ETV Bharat / state

കെഎസ്ആർടിസി പെൻഷൻ; വിതരണ ചുമതല ഇനി കേരള ബാങ്കിന്

author img

By ETV Bharat Kerala Team

Published : Jan 11, 2024, 11:06 AM IST

KSRTC pension distribution: കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വിതരണത്തിന് ധാരണയായി. കേരള ബാങ്കുമായാണ് ഗതാഗത വകുപ്പും ധനവകുപ്പും ധാരണയിൽ എത്തിയത്.

pension distribution  KSRTC employees  കെഎസ്ആർടിസി പെൻഷൻ  പെൻഷൻ വിതരണം ധാരണയായി
ksrtc pension

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വിതരണത്തിന് ഗതാഗത വകുപ്പും ധനവകുപ്പും കേരള ബാങ്കുമായി ധാരണയായി (KSRTC pension distribution). ഇത് പ്രകാരം ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പെൻഷൻ വിതരണം ചെയ്യേണ്ട ചുമതല ഇനി കേരള ബാങ്കിനായിരിക്കും. പെൻഷൻ വിതരണത്തിന് സഹകരണ ബാങ്കുകളുടെ കൂട്ടായ്‌മ ചുമതലപ്പെടുത്തിക്കൊണ്ട് ധാരണാപത്രം ഒപ്പിട്ടു.

കെഎസ്ആർടിസി, ധനവകുപ്പ്, സഹകരണ വകുപ്പ് എന്നിവയാണ് ധാരണാപത്രത്തിൽ പങ്കാളികളാകുന്നത്. ധാരണ പ്രകാരം സഹകരണ ബാങ്കുകളുടെ കൂട്ടായ്‌മ പെൻഷൻ വിതരണം ചെയ്യും. ഈ തുക സർക്കാർ 8.8 ശതമാനം പലിശ സഹിതം തിരിച്ചു നൽകും.

കെഎസ്ആർടിസിയുടെ വാർഷിക വിഹിതത്തിൽ നിന്നാണ് തുക അനുവദിക്കുക. നേരത്തെ ബാങ്കുകളുടെ കൺസോർഷ്യമാണ് പെൻഷൻ വിതരണം ചെയ്‌തിരുന്നത്. 8 ശതമാനം പലിശയാണ് സർക്കാർ നൽകിയിരുന്നത്. പലിശയെ ചൊല്ലി സഹകരണ - ധനവകുപ്പുകൾ തമ്മിൽ നിലനിന്ന തർക്കമാണ് പെൻഷൻ വിതരണം മുടക്കിയത്. പലിശ 8.8 ശതമാനമായി ഉയർത്തണമെന്നാവശ്യപ്പെട്ട് പെൻഷൻ വിതരണം നിർത്തിവക്കുകയായിരുന്നു. നിലവിൽ ഒരു വർഷത്തേക്കാണ് ധാരണപത്രം ഒപ്പിട്ടത്.

അതേസമയം ഗതാഗത മന്ത്രിയായി കെ ബി ഗണേഷ് കുമാർ ചുമതലയേറ്റിട്ടും കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളക്കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. മുഖ്യമന്ത്രിയും കെഎസ്ആർടിസി മാനേജ്മെന്‍റും തൊഴിലാളി സംഘടനകളും തമ്മിൽ നടത്തിയ ചർച്ചയിൽ അഞ്ചാം തീയതിക്ക് മുൻപ് ശമ്പളത്തിന്‍റെ ആദ്യ ഗഡു നൽകുമെന്നായിരുന്നു നൽകിയ ഉറപ്പ്. എന്നാൽ ഈ മാസവും ഈ ഉറപ്പ് പാലിക്കപ്പെട്ടില്ല.

ഡിസംബറിൽ 240 കോടിയെന്ന റെക്കോഡ് വരുമാനമാണ് കെഎസ്ആർടിസി (ksrtc) നേടിയത്. എന്നിട്ടും അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നൽകാത്തതില്‍ ജീവനക്കാർ അതൃപ്‍തിയിലാണ്. ശമ്പള വിതരണത്തിനായി 30 കോടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് ധനവകുപ്പിന് ഫയൽ നൽകിയെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. ഇതാണ് ശമ്പളം വൈകാൻ കാരണം.

മാത്രമല്ല മൂന്ന് വർഷമായി വിരമിച്ചവരുടെ റിട്ടയർമെന്‍റ് ആനുകൂല്യങ്ങളും നൽകാനുണ്ട്. 199 കോടിയോളം രൂപയാണ് ഈ ഇനത്തിൽ മാത്രം നൽകാനുള്ളത്. ഇതിന് പുറമെ ജീവനക്കാരുടെ പി എഫ്, ഇൻഷുറൻസ് ഇനത്തിൽ ശമ്പളത്തിൽ നിന്നും പിടിക്കുന്ന 598 കോടി രൂപയും ഇതുവരെ അടച്ചിട്ടില്ല. 222 കോടി രൂപ ഇന്ധന, സ്പെയർപാർട്‌സ് കുടിശിക ഇനത്തിലും ഉടൻ അടച്ചു തീർക്കേണ്ടതുണ്ട്.

Also Read: കെഎസ്ആർടിസിയില്‍ സ്പെയർപാർട്‌സ്‌ വാങ്ങുന്നതിന് നിയന്ത്രണം

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ വിതരണത്തിന് ഗതാഗത വകുപ്പും ധനവകുപ്പും കേരള ബാങ്കുമായി ധാരണയായി (KSRTC pension distribution). ഇത് പ്രകാരം ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പെൻഷൻ വിതരണം ചെയ്യേണ്ട ചുമതല ഇനി കേരള ബാങ്കിനായിരിക്കും. പെൻഷൻ വിതരണത്തിന് സഹകരണ ബാങ്കുകളുടെ കൂട്ടായ്‌മ ചുമതലപ്പെടുത്തിക്കൊണ്ട് ധാരണാപത്രം ഒപ്പിട്ടു.

കെഎസ്ആർടിസി, ധനവകുപ്പ്, സഹകരണ വകുപ്പ് എന്നിവയാണ് ധാരണാപത്രത്തിൽ പങ്കാളികളാകുന്നത്. ധാരണ പ്രകാരം സഹകരണ ബാങ്കുകളുടെ കൂട്ടായ്‌മ പെൻഷൻ വിതരണം ചെയ്യും. ഈ തുക സർക്കാർ 8.8 ശതമാനം പലിശ സഹിതം തിരിച്ചു നൽകും.

കെഎസ്ആർടിസിയുടെ വാർഷിക വിഹിതത്തിൽ നിന്നാണ് തുക അനുവദിക്കുക. നേരത്തെ ബാങ്കുകളുടെ കൺസോർഷ്യമാണ് പെൻഷൻ വിതരണം ചെയ്‌തിരുന്നത്. 8 ശതമാനം പലിശയാണ് സർക്കാർ നൽകിയിരുന്നത്. പലിശയെ ചൊല്ലി സഹകരണ - ധനവകുപ്പുകൾ തമ്മിൽ നിലനിന്ന തർക്കമാണ് പെൻഷൻ വിതരണം മുടക്കിയത്. പലിശ 8.8 ശതമാനമായി ഉയർത്തണമെന്നാവശ്യപ്പെട്ട് പെൻഷൻ വിതരണം നിർത്തിവക്കുകയായിരുന്നു. നിലവിൽ ഒരു വർഷത്തേക്കാണ് ധാരണപത്രം ഒപ്പിട്ടത്.

അതേസമയം ഗതാഗത മന്ത്രിയായി കെ ബി ഗണേഷ് കുമാർ ചുമതലയേറ്റിട്ടും കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളക്കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. മുഖ്യമന്ത്രിയും കെഎസ്ആർടിസി മാനേജ്മെന്‍റും തൊഴിലാളി സംഘടനകളും തമ്മിൽ നടത്തിയ ചർച്ചയിൽ അഞ്ചാം തീയതിക്ക് മുൻപ് ശമ്പളത്തിന്‍റെ ആദ്യ ഗഡു നൽകുമെന്നായിരുന്നു നൽകിയ ഉറപ്പ്. എന്നാൽ ഈ മാസവും ഈ ഉറപ്പ് പാലിക്കപ്പെട്ടില്ല.

ഡിസംബറിൽ 240 കോടിയെന്ന റെക്കോഡ് വരുമാനമാണ് കെഎസ്ആർടിസി (ksrtc) നേടിയത്. എന്നിട്ടും അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നൽകാത്തതില്‍ ജീവനക്കാർ അതൃപ്‍തിയിലാണ്. ശമ്പള വിതരണത്തിനായി 30 കോടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് ധനവകുപ്പിന് ഫയൽ നൽകിയെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. ഇതാണ് ശമ്പളം വൈകാൻ കാരണം.

മാത്രമല്ല മൂന്ന് വർഷമായി വിരമിച്ചവരുടെ റിട്ടയർമെന്‍റ് ആനുകൂല്യങ്ങളും നൽകാനുണ്ട്. 199 കോടിയോളം രൂപയാണ് ഈ ഇനത്തിൽ മാത്രം നൽകാനുള്ളത്. ഇതിന് പുറമെ ജീവനക്കാരുടെ പി എഫ്, ഇൻഷുറൻസ് ഇനത്തിൽ ശമ്പളത്തിൽ നിന്നും പിടിക്കുന്ന 598 കോടി രൂപയും ഇതുവരെ അടച്ചിട്ടില്ല. 222 കോടി രൂപ ഇന്ധന, സ്പെയർപാർട്‌സ് കുടിശിക ഇനത്തിലും ഉടൻ അടച്ചു തീർക്കേണ്ടതുണ്ട്.

Also Read: കെഎസ്ആർടിസിയില്‍ സ്പെയർപാർട്‌സ്‌ വാങ്ങുന്നതിന് നിയന്ത്രണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.