ETV Bharat / state

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് സ്‌പീക്കര്‍ - P.Sreeramakrishnan against opposition

വില കുറഞ്ഞ വിമർശനങ്ങൾ വിചിത്രമാണെന്നും സ്‌പീക്കര്‍.

രെ പി.ശ്രീരാമകൃഷ്‌ണൻ
author img

By

Published : Nov 21, 2019, 4:47 PM IST

Updated : Nov 21, 2019, 5:36 PM IST

തിരുവനന്തപുരം: സഭ ഇങ്ങനെയൊക്കെയാണെന്ന് കരുതി വരുന്ന കൂട്ടരെ പ്രതിപക്ഷം നിയന്ത്രിക്കണമെന്ന് സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ. പ്രതിപക്ഷം സ്‌പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം . സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സ്‌പീക്കര്‍ ശാസന നല്‍കിയിരുന്നു. സഭയുടെ അന്തസിനു ചേരാത്ത വിധം എം.എല്‍.എമാര്‍ പ്രവര്‍ത്തിച്ചു. ചട്ടം ലംഘിച്ചാല്‍ നടപടി സ്വീകരിക്കേണ്ടത് ചെയറിന്‍റെ കര്‍ത്തവ്യമാണ്. സഭയുടെ ചരിത്രത്തില്‍ ഇല്ലാത്തവിധം പ്രതിപക്ഷം പെരുമാറി. ചട്ടവിരുദ്ധമായ പ്രവൃത്തികളിൽ നടപടി അനിവാര്യമാണ്. സഭയുടെ അന്തസ്സിന് നിരക്കാത്ത പ്രവർത്തിയിലെടുത്ത നടപടി അംഗീകരിക്കണമെന്നും സ്പീക്കർ അറിയിച്ചു. പ്രതിപക്ഷ നേതാവ് ഇതൊന്നുമറിയാത്തയാളല്ല. പ്രതിപക്ഷ നേതാവിനെ മറികടന്ന് അദ്ദേഹത്തിന്‍റെ അനുയായികൾ പെരുമാറുന്നുവെന്നും സ്‌പീക്കർ കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് സ്‌പീക്കര്‍

പാർലമെന്‍ററി കാര്യങ്ങളും ചട്ടങ്ങളും അംഗീകരിക്കില്ല എന്ന നടപടി ശരിയല്ല. എല്ലാ ദിവസവും ഇത് കാണിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് ബി.ജെ.പി എം.എൽ.എ രാജഗോപാൽ കക്ഷി നേതാക്കളുടെ യോഗത്തിൽ പറഞ്ഞത്. അതിന് രാഷ്ട്രീയ ബാന്ധവമെന്ന ആരോപണം ബാലിശമാണ് . മാന്യമായ നിലപാടിനെ ദൗർബല്യമായി കണ്ട് സ്‌പീക്കറെ സമ്മർദത്തിലാക്കരുത്. അങ്ങനെ സമ്മർദത്തിന് വഴങ്ങാനാകില്ല. വിവാദങ്ങളിലേക്ക് നിയമസഭ അധ്യക്ഷനെ വലിച്ചിഴക്കുന്നത് ശരിയല്ലെന്നും ഇത് തിരുത്തണമെന്നും പി.ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സഭ നിർത്തിവെക്കുന്നതായി അറിയിപ്പ് നൽകിയാണ് ചെയറിൽ നിന്നും പോയത്. മൈക്ക് ഓഫായതിനാലാണ് വ്യക്തമാകാതെയിരുന്നത്. മർദനമേറ്റ ഷാഫി പറമ്പിൽ എം.എൽ.എയെ സന്ദർശിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഷാഫി പറമ്പിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയാൽ പരിശോധിക്കാമെന്നും സ്‌പീക്കർ പറഞ്ഞു. സാമാജികർക്ക് ഇതിനു മുൻപും പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ അതിന് അനുഭവസ്ഥനാണെന്നും സ്‌പീക്കർ വ്യക്തമാക്കി.

തിരുവനന്തപുരം: സഭ ഇങ്ങനെയൊക്കെയാണെന്ന് കരുതി വരുന്ന കൂട്ടരെ പ്രതിപക്ഷം നിയന്ത്രിക്കണമെന്ന് സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ. പ്രതിപക്ഷം സ്‌പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം . സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സ്‌പീക്കര്‍ ശാസന നല്‍കിയിരുന്നു. സഭയുടെ അന്തസിനു ചേരാത്ത വിധം എം.എല്‍.എമാര്‍ പ്രവര്‍ത്തിച്ചു. ചട്ടം ലംഘിച്ചാല്‍ നടപടി സ്വീകരിക്കേണ്ടത് ചെയറിന്‍റെ കര്‍ത്തവ്യമാണ്. സഭയുടെ ചരിത്രത്തില്‍ ഇല്ലാത്തവിധം പ്രതിപക്ഷം പെരുമാറി. ചട്ടവിരുദ്ധമായ പ്രവൃത്തികളിൽ നടപടി അനിവാര്യമാണ്. സഭയുടെ അന്തസ്സിന് നിരക്കാത്ത പ്രവർത്തിയിലെടുത്ത നടപടി അംഗീകരിക്കണമെന്നും സ്പീക്കർ അറിയിച്ചു. പ്രതിപക്ഷ നേതാവ് ഇതൊന്നുമറിയാത്തയാളല്ല. പ്രതിപക്ഷ നേതാവിനെ മറികടന്ന് അദ്ദേഹത്തിന്‍റെ അനുയായികൾ പെരുമാറുന്നുവെന്നും സ്‌പീക്കർ കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് സ്‌പീക്കര്‍

പാർലമെന്‍ററി കാര്യങ്ങളും ചട്ടങ്ങളും അംഗീകരിക്കില്ല എന്ന നടപടി ശരിയല്ല. എല്ലാ ദിവസവും ഇത് കാണിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് ബി.ജെ.പി എം.എൽ.എ രാജഗോപാൽ കക്ഷി നേതാക്കളുടെ യോഗത്തിൽ പറഞ്ഞത്. അതിന് രാഷ്ട്രീയ ബാന്ധവമെന്ന ആരോപണം ബാലിശമാണ് . മാന്യമായ നിലപാടിനെ ദൗർബല്യമായി കണ്ട് സ്‌പീക്കറെ സമ്മർദത്തിലാക്കരുത്. അങ്ങനെ സമ്മർദത്തിന് വഴങ്ങാനാകില്ല. വിവാദങ്ങളിലേക്ക് നിയമസഭ അധ്യക്ഷനെ വലിച്ചിഴക്കുന്നത് ശരിയല്ലെന്നും ഇത് തിരുത്തണമെന്നും പി.ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സഭ നിർത്തിവെക്കുന്നതായി അറിയിപ്പ് നൽകിയാണ് ചെയറിൽ നിന്നും പോയത്. മൈക്ക് ഓഫായതിനാലാണ് വ്യക്തമാകാതെയിരുന്നത്. മർദനമേറ്റ ഷാഫി പറമ്പിൽ എം.എൽ.എയെ സന്ദർശിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഷാഫി പറമ്പിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയാൽ പരിശോധിക്കാമെന്നും സ്‌പീക്കർ പറഞ്ഞു. സാമാജികർക്ക് ഇതിനു മുൻപും പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ അതിന് അനുഭവസ്ഥനാണെന്നും സ്‌പീക്കർ വ്യക്തമാക്കി.

Intro:ലജ്ജയുടെ പരിധി പ്രതിപക്ഷം സ്വബോധ്യത്തിൽ തീരുമാനിക്കണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. അന്തസ് കെട്ട നിലയിലേയ്ക്ക പ്രതിഷേധം കൊണ്ടു പോകുന്നത് മോശമാണ്. സഭ ഇങ്ങനെയാണ് എന്ന് തെറ്റിദ്ധരിച്ച് എത്തുന്ന ഒരു കൂട്ടരുണ്ട്. അവരെ പ്രതിപക്ഷ നേതാവ് നിയന്ത്രിക്കണം. സഭയുടെ മാന്യതയും അന്തസും കാത്തു സൂക്ഷിക്കുന്ന പരിമിതമായ നടപടിയാണ് എടുത്തത്. അതിനെ രാഷ്ട്രീയമായി കാണുന്നത് ശരിയല്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.Body:ബൈറ്റ്

നിയമസഭയിൽ ഇരു കൂട്ടർക്കും അഭിപ്രായത്തിനും സംവാദത്തിൽ വേദിയുണ്ട്. വില കുറഞ്ഞ വിമർശനങ്ങൾ വിചിത്രമാണ്.തെറ്റുപറ്റിയാൽ തെറ്റാണെന്ന് അംഗീകരിക്കണം. പ്രതി പക്ഷ നേതാവ് ഇതൊന്നുമറിയാത്തയാളല്ല. പ്രതിപക്ഷ നേതാവിനെ മറികടന്ന് അദ്ദേഹത്തിന്റെ അനുയായികൾ പെരുമാറുന്നുവെന്നും അദ്ദേഹത്തിന് അവരെ നിയന്ത്രിക്കാനാകുന്നില്ലെന്നും സ്പീക്കർ വ്യക്തമാക്കി.പാർലമെന്ററി കാര്യങ്ങളും ചട്ടങ്ങളും അംഗീകരിക്കില്ല എന്ന നടപടി ശരിയല്ല. ഒരിക്കൽ ഒരു സംഭവമുണ്ടായി അതിനെ ഫിക്സഡ് ഡെപ്പോസിറ്റായി ഇട്ട് അതിന്റെ പലിശ എടുക്കാമെന്ന് കരുതേണ്ടെന്നും 2015ലെ കെ.എം മാണിയുടെ ബഡ്ജറ്റ് അവതരത്തിനിടെയുണ്ടായ പ്രതിഷേധം ഓർമ്മിച്ച പ്രതി പക്ഷത്തിന് സ്പീക്കർ മറുപടി നൽകി

ബൈറ്റ്..


എല്ലാദിവസവും ഇത് കാണിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് ബി.ജെ.പി എം.എൽ.എ
രാജഗോപാൽ കക്ഷി നേതാക്കളുടെ യോഗത്തിൽ പറഞ്ഞത്. അത് രാഷ്ട്രീയ ബാന്ധവമെന്ന ആരോപണം ബാലിശമാണ് .മാന്യമായ നിലപാടിനെ ദൗർബല്യമായി കണ്ട് സ്പീക്കറെ സമ്മർദത്തിലാക്കരുത്. അങ്ങനെ സമ്മർദത്തിന് വഴങ്ങാനാകില്ല. വിവാദങ്ങളിലേയ്ക്ക് നിയമസഭ അധ്യക്ഷനെ വലിച്ചിഴക്കുന്ന ത് ശരിയല്ലെന്നും ഇത് തിരുത്തണമെന്നും പി.ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം സഭ നിർത്തിവയ്ക്കുന്നതായി അറിയിപ്പ് നൽകിയാണ് ചെയറിൽ നിന്നും പോയത്. മൈക്ക് ഓഫായതിനാലാണ് വ്യക്തമാകാതെയിരുന്നതെന്നും സ്പീക്കർ വിശദീകരിച്ചു. മർദ്ദനമേറ്റ ഷാഫി പറമ്പിൽ എം.എൽ.എയെ സന്ദർശിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഷാഫി പറമ്പിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയാൽ പരിശോധിക്കാമെന്നും സ്പീക്കർ പറഞ്ഞു. സാമാജികർക്ക് ഇതിനു മുൻപും പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ അതിന് അനുഭവസ്ഥനാണെന്നും സ്പീക്കർ വ്യക്തമാക്കി.


ഇ ടി വി ഭാ ര ത്
തിരുവനന്തപുരം








Conclusion:
Last Updated : Nov 21, 2019, 5:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.