ETV Bharat / state

പഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പര്‍ കിട്ടുന്നില്ല, ഷാജിമോന്‍റെ പരാതിയില്‍ നേരിട്ട് ഇടപെട്ടെന്ന് പി രാജീവ്

author img

By ETV Bharat Kerala Team

Published : Nov 8, 2023, 9:32 AM IST

Minister P Rajiv on Shajimon's complaint: ഷാജിമോന് മൂന്ന് വര്‍ഷത്തേക്ക് താത്കാലിക നമ്പര്‍ ഉപയോഗിച്ച് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാം. പ്രത്യേക സാഹചര്യത്തിലാണ് സമരത്തിലേക്ക് പോയത് അതിനെ കുറ്റം പറയുന്നില്ലെന്ന്‌ പി രാജീവ്

Shajimon complaint  P Rajeev  പി രാജീവ്  വ്യവസായ മന്ത്രി പി രാജീവ്  Industries Minister P Rajeev  ഷാജിമോന്‍  കെഎസ്എഫ്‌ഡിസി  KSFDC  കെട്ടിട നമ്പര്‍ കിട്ടുന്നില്ല  Building number is not available  P Rajeev directly intervened
P Rajeev directly intervened in Shajimon's complaint
പി രാജീവ് പ്രതികരിക്കുന്നു

തിരുവനന്തപുരം: കോട്ടയത്ത് സംരംഭകന്‍ ഷാജിമോന്‍റെ പരാതിയില്‍ നേരിട്ട് ഇടപെട്ടുവെന്ന് വ്യവസായ മന്ത്രി പി രാജീവ് (P Rajeev directly intervened in Shajimon's complaint). സംഭവം അറിഞ്ഞയുടന്‍ ഓഫിസും താനും നേരിട്ടും ഇതില്‍ ഇടപെട്ടു. പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന്‌ ശേഷം താന്‍ തന്നെ ഉദ്ഘാടനത്തിന് എത്തണമെന്ന് ഷാജിമോന്‍ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. 'പഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പര്‍ കിട്ടുന്നില്ലെന്നായിരുന്നു പ്രശ്‌നം.

50 കോടി രൂപ വരെയുള്ള സംരംഭങ്ങള്‍ കെഎസ്എഫ്‌ഡിസി വഴി രജിസ്റ്റര്‍ ചെയ്‌ത നമ്പര്‍ കാണിക്കണമെന്ന ചട്ടമുണ്ടായിരുന്നു. അദ്ദേഹം പരാതിയായി ഉന്നയിച്ചപ്പോള്‍ താത്കാലിക രജിസ്‌ട്രേഷന്‍ വെച്ച കെട്ടിട നമ്പര്‍ നല്‍കാന്‍ സൗകര്യമുണ്ടാക്കുന്ന രീതിയില്‍ ചട്ടം തന്നെ ഭേദഗതി ചെയ്‌ത നവംബര്‍ 1 ന് ഉത്തവിറക്കിയിരുന്നു. മൂന്ന് വര്‍ഷത്തേക്ക് താത്കാലിക നമ്പര്‍ ഉപയോഗിച്ച് അദ്ദേഹത്തിന് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാം. പ്രത്യേക സാഹചര്യത്തിലാണ് അദ്ദേഹം സമരത്തിലേക്ക് പോയത്. അതിനെ കുറ്റം പറയുന്നില്ല.

ഒരാള്‍ക്ക് പരാതിയുണ്ടെങ്കില്‍ അതിന്‍റെ പരിഹാരത്തിനായി നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു കമ്മറ്റി രുപീകരിച്ചിട്ടുണ്ട്. അതിന് നിയമസഭ തന്നെ നിയമം പാസാക്കിയിട്ടുണ്ട്. പല സംരംഭകരും ആ സംവിധാനം ഉപയോഗിക്കുന്നില്ല. അങ്ങനെ പരാതി നല്‍കിയാല്‍ 30 ദിവസത്തിനകം നടപടിയെടുക്കണം. 15 ദിവസത്തിനകം ഫയല്‍ നീക്കം ആരംഭിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന സാഹചര്യമുണ്ട്. എല്ലാ ഉദ്യോഗസ്ഥരും ഒറ്റയടിക്ക് മാറിയെന്ന് പറയാന്‍ കഴിയില്ല. അത് പരിഹരിക്കാനുള്ള ശ്രമം തുടരുന്നു.

ഈ സംവിധാനങ്ങളൊക്കെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിന് സഹായകമാണ്. പുതിയ സംരംഭകര്‍ ഇന്ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാകും കാണുക. യഥാര്‍ഥത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്' -പി രാജീവ് പറഞ്ഞു. കേരളീയം വേദിയില്‍ മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ എത്തിയ സംഭവത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പല പ്രധാനപ്പെട്ട ആളുകളും എത്തിയത് അന്വേഷിച്ചിരുന്നുവെങ്കില്‍ കാണാമായിരുന്നുവെന്ന് പി രാജീവ് പറഞ്ഞു.

'ഭക്ഷണശാലകളില്‍, പുസ്‌തകശാലകളില്‍, എക്‌സിബിഷന്‍ കേന്ദ്രങ്ങളിലൊക്കെ അവരും അവരുടെ കുടുംബാംഗങ്ങളും എത്തിയിരുന്നു. ചിലര്‍ മാറി നിന്നിട്ട് കുടുംബാംഗങ്ങള്‍ മാത്രമെത്തി. വ്യക്തിപരമായി ചിന്തിക്കുന്നവര്‍ക്ക് വലിയ അബന്ധമാണല്ലോ ചെയ്‌ത്‌ പോയത് എന്ന് തോന്നിയേക്കാം. ബഹിഷ്‌കരിക്കാന്‍ പറഞ്ഞവരെ ജനം ബഹിഷ്‌കരിച്ച കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്.

അടുത്ത വര്‍ഷം ലോകം കേരളത്തിലേക്ക് വരും. ഇപ്പോള്‍ ചെറിയ സമയം കൊണ്ടാണ് കേരളീയം നടത്തിയത്. ലോകം കേരളത്തിലേക്ക് വരുമ്പോള്‍ കേരളീയം മാത്രം കണ്ട് മടങ്ങില്ല. പല മേഖലകളിലും ഇതിന്‍റെ ഭാഗമായി ഗുണമുണ്ടാകും' -അദ്ദേഹം പറഞ്ഞു.

മാഞ്ഞൂർ സ്വദേശി ഷാജിമോന്‍ തന്‍റെ ആറു നില കെട്ടിടത്തിന് നമ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാഞ്ഞൂർ പഞ്ചായത്ത് ഓഫിസിന്‌ മുൻപിൽ ചൊവ്വാഴ്‌ച (07.11.2023) രാവിലെ മുതൽ റോഡിൽ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു.

ALSO READ: കെട്ടിട നമ്പർ ലഭിക്കാത്തതിനെത്തുടർന്നുള്ള പ്രവാസിയുടെ വേറിട്ട പ്രതിഷേധ ധര്‍ണ അവസാനിപ്പിച്ചു; തീരുമാനം എംഎൽഎയുടെ ഇടപെടലില്‍

പി രാജീവ് പ്രതികരിക്കുന്നു

തിരുവനന്തപുരം: കോട്ടയത്ത് സംരംഭകന്‍ ഷാജിമോന്‍റെ പരാതിയില്‍ നേരിട്ട് ഇടപെട്ടുവെന്ന് വ്യവസായ മന്ത്രി പി രാജീവ് (P Rajeev directly intervened in Shajimon's complaint). സംഭവം അറിഞ്ഞയുടന്‍ ഓഫിസും താനും നേരിട്ടും ഇതില്‍ ഇടപെട്ടു. പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന്‌ ശേഷം താന്‍ തന്നെ ഉദ്ഘാടനത്തിന് എത്തണമെന്ന് ഷാജിമോന്‍ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. 'പഞ്ചായത്തില്‍ നിന്നും കെട്ടിട നമ്പര്‍ കിട്ടുന്നില്ലെന്നായിരുന്നു പ്രശ്‌നം.

50 കോടി രൂപ വരെയുള്ള സംരംഭങ്ങള്‍ കെഎസ്എഫ്‌ഡിസി വഴി രജിസ്റ്റര്‍ ചെയ്‌ത നമ്പര്‍ കാണിക്കണമെന്ന ചട്ടമുണ്ടായിരുന്നു. അദ്ദേഹം പരാതിയായി ഉന്നയിച്ചപ്പോള്‍ താത്കാലിക രജിസ്‌ട്രേഷന്‍ വെച്ച കെട്ടിട നമ്പര്‍ നല്‍കാന്‍ സൗകര്യമുണ്ടാക്കുന്ന രീതിയില്‍ ചട്ടം തന്നെ ഭേദഗതി ചെയ്‌ത നവംബര്‍ 1 ന് ഉത്തവിറക്കിയിരുന്നു. മൂന്ന് വര്‍ഷത്തേക്ക് താത്കാലിക നമ്പര്‍ ഉപയോഗിച്ച് അദ്ദേഹത്തിന് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാം. പ്രത്യേക സാഹചര്യത്തിലാണ് അദ്ദേഹം സമരത്തിലേക്ക് പോയത്. അതിനെ കുറ്റം പറയുന്നില്ല.

ഒരാള്‍ക്ക് പരാതിയുണ്ടെങ്കില്‍ അതിന്‍റെ പരിഹാരത്തിനായി നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു കമ്മറ്റി രുപീകരിച്ചിട്ടുണ്ട്. അതിന് നിയമസഭ തന്നെ നിയമം പാസാക്കിയിട്ടുണ്ട്. പല സംരംഭകരും ആ സംവിധാനം ഉപയോഗിക്കുന്നില്ല. അങ്ങനെ പരാതി നല്‍കിയാല്‍ 30 ദിവസത്തിനകം നടപടിയെടുക്കണം. 15 ദിവസത്തിനകം ഫയല്‍ നീക്കം ആരംഭിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന സാഹചര്യമുണ്ട്. എല്ലാ ഉദ്യോഗസ്ഥരും ഒറ്റയടിക്ക് മാറിയെന്ന് പറയാന്‍ കഴിയില്ല. അത് പരിഹരിക്കാനുള്ള ശ്രമം തുടരുന്നു.

ഈ സംവിധാനങ്ങളൊക്കെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിന് സഹായകമാണ്. പുതിയ സംരംഭകര്‍ ഇന്ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാകും കാണുക. യഥാര്‍ഥത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്' -പി രാജീവ് പറഞ്ഞു. കേരളീയം വേദിയില്‍ മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാല്‍ എത്തിയ സംഭവത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പല പ്രധാനപ്പെട്ട ആളുകളും എത്തിയത് അന്വേഷിച്ചിരുന്നുവെങ്കില്‍ കാണാമായിരുന്നുവെന്ന് പി രാജീവ് പറഞ്ഞു.

'ഭക്ഷണശാലകളില്‍, പുസ്‌തകശാലകളില്‍, എക്‌സിബിഷന്‍ കേന്ദ്രങ്ങളിലൊക്കെ അവരും അവരുടെ കുടുംബാംഗങ്ങളും എത്തിയിരുന്നു. ചിലര്‍ മാറി നിന്നിട്ട് കുടുംബാംഗങ്ങള്‍ മാത്രമെത്തി. വ്യക്തിപരമായി ചിന്തിക്കുന്നവര്‍ക്ക് വലിയ അബന്ധമാണല്ലോ ചെയ്‌ത്‌ പോയത് എന്ന് തോന്നിയേക്കാം. ബഹിഷ്‌കരിക്കാന്‍ പറഞ്ഞവരെ ജനം ബഹിഷ്‌കരിച്ച കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്.

അടുത്ത വര്‍ഷം ലോകം കേരളത്തിലേക്ക് വരും. ഇപ്പോള്‍ ചെറിയ സമയം കൊണ്ടാണ് കേരളീയം നടത്തിയത്. ലോകം കേരളത്തിലേക്ക് വരുമ്പോള്‍ കേരളീയം മാത്രം കണ്ട് മടങ്ങില്ല. പല മേഖലകളിലും ഇതിന്‍റെ ഭാഗമായി ഗുണമുണ്ടാകും' -അദ്ദേഹം പറഞ്ഞു.

മാഞ്ഞൂർ സ്വദേശി ഷാജിമോന്‍ തന്‍റെ ആറു നില കെട്ടിടത്തിന് നമ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാഞ്ഞൂർ പഞ്ചായത്ത് ഓഫിസിന്‌ മുൻപിൽ ചൊവ്വാഴ്‌ച (07.11.2023) രാവിലെ മുതൽ റോഡിൽ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു.

ALSO READ: കെട്ടിട നമ്പർ ലഭിക്കാത്തതിനെത്തുടർന്നുള്ള പ്രവാസിയുടെ വേറിട്ട പ്രതിഷേധ ധര്‍ണ അവസാനിപ്പിച്ചു; തീരുമാനം എംഎൽഎയുടെ ഇടപെടലില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.