ETV Bharat / state

'അരുവിക്കരയില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചു'; സിപിഎം ജില്ല നേതാവിനെതിരെ അന്വേഷണം

author img

By

Published : Jun 30, 2021, 5:48 PM IST

ജില്ല സെക്രട്ടേറിയറ്റ് അംഗമായ വി.കെ മധുവിനെ ആദ്യ ഘട്ടത്തില്‍ സ്ഥാനാര്‍ഥിയായി തീരുമാനിച്ചെങ്കിലും പിന്നീട് ജി സ്റ്റീഫനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇത് മധുവിനെ ചൊടിപ്പിച്ചെന്നും പാര്‍ട്ടിവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നുമാണ് ആരോപണം.

Tried to defeat at the aruvikkara candidate CPM probe against district member  അരുവിക്കരയില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചു  ജില്ല സെക്രട്ടറിയേറ്റ് അംഗം  സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റി  CPM Thiruvananthapuram District Committee
'അരുവിക്കരയില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചു'; ജില്ല സെക്രട്ടറിയേറ്റ് അംഗത്തിനെതിരെ അന്വേഷണത്തിന് സി.പി.എം

തിരുവനന്തപുരം: അരുവിക്കരയിലെ സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന ജി. സ്റ്റീഫനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍, വി.കെ മധുവിനെതിരെ അന്വേഷണത്തിന് സമിതിയെ നിയമിച്ച് സി.പി.എം. പാര്‍ട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗവും ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ വി.കെ മധുവിനെ അരുവിക്കരയില്‍ സ്ഥാനാര്‍ഥിയായി സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍, അവസാനഘട്ടത്തിലാണ് സ്റ്റീഫന്‍ സ്ഥാനാര്‍ഥിയായെത്തിയത്.

സ്ഥാനാര്‍ഥിയാകാന്‍ പദ്ധതിയിട്ട് പ്രവര്‍ത്തനം

സി.പി.എം സംസ്ഥാന സമിതിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്‍റെ ആദ്യഘട്ടം മുതല്‍ വി.കെ മധു വിട്ടുനിന്നു. സ്ഥാനാര്‍ഥിത്വം നഷ്ടമായതില്‍ വി.കെ മധുവിന് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു.

ജില്ല പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ മത്സരിക്കുന്നത് ലക്ഷ്യമിട്ട് ജില്ല പഞ്ചായത്തിന്‍റെ റോഡുകള്‍ അടക്കമുള്ള പ്രധാന പദ്ധതികളില്‍ പലതും അരുവിക്കരയിലാണ് മധു നടപ്പിലാക്കിയത്.

'തന്നിഷ്ടം' പ്രചരണത്തെ ബാധിച്ചു

അവസാന നിമിഷം സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതോടെ മധുവും കൂടെയുള്ളവരും വലിയ പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. ഇത് ആദ്യഘട്ടത്തിലെ പ്രചരണ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നുവെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന അഭിപ്രായം. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ സി ജയന്‍ബാബു, സി അജയകുമാര്‍, കെ.സി വിക്രമന്‍ എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങള്‍.

സ്റ്റീഫന്‍റെ ജയം, കോണ്‍ഗ്രസിന്‍റെ കുത്തക തകര്‍ത്ത്

രണ്ടാഴ്‌ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് സി.പി.എം, സമിതിയോട് നിര്‍ദേശിച്ചിരിക്കുന്നത്. മുപ്പതുവര്‍ഷത്തെ കോണ്‍ഗ്രസിന്‍റെ കുത്തക തകര്‍ത്താണ് ഇക്കുറി ജി സ്റ്റീഫന്‍ അരുവിക്കരയില്‍ നിന്നും ജയിച്ചു കയറിയത്. സിറ്റിങ് എം.എല്‍.എയായിരുന്ന കെ.എം ശബരിനാഥനെ അട്ടിമറിച്ചാണ് ജി സ്റ്റീഫന്‍ എം.എല്‍.എയായത്.

ALSO READ: മീനില്‍ മായം കണ്ടാല്‍ വിളിക്കാം: കോൾ സെന്‍ററുമായി ഫിഷറീസ് വകുപ്പ്

തിരുവനന്തപുരം: അരുവിക്കരയിലെ സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന ജി. സ്റ്റീഫനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍, വി.കെ മധുവിനെതിരെ അന്വേഷണത്തിന് സമിതിയെ നിയമിച്ച് സി.പി.എം. പാര്‍ട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗവും ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ വി.കെ മധുവിനെ അരുവിക്കരയില്‍ സ്ഥാനാര്‍ഥിയായി സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍, അവസാനഘട്ടത്തിലാണ് സ്റ്റീഫന്‍ സ്ഥാനാര്‍ഥിയായെത്തിയത്.

സ്ഥാനാര്‍ഥിയാകാന്‍ പദ്ധതിയിട്ട് പ്രവര്‍ത്തനം

സി.പി.എം സംസ്ഥാന സമിതിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്‍റെ ആദ്യഘട്ടം മുതല്‍ വി.കെ മധു വിട്ടുനിന്നു. സ്ഥാനാര്‍ഥിത്വം നഷ്ടമായതില്‍ വി.കെ മധുവിന് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു.

ജില്ല പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ മത്സരിക്കുന്നത് ലക്ഷ്യമിട്ട് ജില്ല പഞ്ചായത്തിന്‍റെ റോഡുകള്‍ അടക്കമുള്ള പ്രധാന പദ്ധതികളില്‍ പലതും അരുവിക്കരയിലാണ് മധു നടപ്പിലാക്കിയത്.

'തന്നിഷ്ടം' പ്രചരണത്തെ ബാധിച്ചു

അവസാന നിമിഷം സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതോടെ മധുവും കൂടെയുള്ളവരും വലിയ പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. ഇത് ആദ്യഘട്ടത്തിലെ പ്രചരണ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നുവെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന അഭിപ്രായം. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ സി ജയന്‍ബാബു, സി അജയകുമാര്‍, കെ.സി വിക്രമന്‍ എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങള്‍.

സ്റ്റീഫന്‍റെ ജയം, കോണ്‍ഗ്രസിന്‍റെ കുത്തക തകര്‍ത്ത്

രണ്ടാഴ്‌ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് സി.പി.എം, സമിതിയോട് നിര്‍ദേശിച്ചിരിക്കുന്നത്. മുപ്പതുവര്‍ഷത്തെ കോണ്‍ഗ്രസിന്‍റെ കുത്തക തകര്‍ത്താണ് ഇക്കുറി ജി സ്റ്റീഫന്‍ അരുവിക്കരയില്‍ നിന്നും ജയിച്ചു കയറിയത്. സിറ്റിങ് എം.എല്‍.എയായിരുന്ന കെ.എം ശബരിനാഥനെ അട്ടിമറിച്ചാണ് ജി സ്റ്റീഫന്‍ എം.എല്‍.എയായത്.

ALSO READ: മീനില്‍ മായം കണ്ടാല്‍ വിളിക്കാം: കോൾ സെന്‍ററുമായി ഫിഷറീസ് വകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.