ETV Bharat / state

സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്നും സമര പരമ്പര

author img

By

Published : Feb 16, 2021, 4:51 PM IST

Updated : Feb 16, 2021, 4:57 PM IST

വിവിധ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് സെക്രട്ടേറിയറ്റിൻ്റെ സുരക്ഷാ വർധിപ്പിച്ചിട്ടുണ്ട്.

സെക്രട്ടേറിയറ്റ്  സെക്രട്ടേറിയറ്റ് പ്രതിഷേധം  സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്നും സമര പരമ്പര  പിഎസ്‌സി റാങ്ക് ലിസ്റ്റ്  പിൻവാതിൽ നിയമനം  strike in front of the Secretariat  Secretariat  Secretariat strike  PSC RANK LIST  പിഎസ്‌സി നിയമന വിവാദം
സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്നും സമര പരമ്പര

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ പിൻവാതിൽ നിയമനത്തിനും പിഎസ്‌സി നിയമന വിവാദത്തിലും പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്നും സമര പരമ്പര. വിവിധ യുവജന സംഘടനകൾ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. യുവമോർച്ച പ്രവർത്തകരാണ് ആദ്യം പ്രകടനമായി സെക്രട്ടേറിയറ്റിലേക്ക് എത്തിയത്. സെക്രട്ടേറിയറ്റ് നോർത്ത് ഗേറ്റിന് മുന്നിൽ എത്തിയ പ്രവർത്തകർ ആദ്യം റോഡ് ഉപരോധിച്ചു. ഉപരോധത്തിന് ഇടയിൽ തന്നെ പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പൊലീസിൻ്റെ ബാരിക്കേഡുകൾ മറിച്ചിടാനും ചാടിക്കടന് പോകാനും പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പക്ഷേ പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. ഇതേ തുടർന്ന് പൊലീസ് മൂന്നുവട്ടം ഗ്രനേഡ് പ്രയോഗിച്ചു.

സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്നും സമര പരമ്പര
ഇതേ തുടർന്ന് പിരിഞ്ഞുപോയ പ്രവർത്തകർ വീണ്ടും സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തി. ഇതേസമയം തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റ് മാർച്ചിന് തയ്യാറെടുക്കുകയായിരുന്നു. പിഎസ്‌സി അടക്കമുള്ള വിവാദ വിഷയങ്ങൾ ഉന്നയിച്ച് സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫിപറമ്പിൽ, ശബരീനാഥൻ തുടങ്ങിയവരുടെ സമരപ്പന്തലിൽ നിന്നായിരുന്നു യൂത്ത് കോൺഗ്രസ് മാർച്ച് തുടങ്ങിയത്. ബാരിക്കേഡ് തള്ളി മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഏറെ നേരം സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘർഷാവസ്ഥ നിലനിന്ന ശേഷമാണ് യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിരിഞ്ഞുപോയത്.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ പിൻവാതിൽ നിയമനത്തിനും പിഎസ്‌സി നിയമന വിവാദത്തിലും പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്നും സമര പരമ്പര. വിവിധ യുവജന സംഘടനകൾ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. യുവമോർച്ച പ്രവർത്തകരാണ് ആദ്യം പ്രകടനമായി സെക്രട്ടേറിയറ്റിലേക്ക് എത്തിയത്. സെക്രട്ടേറിയറ്റ് നോർത്ത് ഗേറ്റിന് മുന്നിൽ എത്തിയ പ്രവർത്തകർ ആദ്യം റോഡ് ഉപരോധിച്ചു. ഉപരോധത്തിന് ഇടയിൽ തന്നെ പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പൊലീസിൻ്റെ ബാരിക്കേഡുകൾ മറിച്ചിടാനും ചാടിക്കടന് പോകാനും പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പക്ഷേ പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. ഇതേ തുടർന്ന് പൊലീസ് മൂന്നുവട്ടം ഗ്രനേഡ് പ്രയോഗിച്ചു.

സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്നും സമര പരമ്പര
ഇതേ തുടർന്ന് പിരിഞ്ഞുപോയ പ്രവർത്തകർ വീണ്ടും സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തി. ഇതേസമയം തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റ് മാർച്ചിന് തയ്യാറെടുക്കുകയായിരുന്നു. പിഎസ്‌സി അടക്കമുള്ള വിവാദ വിഷയങ്ങൾ ഉന്നയിച്ച് സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫിപറമ്പിൽ, ശബരീനാഥൻ തുടങ്ങിയവരുടെ സമരപ്പന്തലിൽ നിന്നായിരുന്നു യൂത്ത് കോൺഗ്രസ് മാർച്ച് തുടങ്ങിയത്. ബാരിക്കേഡ് തള്ളി മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഏറെ നേരം സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘർഷാവസ്ഥ നിലനിന്ന ശേഷമാണ് യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിരിഞ്ഞുപോയത്.
Last Updated : Feb 16, 2021, 4:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.