ETV Bharat / state

Trivandrum rape case| യുവതിയെ ബലാത്സംഗം ചെയ്‌ത കേസ്; പ്രതി കിരണിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

author img

By

Published : Jun 26, 2023, 10:46 AM IST

Updated : Jun 26, 2023, 1:37 PM IST

തിരുവനന്തപുരത്ത് യുവതിയെ ബലാത്സംഗം ചെയ്‌ത സംഭവത്തില്‍ പ്രതി കിരണിനെ ഇന്ന് ആറ്റിങ്ങല്‍ കോടതിയിലാണ് ഹാജരാക്കുക

kazhakkoottam Rape case  kazhakkoottam Rape  trivandrum rape  trivandrum  rape case  rape  police  kiran  കഴക്കൂട്ടം  കഴക്കൂട്ടം പീഡനം  തിരുവനന്തപുരം  പൊലീസ്  കിരണ്‍  കോടതി  കഴക്കൂട്ടം ബലാത്സംഗം
kiran

തിരുവനന്തപുരം: യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്‌ത കേസില്‍ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തിങ്കളാഴ്‌ച ഉച്ചയോടെ ആറ്റിങ്ങല്‍ കോടതിയിലാകും പ്രതി കിരണിനെ പൊലീസ് ഹാജരാക്കുക. ഇന്നലെയായിരുന്നു പീഡനത്തിന് ഇരയായ പെണ്‍കുട്ടി കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

ശനിയാഴ്‌ച(ജൂണ്‍ 24) ആണ്‍ സുഹൃത്തുമായി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ കിരണ്‍(25) തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കുകയായിരുന്നു. ആറ്റിങ്ങല്‍ അവനവന്‍ചേരി സ്വദേശിയാണ് പ്രതി കിരണ്‍. കിരണുമായി പെണ്‍കുട്ടിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ശനിയാഴ്‌ച രാത്രി 10 മണിയോടെയാണ് കഴക്കൂട്ടത്തെ റസ്‌റ്റോറന്‍റില്‍ നിന്നും യുവതിയെ തട്ടിക്കൊണ്ടു പോയത്.

റസ്‌റ്റോറന്‍റിന് മുന്‍പിലും വഴി നീളയും നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടു വിടാം എന്ന വ്യാജേന യുവതിയെ തന്‍റെ ബൈക്കില്‍ കയറ്റി മേനംകുളം ഭാഗത്തേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് വീണ്ടും കിരണ്‍ മര്‍ദിക്കുകയും ചെയ്‌തു. തുടര്‍ന്ന് രാത്രി ഒന്നരയോടെ കഴക്കൂട്ടം വെട്ടുറോഡില്‍ സൈനിക സ്‌കൂളിന് സമീപത്തെ അഗ്രോ സെന്‍ററിലെ ഗോഡൗണില്‍ എത്തിച്ചു. ഇയാള്‍ മുന്‍പ് അഗ്രോ സെന്ററിലെ ജീവനക്കാരനായിരുന്നു.

ഗോഡൗണില്‍ പുലര്‍ച്ചെ അഞ്ച് മണി വരെ ക്രൂരമായി മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. മര്‍ദനവും പീഡനവും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച പ്രതി യുവതിയെ വിവസ്ത്രയാക്കി ഗോഡൗണില്‍ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെ യുവതി വിവസ്ത്രയായി ഗോഡൗണിന് സമീപത്തെ വീടുകളില്‍ സഹായം അഭ്യര്‍ഥിച്ച് എത്തി. പിന്നീട് പുലര്‍ച്ചെ ആറ് മണിയോടെ പരിസരവാസികള്‍ യുവതിയെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

പരാതി ലഭിച്ചതോടെ പൊലീസ് ബലാത്സംഗം നടന്ന കഴക്കൂട്ടത്തെ ഗോഡൗണിന് സമീപത്ത് നിന്നു തന്നെ കിരണിനെ അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ നിലവില്‍ തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ പൊലീസ് കഴക്കൂട്ടത്തെ തന്നെ സ്വകാര്യ ആശുപത്രിയിലാണ് യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയത്. വൈദ്യ പരിശോധനയില്‍ യുവതി പീഡനത്തിനിരയായെന്ന് മനസിലാക്കിയതോടെ വിദഗ്ധ ചികിത്സക്ക് എസ് എ ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

യുവതിയും കിരണും തമ്മില്‍ ദീര്‍ഘനാളത്തെ പരിചയമായിരുന്നുവെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു. കഴക്കൂട്ടം അസിസ്റ്റന്‍റ്‌ കമ്മിഷണര്‍ പൃഥ്വിരാജിന്‍റെ നേതൃത്വത്തില്‍ എസ് എച്ച് ഒ അജിത് കുമാര്‍, എസ് ഐ ശരത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

അടുത്തിടെ മഹാരാഷ്‌ട്രയില്‍ 17 വയസുകാരിയെ ബലാത്സംഗം ചെയ്‌ത്‌ ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവും അയല്‍വാസിയും അറസ്റ്റിലായിരുന്നു. മുംബൈയിലാണ് സംഭവം നടന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് അയല്‍വാസിയായ സുഹൃത്ത് തന്നെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്‌തതായാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. അനന്തരഫലങ്ങള്‍ ഭയന്ന് പെണ്‍കുട്ടി സംഭവം ആദ്യം വീട്ടുകാരെ അറിയിച്ചിരുന്നില്ല.

പിന്നീട് ഫെബ്രുവരി 28ന് പെണ്‍കുട്ടിയുടെ അമ്മ ജോലിക്കായി പുറത്തുപോയ സമയത്ത് പിതാവിനൊപ്പം അവര്‍ വീട്ടില്‍ തനിച്ചായിരുന്നു. അന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് പിതാവും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. ഇക്കാര്യം ആദ്യം വീട്ടുകാരോടോ സുഹൃത്തുക്കളോടോ വെളിപ്പെടുത്താതിരുന്ന പെണ്‍കുട്ടി താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് പീഡന വിവരം അമ്മയോട് തുറന്നുപറഞ്ഞത്. തുടര്‍ന്ന് ഇരുവരും പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തിരുവനന്തപുരം: യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്‌ത കേസില്‍ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തിങ്കളാഴ്‌ച ഉച്ചയോടെ ആറ്റിങ്ങല്‍ കോടതിയിലാകും പ്രതി കിരണിനെ പൊലീസ് ഹാജരാക്കുക. ഇന്നലെയായിരുന്നു പീഡനത്തിന് ഇരയായ പെണ്‍കുട്ടി കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

ശനിയാഴ്‌ച(ജൂണ്‍ 24) ആണ്‍ സുഹൃത്തുമായി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ കിരണ്‍(25) തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കുകയായിരുന്നു. ആറ്റിങ്ങല്‍ അവനവന്‍ചേരി സ്വദേശിയാണ് പ്രതി കിരണ്‍. കിരണുമായി പെണ്‍കുട്ടിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ശനിയാഴ്‌ച രാത്രി 10 മണിയോടെയാണ് കഴക്കൂട്ടത്തെ റസ്‌റ്റോറന്‍റില്‍ നിന്നും യുവതിയെ തട്ടിക്കൊണ്ടു പോയത്.

റസ്‌റ്റോറന്‍റിന് മുന്‍പിലും വഴി നീളയും നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടു വിടാം എന്ന വ്യാജേന യുവതിയെ തന്‍റെ ബൈക്കില്‍ കയറ്റി മേനംകുളം ഭാഗത്തേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് വീണ്ടും കിരണ്‍ മര്‍ദിക്കുകയും ചെയ്‌തു. തുടര്‍ന്ന് രാത്രി ഒന്നരയോടെ കഴക്കൂട്ടം വെട്ടുറോഡില്‍ സൈനിക സ്‌കൂളിന് സമീപത്തെ അഗ്രോ സെന്‍ററിലെ ഗോഡൗണില്‍ എത്തിച്ചു. ഇയാള്‍ മുന്‍പ് അഗ്രോ സെന്ററിലെ ജീവനക്കാരനായിരുന്നു.

ഗോഡൗണില്‍ പുലര്‍ച്ചെ അഞ്ച് മണി വരെ ക്രൂരമായി മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. മര്‍ദനവും പീഡനവും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച പ്രതി യുവതിയെ വിവസ്ത്രയാക്കി ഗോഡൗണില്‍ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെ യുവതി വിവസ്ത്രയായി ഗോഡൗണിന് സമീപത്തെ വീടുകളില്‍ സഹായം അഭ്യര്‍ഥിച്ച് എത്തി. പിന്നീട് പുലര്‍ച്ചെ ആറ് മണിയോടെ പരിസരവാസികള്‍ യുവതിയെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

പരാതി ലഭിച്ചതോടെ പൊലീസ് ബലാത്സംഗം നടന്ന കഴക്കൂട്ടത്തെ ഗോഡൗണിന് സമീപത്ത് നിന്നു തന്നെ കിരണിനെ അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ നിലവില്‍ തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ പൊലീസ് കഴക്കൂട്ടത്തെ തന്നെ സ്വകാര്യ ആശുപത്രിയിലാണ് യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയത്. വൈദ്യ പരിശോധനയില്‍ യുവതി പീഡനത്തിനിരയായെന്ന് മനസിലാക്കിയതോടെ വിദഗ്ധ ചികിത്സക്ക് എസ് എ ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

യുവതിയും കിരണും തമ്മില്‍ ദീര്‍ഘനാളത്തെ പരിചയമായിരുന്നുവെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു. കഴക്കൂട്ടം അസിസ്റ്റന്‍റ്‌ കമ്മിഷണര്‍ പൃഥ്വിരാജിന്‍റെ നേതൃത്വത്തില്‍ എസ് എച്ച് ഒ അജിത് കുമാര്‍, എസ് ഐ ശരത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

അടുത്തിടെ മഹാരാഷ്‌ട്രയില്‍ 17 വയസുകാരിയെ ബലാത്സംഗം ചെയ്‌ത്‌ ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവും അയല്‍വാസിയും അറസ്റ്റിലായിരുന്നു. മുംബൈയിലാണ് സംഭവം നടന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് അയല്‍വാസിയായ സുഹൃത്ത് തന്നെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്‌തതായാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. അനന്തരഫലങ്ങള്‍ ഭയന്ന് പെണ്‍കുട്ടി സംഭവം ആദ്യം വീട്ടുകാരെ അറിയിച്ചിരുന്നില്ല.

പിന്നീട് ഫെബ്രുവരി 28ന് പെണ്‍കുട്ടിയുടെ അമ്മ ജോലിക്കായി പുറത്തുപോയ സമയത്ത് പിതാവിനൊപ്പം അവര്‍ വീട്ടില്‍ തനിച്ചായിരുന്നു. അന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് പിതാവും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. ഇക്കാര്യം ആദ്യം വീട്ടുകാരോടോ സുഹൃത്തുക്കളോടോ വെളിപ്പെടുത്താതിരുന്ന പെണ്‍കുട്ടി താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് പീഡന വിവരം അമ്മയോട് തുറന്നുപറഞ്ഞത്. തുടര്‍ന്ന് ഇരുവരും പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Last Updated : Jun 26, 2023, 1:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.