ETV Bharat / state

കെവി തോമസിന് ഒരു ലക്ഷം രൂപ ഓണറേറിയം ; 4 ജീവനക്കാര്‍, അംഗീകാരം നല്‍കി മന്ത്രിസഭ

author img

By

Published : May 24, 2023, 5:38 PM IST

Updated : May 24, 2023, 7:01 PM IST

ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ പ്രതിനിധിയായി നിയമിച്ചതിന് പിന്നാലെ കെവി തോമസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ട ഓണറേറിയം അനുവദിച്ച് മന്ത്രിസഭായോഗം

One lak honorarium for KV Thomas  കെവി തോമസിന് ഒരു ലക്ഷം രൂപ ഓണറേറിയം  2 അസിസ്റ്റന്‍റുമാർ  മന്ത്രിസഭ യോഗത്തില്‍ തീരുമാനം  മുന്‍ കോണ്‍ഗ്രസ് നേതാവ് കെവി തോമസ്  സര്‍ക്കാറിന് കത്തയച്ച് കെവി തോമസ്  kerala news updates  latest news in kerala  മന്ത്രിസഭ യോഗം
കെവി തോമസിന് ഒരു ലക്ഷം രൂപ ഓണറേറിയം

തിരുവനന്തപുരം : ന്യൂഡൽഹിയിലെ സംസ്ഥാന സർക്കാറിന്‍റെ പ്രത്യേക പ്രതിനിധിയായ മുന്‍ കോണ്‍ഗ്രസ് നേതാവ് കെവി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ തീരുമാനിച്ച് മന്ത്രിസഭായോഗം. ശമ്പളത്തിനും അലവൻസുകൾക്കും പകരമാണിത്. ഇതുകൂടാതെ രണ്ട് അസിസ്റ്റന്‍റുമാർ, ഒരു ഓഫിസ് അറ്റൻഡന്‍റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും യോഗം അനുമതി നൽകി.

കെവി തോമസിന് ഓണറേറിയം അനുവദിക്കണമെന്ന് നേരത്തെ ധനകാര്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഡൽഹിയിലെ കേരള ഹൗസിലാണ് കെവി തോമസിന്‍റെ ഓഫിസ് പ്രവർത്തിക്കുക. ഇക്കഴിഞ്ഞ ജനുവരി 18ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് മുൻ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസിനെ ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്.

കോൺഗ്രസിൽ നിന്ന് പുറത്താക്കിയ കെവി തോമസിനെ ക്യാബിനറ്റ് റാങ്കോടെയാണ് കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ചത്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് എ.സമ്പത്തായിരുന്നു കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി. ശമ്പളവും ഡിഎയും ഉൾപ്പടെ 92423 രൂപയായിരുന്നു അന്ന് അദ്ദേഹത്തിന്‍റെ പ്രതിമാസ ശമ്പളം.

നിയമനത്തിന് പിന്നാലെ സര്‍ക്കാറിന് കത്തയച്ച് കെവി തോമസ് : ഡല്‍ഹിയില്‍ കേരളത്തിന്‍റെ പ്രതിനിധിയായി നിയമിച്ചതിന് പിന്നാലെ ശമ്പളം വേണ്ടെന്നും ഓണറേറിയം മാത്രം മതിയെന്നും അറിയിച്ച് കെവി തോമസ് സര്‍ക്കാറിന് കത്ത് അയച്ചിരുന്നു. വിഷയത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ കെവി തോമസിന്‍റെ കത്ത് ധനകാര്യ വകുപ്പിന് കൈമാറി. കേരള സര്‍ക്കാറിന് വേണ്ടി കേന്ദ്ര സര്‍ക്കാറുമായുള്ള ലെയ്‌സണ്‍ ജോലികളാണ് ഡല്‍ഹിയില്‍ പ്രത്യേക പ്രതിനിധിയുടെ മുഖ്യ ഉത്തരവാദിത്വം.

also read: 'പുരാതനവും ചരിത്രപരവുമായ 'ചെങ്കോല്‍' പ്രധാനമന്ത്രി സ്വീകരിക്കും, പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്ഥാപിക്കും'; അമിത് ഷാ

കോണ്‍ഗ്രസില്‍ നിന്ന് പുറത്തായത്: കോണ്‍ഗ്രസ് നേതാവായിരുന്ന കെവി തോമസ് പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തിരുന്നു. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിരവധി ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും കാരണമായി.

സംഭവത്തില്‍ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നതിന് പിന്നാലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ വീണ്ടും കെവി തോമസ് പങ്കെടുക്കുകയായിരുന്നു. തുടര്‍ന്നാണ് കെ.വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കിയത്.

2022 മെയ്‌ 12നാണ് കെവി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കെപിസിസി അധ്യക്ഷന്‍ സുധാകരനാണ് കെവി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചത്. എഐസിസിയുടെ അംഗീകാരത്തോടെയായിരുന്നു കെപിസിസി നടപടി.

also read: 20,000 വീടുകളില്‍ ബയോ ബിന്നും മണ്ണ് നിറച്ച ചട്ടികളും നല്‍കും, കൊച്ചിയില്‍ വികേന്ദ്രീകരണ മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കും: മേയർ

നേരത്തെയും കെവി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ എഐസിസി അത് നിരസിക്കുകയായിരുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീണ്ടും വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് കെപിസിസിയുടെ ആവശ്യം എഐസിസി അംഗീകരിച്ചത്.

തിരുവനന്തപുരം : ന്യൂഡൽഹിയിലെ സംസ്ഥാന സർക്കാറിന്‍റെ പ്രത്യേക പ്രതിനിധിയായ മുന്‍ കോണ്‍ഗ്രസ് നേതാവ് കെവി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ തീരുമാനിച്ച് മന്ത്രിസഭായോഗം. ശമ്പളത്തിനും അലവൻസുകൾക്കും പകരമാണിത്. ഇതുകൂടാതെ രണ്ട് അസിസ്റ്റന്‍റുമാർ, ഒരു ഓഫിസ് അറ്റൻഡന്‍റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും യോഗം അനുമതി നൽകി.

കെവി തോമസിന് ഓണറേറിയം അനുവദിക്കണമെന്ന് നേരത്തെ ധനകാര്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഡൽഹിയിലെ കേരള ഹൗസിലാണ് കെവി തോമസിന്‍റെ ഓഫിസ് പ്രവർത്തിക്കുക. ഇക്കഴിഞ്ഞ ജനുവരി 18ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് മുൻ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസിനെ ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്.

കോൺഗ്രസിൽ നിന്ന് പുറത്താക്കിയ കെവി തോമസിനെ ക്യാബിനറ്റ് റാങ്കോടെയാണ് കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ചത്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് എ.സമ്പത്തായിരുന്നു കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി. ശമ്പളവും ഡിഎയും ഉൾപ്പടെ 92423 രൂപയായിരുന്നു അന്ന് അദ്ദേഹത്തിന്‍റെ പ്രതിമാസ ശമ്പളം.

നിയമനത്തിന് പിന്നാലെ സര്‍ക്കാറിന് കത്തയച്ച് കെവി തോമസ് : ഡല്‍ഹിയില്‍ കേരളത്തിന്‍റെ പ്രതിനിധിയായി നിയമിച്ചതിന് പിന്നാലെ ശമ്പളം വേണ്ടെന്നും ഓണറേറിയം മാത്രം മതിയെന്നും അറിയിച്ച് കെവി തോമസ് സര്‍ക്കാറിന് കത്ത് അയച്ചിരുന്നു. വിഷയത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ കെവി തോമസിന്‍റെ കത്ത് ധനകാര്യ വകുപ്പിന് കൈമാറി. കേരള സര്‍ക്കാറിന് വേണ്ടി കേന്ദ്ര സര്‍ക്കാറുമായുള്ള ലെയ്‌സണ്‍ ജോലികളാണ് ഡല്‍ഹിയില്‍ പ്രത്യേക പ്രതിനിധിയുടെ മുഖ്യ ഉത്തരവാദിത്വം.

also read: 'പുരാതനവും ചരിത്രപരവുമായ 'ചെങ്കോല്‍' പ്രധാനമന്ത്രി സ്വീകരിക്കും, പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്ഥാപിക്കും'; അമിത് ഷാ

കോണ്‍ഗ്രസില്‍ നിന്ന് പുറത്തായത്: കോണ്‍ഗ്രസ് നേതാവായിരുന്ന കെവി തോമസ് പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തിരുന്നു. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിരവധി ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും കാരണമായി.

സംഭവത്തില്‍ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നതിന് പിന്നാലെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ വീണ്ടും കെവി തോമസ് പങ്കെടുക്കുകയായിരുന്നു. തുടര്‍ന്നാണ് കെ.വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കിയത്.

2022 മെയ്‌ 12നാണ് കെവി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കെപിസിസി അധ്യക്ഷന്‍ സുധാകരനാണ് കെവി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചത്. എഐസിസിയുടെ അംഗീകാരത്തോടെയായിരുന്നു കെപിസിസി നടപടി.

also read: 20,000 വീടുകളില്‍ ബയോ ബിന്നും മണ്ണ് നിറച്ച ചട്ടികളും നല്‍കും, കൊച്ചിയില്‍ വികേന്ദ്രീകരണ മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കും: മേയർ

നേരത്തെയും കെവി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ എഐസിസി അത് നിരസിക്കുകയായിരുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീണ്ടും വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് കെപിസിസിയുടെ ആവശ്യം എഐസിസി അംഗീകരിച്ചത്.

Last Updated : May 24, 2023, 7:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.