ETV Bharat / state

സിനിമ സ്‌ക്രീനിങ് രംഗത്തെ 'പ്രമാണി' മേധാവിത്തം അവസാനിപ്പിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ - thrissur latest news

കിഫ്ബിയുമായി സഹകരിച്ച്  എല്ലാ ജില്ലാകളിലും സാംസ്‌കാരിക വകുപ്പ് കൾച്ചറൽ കോംപ്ലക്സുകൾ സ്ഥാപിക്കും

സിനിമ സ്‌ക്രീനിങ് രംഗത്തെ 'പ്രമാണി' മേധാവിത്തം അവസാനിപ്പിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍  will stop monopoly of some people in film screening section  തൃശൂര്‍  കിഫ്ബി  ൾച്ചറൽ കോംപ്ലക്സുകൾ  thrissur latest news  film screening section
എ.കെ. ബാലന്‍
author img

By

Published : Dec 31, 2019, 12:11 PM IST

തൃശൂര്‍: സിനിമാ സ്ക്രീനിങ് രംഗത്തെ 'പ്രമാണി' മേധാവിത്തം അവസാനിപ്പിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ. ഒരു വിഭാഗം ആളുകളുടെ ഇടപെടൽ മൂലം ചില തിയേറ്ററുകളിൽ മാത്രം സിനിമ പ്രദർശിപ്പിക്കുന്ന രീതിക്ക് ഇനി മുതല്‍ മാറ്റം വരും. തൃശൂരിലെ ആമ്പല്ലൂരില്‍ സംസ്ഥാന ചലചിത്ര വികസന കോര്‍പ്പറേഷന്‍ 11.05 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന തിയേറ്റര്‍ കോംപ്ലക്‌സിന്‍റെ നിര്‍മാണോദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മറ്റു പ്രശ്‌നങ്ങളൊന്നും ഇല്ലാതെ തന്നെ സിനിമകള്‍ വൈഡ് റിലീസ് ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ സംസ്ഥാനത്തുണ്ട്. ഗ്രാമ പ്രദേശത്തുള്ളവര്‍ക്കും സിനിമകൾ കാണാൻ കഴിയുന്ന സ്ഥിതിവിശേഷം ഉണ്ടാകണം. അതിനുവേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സിനിമ സ്‌ക്രീനിങ് രംഗത്തെ 'പ്രമാണി' മേധാവിത്തം അവസാനിപ്പിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍

കിഫ്ബിയുമായി സഹകരിച്ച് എല്ലാ ജില്ലാകളിലും സാംസ്‌കാരിക വകുപ്പ് കൾച്ചറൽ കോംപ്ലക്സുകൾ സ്ഥാപിക്കും. കേരളത്തിന്‍റെ നവോത്ഥാന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ മഹാരഥന്മാരുടെ പേരിൽ 60 കോടി രൂപ ചിലവിട്ടാകും കൾച്ചറൽ കോംപ്ലക്സുകൾ സ്ഥാപിക്കുക. ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥ്‌ അധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഡി.സി മാനേജിങ് ഡയറക്ടർ എൻ.മായ, അളഗപ്പ നഗർ പഞ്ചായത്ത്‌ പ്രസിഡന്‍റ് കെ.രാജേശ്വരി, കെ.എസ്.എഫ്.ഡി.സി ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ കൈതപ്രം ദാമോദരൻ നമ്പൂതിരി, പ്രിയനന്ദൻ, തൃശൂര്‍ ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്‍റിങ് കമ്മിറ്റി അംഗം കെ.ജെ. ഡിക്സൺ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് കലാ പ്രിയ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

തൃശൂര്‍: സിനിമാ സ്ക്രീനിങ് രംഗത്തെ 'പ്രമാണി' മേധാവിത്തം അവസാനിപ്പിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ. ഒരു വിഭാഗം ആളുകളുടെ ഇടപെടൽ മൂലം ചില തിയേറ്ററുകളിൽ മാത്രം സിനിമ പ്രദർശിപ്പിക്കുന്ന രീതിക്ക് ഇനി മുതല്‍ മാറ്റം വരും. തൃശൂരിലെ ആമ്പല്ലൂരില്‍ സംസ്ഥാന ചലചിത്ര വികസന കോര്‍പ്പറേഷന്‍ 11.05 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന തിയേറ്റര്‍ കോംപ്ലക്‌സിന്‍റെ നിര്‍മാണോദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മറ്റു പ്രശ്‌നങ്ങളൊന്നും ഇല്ലാതെ തന്നെ സിനിമകള്‍ വൈഡ് റിലീസ് ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ സംസ്ഥാനത്തുണ്ട്. ഗ്രാമ പ്രദേശത്തുള്ളവര്‍ക്കും സിനിമകൾ കാണാൻ കഴിയുന്ന സ്ഥിതിവിശേഷം ഉണ്ടാകണം. അതിനുവേണ്ട നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സിനിമ സ്‌ക്രീനിങ് രംഗത്തെ 'പ്രമാണി' മേധാവിത്തം അവസാനിപ്പിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍

കിഫ്ബിയുമായി സഹകരിച്ച് എല്ലാ ജില്ലാകളിലും സാംസ്‌കാരിക വകുപ്പ് കൾച്ചറൽ കോംപ്ലക്സുകൾ സ്ഥാപിക്കും. കേരളത്തിന്‍റെ നവോത്ഥാന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ മഹാരഥന്മാരുടെ പേരിൽ 60 കോടി രൂപ ചിലവിട്ടാകും കൾച്ചറൽ കോംപ്ലക്സുകൾ സ്ഥാപിക്കുക. ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥ്‌ അധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഡി.സി മാനേജിങ് ഡയറക്ടർ എൻ.മായ, അളഗപ്പ നഗർ പഞ്ചായത്ത്‌ പ്രസിഡന്‍റ് കെ.രാജേശ്വരി, കെ.എസ്.എഫ്.ഡി.സി ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ കൈതപ്രം ദാമോദരൻ നമ്പൂതിരി, പ്രിയനന്ദൻ, തൃശൂര്‍ ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്‍റിങ് കമ്മിറ്റി അംഗം കെ.ജെ. ഡിക്സൺ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് കലാ പ്രിയ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

Intro:സിനിമാ സ്ക്രീനിംഗ് രംഗത്തെ പ്രമാണി മേധാവിത്തം അവസാനിപ്പിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു . തൃശ്ശൂര്‍ ആമ്പല്ലൂരില്‍ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ 11.05 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന തിയേറ്റർ കോംപ്ലക്സിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി....
Body:സിനിമയുടെ സ്ക്രീനിങ് സംബന്ധിച്ച് ഒരു വിഭാഗം ആളുകൾ മാത്രം തീരുമാനമെടുക്കുന്ന സ്ഥിതിവിശേഷമാണ്‌
മുൻപ് ഉണ്ടായിരുന്നത്. സിനിമാമേഖലയിലെ ഈ പ്രമാണി മേധാവിത്വം അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് സാംസ്ക്കാരിക വകുപ്പ് മുന്നോട്ട് പോകുന്നത്. സിനിമ രംഗത്തെ ഒരു വിഭാഗം ആളുകളുടെ ഇടപെടൽ മൂലം ചില തിയേറ്ററുകളിൽ മാത്രം സിനിമ പ്രദർശിപ്പിക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.എന്നാൽ ഇപ്പോൾ ഈ അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുന്നു. മറ്റു പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെ വൈഡ് റിലീസ് ചെയ്യാനുള്ള സൗകര്യം ഇപ്പോഴുണ്ട്. എന്നാൽ കുറച്ചു നാൾ മുമ്പ് വരെ ഈ അവസ്ഥ ആയിരുന്നില്ല. ഒരു വിഭാഗം ആളുകളുടെ പ്രേരണയാൽ സിനിമ തീയേറ്ററുകളിൽ കളിക്കില്ല എന്ന അവസ്ഥ ഉണ്ടായപ്പോഴാണ് ഈ രംഗത്തെ തെറ്റായ പ്രവണതകളെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും സാധിച്ചത്. അതിനുശേഷം ഈ രംഗത്തുള്ള കുത്തക മേധാവിത്വം അവസാനിപ്പിക്കുന്ന നടപടികളും ആയിട്ടാണ് മുന്നോട്ടുപോകുന്നത്. ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്കും സിനിമകൾ കാണാൻ കഴിയുന്ന സ്ഥിതിവിശേഷം ഉണ്ടാകണം. ഇതിനുവേണ്ട തീയേറ്റർ സൗകര്യങ്ങളാണ് ഇനി ഒരുങ്ങാൻ പോകുന്നത്. കിഫ്ബി മായി സഹകരിച്ച് സാംസ്കാരികവകുപ്പ് കൾച്ചറൽ കോംപ്ലക്സുകൾ സ്ഥാപിക്കും. ഇതിന് വേണ്ട നടപടികളുമായി മുന്നോട്ടു പോകുകയാണ്. കേരളത്തിൻറെ നവോത്ഥാന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ മഹാരഥന്മാരുടെ പേരിൽ 60 കോടി രൂപ ചിലവിൽ ഓരോ ജില്ലയിലും കൾച്ചറൽ കോംപ്ലക്സുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്ര നാഥ്‌ അധ്യക്ഷത വഹിച്ചു.കെ എസ് എഫ് ഡി സി മാനേജിങ് ഡയറക്ടർ എൻ മായ, അളഗപ്പ നഗർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ രാജേശ്വരി,കെ എസ് എഫ് ഡി സി ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ കൈതപ്രം ദാമോദരൻ നമ്പൂതിരി, പ്രിയനന്ദൻ, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കെ ജെ ഡിക്സൺ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കലാ പ്രിയ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

ഇ ടിവി ഭാരത്
തൃശ്ശൂർConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.