ETV Bharat / state

വിശക്കുന്നവർക്ക് അന്നവുമായി ജെയ്‌സണും കൂട്ടരും - തൃശ്ശൂര്‍ ലേറ്റസ്റ്റ് ന്യൂസ്

തൃശ്ശൂര്‍ സ്വദേശിയായ ജയ്‌സണ്‍ പോളും സംഘവുമാണ് നഗരത്തില്‍ അലഞ്ഞുനടക്കുന്നവര്‍ക്ക് ദിവസവും സൗജന്യ ഭക്ഷണം നല്‍കുന്നത്.

ജയ്‌സണ്‍ ഭക്ഷണം നല്‍കുന്നു
author img

By

Published : Oct 26, 2019, 8:02 AM IST

Updated : Oct 26, 2019, 9:56 AM IST

തൃശൂർ: തൃശൂർ നഗരത്തിൽ ഒരുനേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ വിശന്നിരിക്കുന്നവരുടെ മുന്നിൽ ഉച്ചയൂണുമായി പ്രത്യക്ഷപ്പെടുന്നവരാണ് വടൂക്കരയിലെ മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജെയ്‌സൺ പോളും കൂട്ടരും. ആഴ്‌ചയിൽ ആറുദിവസവും നഗരത്തിലെ ബസ്റ്റോപ്പിൽ ഭക്ഷണമില്ലാത്തവര്‍ക്ക് ഊണൊരുക്കി നല്‍കുകയാണ് ജയ്‌സണും സംഘവും. കഴിഞ്ഞ രണ്ട് വര്‍ഷമായി എല്ലാ ദിവസവും ഉച്ചക്ക് 12.30നാണ് ജയ്‌സണും സംഘവും തെരുവില്‍ കഴിയുന്നവര്‍ക്ക് ഊണ് നല്‍കുന്നത്.

വിശക്കുന്നവർക്ക് അന്നവുമായി ജെയ്‌സണും കൂട്ടരും

തൃശ്ശൂർ പട്ടാളം റോഡിലെ ബിഎസ്എൻഎൽ ഓഫീസിന് എതിർവശത്തുള്ള ബസ്‌ സ്റ്റോപ്പിലാണ് വേറിട്ട ഈ ഊണ് വിതരണം. നിലവില്‍ തെരുവില്‍ അലയുന്നവരുടെ ഭക്ഷണ കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ ബസ്‌ സ്റ്റോപ്പ്.വടൂക്കര സ്വദേശി ജെയ്‌സൺ പോളും ഭാര്യ ബിനു മരിയയും പിന്നെ ഏതാനും സന്നദ്ധ പ്രവർത്തകരുമടങ്ങുന്നവരാണ് മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പ്രവർത്തനങ്ങൾക്ക് പിന്നിൽ.100 മുതൽ 150 പേർക്കാണ് ഇവര്‍ ദിവസവും സൗജന്യ ഭക്ഷണം നല്‍കുന്നത്. കയ്യിൽ കാശില്ലാത്ത ആർക്കും ഇവിടെ നിന്ന് ഭക്ഷണം കഴിക്കാനാകും.

ജെയ്‌സൺ പോളിന്‍റെ വീട്ടില്‍ തന്നെയാണ് ഭക്ഷണം പാചകം ചെയ്യുന്നത്. എന്നും രാവിലെ 7.30നാണ് ഇവരുടെ പാചകം തുടങ്ങുക. ദിവസവും 12 മണിക്ക് പട്ടാളം റോഡിലെ ബസ്റ്റോപ്പിൽ ഭക്ഷണം എത്തും. നൂറ് ആളെ ഊട്ടാനാവില്ലെങ്കിൽ ഒരാൾക്കെങ്കിലും അന്നം നൽകുക എന്നതാണ് മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ മുദ്രാവാക്യം.ദിവസേന 5,000 രൂപയാണ് ഭക്ഷണവിതരണത്തിന്‍റെ ചെലവ്. ഭക്ഷണ വിതരണം കഴിഞ്ഞാൽ ഇലയുൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ചാക്കിലാക്കിയാണ് ജെയ്‌സൺ പോളും സംഘവും മടങ്ങുന്നത്. അവശിഷ്ടങ്ങൾ പറമ്പിൽ കുഴിച്ചുമൂടും.

എറണാകുളത്ത് പഴക്കച്ചവടം നടത്തിയാണ് ജയ്‌സണ്‍ ജീവിക്കുന്നത് .ഭാര്യ ബിനു മരിയ, ഒല്ലൂരിലെ ബസ് ഡ്രൈവറായ ഷൈൻ ജയിംസ്,ഇരിങ്ങാലക്കുടയിലെ വർക്‌ഷോപ്പ് പണിക്കാരനായ വി.ഐ.ഇസ്മായിൽ,അരണാട്ടുകരയിലെ ഓട്ടോ ഡ്രൈവർ ശ്രീജിത്ത്, അമ്മാടത്തെ വീട്ടമ്മ രമ്യ, അധ്യാപിക പ്രതിഭ എന്നിവരാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ജയ്‌സണിന്‍റെ സഹായികള്‍.

തൃശൂർ: തൃശൂർ നഗരത്തിൽ ഒരുനേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ വിശന്നിരിക്കുന്നവരുടെ മുന്നിൽ ഉച്ചയൂണുമായി പ്രത്യക്ഷപ്പെടുന്നവരാണ് വടൂക്കരയിലെ മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജെയ്‌സൺ പോളും കൂട്ടരും. ആഴ്‌ചയിൽ ആറുദിവസവും നഗരത്തിലെ ബസ്റ്റോപ്പിൽ ഭക്ഷണമില്ലാത്തവര്‍ക്ക് ഊണൊരുക്കി നല്‍കുകയാണ് ജയ്‌സണും സംഘവും. കഴിഞ്ഞ രണ്ട് വര്‍ഷമായി എല്ലാ ദിവസവും ഉച്ചക്ക് 12.30നാണ് ജയ്‌സണും സംഘവും തെരുവില്‍ കഴിയുന്നവര്‍ക്ക് ഊണ് നല്‍കുന്നത്.

വിശക്കുന്നവർക്ക് അന്നവുമായി ജെയ്‌സണും കൂട്ടരും

തൃശ്ശൂർ പട്ടാളം റോഡിലെ ബിഎസ്എൻഎൽ ഓഫീസിന് എതിർവശത്തുള്ള ബസ്‌ സ്റ്റോപ്പിലാണ് വേറിട്ട ഈ ഊണ് വിതരണം. നിലവില്‍ തെരുവില്‍ അലയുന്നവരുടെ ഭക്ഷണ കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ ബസ്‌ സ്റ്റോപ്പ്.വടൂക്കര സ്വദേശി ജെയ്‌സൺ പോളും ഭാര്യ ബിനു മരിയയും പിന്നെ ഏതാനും സന്നദ്ധ പ്രവർത്തകരുമടങ്ങുന്നവരാണ് മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പ്രവർത്തനങ്ങൾക്ക് പിന്നിൽ.100 മുതൽ 150 പേർക്കാണ് ഇവര്‍ ദിവസവും സൗജന്യ ഭക്ഷണം നല്‍കുന്നത്. കയ്യിൽ കാശില്ലാത്ത ആർക്കും ഇവിടെ നിന്ന് ഭക്ഷണം കഴിക്കാനാകും.

ജെയ്‌സൺ പോളിന്‍റെ വീട്ടില്‍ തന്നെയാണ് ഭക്ഷണം പാചകം ചെയ്യുന്നത്. എന്നും രാവിലെ 7.30നാണ് ഇവരുടെ പാചകം തുടങ്ങുക. ദിവസവും 12 മണിക്ക് പട്ടാളം റോഡിലെ ബസ്റ്റോപ്പിൽ ഭക്ഷണം എത്തും. നൂറ് ആളെ ഊട്ടാനാവില്ലെങ്കിൽ ഒരാൾക്കെങ്കിലും അന്നം നൽകുക എന്നതാണ് മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ മുദ്രാവാക്യം.ദിവസേന 5,000 രൂപയാണ് ഭക്ഷണവിതരണത്തിന്‍റെ ചെലവ്. ഭക്ഷണ വിതരണം കഴിഞ്ഞാൽ ഇലയുൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ചാക്കിലാക്കിയാണ് ജെയ്‌സൺ പോളും സംഘവും മടങ്ങുന്നത്. അവശിഷ്ടങ്ങൾ പറമ്പിൽ കുഴിച്ചുമൂടും.

എറണാകുളത്ത് പഴക്കച്ചവടം നടത്തിയാണ് ജയ്‌സണ്‍ ജീവിക്കുന്നത് .ഭാര്യ ബിനു മരിയ, ഒല്ലൂരിലെ ബസ് ഡ്രൈവറായ ഷൈൻ ജയിംസ്,ഇരിങ്ങാലക്കുടയിലെ വർക്‌ഷോപ്പ് പണിക്കാരനായ വി.ഐ.ഇസ്മായിൽ,അരണാട്ടുകരയിലെ ഓട്ടോ ഡ്രൈവർ ശ്രീജിത്ത്, അമ്മാടത്തെ വീട്ടമ്മ രമ്യ, അധ്യാപിക പ്രതിഭ എന്നിവരാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ജയ്‌സണിന്‍റെ സഹായികള്‍.

Intro:തൃശ്ശൂർ നഗരത്തിൽ ഒരുനേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ വിശന്നിരിക്കുന്നവരുടെ മുന്നിൽ ഉച്ചയൂണിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നവരാണ് വടൂക്കരയിലെ മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജെയ്സൺ പോളും കൂട്ടരും.ആഴ്ചയിൽ ആറുദിവസവും നഗരത്തിലെ ആളൊഴിഞ്ഞ ബാസ്റ്റോപ്പിൽ ഊണൊരുക്കി കാത്തിരിക്കുന്നത് തെരുവോരത്തുള്ളവർക്കായാണ്.Body:ഉച്ചക്ക് 12.30 ആകുമ്പോൾ തൃശ്ശൂർ പട്ടാളം റോഡിലെ ബിഎസ്എൻഎൽ ഓഫീസിന് എതിർവശത്തായുള്ള ആളൊഴിഞ്ഞ നീളൻ ബാസ്റ്റോപ്പിന്റെ അറ്റത്തു 2 മേശയും എട്ടു സ്റ്റൂളുകളും സ്ഥാപിക്കപ്പെടും.മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റ് വക തെരുവിൽ കഴിയുന്നവർക്കായുള്ള ഭക്ഷശാലായായി മാറിയതാണിത്.കഴിഞ്ഞ രണ്ടുവർഷമായി ഇവിടെ ഇങ്ങിനെയൊരു സംവിധാനമൊരുങ്ങിയിട്ട്.വദൂക്കര സ്വദേശി ജെയ്സൺ പോളും ഭാര്യ ബിനു മരിയയും പിന്നെ ഏതാനും സന്നദ്ധ പ്രവർത്തകരുമടങ്ങുന്നവരാണ് മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റ്ന്റെ പ്രവർത്തനങ്ങൾക്ക് പിന്നിൽ.100 മുതൽ 150 പേർക്കാണു സൗജന്യ ഊണു വിളമ്പുന്നത്. ഭിക്ഷാടകരോ തെരുവിൽ കഴിയുന്നവരോ ആകണമെന്നില്ല.കയ്യിൽ കാശില്ലാത്ത ആർക്കും ഇവിടെ നിന്നും ഭക്ഷണം ലഭിക്കും.വടൂക്കരയിലെ ജെയ്സൺ പോളിന്റെ വീടിനോടു ചേർന്നുള്ള അടുക്കളയിൽ ദിവസവും രാവിലെ ഏഴരയ്ക്കാണ് പാചകം തുടങ്ങുക.12മണിയോടെ ഭക്ഷണം പട്ടാളം റോഡിലെ ബാസ്റ്റോപ്പിൽ വിതരണത്തിന് തയാറാക്കിയെത്തിക്കും.ദിവസം 150 പേർക്കാണ് തയാറാക്കുന്നതെങ്കിലും ചിലദിവസങ്ങളിൽ അതിലേറെ ആളുകൾ എത്തുന്നതായി ഇവർ പറയുന്നു. 

ബൈറ്റ് ജയ്സൺ പോൾ
(ചെയർമാൻ, മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റ്)Conclusion:നൂറ് ആളെ ഊട്ടാനാവില്ലെങ്കിൽ ഒരാൾക്കെങ്കിലും അന്നം നൽകുക എന്നതാണ്  മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റ്ന്റെ മുദ്രാവാക്യം.ദിവസേന 5,000ത്തോളം രൂപ ഭക്ഷണവിതരണത്തിന് ഇപ്പോൾ ചെലവുണ്ട്.നേരിട്ടും അല്ലാതെയും കേട്ടറിഞ്ഞ് എത്തുന്ന സുമനസ്സുകളുടെ സഹായത്താലാണ് ഓരോദിവസവും വേണ്ട ചെലവുകൾ നടത്തുന്നത്.ഞായറാഴ്ച ഒഴികെയുള്ള എല്ലാദിവസവും ഈ ഭക്ഷണവിതരണമാണ് തെരുവിൽ ജീവിക്കുന്ന ഒരുപാട് പേർക്ക് വിശപ്പകറ്റാനുതകുന്നത്.ഭക്ഷണ വിതരണം കഴിഞ്ഞാൽ ഇലയുൾപ്പെടെയുള്ള അവശിഷ്ടങ്ങൾ ചാക്കിലാക്കിയാണ് ഇവരുടെ ഓട്ടോറിക്ഷയിൽ മടക്കം.അവശിഷ്ടങ്ങൾ പറമ്പിൽ കുഴിച്ചുമൂടും.അതിനാൽ ഊണു വിളമ്പുന്ന ബസ് സ്റ്റോപ്പ് വൃത്തിയായിത്തന്നെയിരിക്കും.എറണാകുളത്ത് ചെറിയ തോതിൽ പഴക്കച്ചവടമാണ് ജെയ്സൺ പോളിന്റെ ഉപജീവനമാർഗം ട്രസ്റ്റ് നടത്തിപ്പിൽ ജയ്സനൊപ്പം ഭാര്യ ബിനു മരിയ, ഒല്ലൂരിലെ ബസ് ഡ്രൈവറായിരുന്ന ഷൈൻ ജയിംസ്,ഇരിങ്ങാലക്കുടയിലെ വർക്‌ഷോപ് പണിക്കാരനായ വി.ഐ.ഇസ്മായിൽ,അരണാട്ടുകരയിലെ ഓട്ടോ ഡ്രൈവർ ശ്രീജിത്ത്, അമ്മാടത്തെ വീട്ടമ്മ രമ്യ, അധ്യാപികയായ പ്രതിഭ എന്നിവരെല്ലാമാണു ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകുന്നവർ.

ഇ ടിവി ഭാരത്
തൃശ്ശൂർ

Last Updated : Oct 26, 2019, 9:56 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.