ETV Bharat / state

Corporation Election | തിരുവനന്തപുരം നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്: യുഡിഎഫും ബിജെപിയും മത്സരിക്കില്ല

author img

By

Published : Jul 21, 2023, 10:35 PM IST

തിരുവനന്തപുരം നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ രാജിവച്ച എൽഡിഎഫ് അംഗങ്ങൾ മറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരാകും

Corporation election  നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി  തിരുവനന്തപുരം തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ്  സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്  സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷർ  Thiruvananthapuram Corporation election  Standing Committee election  election
Corporation election

തിരുവനന്തപുരം: നാളെ (22 ജൂലൈ) നടക്കാനിരിക്കുന്ന നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലേക്ക് നിലവിലെ രാജിവച്ച എൽഡിഎഫ് അംഗങ്ങൾ തന്നെ മത്സരിക്കും. നാല് അധ്യക്ഷന്മാർ ഉൾപ്പെടെ ആറ് പേരായിരുന്നു നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റികളിൽ നിന്നും രാജിവച്ചത്. വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബു, കണ്ണന്മൂല വാർഡ് കൗൺസിലർ എസ്‌എസ് ശരണ്യ, കുടപ്പനക്കുന്ന് വാർഡ് കൗൺസിലർ എസ് ജയചന്ദ്രൻ നായർ, പേട്ട വാർഡ് കൗൺസിലർ സിഎസ് സുജാദേവി, വള്ളക്കടവ് വാർഡ് കൗൺസിലർ ഷാജിത നാസർ, കാച്ചാണി വാർഡ് കൗൺസിലർ പി രമ, എന്നിവരായിരുന്നു സ്ഥിരം സമിതികളിൽ നിന്നും രാജിവച്ചത്.

ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ജമീല ശ്രീധരൻ, വികസന കാര്യ ചെയർമാൻ എൽഎസ് ആതിര, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എസ് സലീം, നഗരാസൂത്രണ അധ്യക്ഷ ജിഷ ജോൺ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ റീന കെഎസ് എന്നിവരും സ്ഥാനം ഒഴിഞ്ഞിരുന്നു. നാളെ രാവിലെ 10 മണിക്കാണ് തെരഞ്ഞെടുപ്പ്. ബിജെപിയും യുഡിഎഫും നാളെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. രാജിവച്ച സ്ഥിരം സമിതി അംഗങ്ങൾ ഒഴിവുള്ള മറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്ക് മത്സരിക്കും. സ്ഥിരം സമിതി അംഗത്വം രാജിവച്ചവരെ തന്നെയാകും പുതിയ അധ്യക്ഷന്മാരായി പരിഗണിക്കുക.

കത്ത് വിവാദത്തെ തുടർന്ന് മുൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡിആർ അനിൽ രാജിവച്ചിരുന്നു. നിലവിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് മേടയിൽ വിക്രമൻ തന്നെ തുടരും. പാർട്ടി നിർദേശ പ്രകാരമായിരുന്നു നിലവിലെ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ രാജിവച്ചത്.

യുവാക്കൾക്ക് പരിഗണന: വിവാദങ്ങളിൽപ്പെട്ടവരെ ഒഴിവാക്കിയും യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകിയുമാകും പുതിയ അധ്യക്ഷന്മാരെ തീരുമാനിക്കുക. അടുത്തിടെയാണ് എറണാകുളം തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് അജിത തങ്കപ്പന്‍ രാജിവച്ചത്. സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്‍റ്‌ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ടികെ ഹരിദാസിനാണ് അജിത തങ്കപ്പന്‍ രാജിക്കത്ത് കൈമാറിയത്.

എ - ഐ പിടിവലി: കോണ്‍ഗ്രസിലെ എ - ഐ ഗ്രൂപ്പുകള്‍ തമ്മിലുളള ധാരണ പ്രകാരമാണ് അജിത രാജിവച്ചത്. ഗ്രൂപ്പ് ധാരണപ്രകാരം ഐ ഗ്രൂപ്പുകാരിയായ അജിതയും തുടര്‍ന്നുളള രണ്ടര വര്‍ഷം എ ഗ്രൂപ്പുകാരിയായ രാധാമണി പിളളയും നഗരസഭ ചെയര്‍പേഴ്‌സണാകുമെന്നായിരുന്നു തീരുമാനം. എന്നാല്‍ ജൂണ്‍ 27ന് അജിത തങ്കപ്പന്‍ കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും സ്ഥാനമൊഴിയാന്‍ തയ്യാറായിരുന്നില്ല.

also read : Trivandrum corporation| തിരുവനന്തപുരം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് പുതിയ അധ്യക്ഷന്മാർ, 5 വാര്‍ഡുകളിലെ കൗൺസിലർമാർ പരിഗണനയിൽ

രാധാമണി പിളള പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ആളാണെന്നും ചര്‍ച്ചയ്‌ക്ക് ശേഷമേ രാജിവയ്‌ക്കൂ എന്നുമായിരുന്നു അജിതയുടെയും അവരെ പിന്തുണയ്‌ക്കുന്നവരുടെയും നിലപാട്. ഇതിന് പിന്നാലെയാണ് നേതൃത്വം ഇടപെട്ടത്. തുടര്‍ന്ന് ഡിസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അജിതയുടെ രാജി.

തിരുവനന്തപുരം: നാളെ (22 ജൂലൈ) നടക്കാനിരിക്കുന്ന നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലേക്ക് നിലവിലെ രാജിവച്ച എൽഡിഎഫ് അംഗങ്ങൾ തന്നെ മത്സരിക്കും. നാല് അധ്യക്ഷന്മാർ ഉൾപ്പെടെ ആറ് പേരായിരുന്നു നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റികളിൽ നിന്നും രാജിവച്ചത്. വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബു, കണ്ണന്മൂല വാർഡ് കൗൺസിലർ എസ്‌എസ് ശരണ്യ, കുടപ്പനക്കുന്ന് വാർഡ് കൗൺസിലർ എസ് ജയചന്ദ്രൻ നായർ, പേട്ട വാർഡ് കൗൺസിലർ സിഎസ് സുജാദേവി, വള്ളക്കടവ് വാർഡ് കൗൺസിലർ ഷാജിത നാസർ, കാച്ചാണി വാർഡ് കൗൺസിലർ പി രമ, എന്നിവരായിരുന്നു സ്ഥിരം സമിതികളിൽ നിന്നും രാജിവച്ചത്.

ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ജമീല ശ്രീധരൻ, വികസന കാര്യ ചെയർമാൻ എൽഎസ് ആതിര, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എസ് സലീം, നഗരാസൂത്രണ അധ്യക്ഷ ജിഷ ജോൺ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ റീന കെഎസ് എന്നിവരും സ്ഥാനം ഒഴിഞ്ഞിരുന്നു. നാളെ രാവിലെ 10 മണിക്കാണ് തെരഞ്ഞെടുപ്പ്. ബിജെപിയും യുഡിഎഫും നാളെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. രാജിവച്ച സ്ഥിരം സമിതി അംഗങ്ങൾ ഒഴിവുള്ള മറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്ക് മത്സരിക്കും. സ്ഥിരം സമിതി അംഗത്വം രാജിവച്ചവരെ തന്നെയാകും പുതിയ അധ്യക്ഷന്മാരായി പരിഗണിക്കുക.

കത്ത് വിവാദത്തെ തുടർന്ന് മുൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡിആർ അനിൽ രാജിവച്ചിരുന്നു. നിലവിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് മേടയിൽ വിക്രമൻ തന്നെ തുടരും. പാർട്ടി നിർദേശ പ്രകാരമായിരുന്നു നിലവിലെ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ രാജിവച്ചത്.

യുവാക്കൾക്ക് പരിഗണന: വിവാദങ്ങളിൽപ്പെട്ടവരെ ഒഴിവാക്കിയും യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകിയുമാകും പുതിയ അധ്യക്ഷന്മാരെ തീരുമാനിക്കുക. അടുത്തിടെയാണ് എറണാകുളം തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് അജിത തങ്കപ്പന്‍ രാജിവച്ചത്. സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്‍റ്‌ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ടികെ ഹരിദാസിനാണ് അജിത തങ്കപ്പന്‍ രാജിക്കത്ത് കൈമാറിയത്.

എ - ഐ പിടിവലി: കോണ്‍ഗ്രസിലെ എ - ഐ ഗ്രൂപ്പുകള്‍ തമ്മിലുളള ധാരണ പ്രകാരമാണ് അജിത രാജിവച്ചത്. ഗ്രൂപ്പ് ധാരണപ്രകാരം ഐ ഗ്രൂപ്പുകാരിയായ അജിതയും തുടര്‍ന്നുളള രണ്ടര വര്‍ഷം എ ഗ്രൂപ്പുകാരിയായ രാധാമണി പിളളയും നഗരസഭ ചെയര്‍പേഴ്‌സണാകുമെന്നായിരുന്നു തീരുമാനം. എന്നാല്‍ ജൂണ്‍ 27ന് അജിത തങ്കപ്പന്‍ കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും സ്ഥാനമൊഴിയാന്‍ തയ്യാറായിരുന്നില്ല.

also read : Trivandrum corporation| തിരുവനന്തപുരം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് പുതിയ അധ്യക്ഷന്മാർ, 5 വാര്‍ഡുകളിലെ കൗൺസിലർമാർ പരിഗണനയിൽ

രാധാമണി പിളള പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ആളാണെന്നും ചര്‍ച്ചയ്‌ക്ക് ശേഷമേ രാജിവയ്‌ക്കൂ എന്നുമായിരുന്നു അജിതയുടെയും അവരെ പിന്തുണയ്‌ക്കുന്നവരുടെയും നിലപാട്. ഇതിന് പിന്നാലെയാണ് നേതൃത്വം ഇടപെട്ടത്. തുടര്‍ന്ന് ഡിസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അജിതയുടെ രാജി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.