ETV Bharat / state

ഗോഡൗണില്‍ സൂക്ഷിച്ച രാസവളങ്ങള്‍ കിണറിലെ വെള്ളത്തില്‍ കലര്‍ന്നു; പ്രദേശവാസികള്‍ ദുരിതത്തില്‍ - Chemical fertilizers became a distress to the families in arimpoor

വിളക്കുമാടം അകംപാടം പടവിലെ കൂട്ടുകൃഷി സഹകരണ സംഘത്തിന്‍റെ ഗോഡൗണിൽ സൂക്ഷിച്ച നാല്‍പത് ചാക്കോളം അമോണിയ, യൂറിയ, പൊട്ടാഷ് എന്നിവയാണ് വെള്ളം കയറിയപ്പോൾ സമീപത്തെ വീടുകളിലും കിണറുകളിലും ഒഴുകിയെത്തി പ്രദേശവാസികളെ ദുരിതത്തിലാക്കിയത്.

കൂട്ടുകൃഷി സഹകരണ സംഘം
author img

By

Published : Sep 1, 2019, 12:47 PM IST

Updated : Sep 1, 2019, 3:06 PM IST

തൃശൂര്‍: അരിമ്പൂരിൽ കൂട്ടുകൃഷി സഹകരണ സംഘത്തിന്‍റെ ഗോഡൗണിൽ നിന്ന് അമോണിയ അടക്കമുള്ള രാസവളങ്ങൾ ഒഴുകിയെത്തിയത് മൂലം ദുരിതത്തിലായി നിരവധി കുടുംബങ്ങൾ. കൂട്ടുകൃഷി സഹകരണ സംഘത്തിന്‍റെ ഗോഡൗണിൽ സൂക്ഷിച്ച നാല്‍പത് ചാക്കോളം അമോണിയ, യൂറിയ, പൊട്ടാഷ് എന്നിവയാണ് വെള്ളം കയറിയപ്പോൾ സമീപത്തെ വീടുകളിലും, കിണറുകളിലും ഒഴുകിയെത്തിയത്. വെളുത്തൂർ വിളക്കുമാടം പ്രദേശത്തെ പാടശേഖരത്തിനോട് ചേർന്ന് കിടക്കുന്ന അഞ്ചോളം കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. കിണറുകൾക്കു മീതെ ഒഴുകിയ വെള്ളവും സംഘത്തിന്‍റെ ഗോഡൗണിലെ രാസവളങ്ങളും ഒന്നാകുന്ന അവസ്ഥയിൽ ഇവ എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ പരാതി ചെവികൊണ്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

ഗോഡൗണില്‍ സൂക്ഷിച്ച രാസവളങ്ങള്‍ കിണറിലെ വെള്ളത്തില്‍ കലര്‍ന്നു; പ്രദേശവാസികള്‍ ദുരിതത്തില്‍

അമോണിയയും, യൂറിയയും, പൊട്ടാഷും പ്രളയസമയത്ത് കിണറ്റിലും വീടിനകത്തും വന്നുനിറഞ്ഞിരുന്നു. പ്രളയാനന്തരം തിരിച്ചെത്തിയ കുടുംബങ്ങളിൽ പലർക്കും ഈ വെള്ളം ഉപയോഗിച്ചതോടെ ശരീരത്തിൽ പാടുകൾ ഉണ്ടായി ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. ചില വീടുകളുടെ ഉൾഭാഗങ്ങൾ നിറം മാറി കറ പിടിച്ച നിലയിലാണ്. കിണറുകളില വെള്ളം മുഴുവൻ പമ്പ് ചെയ്ത് മാറ്റി ശുദ്ധീകരിച്ചാലേ ഇനി ജലം ഉപയോഗിക്കാനാകൂ. അതിനുള്ള സഹായങ്ങൾ ആരോഗ്യ വകുപ്പിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. രണ്ട് കുടുംബങ്ങൾക്ക് ഇനിയും താമസം തുടങ്ങാനുള്ള സാഹചര്യമായിട്ടില്ല. കുട്ടികളും വൃദ്ധരുമടക്കം നിരവധി പേരാണ് ദുരിതത്തിലായത്. വിഷയത്തിൽ അടിയന്തര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്‌ടര്‍ അടക്കമുള്ളവർക്ക് പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്. അതേസമയം ഡോ. വിവൻസിയുടെ നേതൃത്വത്തിൽ ആവശ്യമായ നിർദേശങ്ങൾ പ്രദേശവാസികൾക്ക് നൽകിയതായും ആശങ്ക വേണ്ടെന്നും അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്‍റ് സുജാത മോഹൻദാസ് പറഞ്ഞു.

തൃശൂര്‍: അരിമ്പൂരിൽ കൂട്ടുകൃഷി സഹകരണ സംഘത്തിന്‍റെ ഗോഡൗണിൽ നിന്ന് അമോണിയ അടക്കമുള്ള രാസവളങ്ങൾ ഒഴുകിയെത്തിയത് മൂലം ദുരിതത്തിലായി നിരവധി കുടുംബങ്ങൾ. കൂട്ടുകൃഷി സഹകരണ സംഘത്തിന്‍റെ ഗോഡൗണിൽ സൂക്ഷിച്ച നാല്‍പത് ചാക്കോളം അമോണിയ, യൂറിയ, പൊട്ടാഷ് എന്നിവയാണ് വെള്ളം കയറിയപ്പോൾ സമീപത്തെ വീടുകളിലും, കിണറുകളിലും ഒഴുകിയെത്തിയത്. വെളുത്തൂർ വിളക്കുമാടം പ്രദേശത്തെ പാടശേഖരത്തിനോട് ചേർന്ന് കിടക്കുന്ന അഞ്ചോളം കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. കിണറുകൾക്കു മീതെ ഒഴുകിയ വെള്ളവും സംഘത്തിന്‍റെ ഗോഡൗണിലെ രാസവളങ്ങളും ഒന്നാകുന്ന അവസ്ഥയിൽ ഇവ എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ പരാതി ചെവികൊണ്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

ഗോഡൗണില്‍ സൂക്ഷിച്ച രാസവളങ്ങള്‍ കിണറിലെ വെള്ളത്തില്‍ കലര്‍ന്നു; പ്രദേശവാസികള്‍ ദുരിതത്തില്‍

അമോണിയയും, യൂറിയയും, പൊട്ടാഷും പ്രളയസമയത്ത് കിണറ്റിലും വീടിനകത്തും വന്നുനിറഞ്ഞിരുന്നു. പ്രളയാനന്തരം തിരിച്ചെത്തിയ കുടുംബങ്ങളിൽ പലർക്കും ഈ വെള്ളം ഉപയോഗിച്ചതോടെ ശരീരത്തിൽ പാടുകൾ ഉണ്ടായി ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. ചില വീടുകളുടെ ഉൾഭാഗങ്ങൾ നിറം മാറി കറ പിടിച്ച നിലയിലാണ്. കിണറുകളില വെള്ളം മുഴുവൻ പമ്പ് ചെയ്ത് മാറ്റി ശുദ്ധീകരിച്ചാലേ ഇനി ജലം ഉപയോഗിക്കാനാകൂ. അതിനുള്ള സഹായങ്ങൾ ആരോഗ്യ വകുപ്പിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. രണ്ട് കുടുംബങ്ങൾക്ക് ഇനിയും താമസം തുടങ്ങാനുള്ള സാഹചര്യമായിട്ടില്ല. കുട്ടികളും വൃദ്ധരുമടക്കം നിരവധി പേരാണ് ദുരിതത്തിലായത്. വിഷയത്തിൽ അടിയന്തര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്‌ടര്‍ അടക്കമുള്ളവർക്ക് പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്. അതേസമയം ഡോ. വിവൻസിയുടെ നേതൃത്വത്തിൽ ആവശ്യമായ നിർദേശങ്ങൾ പ്രദേശവാസികൾക്ക് നൽകിയതായും ആശങ്ക വേണ്ടെന്നും അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്‍റ് സുജാത മോഹൻദാസ് പറഞ്ഞു.

Intro:Thrissur
അരിമ്പൂരിൽ വെളുത്തൂർ വിളക്കുമാടം പ്രദേശത്ത് കൂട്ടുകൃഷി സഹകരണ സംഘത്തിന്റെ ഗോഡൗണിൽ നിന്ന് അമോണിയ അടക്കമുള്ള രാസവളങ്ങൾ ഒഴുകിയെത്തിയതു മൂലം ദുരിതത്തിലായത് നിരവധി കുടുംബങ്ങൾ. ആരോഗ്യ വകുപ്പ് അലംഭാവം കാണിക്കുന്നതായി ആക്ഷേപം. വിഷയത്തിൽ ജില്ലാ കളക്ടറടക്കമുള്ളവർക്ക് പരാതി.
...........................


വെളുത്തൂർ വിളക്കുമാടം പ്രദേശത്തെ പാടശേഖരത്തിനോട് ചേർന്ന് കിടക്കുന്ന അഞ്ചോളം കുടുംബങ്ങളാണ് അധികൃതരുടെ അവഗണന നേരിടുന്നത്. ഇവിടെയുള്ള അഞ്ച് വീടുകളുടെ ഇടയിലുള്ള വിളക്കുമാടം അകംപാടം പടവിലെ കൂട്ടുകൃഷി സഹകരണ സംഘത്തിന്റെ ഗോഡൗണിൽ സൂക്ഷിച്ച നാല്പത് ചാക്കോളം അമോണിയ, യൂറിയ, പൊട്ടാഷ് എന്നിവയാണ് വള്ളം കയറിയപ്പോൾ സമീപത്തെ വീടുകളിലും, കിണറുകളിലും ഒഴുകിയെത്തി പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്.

ഇത്തവണത്തെ കാലവർഷത്തിൽ ഒരാളുടെ നെഞ്ചോളം ഉയരത്തിൽ ഇവിടെ വെള്ളം കയറിയിരുന്നു. കിണറുകൾക്കു മീതെ ഒഴുകിയ വെള്ളവും സംഘത്തിന്റെ ഗോഡൗണിലെ രാസവളങ്ങളും ഒന്നാകുന്ന അവസ്ഥയിൽ ഇവ എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും പരാതി ചെവികൊണ്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. (ബൈറ്റ്: കനക, പ്രദേശവാസി)

നാല്പതോളം ചാക്കിലെ അമോണിയയും, യൂറിയയും, പൊട്ടാഷും കിണറ്റിലും വീടിനകത്തും വന്നു നിറഞ്ഞു. പ്രളയാനന്തരം തിരിച്ചെത്തിയ കുടുംബങ്ങളിൽ പലർക്കും ഈ വെള്ളം ഉപയോഗിച്ചതോടെ ശരീരത്തിൽ പാടുകൾ ഉണ്ടായി ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. ചില വീടുകളുടെ ഉൾ ഭാഗങ്ങൾ നിറം മാറി കറ പിടിച്ച നിലയിലാണ്. കിണറുകളില വെള്ളം മുഴുവൻ പമ്പ് ചെയ്ത് മാറ്റിയിട്ട് ശുദ്ധീകരിച്ചാലേ ഇവ ഉപയോഗിക്കാനാകൂ. അതിനുള്ള സഹായങ്ങൾ ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന് ഇവർ പറഞ്ഞു. (ബൈറ്റ്: ജയൻ, പ്രദേശവാസി)

രണ്ട് കുടുംബങ്ങൾക്ക് ഇനിയും താമസം തുടങ്ങാനുള്ള സാഹചര്യം ആയിട്ടില്ല. കുട്ടികളും വൃദ്ധരുമടക്കം നിരവധി പേരാണ് ദുരിതത്തിലായത്. വിഷയത്തിൽ അടിയന്തിര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടറടക്കമുള്ളവർക്ക് ഇവർ പരാതി നൽകി.

അതേ സമയം ഡോ. വിവൻസിയുടെ നേതൃത്വത്തിൽ ആവശ്യമായ നിർദേശങ്ങൾ പ്രദേശവാസികൾക്കു നൽകിയതായും, ആശങ്ക വേണ്ടെന്നും അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻദാസ് പറഞ്ഞു.Body:Ok?Conclusion:
Last Updated : Sep 1, 2019, 3:06 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.