ETV Bharat / state

കുതിരാനില്‍ തുരങ്കപാതയുടെ നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും; വി മുരളീധരന്‍

author img

By

Published : Jul 21, 2019, 10:14 AM IST

Updated : Jul 21, 2019, 12:13 PM IST

2018 മേയിലാണ്‌ കുതിരാൻ തുരങ്ക പദ്ധതിയുടെ നിര്‍മാണം നിര്‍ത്തിവച്ചത്.

കുതിരാനില്‍ ഒരുവര്‍ഷത്തിനകം തുരങ്കപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് വി മുരളീധരന്‍

തൃശൂര്‍: തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ കുതിരാനില്‍ തുരങ്കപാതയുടെ നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ദേശീയപാതയിലെ കുഴിയടക്കല്‍ ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കും. കുതിരാന്‍ ദേശീയപാതയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് വി മുരളീധരന്‍റെ പ്രഖ്യാപനം. ദേശീയപാത 544 ൽ കുതിരാനിലെ തുരങ്കങ്ങളുടെയും മണ്ണുത്തി-വടക്കഞ്ചേരി റോഡ് നിർമ്മാണത്തിന്‍റെയും തടസം പരിഹരിക്കും. ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘത്തിനൊപ്പമാണ് കേന്ദ്ര മന്ത്രി എത്തിയത്.

കുതിരാനില്‍ തുരങ്കപാതയുടെ നിര്‍മാണം

കുതിരാന്‍ തുരങ്കപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വനഭൂമി വിട്ടുകിട്ടണം. ഇതിനായി തിരുവനന്തപുരത്ത് വനംമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കും. ദേശീയപാതയുടെ നിര്‍മാണം ഏറ്റെടുത്ത കെഎംസി കമ്പനിക്ക് 250 കോടി രൂപ വായ്‌പ ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കും. കുതിരാനില്‍ ദേശീയപാതയുടെ അരികില്‍ സ്ഥാപിച്ച മണല്‍ചാക്കുകള്‍ മാറ്റി കല്‍ഭിത്തി കെട്ടും. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയുടെ നിര്‍മാണം ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും വി മുരളീധരൻ ഉറപ്പുനല്‍കി.

2012 ല്‍ ആയിരുന്നു സംസ്ഥാനത്തെ ആദ്യ ആറുവരിപ്പാതയായ ദേശീയപാത 544 ന്‍റെ വടക്കഞ്ചേരി മുതൽ തൃശൂര്‍ വരെയുള്ള നിര്‍മാണം ആരംഭിച്ചത്. നിർമ്മാണ കമ്പനിയായ കെഎംസിയുടെ തൊഴിലാളി സമരങ്ങളും സ്ഥലപ്രശ്‌നങ്ങളും മൂലമായിരുന്നു പാത നിര്‍മാണം വൈകിയത്. 2018 മേയിലാണ്‌ കുതിരാൻ തുരങ്ക പദ്ധതിയുടെ നിര്‍മാണം നിർത്തിവച്ചത്. തുടർന്ന് വായ്‌പ നൽകിയ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പദ്ധതിയെ നിഷ്ക്രിയ ആസ്‌തിയായി പ്രഖ്യാപിച്ചിരുന്നു.

തൃശൂര്‍: തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ കുതിരാനില്‍ തുരങ്കപാതയുടെ നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ദേശീയപാതയിലെ കുഴിയടക്കല്‍ ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കും. കുതിരാന്‍ ദേശീയപാതയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് വി മുരളീധരന്‍റെ പ്രഖ്യാപനം. ദേശീയപാത 544 ൽ കുതിരാനിലെ തുരങ്കങ്ങളുടെയും മണ്ണുത്തി-വടക്കഞ്ചേരി റോഡ് നിർമ്മാണത്തിന്‍റെയും തടസം പരിഹരിക്കും. ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘത്തിനൊപ്പമാണ് കേന്ദ്ര മന്ത്രി എത്തിയത്.

കുതിരാനില്‍ തുരങ്കപാതയുടെ നിര്‍മാണം

കുതിരാന്‍ തുരങ്കപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വനഭൂമി വിട്ടുകിട്ടണം. ഇതിനായി തിരുവനന്തപുരത്ത് വനംമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കും. ദേശീയപാതയുടെ നിര്‍മാണം ഏറ്റെടുത്ത കെഎംസി കമ്പനിക്ക് 250 കോടി രൂപ വായ്‌പ ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കും. കുതിരാനില്‍ ദേശീയപാതയുടെ അരികില്‍ സ്ഥാപിച്ച മണല്‍ചാക്കുകള്‍ മാറ്റി കല്‍ഭിത്തി കെട്ടും. മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയുടെ നിര്‍മാണം ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും വി മുരളീധരൻ ഉറപ്പുനല്‍കി.

2012 ല്‍ ആയിരുന്നു സംസ്ഥാനത്തെ ആദ്യ ആറുവരിപ്പാതയായ ദേശീയപാത 544 ന്‍റെ വടക്കഞ്ചേരി മുതൽ തൃശൂര്‍ വരെയുള്ള നിര്‍മാണം ആരംഭിച്ചത്. നിർമ്മാണ കമ്പനിയായ കെഎംസിയുടെ തൊഴിലാളി സമരങ്ങളും സ്ഥലപ്രശ്‌നങ്ങളും മൂലമായിരുന്നു പാത നിര്‍മാണം വൈകിയത്. 2018 മേയിലാണ്‌ കുതിരാൻ തുരങ്ക പദ്ധതിയുടെ നിര്‍മാണം നിർത്തിവച്ചത്. തുടർന്ന് വായ്‌പ നൽകിയ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പദ്ധതിയെ നിഷ്ക്രിയ ആസ്‌തിയായി പ്രഖ്യാപിച്ചിരുന്നു.

Intro:തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ കുതിരാനില്‍ ഒരുവര്‍ഷത്തിനകം തുരങ്കപ്പാതയുടെ
നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രസഹമന്ത്രിവി.മുരളീധരന്‍. ദേശീയപാതയിലെ
കുഴിയടയ്ക്കല്‍ ഏഴു ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
കുതിരാന്‍ ദേശീയപാതയില്‍സന്ദര്‍ശനം നടത്തിയ ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം.Body:ദേശീയപാത 544 ൽ കുതിരാനിലെ തുരങ്കങ്ങളുടെയും മണ്ണുത്തി- വടക്കഞ്ചേരി
റോഡിന്റെയും നിർമ്മാണ തടസ്സം പരിഹരിക്കാന്‍ എന്തു നടപടിയെടുക്കണമെന്ന്
തീരുമാനിക്കാനാണ് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ എത്തിയത്. ഡല്‍ഹിയില്‍
നിന്നുള്ള ഉദ്യോഗസ്ഥ സംഘവും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. കുതിരാന്‍
തുരങ്കപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വനഭൂമി വിട്ടുകിട്ടണം. ഇതിനായി,
തിരുവനന്തപുരത്ത് വനംമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കും.
വനഭൂമിയില്‍ ഇടിഞ്ഞുനില്‍ക്കുന്ന ഭാഗം നീക്കാന്‍ ഭൂമി വിട്ടുകിട്ടേതുണ്ട്.
ഇതുകൂടാതെ, അഞ്ചു തീരുമാനങ്ങള്‍ അദ്ദേഹം പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍
ദേശീയപാതയിലെ കുഴികളടയ്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി.
ദേശീയപാതയുടെ നിര്‍മാണം ഏറ്റെടുത്ത കെ.എം.സി. കന്പനിയ്ക്കു 250 കോടി രൂപ
വായ്പയായി ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കും.കുതിരാനില്‍ ദേശീയപാതയുടെ
അരികില്‍ സ്ഥാപിച്ച മണല്‍ചാക്കുകള്‍ മാറ്റി കല്‍ഭിത്തി കെട്ടും. മണ്ണുത്തി
വടക്കഞ്ചേരി ദേശീയപാതയുടെ നിര്‍മാണം ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് വി
മുരളീധരൻ ഉറപ്പുനല്‍കി.

Byte വി മുരളീധരൻ
Conclusion:കുതിരാൻ തുരങ്ക നിർമാണത്തിലെ കാലതാമസം ഒഴിവാക്കി പണി പൂർത്തിയാക്കുന്നതുമായി
ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തൃശ്ശൂർ ലോക്സഭാ എം.പി ടി.എൻ പ്രതാപൻ, കേരളത്തിൽ
നിന്നുള്ള മറ്റ് എം.പിമാരായ എ എം ആരിഫ്,രമ്യ ഹരിദാസ്,എം.കെ രാഘവൻ,വി.കെ
ശ്രീകണ്ഠൻ തൃശ്ശൂർ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്ത് എന്നിവർ
കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തിയിരുന്നു.2018 മേയിലാണ്‌
കുതിരാൻ തുരങ്ക പദ്ധതിയുടെ പണി നിർത്തിവച്ചത്.തുടർന്ന് വായ്പ നൽകിയ ബാങ്കുകളും
ധനകാര്യ സ്ഥാപനങ്ങളും പദ്ധതിയെ നിഷ്ക്രിയ ആസ്തിയായി
പ്രഖ്യാപിച്ചിരുന്നു.2012ലായിരുന്നു സംസ്ഥാനത്തെ ആദ്യ ആറുവരിപ്പാതയായ
ദേശീയപാത 544ന്റെ വടക്കഞ്ചേരി മുതൽ തൃശ്ശൂർ വരെയുള്ള പണിതുടങ്ങിയത്.നിർമ്മാണ
കമ്പനിയായ കെ.എം.സി യുടെ തൊഴിലാളി സമരങ്ങളും സ്ഥലപ്രശ്നങ്ങളും മൂലമായിരുന്നു
പാതയുടെ പണി അനന്തമായി നീണ്ടത്.ഏറെക്കാലമായി പണി നീണ്ടതിനെ തുടർന്ന്
പൊതുപ്രവർത്തകരുടെ ഇടപെടൽ ഉണ്ടാകുകയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥലം
സന്ദർശിക്കുകയും സമയബന്ധിതമായി പണി നടത്താൻ കർശന നിർദേശം നൽകുകയും
ചെയ്തതിരുന്നു.

ഇ ടിവി ഭാരത്
തൃശ്ശൂർ
Last Updated : Jul 21, 2019, 12:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.