാതി
പുഴ കടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവതികളെ അഞ്ചംഗ സംഘം അപമാനിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യാൻ പോയ യുവതികളിൽ ഒരാളുടെ പിതാവിനെ പ്രതികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.
വയനാട്: മാനന്തവാടിക്കടുത്ത് എടവകയിൽ മകളെ അപമാനിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത അച്ഛനെ മർദ്ദിച്ചതായി പരാതി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു. എന്നാൽ കേസ് ഒതുക്കി തീർക്കാൻ പൊലീസ് ശ്രമം നടത്തിയതായി പരാതിക്കാർ പറയുന്നു. എടവക എളുമന്ദത്ത് ഈ മാസം എട്ടിനായിരുന്നു സംഭവം. പുഴ കടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവതികളെ അഞ്ചംഗ സംഘം അപമാനിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യാൻ പോയ യുവതികളിൽ ഒരാളുടെ പിതാവിനെ പ്രതികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. എള്ളുമന്ദം സ്വദേശികളായ വെള്ളരിപാലം നിനോജ്, മൂലപീടിക അനൂപ് , അനീഷ്, ബിനീഷ്, അജീഷ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതികൾ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. കോട്ടയത്ത് ജേർണലിസം വിദ്യാർഥിനികളാണ് പരാതിക്കാരായ യുവതികൾ.
TAGGED:
latest crime wayanad