ETV Bharat / state

മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ അമ്മയ്ക്ക് നഗരസഭയുടെ ജോലി - mother handed her children to child welfare council

പിതാവ് നിരന്തരം മര്‍ദിക്കുമായിരുന്നുവെന്ന കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവ് കുഞ്ഞുമോനെതിരെ കേസെടുക്കും

മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം  അമ്മക്ക് നഗരസഭയുടെ ജോലി  നഗരസഭാ മേയര്‍  പൂജപ്പുര മഹിളാമന്ദിരം  mother handed her children to child welfare council  ലൈഫ് പദ്ധതി
മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ അമ്മക്ക് നഗരസഭയുടെ ജോലി
author img

By

Published : Dec 3, 2019, 12:45 PM IST

Updated : Dec 3, 2019, 1:14 PM IST

തിരുവനന്തപുരം: പട്ടിണി മൂലം മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ അമ്മയ്ക്ക് നഗരസഭ താല്‍കാലിക അടിസ്ഥാനത്തില്‍ ജോലി നല്‍കി. ഇത് സംബന്ധിച്ച നിയമന ഉത്തരവ് നഗരസഭാ മേയര്‍ പൂജപ്പുര മഹിളാമന്ദിരത്തിലെത്തി അമ്മയ്ക്ക് കൈമാറി.

അതേസമയം കുട്ടികളെ മര്‍ദിച്ച അച്ഛനെതിരെ കേസെടുക്കും. പിതാവ് നിരന്തരം മര്‍ദിക്കുമായിരുന്നുവെന്ന കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിതാവ് കുഞ്ഞുമോനെതിരെ കേസെടുക്കുന്നത്. ബാലാവകാശ നിയമ പ്രകാരമാകും കേസെടുക്കുക. മദ്യപിച്ചെത്തുന്ന പിതാവ് മര്‍ദിക്കാറുണ്ടെന്ന് ശിശുക്ഷേമ സമിതി ഏറ്റെടുത്ത നാല് കുട്ടികളും മൊഴി നല്‍കിയിരുന്നു. ഒരു വയസുകാരനായ അഞ്ചാമത്തെ കുഞ്ഞിനെയും ഉപദ്രവിക്കുമെന്നും കുട്ടികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പട്ടിണിയെ തുടര്‍ന്ന മക്കള്‍ മണ്ണുവാരി തിന്നുന്ന സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് കൈതമുക്ക് റെയില്‍വെ പുറമ്പോക്കില്‍ താമസിക്കുന്ന അമ്മ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ ഇടപെടലുണ്ടായി. തുടര്‍ന്ന് രണ്ട് കുഞ്ഞുങ്ങളെയും അമ്മയെയും കൂടി സര്‍ക്കാര്‍ മഹിളാമന്ദിരത്തിലേക്ക് മാറ്റി. പൂജപ്പുരയിലെ മഹിളാമന്ദിരത്തിലുള്ള ഇവരെ ഇന്നുതന്നെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ഫ്ലാറ്റ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡോ മറ്റ് സര്‍ക്കാര്‍ രേഖകളോ ഇല്ലാത്ത കുടുംബത്തിന് ദാരിദ്ര്യം കണക്കിലെടുത്താണ് ഫ്ലാറ്റ് നല്‍കാന്‍ നഗരസഭ തീരുമാനിച്ചത്. ഈ കുടുംബം കൂടാതെ കൈതമുക്കിലെ റയില്‍വെ കോളനിയില്‍ താമസിക്കുന്ന പന്ത്രണ്ടോളം കുടുംബങ്ങളെയും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനും നഗരസഭ തീരുമാനിച്ചു.

തിരുവനന്തപുരം: പട്ടിണി മൂലം മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ അമ്മയ്ക്ക് നഗരസഭ താല്‍കാലിക അടിസ്ഥാനത്തില്‍ ജോലി നല്‍കി. ഇത് സംബന്ധിച്ച നിയമന ഉത്തരവ് നഗരസഭാ മേയര്‍ പൂജപ്പുര മഹിളാമന്ദിരത്തിലെത്തി അമ്മയ്ക്ക് കൈമാറി.

അതേസമയം കുട്ടികളെ മര്‍ദിച്ച അച്ഛനെതിരെ കേസെടുക്കും. പിതാവ് നിരന്തരം മര്‍ദിക്കുമായിരുന്നുവെന്ന കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിതാവ് കുഞ്ഞുമോനെതിരെ കേസെടുക്കുന്നത്. ബാലാവകാശ നിയമ പ്രകാരമാകും കേസെടുക്കുക. മദ്യപിച്ചെത്തുന്ന പിതാവ് മര്‍ദിക്കാറുണ്ടെന്ന് ശിശുക്ഷേമ സമിതി ഏറ്റെടുത്ത നാല് കുട്ടികളും മൊഴി നല്‍കിയിരുന്നു. ഒരു വയസുകാരനായ അഞ്ചാമത്തെ കുഞ്ഞിനെയും ഉപദ്രവിക്കുമെന്നും കുട്ടികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പട്ടിണിയെ തുടര്‍ന്ന മക്കള്‍ മണ്ണുവാരി തിന്നുന്ന സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് കൈതമുക്ക് റെയില്‍വെ പുറമ്പോക്കില്‍ താമസിക്കുന്ന അമ്മ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ ഇടപെടലുണ്ടായി. തുടര്‍ന്ന് രണ്ട് കുഞ്ഞുങ്ങളെയും അമ്മയെയും കൂടി സര്‍ക്കാര്‍ മഹിളാമന്ദിരത്തിലേക്ക് മാറ്റി. പൂജപ്പുരയിലെ മഹിളാമന്ദിരത്തിലുള്ള ഇവരെ ഇന്നുതന്നെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ഫ്ലാറ്റ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡോ മറ്റ് സര്‍ക്കാര്‍ രേഖകളോ ഇല്ലാത്ത കുടുംബത്തിന് ദാരിദ്ര്യം കണക്കിലെടുത്താണ് ഫ്ലാറ്റ് നല്‍കാന്‍ നഗരസഭ തീരുമാനിച്ചത്. ഈ കുടുംബം കൂടാതെ കൈതമുക്കിലെ റയില്‍വെ കോളനിയില്‍ താമസിക്കുന്ന പന്ത്രണ്ടോളം കുടുംബങ്ങളെയും ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനും നഗരസഭ തീരുമാനിച്ചു.

Intro:പട്ടിണി മൂലം കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ അമ്മയ്ക്ക് നഗരസഭ താല്കാലിക അടിസ്ഥാനത്തില്‍ ജോലി നല്‍കി. ഇത് സംബന്ധിച്ച് ഉത്തരവ് കൈമാറി. കുഞ്ഞുങ്ങളെ മര്‍ദ്ധിച്ച അച്ഛനെതിരെ കേസെടക്കും.
Body:പിതാവ് നിരന്തരം മര്‍ദ്ധിക്കുമായിരുന്നുവെന്ന കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിതാവ് കുഞ്ഞുമോനെതിരെ കേസെടുക്കുന്നത്. ബാലവകാശ നിയമ പ്രകാരമാകും കേസെടുക്കുക. മദ്യപിച്ചെത്തുന്ന പിതാവ് മര്‍ദ്ധിക്കാറുണ്ടെന്ന് ശിശുക്ഷേമ സമിതി ഏറ്റെടുത്ത നാല് കുട്ടികളും മൊഴി നല്‍കിയിരുന്നു. ഒരു വയസുകാരനായ അഞ്ചാമത്തെ കുഞ്ഞിനേയും ഉപദ്രവിക്കുമെന്നാണ് കുട്ടികള്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക. കഴിഞ്ഞ ദിവസമാണ് പട്ടിണിയെ തുടര്‍ന്ന മക്കള്‍ മണ്ണ് വാരി തിന്നുന്ന സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് കൈതമുക്ക് റെയില്‍വേ പുറമ്പോക്കിലെ കുടല്‍ താമസിക്കുന്ന അമ്മ കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത്. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സര്‍ക്കാര്‍ ഇടപെടലുണ്ടായി. കുടില്‍ അവശേഷിച്ചിരുന്ന രണ്ട് കുഞ്ഞുങ്ങളേയും അമ്മയേയും സര്‍ക്കാര്‍ മഹിള മന്ദിരത്തിലേക്ക് മാറ്റി. പൂജപ്പുരയിലെ മഹിളാമന്ദിരത്തിലുല്‌ള ഇവരെ ഇന്ന തന്നെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അമ്മയ്ക്ക് ഇന്ന് മുതല്‍ ഗരസഭയില്‍ താല്കാലിക അടിസ്ഥാനത്തില്‍ ജോലി നല്‍കി. ഇത് സംബന്ധിച്ച നിയമന ഉത്തരവ് നഗരസഭാ മേയര്‍ പൂജപ്പുര മഹിളാ മന്ദിരത്തിലെത്തി കൈമാറി. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ഫ്‌ളാറ്റ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡോ,മറ്റ് സര്‍ക്കാര്‍ രേഖകളോ ഇല്ലാത്ത കുടുംബത്തിന് ദാരിദ്ര്യം കണക്കിലെടുത്താണ് ഫ്‌ലാറ്റ് നല്‍കാന്‍ നഗരസഭ തീരുമാനിച്ചത്. ഈ കുടുംബം കൂടാതെ കൈതമുക്കിലെ റയില്‍വേ കോളനിയില്‍ താമസിക്കുന്ന പന്ത്രണ്ടോളം കുടുംബങ്ങളെയും ലൈഫ് പദ്ധിതിയില്‍ ഉള്‍പ്പെടുത്താനും നഗരസഭ തീരുമാനിച്ചു.
Conclusion:
Last Updated : Dec 3, 2019, 1:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.