ETV Bharat / state

സംസ്ഥാനത്ത് വ്യാപാരി വ്യവസായികളുടെ പ്രതിഷേധം; കടയടപ്പ് സമരം പൂര്‍ണം - വ്യാപാരി വ്യവസായി കടയടപ്പ് സമരം

അശാസ്ത്രീയമായ നികുതി നിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വ്യാപാരികള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.

സമരം
author img

By

Published : Oct 29, 2019, 9:04 PM IST

Updated : Oct 29, 2019, 11:02 PM IST

തിരുവനന്തപുരം: വ്യാപാരികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന വാറ്റ് നോട്ടീസുകൾ, പ്രളയസെസ് എന്നിവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപാരികൾ നടത്തിയ കടയടപ്പ് സമരം പൂര്‍ണം. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്‍റെ മറവില്‍ വ്യാപാരികളെ ഉദ്യോഗസ്ഥർ ദ്രോഹിക്കുന്നുവെന്ന് ആരോപിച്ചാണ് സംസ്ഥാന വ്യാപകമായി വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചത്. അശാസ്ത്രീയമായ നികുതി നിർദേശങ്ങൾ പിൻവലിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വ്യാപാരി വ്യവസായികളുടെ പ്രതിഷേധം

എറണാകുളത്ത് നടന്ന സമരത്തിൽ ജിഎസ്‌ടി ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിലേക്ക് പ്രതിഷേധക്കാർ മാര്‍ച്ചും ധര്‍ണയും നടത്തി. പ്രധാന വാണിജ്യ കേന്ദ്രങ്ങളായ ബ്രോഡ് വേ, മേനക, ബാനർജി റോഡ് എന്നിവിടങ്ങളിലെല്ലാം കമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. ഇരുപതോളം സംഘടനകള്‍ പണിമുടക്കുമായി സഹകരിച്ചു. കണ്ണൂരിൽ നടന്ന കടയടപ്പ് സമരത്തിൽ വ്യാപാരികൾ കലക്‌ടറേറ്റിലേക്ക് മാർച്ച് നടത്തി. വ്യാപാരികളെ കൊള്ളയടിക്കുന്ന നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡന്‍റ് ദേവസ്യ മേച്ചേരി പറഞ്ഞു. മാർച്ചിൽ ആയിരത്തോളം വ്യാപാരികളാണ് പങ്കെടുത്തത്.

മലപ്പുറം ജില്ലയിലും വ്യാപാരികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വ്യാപാരഭവൻ പരിസരത്ത് നിന്ന് തുടങ്ങിയ മാർച്ചിന് പ്രസിഡന്‍റ് പി. കുഞ്ഞാമു ഹാജി നേതൃത്വം നൽകി. പ്രതിഷേധ മാർച്ച് നഗരം ചുറ്റി കലക്‌ടറേറ്റിന് മുന്നിൽ സമാപിച്ചു. സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പൊതുയോഗം പി.കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്തു. വ്യാപാരികളുടെ പ്രശ്‌നങ്ങൾ ലോക്‌സഭയിൽ ഉന്നയിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലും മാർച്ചും ധർണയും സംഘടിപ്പിച്ചു. മൂല്യവർധിത നികുതി നിന്ന കാലത്തെ നിത്യവരവ് കണക്കിലെ പൊരുത്തക്കേടിന്‍റെ പേരിൽ ഉദ്യേഗസ്ഥർ നടത്തുന്ന പരിശോധനകൾ അംഗീകരിക്കില്ലെന്ന് വ്യാപരികൾ വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.കെ തോമസ് കുട്ടി ധർണ ഉദ്ഘാടനം ചെയ്തു. കോട്ടയം കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ നൂറു കണക്കിന് വ്യാപാരികൾ പങ്കെടുത്തു.

തിരുവനന്തപുരം: വ്യാപാരികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന വാറ്റ് നോട്ടീസുകൾ, പ്രളയസെസ് എന്നിവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപാരികൾ നടത്തിയ കടയടപ്പ് സമരം പൂര്‍ണം. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്‍റെ മറവില്‍ വ്യാപാരികളെ ഉദ്യോഗസ്ഥർ ദ്രോഹിക്കുന്നുവെന്ന് ആരോപിച്ചാണ് സംസ്ഥാന വ്യാപകമായി വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചത്. അശാസ്ത്രീയമായ നികുതി നിർദേശങ്ങൾ പിൻവലിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വ്യാപാരി വ്യവസായികളുടെ പ്രതിഷേധം

എറണാകുളത്ത് നടന്ന സമരത്തിൽ ജിഎസ്‌ടി ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിലേക്ക് പ്രതിഷേധക്കാർ മാര്‍ച്ചും ധര്‍ണയും നടത്തി. പ്രധാന വാണിജ്യ കേന്ദ്രങ്ങളായ ബ്രോഡ് വേ, മേനക, ബാനർജി റോഡ് എന്നിവിടങ്ങളിലെല്ലാം കമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. ഇരുപതോളം സംഘടനകള്‍ പണിമുടക്കുമായി സഹകരിച്ചു. കണ്ണൂരിൽ നടന്ന കടയടപ്പ് സമരത്തിൽ വ്യാപാരികൾ കലക്‌ടറേറ്റിലേക്ക് മാർച്ച് നടത്തി. വ്യാപാരികളെ കൊള്ളയടിക്കുന്ന നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ പ്രസിഡന്‍റ് ദേവസ്യ മേച്ചേരി പറഞ്ഞു. മാർച്ചിൽ ആയിരത്തോളം വ്യാപാരികളാണ് പങ്കെടുത്തത്.

മലപ്പുറം ജില്ലയിലും വ്യാപാരികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വ്യാപാരഭവൻ പരിസരത്ത് നിന്ന് തുടങ്ങിയ മാർച്ചിന് പ്രസിഡന്‍റ് പി. കുഞ്ഞാമു ഹാജി നേതൃത്വം നൽകി. പ്രതിഷേധ മാർച്ച് നഗരം ചുറ്റി കലക്‌ടറേറ്റിന് മുന്നിൽ സമാപിച്ചു. സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പൊതുയോഗം പി.കെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്തു. വ്യാപാരികളുടെ പ്രശ്‌നങ്ങൾ ലോക്‌സഭയിൽ ഉന്നയിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലും മാർച്ചും ധർണയും സംഘടിപ്പിച്ചു. മൂല്യവർധിത നികുതി നിന്ന കാലത്തെ നിത്യവരവ് കണക്കിലെ പൊരുത്തക്കേടിന്‍റെ പേരിൽ ഉദ്യേഗസ്ഥർ നടത്തുന്ന പരിശോധനകൾ അംഗീകരിക്കില്ലെന്ന് വ്യാപരികൾ വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.കെ തോമസ് കുട്ടി ധർണ ഉദ്ഘാടനം ചെയ്തു. കോട്ടയം കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ നൂറു കണക്കിന് വ്യാപാരികൾ പങ്കെടുത്തു.

Intro:Body:വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത കടയടപ്പ് സമരം കൊച്ചിയിൽ പൂർണം.വ്യാപാരികള്‍ എറണാകുളം ജിഎസ്ടി ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ മറവില്‍ വ്യാപാരികളെ ഉദ്യോഗസ്ഥർ ദ്രോഹിക്കുന്നുവെന്ന് ആരോപിച്ചാണ് സംസ്ഥാന വ്യാപകമായി വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചത്


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത കടയടപ്പ് സമരം കൊച്ചിയിൽ പൂർണ്ണം. പ്രധാന വാണിജ്യ കേന്ദ്രങ്ങളായ ബ്രോഡ് വേ, മേനക, ബാനർജി റോഡ് എന്നിവിടങ്ങളിലെല്ലാം കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടന്നു. കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ മറവില്‍ വ്യാപാരികളെ ഉദ്യോഗസ്ഥർ ദ്രോഹിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കടയടപ്പ് സമരം. വാറ്റ് പിഴചുമത്തിയുള്ള നോട്ടീസ് പിന്‍വലിക്കുക, പ്രളയ സെസ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും വ്യാപാരികളും ഉന്നയിക്കുന്നു.കടയടച്ച് സമരം നടത്തിയ വ്യാപാരികള്‍ എറണാകുളം ജിഎസ്ടി ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കൊച്ചിയിലെ വ്യാപാരികൾ സ്വമേധയാ പ്രതിഷേധത്തിൽ പങ്കാളികളാതായി ജില്ലാ പ്രസിഡന്റ് പി.എൻ. ഇബ്രാഹിം പറഞ്ഞു (Byte)
കേരള മര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള സ്റ്റീല്‍ ട്രേഡേഴ്‌സ് അസോസിയേഷന്‍, മേത്തര്‍ ബസാര്‍ അസോസിയേഷന്‍, ജനറല്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, മാര്‍ക്കറ്റ് സ്റ്റാള്‍ ഓണേഴ്‌സ് അസോസിയേഷന്‍, കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍, ടെക്‌സ്‌റ്റൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍, കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, കാര്‍ അക്‌സസറീസ് ഡീലേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍, കേരള ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍, കേരള ജൂവലേഴ്‌സ് ഫെഡറേഷന്‍ തുടങ്ങി ഇരുപതോളം സംഘടനകള്‍ പണമുടക്കുമായി സഹകരിച്ചു. അതേസമയം, സമരത്തില്‍ ഔഷധ വ്യാപാരികളും,വ്യാപാരി വ്യവസായി സമിതിയും പങ്കെടുത്തില്ല.

Etv Bharat
KochiConclusion:
Last Updated : Oct 29, 2019, 11:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.