ETV Bharat / state

റോഡ് പണികളിലെ അവിശുദ്ധ കൂട്ടുകെട്ടുകൾ അംഗീകരിക്കില്ല; മന്ത്രി പി എ മുഹമ്മദ് റിയാസ്

author img

By

Published : Mar 14, 2023, 5:08 PM IST

റോഡ് നിർമാണം ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ കരാറുകാർ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

പി എ മുഹമ്മദ് റിയാസ്  Unholy alliances in road works  minister Muhammad riyas  p a muhammad riyas  kerala news  malayalam news  Public Works Department  പൊതുമരാമത്ത് വകുപ്പ്  റോഡ് പണികളിലെ അവിശുദ്ധ കൂട്ടുകെട്ടുകൾ  റോഡ് പണി  വിഡി സതീശൻ  നിയമസഭ
റോഡ് പണികളിൽ കൂടുതൽ ശ്രദ്ധ

മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡ് പണികളിലെ അവിശുദ്ധ കൂട്ടുകെട്ടുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് പണികളിൽ ഇപ്പോഴും തെറ്റായ പ്രവണതകളുണ്ട്. ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കുക തന്നെ ചെയ്യും. നന്നായി ജോലി ചെയ്യുന്നവരെ സർക്കാർ സംരക്ഷിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

അതേസമയം തെറ്റ് ചെയ്യുന്നവരും തെറ്റായ പ്രവണതകൾക്ക് കൂട്ടുനിൽക്കുന്നവരും മാത്രം അസ്വസ്ഥരായാൽ മതിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിർമിക്കുന്ന റോഡുകൾ പെട്ടെന്ന് കേടുവരുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ അതിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള പാളിച്ചകളിൽ കരാറുകാരെ നേരിടാൻ രണ്ടുവഴികളാണ് സ്വീകരിക്കുന്നത്.

പൊളിക്കുന്നവർ തന്നെ പണിയണം: കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതും നഷ്‌ടം ഈടാക്കി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുമാണ് നിലവിൽ കൈക്കൊള്ളുന്ന രീതി. പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കിയ റണ്ണിങ് കോൺട്രാക്‌ട് സംവിധാനം റോഡിലെ കുഴികൾ വേഗത്തിൽ അടയ്‌ക്കാൻ സഹായകമായതായും മന്ത്രി ചോദ്യോത്തര വേളയിൽ വ്യക്തമാക്കി. റോഡുകൾ വെട്ടിപ്പൊളിക്കുന്നവർ തന്നെ അത് ശരിയാക്കണമെന്ന ഉത്തരവ് പൊതുമരാമത്ത് വകുപ്പ് ഫെബ്രുവരി 14ന് തന്നെ ഇറക്കിയതായും മന്ത്രി, സഭയെ അറിയിച്ചു.

പ്രതിപക്ഷ നേതാവായ വിഡി സതീശൻ ആണ് ഇത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്. വാട്ടർ അതോറിറ്റി ആണ് ഏറ്റവും കൂടുതൽ റോഡുകൾ പൊളിക്കുന്നത്. അവർക്ക് റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കാൻ കഴിയില്ല. അതിന് പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ജലവിഭവ മന്ത്രിയുമായി നിരന്തരം വിശകലനം ചെയ്യുന്നുണ്ടെന്ന് മന്ത്രി റിയാസ് ചോദ്യത്തിന് മറുപടി നൽകി.

പൊളിക്കാനുള്ള അനുമതികൾ ഇങ്ങനെ: പൊതുമരാമത്ത് വകുപ്പ് റോഡ് നിർമാണം ആരംഭിക്കുന്നതിനു മുമ്പ് ഓൺലൈൻ പോർട്ടലിൽ അപേക്ഷിക്കുന്നവർക്ക് റോഡ് മുറിക്കാൻ അനുമതി നൽകുന്നുണ്ട്. പണിപൂർത്തിയായ ശേഷം ലഭിക്കുന്ന അപേക്ഷകൾക്ക് പ്രാധാന്യം നോക്കി മാത്രമാണ് അനുമതി നൽകുന്നത്. ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇത് ഗുണകരമായ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിലെ പല ഉദ്യോഗസ്ഥരും ഫോണിൽ വിളിച്ചാൽ എടുക്കാറില്ല എന്ന പരാതിയാണ് അൻവർ സാദത്ത് എംഎൽഎ ഉന്നയിച്ചത്. ഉദ്യോഗസ്ഥരുടെ പേര് എഴുതിയാൽ നടപടി സ്വീകരിക്കാമെന്ന് മന്ത്രി മറുപടി നൽകി.

also read: തോല്‍ക്കുമെന്ന പരാമര്‍ശം: സ്‌പീക്കറെ നേരിട്ടുകണ്ട് പ്രതിഷേധമറിയിച്ച് യുഡിഎഫ് നേതാക്കള്‍

പ്രതിഷേധം തീരാതെ നിയമസഭ: അതേസമയം ഇന്ന് നടന്ന നിയമസഭ സമ്മേളനത്തിലും ബ്രഹ്മപുരം വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധമറിയിച്ചു. പ്രതിപക്ഷ എംഎൽഎമാരുടെ പ്രതിഷേധത്തിൽ സ്‌പീക്കർ എ എൻ ഷംസീറിന്‍റെ പരാമർശമാണ് പ്രധാനമായും പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. പ്രതിഷേധിക്കുന്ന എംഎൽഎമാർ അടുത്ത തെരഞ്ഞെടുപ്പ് ജയിക്കില്ലെന്നതായിരുന്നു സ്‌പീക്കറെ വിവാദത്തിലാക്കിയ പരാമർശം. വിഷയത്തിൽ സ്‌പീക്കർ ഭൂതകാലം മറക്കരുതെന്നും വിജയവും പരാജയവും ജനങ്ങൾ തീരുമാനിച്ചുകൊള്ളും എന്നും പ്രതിപക്ഷ നേതാവുൾപ്പെടെയുള്ള കോൺഗ്രസ് എംഎൽഎമാർ പ്രതികരിച്ചു. സംഭവത്തിൽ സമാന്തരസഭയടക്കം നടുത്തളത്തിൽ നടത്തിയ ശേഷം പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു.

മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡ് പണികളിലെ അവിശുദ്ധ കൂട്ടുകെട്ടുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് പണികളിൽ ഇപ്പോഴും തെറ്റായ പ്രവണതകളുണ്ട്. ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കുക തന്നെ ചെയ്യും. നന്നായി ജോലി ചെയ്യുന്നവരെ സർക്കാർ സംരക്ഷിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

അതേസമയം തെറ്റ് ചെയ്യുന്നവരും തെറ്റായ പ്രവണതകൾക്ക് കൂട്ടുനിൽക്കുന്നവരും മാത്രം അസ്വസ്ഥരായാൽ മതിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിർമിക്കുന്ന റോഡുകൾ പെട്ടെന്ന് കേടുവരുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാൽ അതിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള പാളിച്ചകളിൽ കരാറുകാരെ നേരിടാൻ രണ്ടുവഴികളാണ് സ്വീകരിക്കുന്നത്.

പൊളിക്കുന്നവർ തന്നെ പണിയണം: കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതും നഷ്‌ടം ഈടാക്കി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുമാണ് നിലവിൽ കൈക്കൊള്ളുന്ന രീതി. പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കിയ റണ്ണിങ് കോൺട്രാക്‌ട് സംവിധാനം റോഡിലെ കുഴികൾ വേഗത്തിൽ അടയ്‌ക്കാൻ സഹായകമായതായും മന്ത്രി ചോദ്യോത്തര വേളയിൽ വ്യക്തമാക്കി. റോഡുകൾ വെട്ടിപ്പൊളിക്കുന്നവർ തന്നെ അത് ശരിയാക്കണമെന്ന ഉത്തരവ് പൊതുമരാമത്ത് വകുപ്പ് ഫെബ്രുവരി 14ന് തന്നെ ഇറക്കിയതായും മന്ത്രി, സഭയെ അറിയിച്ചു.

പ്രതിപക്ഷ നേതാവായ വിഡി സതീശൻ ആണ് ഇത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്. വാട്ടർ അതോറിറ്റി ആണ് ഏറ്റവും കൂടുതൽ റോഡുകൾ പൊളിക്കുന്നത്. അവർക്ക് റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കാൻ കഴിയില്ല. അതിന് പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ജലവിഭവ മന്ത്രിയുമായി നിരന്തരം വിശകലനം ചെയ്യുന്നുണ്ടെന്ന് മന്ത്രി റിയാസ് ചോദ്യത്തിന് മറുപടി നൽകി.

പൊളിക്കാനുള്ള അനുമതികൾ ഇങ്ങനെ: പൊതുമരാമത്ത് വകുപ്പ് റോഡ് നിർമാണം ആരംഭിക്കുന്നതിനു മുമ്പ് ഓൺലൈൻ പോർട്ടലിൽ അപേക്ഷിക്കുന്നവർക്ക് റോഡ് മുറിക്കാൻ അനുമതി നൽകുന്നുണ്ട്. പണിപൂർത്തിയായ ശേഷം ലഭിക്കുന്ന അപേക്ഷകൾക്ക് പ്രാധാന്യം നോക്കി മാത്രമാണ് അനുമതി നൽകുന്നത്. ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇത് ഗുണകരമായ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിലെ പല ഉദ്യോഗസ്ഥരും ഫോണിൽ വിളിച്ചാൽ എടുക്കാറില്ല എന്ന പരാതിയാണ് അൻവർ സാദത്ത് എംഎൽഎ ഉന്നയിച്ചത്. ഉദ്യോഗസ്ഥരുടെ പേര് എഴുതിയാൽ നടപടി സ്വീകരിക്കാമെന്ന് മന്ത്രി മറുപടി നൽകി.

also read: തോല്‍ക്കുമെന്ന പരാമര്‍ശം: സ്‌പീക്കറെ നേരിട്ടുകണ്ട് പ്രതിഷേധമറിയിച്ച് യുഡിഎഫ് നേതാക്കള്‍

പ്രതിഷേധം തീരാതെ നിയമസഭ: അതേസമയം ഇന്ന് നടന്ന നിയമസഭ സമ്മേളനത്തിലും ബ്രഹ്മപുരം വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധമറിയിച്ചു. പ്രതിപക്ഷ എംഎൽഎമാരുടെ പ്രതിഷേധത്തിൽ സ്‌പീക്കർ എ എൻ ഷംസീറിന്‍റെ പരാമർശമാണ് പ്രധാനമായും പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. പ്രതിഷേധിക്കുന്ന എംഎൽഎമാർ അടുത്ത തെരഞ്ഞെടുപ്പ് ജയിക്കില്ലെന്നതായിരുന്നു സ്‌പീക്കറെ വിവാദത്തിലാക്കിയ പരാമർശം. വിഷയത്തിൽ സ്‌പീക്കർ ഭൂതകാലം മറക്കരുതെന്നും വിജയവും പരാജയവും ജനങ്ങൾ തീരുമാനിച്ചുകൊള്ളും എന്നും പ്രതിപക്ഷ നേതാവുൾപ്പെടെയുള്ള കോൺഗ്രസ് എംഎൽഎമാർ പ്രതികരിച്ചു. സംഭവത്തിൽ സമാന്തരസഭയടക്കം നടുത്തളത്തിൽ നടത്തിയ ശേഷം പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.