ETV Bharat / state

ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രി

author img

By

Published : Jun 11, 2021, 9:07 PM IST

ഈ കേസുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ പി.ടി തോമസ് പലതും ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.

Muttil Wood theft case  CM says those who eat salt they will drink  മുട്ടില്‍ മരംമുറി കേസ്  ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയന്‍  രണ്ടാം പിണറായി സര്‍ക്കാര്‍  2nd pinarayi government
മരംമുറി കേസ്: ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന മരംമുറി കേസില്‍ നല്ല നിലയിലുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രൈംബ്രാഞ്ച്, ഫോറസ്റ്റ്, വിജിലന്‍സ് എന്നിവരടങ്ങിയ സ്‌പെഷ്യല്‍ ടീമാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി

രണ്ടു, മൂന്ന് വര്‍ഷം മുന്‍പ് ഇടുക്കിയിലെ പട്ടയ ഭൂമിയില്‍ നിന്ന് മരം മുറിക്കുന്നതിന് ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. അതിന് വിശദീകരണമായാണ് പുതിയ ഉത്തരവിറക്കിയത്. അതിന്‍റെ മറവിലാണ് ഈ വിദ്യകളൊക്കെ കാട്ടിക്കൂട്ടിയിരിക്കുന്നത്. കേസിലെ പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശാഭിമാനി ദിനപത്രത്തിന്‍റെ ചടങ്ങിലാണ് താന്‍ അവരെ കണ്ടതെന്ന് ഇന്ന് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പറഞ്ഞ കാര്യം ശരിയെന്നു വരുത്താന്‍ പി.ടി തോമസ് പലതും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോടു പറഞ്ഞു.

"കൊടകര കേസില്‍ വിരോധ നിലപാടില്ല"

കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി നേതാക്കള്‍ക്കുള്ളത്, കുറ്റവാളികള്‍ക്കുള്ള വേവലാതിയാണ്. ഇക്കാര്യത്തില്‍ സി.പി.എം പ്രത്യേക നിലപാടൊന്നും എടുത്തിട്ടില്ല. സര്‍ക്കാരിനും പ്രത്യേകിച്ച് വിരോധ നിലപാടില്ല. നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും പിണറായി വിജയന്‍ എടുത്തുപറഞ്ഞു.

ആദ്യം ചെറിയ സംഖ്യയെന്ന് പറഞ്ഞു. അന്വേഷിച്ചപ്പോള്‍ അതിലും വലിയ സംഖ്യയാണെന്ന് കണ്ടെത്തി. ഇപ്പോള്‍ നല്ല നിലയിലുള്ള അന്വേഷണം നടന്നുവരുന്നുണ്ട്. അന്വഷണ ഘട്ടത്തിലായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍, സഹകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന മരംമുറി കേസില്‍ നല്ല നിലയിലുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രൈംബ്രാഞ്ച്, ഫോറസ്റ്റ്, വിജിലന്‍സ് എന്നിവരടങ്ങിയ സ്‌പെഷ്യല്‍ ടീമാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി

രണ്ടു, മൂന്ന് വര്‍ഷം മുന്‍പ് ഇടുക്കിയിലെ പട്ടയ ഭൂമിയില്‍ നിന്ന് മരം മുറിക്കുന്നതിന് ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. അതിന് വിശദീകരണമായാണ് പുതിയ ഉത്തരവിറക്കിയത്. അതിന്‍റെ മറവിലാണ് ഈ വിദ്യകളൊക്കെ കാട്ടിക്കൂട്ടിയിരിക്കുന്നത്. കേസിലെ പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശാഭിമാനി ദിനപത്രത്തിന്‍റെ ചടങ്ങിലാണ് താന്‍ അവരെ കണ്ടതെന്ന് ഇന്ന് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പറഞ്ഞ കാര്യം ശരിയെന്നു വരുത്താന്‍ പി.ടി തോമസ് പലതും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോടു പറഞ്ഞു.

"കൊടകര കേസില്‍ വിരോധ നിലപാടില്ല"

കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി നേതാക്കള്‍ക്കുള്ളത്, കുറ്റവാളികള്‍ക്കുള്ള വേവലാതിയാണ്. ഇക്കാര്യത്തില്‍ സി.പി.എം പ്രത്യേക നിലപാടൊന്നും എടുത്തിട്ടില്ല. സര്‍ക്കാരിനും പ്രത്യേകിച്ച് വിരോധ നിലപാടില്ല. നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും പിണറായി വിജയന്‍ എടുത്തുപറഞ്ഞു.

ആദ്യം ചെറിയ സംഖ്യയെന്ന് പറഞ്ഞു. അന്വേഷിച്ചപ്പോള്‍ അതിലും വലിയ സംഖ്യയാണെന്ന് കണ്ടെത്തി. ഇപ്പോള്‍ നല്ല നിലയിലുള്ള അന്വേഷണം നടന്നുവരുന്നുണ്ട്. അന്വഷണ ഘട്ടത്തിലായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍, സഹകരിക്കണമെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.