ETV Bharat / state

Fever cases Kerala | സംസ്ഥാനത്ത് ആഴ്‌ചയിൽ 3 ദിവസം ശുചീകരണ യജ്ഞം ആചരിക്കാന്‍ തീരുമാനം

author img

By

Published : Jun 22, 2023, 5:41 PM IST

കേരളത്തിൽ പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളും സ്ഥാപനങ്ങളും വീടുകളും കേന്ദ്രീകരിച്ച് ശുചീകരണം നടത്താൻ ഉന്നതതല തീരുമാനം

cleaning drive twice in a week  ശുചീകരണം  Fever cases Kerala  പകർച്ചപ്പനി  ഡെങ്കിപ്പനി  എലിപ്പനി  ശുചീകരണ പ്രവര്‍ത്തനങ്ങള്‍  ഡ്രൈ ഡേ  Dengue fever  dry day  Cleaning operations  Rat fever
ശുചീകരണ യജ്ഞം

തിരുവനന്തപുരം : ഡെങ്കിപ്പനി, എലിപ്പനി ഉള്‍പ്പടെയുള്ളവ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആഴ്‌ചയില്‍ മൂന്ന് ദിവസം സമഗ്രമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്നുചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണ. വെള്ളിയാഴ്‌ചകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ശനിയാഴ്‌ചകളില്‍ എല്ലാ സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. ഞായറാഴ്‌ചകളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ഡ്രൈ ഡേ ആചരിക്കാനും തീരുമാനിച്ചു.

മന്ത്രിമാരായ വി. ശിവന്‍കുട്ടി, വീണ ജോര്‍ജ്, എം.ബി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് ഉന്നതതലയോഗം ചേര്‍ന്നത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ പനിയുടെ തോത് താരതമ്യേന കുറവാണെങ്കിലും വരും ദിവസങ്ങളില്‍ പനി കൂടാനുള്ള സാധ്യത കൂടുതലാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എലിപ്പനി നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഹൈ റിസ്‌ക് വിഭാഗത്തെ കണ്ടെത്തിയിട്ടുണ്ട്.

ഹൈ റിസ്‌ക് വിഭാഗം : ജലാശയങ്ങളുമായി ബന്ധപ്പെട്ട് പണിയെടുക്കുന്നവര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കന്നുകാലികളുമായും വളര്‍ത്തുമൃഗങ്ങളുമായും സമ്പര്‍ക്കമുള്ളവര്‍ എന്നിവരെല്ലാം ഹൈ റിസ്‌ക്‌ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇവര്‍ തൊഴിലിലേര്‍പ്പെടുമ്പോള്‍ കയ്യുറകളും കാലുറകളും ധരിക്കണമെന്ന് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. നാളെ (23.6.2023) കുട്ടികളെ പനിയെ കുറിച്ച് ബോധവത്‌കരിക്കുന്നതിനായി എല്ലാ സ്‌കൂളുകളിലും ആരോഗ്യ അസംബ്ലി ചേരും.

also read : Viral Fever: പകർച്ചപ്പനി; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തെഴുതി വി.ഡി സതീശൻ

പനി ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം : ക്ലാസില്‍ അഞ്ചിൽ കൂടുതല്‍ പേര്‍ക്ക് പനി ലക്ഷണങ്ങള്‍ കണ്ടാല്‍ അക്കാര്യം ജില്ല മെഡിക്കല്‍ ഓഫിസറെ അറിയിക്കണമെന്ന് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പനി ബാധിതര്‍ക്കായി എല്ലാ ആശുപത്രികളിലും മരുന്ന് ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിനുപുറമെ മരുന്നിന്‍റെ ലഭ്യത ഉറപ്പുവരുത്താന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

പൊതുജനങ്ങളും ശ്രദ്ധിക്കണം : അതോടൊപ്പം ടെസ്റ്റ് കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. ഓരോ പനി ലക്ഷണങ്ങള്‍ക്കും പ്രത്യേകം ടെസ്റ്റുകള്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പനി ലക്ഷണങ്ങള്‍ കാണുന്നവര്‍ സ്വയം ചികിത്സ നടത്തരുതെന്നും ഡോക്‌ടര്‍മാരുടെ നിര്‍ദേശ പ്രകാരം മാത്രമേ ചികിത്സ നടത്താവൂ എന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭ്യര്‍ഥിച്ചു.

also read : Fever cases kerala | പനി പ്രതിരോധത്തിന് എല്ലാവരും രംഗത്തിറങ്ങണം : മുഖ്യമന്ത്രി

അതേസമയം പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാൻ പൊതുജനങ്ങളും രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ ഉറവിടം നശിപ്പിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾ വേണ്ട നടപടികൾ നടത്തുന്നുണ്ടെന്നും എന്നാൽ വിഷയത്തിൽ ജനങ്ങളും വ്യക്തിപരമായ ശ്രദ്ധ ചെലുത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ജൂൺ മാസത്തിൽ ഇത് വരെ 37 പേരാണ് പനി ബാധിച്ച് മരിച്ചിട്ടുള്ളത്. ഇവരിൽ 27 പേരും ഡെങ്കിപ്പനി ബാധിതരാണ്.

തിരുവനന്തപുരം : ഡെങ്കിപ്പനി, എലിപ്പനി ഉള്‍പ്പടെയുള്ളവ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആഴ്‌ചയില്‍ മൂന്ന് ദിവസം സമഗ്രമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്നുചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണ. വെള്ളിയാഴ്‌ചകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ശനിയാഴ്‌ചകളില്‍ എല്ലാ സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. ഞായറാഴ്‌ചകളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ഡ്രൈ ഡേ ആചരിക്കാനും തീരുമാനിച്ചു.

മന്ത്രിമാരായ വി. ശിവന്‍കുട്ടി, വീണ ജോര്‍ജ്, എം.ബി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് ഉന്നതതലയോഗം ചേര്‍ന്നത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ പനിയുടെ തോത് താരതമ്യേന കുറവാണെങ്കിലും വരും ദിവസങ്ങളില്‍ പനി കൂടാനുള്ള സാധ്യത കൂടുതലാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എലിപ്പനി നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഹൈ റിസ്‌ക് വിഭാഗത്തെ കണ്ടെത്തിയിട്ടുണ്ട്.

ഹൈ റിസ്‌ക് വിഭാഗം : ജലാശയങ്ങളുമായി ബന്ധപ്പെട്ട് പണിയെടുക്കുന്നവര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കന്നുകാലികളുമായും വളര്‍ത്തുമൃഗങ്ങളുമായും സമ്പര്‍ക്കമുള്ളവര്‍ എന്നിവരെല്ലാം ഹൈ റിസ്‌ക്‌ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇവര്‍ തൊഴിലിലേര്‍പ്പെടുമ്പോള്‍ കയ്യുറകളും കാലുറകളും ധരിക്കണമെന്ന് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. നാളെ (23.6.2023) കുട്ടികളെ പനിയെ കുറിച്ച് ബോധവത്‌കരിക്കുന്നതിനായി എല്ലാ സ്‌കൂളുകളിലും ആരോഗ്യ അസംബ്ലി ചേരും.

also read : Viral Fever: പകർച്ചപ്പനി; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തെഴുതി വി.ഡി സതീശൻ

പനി ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം : ക്ലാസില്‍ അഞ്ചിൽ കൂടുതല്‍ പേര്‍ക്ക് പനി ലക്ഷണങ്ങള്‍ കണ്ടാല്‍ അക്കാര്യം ജില്ല മെഡിക്കല്‍ ഓഫിസറെ അറിയിക്കണമെന്ന് പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പനി ബാധിതര്‍ക്കായി എല്ലാ ആശുപത്രികളിലും മരുന്ന് ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിനുപുറമെ മരുന്നിന്‍റെ ലഭ്യത ഉറപ്പുവരുത്താന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

പൊതുജനങ്ങളും ശ്രദ്ധിക്കണം : അതോടൊപ്പം ടെസ്റ്റ് കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. ഓരോ പനി ലക്ഷണങ്ങള്‍ക്കും പ്രത്യേകം ടെസ്റ്റുകള്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പനി ലക്ഷണങ്ങള്‍ കാണുന്നവര്‍ സ്വയം ചികിത്സ നടത്തരുതെന്നും ഡോക്‌ടര്‍മാരുടെ നിര്‍ദേശ പ്രകാരം മാത്രമേ ചികിത്സ നടത്താവൂ എന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭ്യര്‍ഥിച്ചു.

also read : Fever cases kerala | പനി പ്രതിരോധത്തിന് എല്ലാവരും രംഗത്തിറങ്ങണം : മുഖ്യമന്ത്രി

അതേസമയം പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാൻ പൊതുജനങ്ങളും രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ ഉറവിടം നശിപ്പിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾ വേണ്ട നടപടികൾ നടത്തുന്നുണ്ടെന്നും എന്നാൽ വിഷയത്തിൽ ജനങ്ങളും വ്യക്തിപരമായ ശ്രദ്ധ ചെലുത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ജൂൺ മാസത്തിൽ ഇത് വരെ 37 പേരാണ് പനി ബാധിച്ച് മരിച്ചിട്ടുള്ളത്. ഇവരിൽ 27 പേരും ഡെങ്കിപ്പനി ബാധിതരാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.