ETV Bharat / state

വിഴിഞ്ഞം തുറമുഖ സമരം: സർക്കാർ നടത്തിയ ചർച്ച പരാജയം

author img

By

Published : Sep 6, 2022, 7:04 AM IST

ചർച്ചയിൽ മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമര സമിതി. ഉപരോധ സമരം 21 ദിവസം പിന്നിട്ടു.

Vizhinjam protest  വിഴിഞ്ഞം തുറമുഖസമരം  സർക്കാർ നടത്തിയ ചർച്ച പരാജയം  Vizhinjam protest updation  ലത്തീൻ അതിരൂപത  Latin Archdiocese  വിഴിഞ്ഞം ഉപവാസ സമരം  മത്സ്യത്തൊഴിലാളികൾ  Fishermen protest  kerala news  malayalam latest news  thiruvananthapuram news  കേരള വാർത്തകൾ
വിഴിഞ്ഞം തുറമുഖ സമരം: സർക്കാർ നടത്തിയ ചർച്ച പരാജയം

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. മന്ത്രിസഭ ഉപസമിതിയുമായി ലത്തീൻ രൂപത നടത്തിയ ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. ചർച്ചയില്‍ ഏഴ് ആവശ്യങ്ങളാണ് ലത്തീൻ അതിരൂപത ഉന്നയിച്ചത്.

തുറമുഖ നിർമാണം നിർത്തിവയ്‌ക്കുന്നത് ഉൾപ്പടെയുള്ള ഏഴ് ആവശ്യങ്ങളിലും പരിഹാരമാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്. ക്യാമ്പുകളിൽ കഴിയുന്നവരെ ഓണത്തിന് മുമ്പ് മാറ്റണമെന്ന ആവശ്യം ഇതുവരെയും നടന്നില്ല. മുഖ്യമന്ത്രി തങ്ങളെ ആക്ഷേപിക്കുകയാണ് ചെയ്‌തതെന്ന് വികാരി ജനറൽ യൂജിൻ പെരേര പ്രതികരിച്ചു.

ഉറപ്പ് നല്‍കുന്നതല്ലാതെ സര്‍ക്കാര്‍ ഉത്തരവുകളൊന്നും ഇതുവരെ ഇറക്കുന്നില്ലെന്ന് വിമര്‍ശിച്ച സമര സമിതി പ്രതിനിധികള്‍, സമരം സംസ്ഥാന വ്യാപകമാക്കുമെന്നും വ്യക്തമാക്കി. തുറമുഖ നിർമാണം നിർത്തിവച്ച് സാമൂഹിക ആഘാത പഠനം നടത്തണമെന്നത് ഉൾപ്പെടെ ഏഴ് ഇന ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സമര സമിതിയുടെ തീരുമാനം. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തിൽ ഇന്നലെ (05.09.2022) ഉപവാസ സമരവും ആരംഭിച്ചിരുന്നു.

കൊല്ലങ്കോട്, പരുത്തിയൂർ ഇടവകകളിലെ വിശ്വാസികളാണ് ഉപരോധ സമരത്തിന്‍റെ 21-ാം ദിനമായ ഇന്നലെ സമരത്തിന് എത്തിയത്.

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. മന്ത്രിസഭ ഉപസമിതിയുമായി ലത്തീൻ രൂപത നടത്തിയ ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. ചർച്ചയില്‍ ഏഴ് ആവശ്യങ്ങളാണ് ലത്തീൻ അതിരൂപത ഉന്നയിച്ചത്.

തുറമുഖ നിർമാണം നിർത്തിവയ്‌ക്കുന്നത് ഉൾപ്പടെയുള്ള ഏഴ് ആവശ്യങ്ങളിലും പരിഹാരമാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്. ക്യാമ്പുകളിൽ കഴിയുന്നവരെ ഓണത്തിന് മുമ്പ് മാറ്റണമെന്ന ആവശ്യം ഇതുവരെയും നടന്നില്ല. മുഖ്യമന്ത്രി തങ്ങളെ ആക്ഷേപിക്കുകയാണ് ചെയ്‌തതെന്ന് വികാരി ജനറൽ യൂജിൻ പെരേര പ്രതികരിച്ചു.

ഉറപ്പ് നല്‍കുന്നതല്ലാതെ സര്‍ക്കാര്‍ ഉത്തരവുകളൊന്നും ഇതുവരെ ഇറക്കുന്നില്ലെന്ന് വിമര്‍ശിച്ച സമര സമിതി പ്രതിനിധികള്‍, സമരം സംസ്ഥാന വ്യാപകമാക്കുമെന്നും വ്യക്തമാക്കി. തുറമുഖ നിർമാണം നിർത്തിവച്ച് സാമൂഹിക ആഘാത പഠനം നടത്തണമെന്നത് ഉൾപ്പെടെ ഏഴ് ഇന ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് സമര സമിതിയുടെ തീരുമാനം. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തിൽ ഇന്നലെ (05.09.2022) ഉപവാസ സമരവും ആരംഭിച്ചിരുന്നു.

കൊല്ലങ്കോട്, പരുത്തിയൂർ ഇടവകകളിലെ വിശ്വാസികളാണ് ഉപരോധ സമരത്തിന്‍റെ 21-ാം ദിനമായ ഇന്നലെ സമരത്തിന് എത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.