ETV Bharat / state

ഹൈടെക് കൃഷി; കീടനാശിനി തളിക്കാന്‍ ഡ്രോണ്‍

തൃശൂര്‍ ജില്ലയിലെ പഴയന്നൂരിലെ പാടശേഖരങ്ങളിലാണ് ജൈവകീടനാശിനികള്‍ തളിക്കുന്നതിന് ഡ്രോൺ ഉപയോഗിച്ചുള്ള പരീക്ഷണം നടന്നത്.

author img

By

Published : Oct 26, 2019, 8:08 AM IST

Updated : Oct 26, 2019, 2:40 PM IST

പറന്നുയരും ഡ്രോണ്‍; പാടത്തെ കീടനാശിനി പ്രയോഗവും ഇനി ഹൈടെക്ക്

തൃശൂർ: കാര്‍ഷികമേഖലയില്‍ ശ്രമകരമായതും സമയം ചെലവഴിക്കേണ്ടതുമായ കീടനാശിനി പ്രയോഗം ഹൈടെക്കാക്കി മാറ്റുകയാണ് തൃശൂര്‍ പഴയന്നൂരിലെ കര്‍ഷകര്‍. യന്ത്രവല്‍ക്കരണം പരമാവധി പ്രയോജനപ്പെടുത്തി കൃഷിച്ചെലവ് കുറക്കുന്നതിന്‍റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ചുള്ള ജൈവകീടനാശിനി പ്രയോഗമാണ് പഴയന്നൂരിലെ കിഴക്കേപ്പാടം പാടശേഖരത്ത് പരീക്ഷിച്ചത്. കേരള കാർഷിക സർവകലാശാലയുടെ കൃഷി വിജ്ഞാൻ കേന്ദ്രത്തിന്‍റെ മേൽനോട്ടത്തിലാണ് ആദ്യ പരീക്ഷണം നടത്തിയത്.

ഹൈടെക് കൃഷി; കീടനാശിനി തളിക്കാന്‍ ഡ്രോണ്‍

ജൈവകീടനാശിനികളും വെള്ളത്തിൽ അലിയുന്ന വളങ്ങളും കൃത്യതയോടെ കുറഞ്ഞ സമയത്തിനുള്ളിൽ തളിക്കുന്നതിന് ഡ്രോണുകളെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിന് തെളിവായി മാറി ഈ പ്രദര്‍ശനപ്പറക്കല്‍. ഒരേക്കർ സ്ഥലത്ത് മരുന്ന് തളിക്കുന്നതിന് വെറും 20 മിനിറ്റ് മതി. കാർഷിക സർവകലാശാലയുടെ കൂടുതൽ പഠനങ്ങൾക്ക് ശേഷം മരുന്ന് തളിക്കുന്നതിന്‍റെ അളവും സമയവും കൃത്യമാക്കി, കർഷകർക്ക് ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് പഴയന്നൂർ കൃഷി ഓഫീസർ ജോസഫ് ജോൺ തേറാട്ടിൽ പറഞ്ഞു.

തൃശൂർ ആസ്ഥാനമായ ഇൻകർ റോബോട്ടിക്‌സ് വികസിപ്പിച്ചെടുത്ത പ്രിത്വി 1 എന്ന അഗ്രിക്കൾച്ചറൽ സ്‌പ്രേയിങ് ഡ്രോണാണ് കേരള കാർഷിക സർവകലാശാല പ്രഥമ പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഡ്രോണിനൊപ്പം വിവിധ കർഷക സമിതികൾക്കായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങളും ഒരുക്കാൻ പദ്ധതിയിടുന്നതായി ഡ്രോൺ നിർമാതാക്കളായ ഇൻകർ റോബോട്ടിക്‌സ് പറഞ്ഞു. കേരളത്തിൽ മുമ്പും കോൾപ്പാടകളിൽ ഡ്രോൺ പരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ ഇതാദ്യമായാണ് മരുന്നുതളിക്കല്‍ നടത്തിയത്.

തൃശൂർ: കാര്‍ഷികമേഖലയില്‍ ശ്രമകരമായതും സമയം ചെലവഴിക്കേണ്ടതുമായ കീടനാശിനി പ്രയോഗം ഹൈടെക്കാക്കി മാറ്റുകയാണ് തൃശൂര്‍ പഴയന്നൂരിലെ കര്‍ഷകര്‍. യന്ത്രവല്‍ക്കരണം പരമാവധി പ്രയോജനപ്പെടുത്തി കൃഷിച്ചെലവ് കുറക്കുന്നതിന്‍റെ ഭാഗമായി ഡ്രോണ്‍ ഉപയോഗിച്ചുള്ള ജൈവകീടനാശിനി പ്രയോഗമാണ് പഴയന്നൂരിലെ കിഴക്കേപ്പാടം പാടശേഖരത്ത് പരീക്ഷിച്ചത്. കേരള കാർഷിക സർവകലാശാലയുടെ കൃഷി വിജ്ഞാൻ കേന്ദ്രത്തിന്‍റെ മേൽനോട്ടത്തിലാണ് ആദ്യ പരീക്ഷണം നടത്തിയത്.

ഹൈടെക് കൃഷി; കീടനാശിനി തളിക്കാന്‍ ഡ്രോണ്‍

ജൈവകീടനാശിനികളും വെള്ളത്തിൽ അലിയുന്ന വളങ്ങളും കൃത്യതയോടെ കുറഞ്ഞ സമയത്തിനുള്ളിൽ തളിക്കുന്നതിന് ഡ്രോണുകളെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിന് തെളിവായി മാറി ഈ പ്രദര്‍ശനപ്പറക്കല്‍. ഒരേക്കർ സ്ഥലത്ത് മരുന്ന് തളിക്കുന്നതിന് വെറും 20 മിനിറ്റ് മതി. കാർഷിക സർവകലാശാലയുടെ കൂടുതൽ പഠനങ്ങൾക്ക് ശേഷം മരുന്ന് തളിക്കുന്നതിന്‍റെ അളവും സമയവും കൃത്യമാക്കി, കർഷകർക്ക് ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് പഴയന്നൂർ കൃഷി ഓഫീസർ ജോസഫ് ജോൺ തേറാട്ടിൽ പറഞ്ഞു.

തൃശൂർ ആസ്ഥാനമായ ഇൻകർ റോബോട്ടിക്‌സ് വികസിപ്പിച്ചെടുത്ത പ്രിത്വി 1 എന്ന അഗ്രിക്കൾച്ചറൽ സ്‌പ്രേയിങ് ഡ്രോണാണ് കേരള കാർഷിക സർവകലാശാല പ്രഥമ പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഡ്രോണിനൊപ്പം വിവിധ കർഷക സമിതികൾക്കായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങളും ഒരുക്കാൻ പദ്ധതിയിടുന്നതായി ഡ്രോൺ നിർമാതാക്കളായ ഇൻകർ റോബോട്ടിക്‌സ് പറഞ്ഞു. കേരളത്തിൽ മുമ്പും കോൾപ്പാടകളിൽ ഡ്രോൺ പരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ ഇതാദ്യമായാണ് മരുന്നുതളിക്കല്‍ നടത്തിയത്.

Intro:കാർഷികരംഗത്ത് പുതിയ വിപ്ലവം സൃഷ്ടിച്ച് പാടത്ത് പറന്നുയർന്ന് മരുന്നുതളിച്ച് ഡ്രോൺ..തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂരിലെ പാടശേഖരങ്ങളിലാണ് ജൈവകീടനാശിനികൾ തളിക്കുന്നതിന് ഡ്രോൺ ഉപയോഗിച്ചുള്ള പരീക്ഷണം നടന്നത്...Body:പാടശേഖരങ്ങളിൽ പൊതുവെ ശ്രമകരമായതും സമയം ഏറെ ചിലവഴിക്കേണ്ടതുമായിരുന്ന മരുന്ന് തളി സാങ്കേതികവിദ്യയുടെ കടന്നുവരവോടെ അക്ഷരാർത്ഥത്തിൽ ഹൈടെക്കും ലാഭകരമാകുകയുമാണ്.ഇതിന്റെ ഉത്തമ ഉദാഹരണത്തിനാണ് തൃശ്ശൂർ സാക്ഷിയായത്.മരുന്നുതളിക്കായി ഡ്രോൺ ചെറു കോപ്റ്ററുകൾ ഉപയോഗിക്കുന്നതോടെ കൃഷി സമായലാഭവും ആയാസകരവുമാക്കുകയാണ്.തൃശ്ശൂര്‍ പഴയന്നൂരിലെ കിഴക്കേപ്പാടം പാടശേഖരത്താണ് ഡ്രോണ്‍ ഉപയോഗിച്ച് മരുന്ന് തളി നടത്തിയത്.യന്ത്രവത്കരണം പരമാവധി പ്രയോജനപ്പെടുത്തി കൃഷിച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ പരീക്ഷണം നടത്തിയത്.കേരളം കാർഷിക സർവ്വകലാശാലയുടെ കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ മേൽനോട്ടത്തിലാണ് ആദ്യത്തെ പരീക്ഷണം നടത്തിയത്.ജൈവകീടനാശിനികളും വെള്ളത്തിൽ അലിയുന്ന വളങ്ങളും കൃത്യതയോടെ കുറഞ്ഞ സമയത്തിനുള്ളിൽ തളിക്കുന്നതിന് ഡ്രോണുകളെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിന് തെളിവായിമാറി ഈ പ്രദര്‍ശനപ്പറക്കല്‍. ഒരേക്കർ സ്ഥലത്ത് മരുന്ന് തളിക്കുന്നതിന് 20 മിനുറ്റുമതിയാകും. കാർഷിക സർവ്വകലാശാലയുടെ കൂടുതൽ പഠനങ്ങൾക്ക് ശേഷം മരുന്ന് തളിക്കുന്നതിന്റെ അളവും സമയവും കൃത്യമാക്കിയതിനുശേഷം കർഷകർക്ക് ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് പഴയന്നൂർ കൃഷി ഓഫീസർ ജോസഫ് ജോൺ തേറാട്ടിൽ പറഞ്ഞു.

ബൈറ്റ് ജോസഫ് ജോൺ തേറാട്ടിൽ
(പഴയന്നൂർ കൃഷി ഓഫീസർ)Conclusion:തൃശ്ശൂർ ആസ്ഥാനമായ ഇൻകർ റോബോട്ടിക്‌സ് വികസിപ്പിച്ചെടുത്ത പ്രിത്വി 1 എന്ന അഗ്രിക്കൾച്ചറൽ സ്‌പ്രയിങ് ഡ്രോൺ ആണ് കേരള കാർഷിക സർവകലാശാല പ്രഥമ പരീക്ഷണത്തിനായി ഉപയോഗിച്ചത്.ഇൻകർ പ്രിത്വി1 ഡ്രോണിനൊപ്പം വിവിധ കർഷക സമിതികൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനത്തിലുള്ള സേവനങ്ങളും ഒരുക്കാൻ പദ്ധതിയിടുന്നതായി ഡ്രോൺ നിർമ്മാതാക്കളായ ഇൻകർ റോബോട്ടിക്‌സ് പറയുന്നു.

രാഹുൽ പി ബാലചന്ദ്രൻ
(സി.ഇ.ഒ, ഇൻകർ റോബോട്ടിക്‌സ്)

കേരളത്തിൽ മുൻപും കോൾപ്പടവുകളിൽ ഡ്രോൺ പരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും കേരള കാർഷിക സർവ്വകലാശാലയുടെ നേതൃത്വത്തിൽ ഇതാദ്യമായാണ് മരുന്നു തളി നടത്തുന്നത്.

ഇ ടിവി ഭാരത്
തൃശ്ശൂർ
Last Updated : Oct 26, 2019, 2:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.